പിണറായിക്കും സ്വരാജിനും അഭിനന്ദനങ്ങള്‍,,,,,

ചുംബന സമരത്തെ അംഗീകരിച്ചില്ലെങ്കില്‍ പഴഞ്ചനോ, സംഘിയോ, സുഡാപ്പിയോ ആക്കി മാറ്റുന്ന നവമാധ്യമ തന്ത്രത്തില്‍ വീണു പോകാത്തത്തിന്…

പ്രതീകാത്മകമായി ഒരു സ്ഥലത്ത് .പ്രതിഷേധം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകും….ടിവി ചാനലുകളുടെ റേറ്റിങ് കൂട്ടാനുള്ള ഇക്കിളി സാധനമായി പ്രതിഷേധത്തെ ഒതുക്കിയവര്‍ക്കുള്ള നല്ല മറുപടിയാണിത്. ഇനി ആലപ്പുഴയിലും വയനാട്ടും നടത്തുമെന്ന് പറയുന്നു. ചുംബിക്കുന്നത് പാപമല്ല, അവിടെ ഒരു സാദാചാരവും തകര്‍ന്നു വീഴുന്നുമില്ല..

പക്ഷേ, ഇത്തരത്തിലുള്ള സമരം തുടരുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സമരത്തില്‍ ലക്ഷ്യമാണ് പ്രധാനം. ഇപ്പോള്‍ കഴുകന്‍ ക്യാമറ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുകയാണ് ചെയ്യുന്നതെന്ന സത്യം…ഈ അഭിനവ ബുദ്ധിജീവികള്‍ തിരിച്ചറിയുന്നില്ല. ആലപ്പുഴയിലും വയനാട്ടിലും നടത്തി കഴിഞ്ഞാല്‍ സംഘാടകര്‍ക്ക് വീണ്ടും കോള്‍ വരും..ഇനി മലപ്പുറത്ത്,, കൊല്ലത്ത്, തിരുവനന്തപുരത്ത്..അവര്‍ വിചാരിക്കും…ഇതാ കേരളത്തിലാകെ സദാചാര പോലിസിന്‍റെ അവസാനമായെന്ന്…ഇല്ല..ഓരോ സ്ഥലത്തും അവര്‍ കൂടുതല്‍ ശക്തരാവുകയും കലക്ടീവാകുകയുമാണ് ചെയ്യുന്നത്…ഇനി എവിടെ നടത്തിയാലും കൊച്ചിയിലും കോഴിക്കോടും നടന്നത് ആവര്‍ത്തിക്കും.. കാരണം അവര്‍ക്കും നേതാക്കളുണ്ട്. ഇതിന്‍റെ മൈലേജ് അവര്‍ക്ക് നന്നായറിയാം. ഇവരെ പോലെ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു പരിചയമുള്ളവരല്ല അവര്‍…

സദാചാര പോലിസിനെതിരേ പ്രതീകാത്മകമായി കേരളം പ്രതിഷേധിച്ചു കഴിഞ്ഞു. ഇനി അടുത്ത ഇഷ്യു വരുന്പോഴും പ്രതിഷേധിക്കണം. അതിനി ചുംബിച്ചായാലും കെട്ടിപ്പിടിച്ചായാലും അതില്‍ തെറ്റില്ല…പക്ഷേ, ഇതിനെ വ്യവസായമാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല

നമുക്ക് ഒരു സര്‍വെ നടത്താം. എന്തിനുവേണ്ടിയാണ് ചുംബന സമരം? ഭൂരിഭാഗം പേരും അക്കാര്യം മറന്നു പോയിരിക്കുന്നു. അപ്പോള്‍ കിസ് ഓഫ് ലവിന്‍റെ സമരരീതിയില്‍ മാറ്റം വേണമെന്ന പിണറായിയുടെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. സദാചാര പോലിസിനെതിരേ താക്കീതാകുന്നതിനു പകരം….ഇതു മറ്റു പല ലക്ഷ്യങ്ങളുമാണ് നിറവേറ്റുന്നത്. ചുംബനത്തിനാണ് പ്രാധാന്യം വരുന്നത്. ഇത് ചിലരുടെ മനസ്സിന്‍റെ കുഴപ്പമാണെന്ന് ചിന്തിക്കുന്നവര്‍ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് പറയുകയേ നിവൃത്തിയുള്ളൂ. ബുദ്ധി ജീവികളെ ഫേസ്ബുക്കിന് അപ്പുറം ചിന്തിക്കാന്‍ പഠിയ്ക്കണം… അടവ് നയത്തിന്‍റെ ഭാഗമായി മിണ്ടാതിരിക്കുകയോ? പോഷക സംഘടനകളെ കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുന്നതിനു പകരം, പാര്‍ട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയത് അഭിനന്ദനീയം തന്നെ..

