Uncategorized

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല,എസ്.എല്‍.ആര്‍ ഒരു ശതമാനം കുറച്ചു

മുംബൈ: പണപ്പെരുപ്പത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കൂടാതെ പണലഭ്യത ഉറപ്പുവരുത്താന്‍ ബാങ്കുകളുടെ നിര്‍ബന്ധ നിക്ഷേപ-പണാനുപാത(എസ്.എല്‍.ആര്‍)ത്തില്‍ ഒരു ശതമാനം കുറവുവരുത്താന്‍ കേന്ദ്രബാങ്ക് പുതിയ പണ-വായ്പാനയത്തില്‍ നിര്‍ദ്ദേശിച്ചു.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 6.5 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കു്‌നപോള്‍തിരിച്ചുനല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.25 ശതമാനമായും തുടരും. ബാങ്കുകളിലെ നിക്ഷേപത്തിലെ ഒരു നിശ്ചിതഭാഗം റിസര്‍വ് ബാങ്കുകളില്‍ സുക്ഷിക്കേണ്ടതുണ്ട്. ഈ കരുതല്‍ ധനാനുപാതം( സി.ആര്‍.ആര്‍) ഇപ്പോഴുള്ള നിലയില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
പണപ്പെരുപ്പ നിരക്ക് താഴേക്കു വരികയും
വ്യവസായിക വളര്‍ച്ചാനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും ചെയ്യുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തില്‍ ആരും അദ്ഭുതം കാണുന്നില്ല. പക്ഷേ, ഇന്ധനവില വര്‍ധന ഭക്ഷ്യവിലസൂചികയില്‍ വര്‍ധനവുണ്ടാക്കുമെന്ന് ആശങ്ക സജീവമാണ്.പണപ്പെരുപ്പം കൂടിയാല്‍ റിസര്‍വ് ബാങ്കിന് മറ്റുനിരക്കുകളിലും മാറ്റം വരുത്തേണ്ടി വരും. ദീപാവലി, അതിനു പിറകെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഐ.പി.ഒകള്‍ എന്നിവ പണദൗര്‍ലഭ്യത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.
പണപ്പെരുപ്പ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനുള്ള ബാധ്യതയും കേന്ദ്ര ബാങ്കിനുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചത് വിപണിയില്‍ പണലഭ്യത രൂക്ഷമാക്കി. കഴിഞ്ഞാഴ്ച വരെ ഏകദേശം കോടികണക്കിന് രൂപ റിസര്‍വ് ബാങ്കില്‍ നിന്നു വായ്പയെടുത്തും നിരക്കുകളില്‍ വ്യത്യാസം വരുത്തിയുമാണ് ബാങ്കുകള്‍ പിടിച്ചുനിന്നത്.
പൊതുമേഖലാ ഓഹരികള്‍ വിറ്റൊഴിവാക്കിയതിനെ തുടര്‍ന്നു സര്‍ക്കാറില്‍ അടിഞ്ഞുകൂടിയ പണം ചെലവഴിയ്ക്കാന്‍ തുടങ്ങിയാല്‍ ഇതിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. പണമൊഴുക്കു സുഗമമാക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ മറ്റുനിരക്കുകളില്‍ മാറ്റം വരുത്താതിരിക്കുന്നത്.