Investment

  • പുതിയ ആഴ്ച: വിപണിയെ സ്വാധീനിക്കാവുന്ന ചില ഘടകങ്ങള്‍
    മുംബൈ: നാളെ വിപണി തുറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിക്ഷേപകരെല്ലാം ഇതിനകം തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കും. വിപണിയെ കുറിച്ച് നൂറുശതമാനം കൃത്യതയോടെപ്രവചനം നടത്തുക സാധ്യമല്ലെങ്കിലും വ്യക്തമായ സൂചനകളുമായി ചില ഘടകങ്ങള്‍ എപ്പോഴും സജീവമായിട്ടുണ്ടാവും. ഏതൊക്കെ ഘടകങ്ങളായിരിക്കാം വരുന്ന ആഴ്ചയെ സ്വാധീനിക്കുക. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ വിപണിയുടെ താളം ഏകദേശം മനസ്സിലാവും. പോയ വാരം അമേരിക്കന്‍ വിപണി ക്ലോസ് ചെയ്യത് പോസീറ്റിവായാണ്. ഇത് ഒരു അനുകൂലഘടകമാണ്. അതേ സമയം യൂറോപ്യന്‍ വിപണി ഒരു പ്രതീക്ഷയും നല്‍കാതെ തീര്‍ത്തും നിര്‍ജീവ അവസ്ഥയിലും. സപ്പോര്‍ട്ട് ലെവല്‍: 20030-20070 എന്ന ...
  • 10-10-10ന്റെ പൊടിപൂരം
    ലോകചരിത്രത്തില്‍ ഇന്നത്തെ ദിവസത്തിന് കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും കല്യാണതിരക്കിന്റെ ദിവസമാണ്. ഇതിനുമുമ്പ് 08-08-08ലും 09-09-09ലും ഈ തിരക്കുണ്ടായിരുന്നു. ഇത്തവണ ഈ ദിവസം ഞായറാഴ്ച കൂടിയായതോടെ കല്യാണങ്ങളുടെ എണ്ണത്തില്‍ അദ്ഭുതകരമായ വര്‍ധനവാണുണ്ടാക്കിയത്. വിവാഹം കഴിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് ബ്രിട്ടണടക്കമുള്ള ഒട്ടുമിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും അവധി ദിവസമായിട്ടും രജിസ്റ്റര്‍ ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഭാഗ്യത്തിന്റെ ദിവസം കൂടിയാണ്. കാരണം ചൈനീസ് വിശ്വാസപ്രകാരം നമ്പര്‍ 10 എന്ന നിറവിന്റെ അക്കമാണ്. ബെയ്ജിങ്, ഷാങ്ഗായി, ഷെന്‍സെന്‍ ...
  • തിരുത്തല്‍ തുടരുന്നു, സെന്‍സെക്‌സ് 65 പോയിന്റ് താഴ്ന്നു
    മുംബൈ: തിരുത്തല്‍ തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കം.  സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കന്‍ വിപണിയിലുണ്ടായേക്കാവുന്ന തിരുത്തലിനെ യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ കാര്യമായി ഭയപ്പെടുന്നുവെന്ന് ഇതോടെ വ്യക്തമായി. തിരുത്തല്‍ കടന്നുവരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ ആഴ്ചകളോളമായി കുതിപ്പ് തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. സെന്‍സെക്‌സ് 65.06 പോയിന്റ് താഴ്ന്ന് 20250.26ലും നിഫ്റ്റി 16.85 കുറഞ്ഞ് 6103.45ലും വില്‍പ്പന അവസാനിപ്പിച്ചു.6145.20ല്‍ നിന്ന് വില്‍പ്പന ആരംഭിച്ച നിഫ്റ്റിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. 6068.85ഓളം താഴ്ന്ന ദേശീയ ...
  • ലാഭക്കൊയ്ത്ത്: വിപണിയില്‍ തിരുത്തല്‍
    മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയ്ക്കും ഇന്ന് തിരിച്ചടിയുടെ ദിവസമായിരുന്നു. കടുത്ത വില്‍പ്പന സമ്മര്‍ദ്ദം വിപണിയിലെ എല്ലാമേഖലയെയും ബാധിച്ചതോടെ സെന്‍സെക്‌സ് 227.76 പോയിന്റ് കുറഞ്ഞ് 20345.32ലും നിഫ്റ്റി 66.15 താഴേക്കിറങ്ങി 6120.30ലും ക്ലോസ് ചെയ്തു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. അതേസമയം ഈ സമ്മര്‍ദ്ദത്തിനിടയിലും ചെറിയ നേട്ടമുണ്ടാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്കായി. ഇന്നു വ്യാപാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും നിഫ്റ്റിയുടെ 6200-220 ...