കിസാന്‍ വികാസ് പത്ര തട്ടിപ്പോ?

കിസാന്‍ വികാസ് പത്രയേക്കാള്‍ നല്ലത് ബാങ്ക് ഡിപ്പോസിറ്റുകളാണെന്നു പറഞ്ഞാല്‍ ചിലരെങ്കിലും നെറ്റി ചുളിയ്ക്കും. സാധാരണ മൂന്നു കാര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പലിശ, ലിക്വിഡിറ്റി, നികുതി ലാഭം. ഈ മൂന്നു കാര്യങ്ങള്‍ പരിഗണിക്കുമ്പോഴും ബാങ്ക് ഡിപ്പോസിറ്റുകളാണ് ലാഭമെന്നു മനസ്ലിലാകും.

1 കുറഞ്ഞ പലിശനിരക്ക്

പുതിയ കിസാന്‍ പത്രയുടെ കാലാവധി എട്ടുവര്‍ഷവും നാലുമാസവുമാണ്. ഈ കാലയളവില്‍ പണം ഇരട്ടിയാവുമെന്നാണ് വാഗ്ദാനം. അപ്പോള്‍ പലിശനിരക്ക് ഏകദേശം 8.68 ശതമാനം മാത്രം. ബാങ്കുകള്‍ 8.9 ശതമാനം നല്‍കുന്നുണ്ട്. കൂടാതെ സീനിയര്‍ സിറ്റിസണ്‍സിന് ഒരു അരശതമാനം അധികം ലഭിക്കുകയും ചെയ്യും.

2 ലിക്വിഡിറ്റി

പ്രതിസന്ധി ഘട്ടത്തിലാണ് നിക്ഷേപം നമുക്ക് തുണയാകേണ്ടത്. അതേ, അത്യാവശ്യത്തിന് പണം നമ്മുടെ കൈയില്‍ കിട്ടണം. ഇന്ദിരാ വികാസ് പത്രയ്ക്ക് രണ്ടു വര്‍ഷവും ആറു മാസവും ലോക്കിങ് പിരിയഡാണ്. എന്നാല്‍ ഇന്നു പല ബാങ്കുകളും ഡിപ്പോസിറ്റ് ബ്രെയ്ക്ക് ചെയ്യുമ്പോള്‍ പിഴ പോലും ചുമത്തുന്നില്ല. കൂടാതെ ഇന്ദിരാ വികാസ് പത്രയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാതൊരു മെച്ചവുമില്ല

3 നികുതി ലാഭം

ഇക്കാലത്ത് ബാങ്കുകള്‍ തന്നെ നികുതി ലാഭിക്കാവുന്ന നിരവധി ഫണ്ടുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെ ഇത്തരത്തില്‍ ലാഭിക്കാനാകും. ഇന്ദിരാ വികാസ് പത്രയിലൂടെ ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ടതുണ്ട്. പിന്നെന്താണ് വ്യത്യാസം.

4 സുരക്ഷിതത്വം

വികാസ് പത്രയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സംരക്ഷണമുണ്ടെന്ന വാദവും അംഗീകരിക്കാനാകില്ല. കാരണം കേന്ദ്രഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ തന്നെയാണ് ഡിപ്പോസിറ്റ് ചെയ്യുന്നത്.

