ലാഭക്കൊയ്ത്ത്: വിപണിയില്‍ തിരുത്തല്‍

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയ്ക്കും ഇന്ന് തിരിച്ചടിയുടെ ദിവസമായിരുന്നു. കടുത്ത വില്‍പ്പന സമ്മര്‍ദ്ദം വിപണിയിലെ എല്ലാമേഖലയെയും ബാധിച്ചതോടെ സെന്‍സെക്‌സ് 227.76 പോയിന്റ് കുറഞ്ഞ് 20345.32ലും നിഫ്റ്റി 66.15 താഴേക്കിറങ്ങി 6120.30ലും ക്ലോസ് ചെയ്തു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. അതേസമയം ഈ സമ്മര്‍ദ്ദത്തിനിടയിലും ചെറിയ നേട്ടമുണ്ടാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്കായി. ഇന്നു വ്യാപാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും നിഫ്റ്റിയുടെ 6200-220 എന്ന സപ്പോര്‍ട്ടിങ് ലെവലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.  6200ലെത്താനുള്ള ഏത് ശ്രമവും നിക്ഷേപകരുടെ ലാഭമെടുക്കാനുള്ള നീക്കത്തിലേക്ക് നയിക്കുമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്നത്തെ വിപണി. കാരണം വിപണിയിലെ തകര്‍ച്ച മുഴുവന്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ വിറ്റൊഴിയ്ക്കലാണ് ഇന്നു നടന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ സാധ്യതയുള്ളത് ചെറിയ തോതിലെങ്കിലും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. അതേ സമയം സെബിയുടെ കര്‍ശനനിയന്ത്രണമുണ്ടെങ്കിലും വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 17.45 ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 20.52 ബില്യണ്‍ ഡോളറോളം എത്തിക്കഴിഞ്ഞു.
കഴിഞ്ഞ മൂന്നു നാലു ദിവസമായി കാത്തിരുന്ന തിരുത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഒരു പക്ഷേ, അടുത്ത ദിവസവും ഇത് തുടര്‍ന്നേക്കാം. എങ്കിലും അടുത്താഴ്ച നിഫ്റ്റി കൂടുതല്‍ കരുത്തോടെ തിരിച്ചെത്തി 6500ലേക്ക് കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ ലാഭമെടുക്കുന്നതു കൊണ്ടു മാത്രമുള്ള ഇത്തരം തിരുത്തലുകളോ ഭയത്തോടെ കാണേണ്ട ആവശ്യമില്ലെന്നാണ് അധികപേരും വ്യക്തമാക്കിയത്. മുന്നോട്ടുകുതിക്കുന്ന ബുള്‍മാര്‍ക്കറ്റിന് കൂടുതല്‍ കരുത്തും വ്യക്തതയും നല്‍കാന്‍ ഇത്തരം തിരിച്ചടികള്‍ കൊണ്ടു സാധിക്കുമെന്നാണ് ഇവരുടെ പക്ഷം.
tata power co, Dr reddys Labs, Cipla, Hero honda Motors,Bharti Airtel എന്നീ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ടാറ്റാ സ്റ്റീല്‍ 28.55 പോയിന്റ് താഴ്ന്ന് 649.70ലും സെസാ ഗോവ 12.90 കുറഞ്ഞ് 354.20ലും ഐ.ഡി.എഫ്.സി 6.45 താഴ്ന്ന് 205.30ലും വില്‍പ്പന അവസാനിപ്പിച്ചു. DLF, Reliance infrastructure ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
വാങ്ങാവുന്ന ഓഹരികള്‍:
Aditya Birla Nuvo Ltd
Tata Steel
M&M
Unitech
Wockhardt(12 month)
Tata global
Uflex
Karnataka Bank

