ടൈക്കൂണുകള്‍ വീണു, ഇനി ബിസയറിന്റെ കാലം

ടൈക്കൂണ്‍ ബിസിനസ് എംപയര്‍, വണ്ടര്‍ വേള്‍ഡ്, ജപ്പാന്‍ ലൈഫ് ഇന്ത്യ,നാനോ എക്‌സല്‍ പോലുള്ള മണിച്ചെയിന്‍ തട്ടിപ്പുകമ്പനികളില്‍ പണം നിക്ഷേപിക്കരുതെന്നും ഇത്തരം കമ്പനികളെ കുറിച്ച് അറിവുള്ളവര്‍ അത് പോലിസിനു കൈമാറണമെന്നും കേരള പോലിസ് ഐ.ജിയാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ജീവിതാവസാനം വരെ സ്ഥിര വരുമാനം, നിക്ഷേപം ഇരട്ടിപ്പിക്കുന്നു തുടങ്ങിയ മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയത് അധ്യാപകരും അഭിഭാഷകരും ഡോക്ടര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമാണെന്നതാണ് യാഥാര്‍ഥ്യം. സ്വാഭാവികമായും ഏതൊരു നെറ്റ്‌വര്‍ക്കിന്റെ തുടക്കത്തില്‍ കണ്ണികളാവുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. പക്ഷേ, നെറ്റ് വര്‍ക്ക് നൂറില്‍ നിന്നു പതിനായിരത്തിലേക്കും പതിനായിരത്തില്‍ നിന്നു ലക്ഷത്തിലേക്കോ വ്യാപിക്കുന്നതോടെ ഏതൊരു മണിച്ചെയിന്‍ ബിസിനസിനു സംഭവിക്കുന്ന നാശം അതിനും സംഭവിക്കും. പണം കിട്ടിയെന്നു പറയുന്നവര്‍ നൂറില്‍ താഴെയായിരിക്കും. അതേ സമയം പണം നഷ്ടപ്പെട്ടവര്‍ പതിനായിരങ്ങളും. കേരളത്തില്‍ റീട്ടെയില്‍ വില്‍പ്പനകേന്ദ്രങ്ങളുടെ ശൃംഖലതന്നെ സ്ഥാപിക്കുമെന്ന മോഹനവാഗ്ദാനവുമായി ഒരു കമ്പനി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയാണ് ആ കമ്പനിയുടെ ലക്ഷ്യം. ഓരോ നിയോജകമണ്ഡലത്തിലും 1200 പേരെ അംഗങ്ങളാക്കി കൊണ്ടുള്ള ബൃഹത്തായ പദ്ധതിയാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. അവര്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ അത് 140×1200=168000×10500(തുടക്കത്തില്‍ വേണമെന്നു പറയുന്ന തുക)=1764000000രൂപയുടെ വെട്ടിപ്പായിരിക്കും നടക്കുക. ഇത്തരത്തില്‍ പല മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളും കേരളവിപണിയില്‍ പരീക്ഷണം നടത്തി പോയതാണ്. നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ റീട്ടെയില്‍ മേഖലയില്‍ പോലും വിദേശനിക്ഷേപം അനുവദിക്കാനുള്ള ഒരുക്കത്തിലാണ്. മള്‍ട്ടി ബ്രാന്‍ഡുകളുടെ മാളുകള്‍ ഗ്രാമങ്ങളില്‍ പോലുമെത്തുമ്പോള്‍ എന്തു ബിസെ..ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇത് അമേരിക്കന്‍ ബൈനറി രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മണിച്ചെയിന്‍ കമ്പനിയാണെന്നു തന്നെയാണ്. എം.എല്‍.എം അല്ല, മണിച്ചെയിന്‍ എന്നെല്ലാം പറയുകയാണെങ്കില്‍ അതു തന്നെയാണ് ശുദ്ധതട്ടിപ്പെന്നതാണ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഇതിന്റെ ഓഹരികളാണെന്നു പറഞ്ഞു മണിച്ചെയിന്‍ രീതിയില്‍ ഇപ്പോള്‍ വില്‍പ്പന നടത്തുന്നതുമുഴുവന്‍ ഒരു തട്ടിപ്പിനുള്ള കോപ്പുകൂട്ടലാണ്. 2012ല്‍ ഇവര്‍ ഓടിച്ചെന്നാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. തുടക്കത്തില്‍ ചേര്‍ന്നവരെ സംതൃപ്തിപ്പെടുത്താന്‍ ചിലയിടങ്ങളില്‍ ഇവര്‍ സ്ഥലങ്ങള്‍ വാങ്ങിവച്ചിട്ടുണ്ട്.. പക്ഷേ, അടിസ്ഥാനപരമായി പെട്ടെന്നു പണക്കാരനാവാനുള്ള പാവങ്ങളുടെ ത്വരയെ മോട്ടിവേഷന്‍ ക്ലാസ്സുകളിലൂടെ വളര്‍ത്തിയെടുത്ത് പണം അടിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണിവര്‍. ശ്രദ്ധിക്കൂ..നാനോ എക്‌സലിനും ടൈക്കൂണിനും പിറകെ ബിസാരെയും വരും കാത്തിരിക്കുക.

ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത. കഴിഞ്ഞ നവംബറിലെഴുതിയ ഇക്കാര്യം ശരിയെന്നു കാലം തെളിയിച്ചു

https://shinod.in/index.php/archives/548