ചുരുക്കത്തില്‍ നിലവിലുള്ള വികാസ് പത്രയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് ബാങ്ക് ഡിപ്പോസിറ്റുകള്‍. കള്ളപ്പണം വെളുപ്പിക്കാന്‍ വികാസ് പത്ര വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ദിരാ വികാസ് പത്ര നിര്‍ത്തി വെച്ചത്. മാറ്റങ്ങളോടെയെത്തിയ കിസാന്‍ വികാസ് പത്രയ്ക്ക് നിക്ഷേപകരെ ആകര്‍ഷിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

story published in oneindia

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?

മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.
ചില ഉദാഹരണങ്ങള്‍…

സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ആരംഭത്തില്‍ പത്തുരൂപ യൂണിറ്റുകളായാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ആയിരം യൂണിറ്റുകള്‍ വാങ്ങാന്‍ 10,000 രൂപ അടക്കണം. കുറച്ച് കഴിഞ്ഞ് യൂനിറ്റിന് 12 രൂപയാണെന്നിരിക്കട്ടെ, വില്‍പ്പന നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 12000 രൂപ ലഭിക്കും. രണ്ടായിരം രൂപ ലാഭം. ഓപണ്‍ എന്‍ഡഡ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. അപ്പോഴത്തെ യൂനിറ്റ് വില കൊടുക്കണമെന്നു മാത്രം. ഓരോ ഫണ്ടിന്റെയും യൂനിറ്റ് വില ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചും സര്‍ക്കാറിന്റെ പലിശ നയത്തിനനുസരിച്ചും മാറി കൊണ്ടിരിക്കും.

ഇന്ത്യയിലെ വിവിധതരം മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്ചല്‍ഫണ്ടുകള്‍ പലതരത്തിലുണ്ട്. അവയില്‍ ചിലതിനെ കുറിച്ച് മനസ്സിലാക്കാം.

ഇക്വിറ്റി ഫണ്ടുകള്‍

പേരില്‍ തന്നെയുണ്ട് മ്യൂച്ചല്‍ ഫണ്ടിന്റെ സ്വഭാവം. നിക്ഷേപകരില്‍ നിന്നു സ്വീകരിക്കുന്ന ഭൂരിഭാഗം പണവും ഓഹരി വിപണിയിലാണ് നിക്ഷേപിക്കുക. ലാഭം കൂടുതല്‍ ലഭിക്കുമെങ്കിലും ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപിക്കുന്നതിനു സമാനമായ റിസ്‌ക് ഇതിനുമുണ്ട്. അതേ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്. രണ്ട് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഡിവിഡന്റ് സ്വീകരിച്ചു കൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും. കൂടാതെ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതം അല്ലെങ്കില്‍ ഡിവിഡന്റ് റീ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ഡെബ്റ്റ് ഫണ്ട്

അധികം റിസ്‌കെടുക്കാന്‍ വയ്യ, എന്നാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച റിട്ടേണ്‍ കിട്ടണം എന്നതാണോ നിങ്ങളുടെ സ്വപ്‌നം. ബോണ്ട്, കടപ്പത്രം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലാണ് ഇത്തരം മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. ഫലത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി കിട്ടുന്നത്. കൃത്യമായ വരുമാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. റിസ്‌ക് താരതമ്യേന കുറവായിരിക്കും. അതേ സമയം ബാങ്ക് നിക്ഷേപത്തേക്കാള്‍ വലിയ മെച്ചമൊന്നും കിട്ടികൊള്ളണമെന്നില്ല.

ബാലന്‍സ്ഡ് ഫണ്ട്

ഇക്വിറ്റിയും ഡെബ്റ്റും ചേര്‍ന്ന രീതിയാണിത്. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തും. അധികം റിസ്‌കെടുക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാം. ഓഹരി വിപണിയിലെ തിരിച്ചടികള്‍ മ്യൂച്ചല്‍ ഫണ്ടിനെ കാര്യമായി ബാധിക്കില്ല. ഇത്തരത്തിലുള്ള ഫണ്ടുകള്‍ 40 ശതമാനത്തോളം മാത്രമേ മാര്‍ക്കറ്റില്‍ നിക്ഷേപിക്കൂ.

ലിക്വിഡ് ഫണ്ട്

ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഈ മണി മാര്‍ക്കറ്റ് എന്ന ലിക്വിഡ് ഫണ്ടിന്റെ പ്രത്യേകത.

