വില്‍പ്പന തകൃതി, സെന്‍സെക്‌സ് 186 പോയിന്റ് താഴ്ന്നു


മുംബൈ: പുതിയ ഐ.പി.ഒകള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റൊഴിക്കല്‍ സജീവം. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനക്കെത്തിയ രണ്ടാം ദിവസമായ ഇന്നു തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആണ്. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് രൂപയ്ക്കു മുകളില്‍ കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഇത് മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്. സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ ഡോളര്‍ വാങ്ങികൂട്ടിയത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ഇന്ന് സെന്‍സെക്‌സ് 0.92 ശതമാനവും(185.76 പോയിന്റ്) നിഫ്റ്റി 0.80 ശതമാനവും(48.60 പോയിന്റ്) കുറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി മേഖലയ്ക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്. അതേ സമയം മെറ്റല്‍, ബാങ്കിങ് മേഖലയില്‍ നിക്ഷേപകര്‍ക്ക് ചെറിയ തോതില്‍ ലാഭം നേടാന്‍ സാധിച്ചു. ഹെല്‍ത്ത് കെയര്‍ മേഖലയിലാണ് ഇന്നേറ്റവും വലിയ മുന്നേറ്റമുണ്ടായത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ടെക്‌നോളജി കമ്പനിയായ ബയോകോണാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടായത്. പ്രശസ്ത മരുന്ന് കമ്പനിയായ ഫെയ്‌സറുമായി 350 മില്യന്‍ ഡോളറിന്റെ കരാറൊപ്പിട്ടതാണ് ബയോകോണിന് അനുഗ്രഹമായത്. ഇന്നു മാത്രം 52.25 പോയിന്റ് വര്‍ധിച്ച ബയോകോണ്‍ 455.00ലാണ് ക്ലോസ് ചെയ്തത്. pipavav shipyard ltd, Jain irrigation, glenmark pharma, Nestle india കമ്പനികളാണ് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.
പെട്രോനെറ്റ് എല്‍.എന്‍.ജി, സെസാ ഗോവ, alstom projects, unitech ltd, infosys techno തുടങ്ങിയ ഓഹരികളുടെ മൂല്യത്തിലാണ് ഇന്ന് ഏറ്റവുമധികം കുറവുണ്ടായത്.
സെന്‍സെസ്‌കിന്റെ തുടക്കം നേട്ടത്തോടെയായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 13 പോയിന്റ് നഷ്ടത്തിലായി. ദിവസത്തെ അധികസമയവും കയറിയും ഇറങ്ങിയും കളിച്ച വിപണി അവസാനത്തെ ഒരു മണിക്കൂറിലാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
കോള്‍ ഇന്ത്യയുടെ വില്‍പ്പന തീരുന്ന നാളെയും വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായിരിക്കാനാണ് സാധ്യത. വിപണി ഉയരുന്ന ഉടനെ ലാഭമെടുക്കാനുള്ള നിക്ഷേപകരുടെ ശ്രമം നാളെയും തുടരാനാണ് സാധ്യത.

വാങ്ങാവുന്ന ഓഹരികള്‍

max india target 210 stop loss 160

petronet lng target 150, stop loss 105

JSW holdings, jain irrigation, HCL, Fag bearings, vijaya bank, indiabull real estate, uco bank, southindian bank