ഫേസ് ബുക്ക് ഗ്രൂപ്പ് വരുന്നു

ഒരു രാജ്യമായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാവുമെന്നുറപ്പാണ്. അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സോഷ്യല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് സേവനവുമായി ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഫേസ്ബുക്കിനുള്ളില്‍ നിങ്ങള്‍ക്ക് മറ്റൊരു മിനിഫേസ് ബുക്ക് കൂടിയുണ്ടാക്കാമെന്ന് ചുരുക്കം. കാലിഫോര്‍ണിയയിലെ പാളോആള്‍ട്ടോയില്‍ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. പുതിയ സൗകര്യങ്ങള്‍

1 ഫേസ് ബുക്ക് ഗ്രൂപ്പ്: തീര്‍ത്തും വിപ്ലവാത്മകമായ സൗകര്യമാണിത്. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും ഇതിലേക്ക് വോട്ടോയും വീഡിയോയും അപ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് ചാറ്റ്, വിക്കി സ്റ്റൈല്‍ ഡോക്യുമെന്റ്‌സ് എന്നീ സൗകര്യങ്ങളുമുണ്ടാവും. ഇപ്പോള്‍ ഫേസ്ബുക്കില്‍ അപ് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാ ഫ്രണ്ട്‌സിനും കാണാമെങ്കില്‍ പുതിയ സംവിധാനപ്രകാരം ആരൊക്കെ കാണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിനായി നിശ്ചിതഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്നു മാത്രം.
പ്രൈഫൈല്‍ ഡൗണ്‍ലോഡിങ്: ഫേസ്ബുക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള അനുമതിയാണിത്.

സ്വതന്ത്രമായ ഡാഷ്‌ബോര്‍ഡ്: തീര്‍ത്തും വ്യക്തിപരമായ ഒരു ഡാഷ്‌ബോര്‍ഡാണ് പുതിയ മാറ്റങ്ങളിലേ ശ്രദ്ധേയമായ മറ്റൊരു കാര്യം.
കാഴ്ചയില്‍ തന്നെ സമൂലമായ മാറ്റങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍സെക്‌സ് 20500നു മുകളില്‍


മുംബൈ: വിപണി സ്ഥിരത പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്. മെറ്റല്‍സ്, ഓയില്‍-ഗ്യാസ്, ഓട്ടോ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്.എം.സി.ജി, ഫാര്‍മ ഓഹരികള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല. സെന്‍സെക്‌സ് 135.37 പോയിന്റുയര്‍ന്ന് 20543.08ലും നിഫ്റ്റി 28.15 ഉയര്‍ന്ന് 6211ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്..
ആഗോളതലത്തിലെ അനുകൂലഘടകങ്ങള്‍ കൊണ്ട് തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് വിപണി തുറന്നത്. ഇന്‍ട്രാഡേയില്‍ സപ്പോര്‍ട്ട് ലെവലിലെത്തുമ്പോഴെല്ലാം നിക്ഷേപകര്‍ ലാഭമെടുക്കുമെന്ന മാനസികശാസ്ത്രം ഇന്ന് കൂടുതല്‍ ശക്തമായിരുന്നു.
Shipping Corporation of India Ltdയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 168 പോയിന്റില്‍ നിന്ന് വില്‍പ്പന ആരംഭിച്ച ഓഹരികള്‍ 14.20 അധികമൂല്യത്തോടെ 191.85ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യ ബുള്‍സ് റിയല്‍എസ്റ്റേറ്റ്, ഇന്ത്യബുള്‍ ഫിന്‍സര്‍വിസ്, ഇന്ത്യന്‍ ബാങ്ക് ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേ സമയം സീ എന്റര്‍ടെയ്ന്‍മെന്റ്, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, ജൂബിലന്റ് ലൈഫ് സയന്‍സ്, ജയപ്രകാശ് പവര്‍ വെന്‍ച്വേഴ്‌സ്, റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസ് എന്നീ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്.
വാങ്ങാവുന്ന ഓഹരികള്‍: bharti shipyard, yesbank, industrial prudential investment,orbit corporation, tata chemicals,southindianbank,jaiprakash associates,Mercator Lines Ltd.IndusInd Bank Ltd.

