വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു, വിപണി വീണ്ടും താഴോട്ട്

മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.24 പോയിന്റ് കുറഞ്ഞ് 20497.64ലും നിഫ്റ്റി 56.55 പോയിന്റ് താഴ്ന്ന് 6177.35ലും വില്‍പ്പന അവസാനിപ്പിച്ചു.
എന്നാല്‍ ഇത് താല്‍ക്കാലികമായ ഇടിവ് മാത്രമാണെന്നാണ് ടെക്‌നോ ഷെയര്‍ ആന്റ് സ്‌റ്റോക്ക് ബ്രോക്കിങിലെ ഭരത് സേത് അഭിപ്രായം. അതേ സമയം ഇന്ന് ലിസ്റ്റ് ചെയ്ത ഐ.പി.ഒകളെല്ലാം തന്നെ പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തുവെന്നത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാര്യമാണ്.
അശോക ബില്‍ഡ്‌കോണ്‍ 2.89 ശതമാനവും സീ ടിവി 6 ശതമാനവും bedmutha industries 180 ശതമാനവും വര്‍ധനവാണ് നേടിയത്. സെക്ടര്‍ വൈസ് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഐ.ടി മേഖലയാണ്. നാളെ ഇന്‍ഫോസീസ് ഫലം പുറത്തുവരാനിരിക്കുന്നതിനാല്‍ ഈ മുന്നേറ്റം ശുഭസൂചനയാണ് നല്‍കുന്നത്. കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.
അമേരിക്കന്‍ വിപണി പോസിറ്റീവായി ക്ലോസ് ചെയ്തതിനാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കുതിപ്പുണ്ടാവുമെന്നാണ് അധിക നിക്ഷേപകരും പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ നേട്ടങ്ങളെല്ലാം അടിയറ വെച്ചുകൊണ്ടായിരുന്നു വിപണി മുന്നോട്ടു നീങ്ങിയത്. ഉച്ചയോടെ യൂറോപ്യന്‍ വിപണി തുറന്നെങ്കിലും ഇന്ത്യന്‍ വിപണിക്ക് പ്രചോദനം നല്‍കുന്ന ഒരു വാര്‍ത്തയും പുറത്തുവന്നില്ല. ഇതോടെ ലാഭമെടുക്കാനുള്ള തിക്കുംതിരക്കും വര്‍ധിക്കുകയായിരുന്നു.
സെസാ ഗോവ, ടാറ്റാ സ്റ്റീല്‍, വിപ്രോ ലിമിറ്റഡ്, ഇന്‍ഫോസിസ് ടെക്‌നോ, ടാറ്റാ മോട്ടോര്‍സ് കമ്പനികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം ഭാരത് പെട്രോളിയം, റിലയന്‍സ് കമ്യൂണിക്കേഷന്‍, എല്‍ ആന്റ് ടി, എന്‍.ടി.പി.സി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: manappuram General finance and leasing Ltd ആണ് വാങ്ങാവുന്ന ഏറ്റവും മികച്ച ഓഹരി. ഇന്ന് 4.40 അധിക മൂല്യത്തില്‍ 151.75ലാണ് ക്ലോസ് ചെയ്തത്. നാളെയാണ് മണപ്പുറത്തിന്റെ രണ്ടാം പാദ സാമ്പത്തിക റിപോര്‍ട്ട് പുറത്തുവിടുന്നത്.neyveli lignite, kpit cummins, tate chemicals, bank of india, federal bank, Andhra bank, graphite india, central bank of india, petronet lng, TCS,