  • സെന്‍സെക്‌സ് 20500നു മുകളില്‍
    മുംബൈ: വിപണി സ്ഥിരത പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്. മെറ്റല്‍സ്, ഓയില്‍-ഗ്യാസ്, ഓട്ടോ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്.എം.സി.ജി, ഫാര്‍മ ഓഹരികള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല. സെന്‍സെക്‌സ് 135.37 പോയിന്റുയര്‍ന്ന് 20543.08ലും നിഫ്റ്റി 28.15 ഉയര്‍ന്ന് 6211ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.. ആഗോളതലത്തിലെ അനുകൂലഘടകങ്ങള്‍ കൊണ്ട് തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് വിപണി തുറന്നത്. ഇന്‍ട്രാഡേയില്‍ സപ്പോര്‍ട്ട് ലെവലിലെത്തുമ്പോഴെല്ലാം നിക്ഷേപകര്‍ ലാഭമെടുക്കുമെന്ന മാനസികശാസ്ത്രം ഇന്ന് കൂടുതല്‍ ശക്തമായിരുന്നു. Shipping Corporation of India Ltdയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 168 പോയിന്റില്‍ നിന്ന് വില്‍പ്പന ആരംഭിച്ച ഓഹരികള്‍ ...
  • സെന്‍സെക്‌സ് 68 പോയിന്റ് ഇടിഞ്ഞു
    മുംബൈ: നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവട് പിടിച്ച് വില്‍പ്പന ആരംഭിച്ച ഇന്ത്യന്‍ വിപണിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചാഞ്ചാട്ടം പ്രകടമായിരുന്നു. ക്ലോസ് ചെയ്യുന്ന അരമണിക്കൂറിനുള്ളിലാണ് ഏറ്റവും വേഗത്തില്‍ ഇടിവുണ്ടായത്. സെന്‍സെക്‌സ് ഒരു സമയത്ത് 20560 പോയിന്റ് വരെ ഉയര്‍ന്നിരുന്നെങ്കിലും 20407.71 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.65 പോയിന്റ് താഴ്ന്ന് 6145.80ല്‍ കച്ചവടം അവസാനിപ്പിച്ചു. ഓട്ടോ, ഓയില്‍, ഗ്യാസ്, റിയാലിറ്റി, കണ്‍സ്യൂമര്‍ മേഖലയില്‍ നേരിയ ഉണര്‍വ് പ്രകടമായിരുന്നു. ...
  • ലാഭമെടുക്കല്‍ തുടരുന്നു; വിപണി ഫ്‌ളാറ്റ്‌
    മുംബൈ: ഓഹരികള്‍ വിറ്റൊഴിച്ച് ലാഭം നേടാന്‍ ആഭ്യന്തരനിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളുടെ സമ്മര്‍ദ്ദഫലമായി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 30.69 പോയിന്റ് നേട്ടത്തില്‍ 20475.73ലും നിഫ്റ്റി 16.05 പോയിന്റ് വര്‍ധിച്ച് 6159.45ലും വില്‍പ്പന അവസാനിപ്പിച്ചു. അതേ സമയം ബാങ്കിങ് മേഖലയില്‍ ഇന്ന് നല്ല ഉണര്‍വായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ആദ്യ അഞ്ച് ഓഹരികളില്‍ രണ്ടെണ്ണവും ബാങ്കിങ് മേഖലിയില്‍ നിന്നുള്ളതായിരുന്നു. uco bank ഓഹരി 11.38 ശതമാനം വര്‍ധനവോടെ(13.20) വര്‍ധിച്ച് 129.15ലും syndicate ...
  • സെന്‍സെക്‌സ് അഞ്ചാഴ്ചക്കുള്ളില്‍ 2447 പോയിന്റ് ഉയര്‍ന്നു
    മുംബൈ: വിദേശ നിക്ഷേപത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ കരുത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചാഴ്ച കൊണ്ട് 2447 പോയിന്റും നിഫ്റ്റി 734.7 പോയിന്റും സ്വന്തമാക്കി മുന്നേറുന്നു. ഇന്ന് സെന്‍സെക്‌സ് 375.92 പോയിന്റിന്റെയും നിഫ്റ്റി 113.45 പോയിന്റിന്റെയും മികവോടെ യഥാക്രമം 20445.04ലും 6143.40ലും ക്ലോസ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച 6100 ലെവല്‍ തകര്‍ത്തു നിഫ്റ്റി  മുന്നേറിയതും ഇന്‍ട്രാഡേയില്‍ 6150.00വരെ എത്താനായതും ശുഭസൂചകമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനായും വിദേശ-ആഭ്യന്തര സ്ഥാപനങ്ങളാണ് വിപണിയിലേക്ക് പണമൊഴുക്കിയതെങ്കിലും സമഗ്ര മേഖലയിലും മുന്നേറ്റം പ്രകടമായി. ആസന്നമായ ...
  • സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം
    മുംബൈ: ഏറെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതിനാല്‍ കഴിഞ്ഞ ദിവസം കനത്ത നഷ്ടം രേഖപ്പെടുത്തിയ വിപണിയുടെ ഇന്നത്തെ തുടക്കവും മറിച്ചായിരുന്നില്ല. ഓയില്‍, ഗ്യാസ്, റിയാലിറ്റി, ഓട്ടോ, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ നിന്നാണ് ഇന്ന് നിക്ഷേപകര്‍ കാര്യമായി പിന്‍വാങ്ങിയത്. എന്നാല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതിനാല്‍ വിപണി തിരിച്ചെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 112.78 പോയിന്റുയര്‍ന്ന് 20069.12ലും ...
  • സത്യം 125 കോടി രൂപ നഷ്ടത്തില്‍
    മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി. ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ ...