പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്

2021ഓടെ ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ തോൽപ്പിക്കുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ പത്രങ്ങളേക്കാൾ സ്വാധീനം ചെലുത്താൻ കഴിയുന്നത് ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കുമാണ്.

2018ൽ മാത്രം ഡിജിറ്റൽ മീഡിയ സ്വന്തമാക്കിയത് 42 ശതമാനം വളർച്ചയാണ്. ഓരോ ഇന്ത്യക്കാരനും ഫോണിൽ ചെലവഴിയ്ക്കുന്ന സമയത്തിന്റെ 30 ശതമാനവും എന്റർടെയ്ൻമെന്റിനുവേണ്ടിയാണ്. 2018ൽ 325 മില്യൺ ഓൺലൈൻ വീഡിയോ വ്യൂവേഴ്സാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ അത് 3.2 ബില്യൺ ആയി ഉയരും.

OTT പ്ലാറ്റ് ഫോമുകളുടെ ജനപ്രിയത ഓരോ ദിവസവും കൂടി കൂടി വരികയാണ്. 2021ഓടു കൂടി 30-35 മില്യൺ ആളുകൾ OTT പ്ലാറ്റ് ഫോമുകളുടെ പെയ്ഡ് വേർഷൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. കോടികണക്കിന് ജനങ്ങളാണ് ലോകകപ്പ് ക്രിക്കറ്റ് ഹോട്ട് സ്റ്റാറിലൂടെ കണ്ടത്. ഡിജിറ്റൽ മീഡിയ പരസ്യരംഗത്തും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലാണെങ്കിൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ ഡിജിറ്റൽ മീഡിയയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തിലാണെങ്കിൽ കുത്തക പിടിച്ചെടുക്കാൻ കോർപ്പറേറ്റ് കമ്പനികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.

മലയാളത്തിലേക്ക് കൂടുതൽ കളിക്കാരെത്തുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം ദക്ഷിണേന്ത്യ പിടിയ്ക്കാതെ ഇന്ത്യ പിടിച്ചെടുക്കാനാകില്ല. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടമാണ് ഇനി നടക്കുക. കൂടുതൽ ശ്രദ്ധ അൾട്രാ ലോക്കൽ മേഖലയിലേക്ക് തിരിയും. സോഷ്യൽമീഡിയയിലെ വൈറൽ അൽഗൊരിതം ക്രെഡിബിലിറ്റിയ്ക്കും ആധികാരികതയ്ക്കും റെസ്പോൺസിബിലിറ്റിയ്ക്കും പ്രാധാന്യം നൽകുന്നതോടെ ഡിജിറ്റൽ മീഡിയയിലെ ശുദ്ധീകരണം പൂർത്തിയാകും. ഇതോടെ പ്രിന്റ് മീഡിയ വിട്ട് ഡിജിറ്റൽ മീഡിയ ചാനലുകളെ OTTയ്ക്കുള്ളിലേക്ക് പരിപൂർണമായും ഒതുക്കാനുള്ള പോരാട്ടത്തിലേക്ക് നീങ്ങും. ചുരുക്കത്തിൽ എല്ലാം നമ്മുടെ മൊബൈൽ കൊച്ചു ഡിവൈസിലേക്ക് ചുരുങ്ങും.