ഗില്‍റ്റ് ഫണ്ടുകള്‍

ഇത് പലിശ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. സെര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് അധിക നിക്ഷേപവും നടത്തുന്നത്. സര്‍ക്കാറിന്റെ സുരക്ഷിതത്വമുള്ളതിനാല്‍ ഏറ്റവും സുരക്ഷിതമായ മ്യൂച്ചല്‍ഫണ്ട് ഗില്‍റ്റ് ഫണ്ടാണെന്നു വേണമെങ്കില്‍ പറയാം.

ഇന്‍ഡക്‌സ്, സെക്ടര്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയും നിലവിലുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ സുരക്ഷിതമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമെന്നതു തന്നെയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത.

വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്.

Karnataka Announced new Industrial Policy

Bangalore: Last day Karnataka unveiled new industrial policy to attrack more investment. From india and abroad state target 5 Lakh crore rupees as investment over the next five years.

“The new industrial policy for 2014-19 aims to achieve an industrial growth rate of 12 percent per annum in the state over the next five years (2014-19) and increase the contribution of the manufacturing sector to 20 percent of the state gross domestic product (GSDP) from 17 percent this fiscal,” Chief Minister Siddaramaiah told reporters.

“We give importance to the industrial sector as much as to welfare and social sectors. We believe that industrial growth will increase production, lead to asset creation and develop the state’s economy,” Siddaramaiah said.

Policy ensures infrastructure support to promote industries and proposes setting up five industrial clusters every year spread over an area of 5,000-8,000 acres. Energy and water resource departments will be directed to provide power and water to the clusters. “The policy considers the mining sector as a focused area and proposes escort services to execute the pending projects in a time-bound manner. We are in the process of coming out with a new mining policy in the state,” Siddaramaiah said.

Capital CFDs: Company Profile

Capital CFDs is a forex trading company dealing with financial services. The company is a part of London Capital Group and was started in 2010. Within a short period of time the company has climbed the steps of success and has gained the position of the leading company in trading in UK. The company has offices in places like Australia, Gibraltar, UK. Capital CFDs deals with UK, European and USA shares. The company is also actively engaged in world indices, commodities, foreign exchange and bonds. The tight spreads and limited margin policy have accelerated the reputation of the company among the customers.

Types of Trading Accounts

The company offers a demo account through which newcomers are immensely benefitted. The demonstration account reflects the live trading platform in a complete manner and you can use virtual funds to trade on the account. For the people who know the ropes of the trade there are accounts such as the Standard account and the MT4 account. The Standard account requires a minimum account size of $40 and the MT4 account requires a minimum account size of $34.

Pros and Cons

  • Reliable customer support
  • Multiple payment methods
  • Multiple customer support platforms like email, forum, phone, etc.
  • Low risk
  • Numerous markets and contracts
  • Ease of fund transfer
  • Fast processing
  • Minimum capital investment of $1per point
  • User friendly trading platform

Customer support is available in only two languages, English and Chinese, which can be termed as the only disadvantage of the company.

B forex-Company Profile

The company believes in providing outstanding customer services while maintaining the values of excellence and leadership. The services are customer centric and are aimed to provide better trading experience to then customers.
The company endeavours to become the global leaders in forex trading and wants to be the service provider for every client on a local as well as global level.

Types of Trading Accounts

A number of trading accounts is provided by the company to help the clients in the forex trading. Among them the demo account is for the novices who want to learn the ropes of the trade without taking the risk of real investments. The demonstration account shows the simulation of market conditions even while using virtual funds. For the experienced clients the company offers two major account types. The MT4 account activates with a minimum account size of $250. The Profit account activates with a minimum account size of $100.

Pros and Cons

  • Strong customer support in multiple languages
  • A wide variety of trade instruments
  • Easy fund transfer
  • Fast processing
  • Multiple payment method options
  • Mobile trading
  • Various platforms for customer support method, such as email, office and phone

Bforex has established itself as a significant performer in the forex trading business. The only disadvantage is that the minimum investment is placed at $250, which may seem to be a bit too high for those clients who are making a first time entry into the forex world.

Digital Story Teller

Exit mobile version