സെന്‍സെക്‌സ് 68 പോയിന്റ് ഇടിഞ്ഞു

മുംബൈ: നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവട് പിടിച്ച് വില്‍പ്പന ആരംഭിച്ച ഇന്ത്യന്‍ വിപണിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചാഞ്ചാട്ടം പ്രകടമായിരുന്നു. ക്ലോസ് ചെയ്യുന്ന അരമണിക്കൂറിനുള്ളിലാണ് ഏറ്റവും വേഗത്തില്‍ ഇടിവുണ്ടായത്. സെന്‍സെക്‌സ് ഒരു സമയത്ത് 20560 പോയിന്റ് വരെ ഉയര്‍ന്നിരുന്നെങ്കിലും 20407.71 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.65 പോയിന്റ് താഴ്ന്ന് 6145.80ല്‍ കച്ചവടം അവസാനിപ്പിച്ചു. ഓട്ടോ, ഓയില്‍, ഗ്യാസ്, റിയാലിറ്റി, കണ്‍സ്യൂമര്‍ മേഖലയില്‍ നേരിയ ഉണര്‍വ് പ്രകടമായിരുന്നു. എന്നാല്‍ എഫ്.എം.സി.ജി, ബാങ്കിങ്, മെറ്റല്‍ മേഖലകള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല.
പഌസ്റ്റിക് കമ്പനിയായ സിന്റക്‌സ് ഇന്‍ഡസ്ട്രീസാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 7.95 ശതമാനം നേട്ടത്തോടെ 430.55ലാണ് ക്ലോസ് ചെയ്തത്. എസ്സാര്‍ ഓയില്‍, ഇന്ത്യന്‍ബുള്‍ ഫിന്‍സര്‍വീസ്, പാറ്റ്‌നി കംപ്യൂട്ടര്‍ സിസ്റ്റംസ് എന്നീ കമ്പനികളും കൂടുതല്‍ മെച്ചമുണ്ടാക്കി. ബാങ്കിങ് മേഖലയില്‍ കാര്യമായ കുതിപ്പുണ്ടായില്ലെങ്കിലും കനറാബാങ്ക് 39.05 എന്ന അധിക മൂല്യത്തില്‍ 624.15ലാണ് ക്ലോസ് ചെയ്തത്.
അദാനി എന്റര്‍പ്രൈസസ്, യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, എച്ച്.ഡി.എഫ്.സി, എന്‍.എം.ഡി.സി ലിമിറ്റഡ്, പി ആന്റ് ജി എന്നീ കമ്പനികള്‍ക്ക് തിരിച്ചടിയേറ്റു.
വാങ്ങാവുന്ന ഓഹരികള്‍:
SJVN Ltd.
Allahabad Bank
City union Bank
Peninsula Land
Provogue (India) Ltd
Suzlon Energy Ltd.
Surya Roshni
Unitech Ltd.
Punj Lloyd Ltd.
Vijaya Bank

ലാഭമെടുക്കല്‍ തുടരുന്നു; വിപണി ഫ്‌ളാറ്റ്‌

മുംബൈ: ഓഹരികള്‍ വിറ്റൊഴിച്ച് ലാഭം നേടാന്‍ ആഭ്യന്തരനിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളുടെ സമ്മര്‍ദ്ദഫലമായി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 30.69 പോയിന്റ് നേട്ടത്തില്‍ 20475.73ലും നിഫ്റ്റി 16.05 പോയിന്റ് വര്‍ധിച്ച് 6159.45ലും വില്‍പ്പന അവസാനിപ്പിച്ചു. അതേ സമയം ബാങ്കിങ് മേഖലയില്‍ ഇന്ന് നല്ല ഉണര്‍വായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ആദ്യ അഞ്ച് ഓഹരികളില്‍ രണ്ടെണ്ണവും ബാങ്കിങ് മേഖലിയില്‍ നിന്നുള്ളതായിരുന്നു. uco bank ഓഹരി 11.38 ശതമാനം വര്‍ധനവോടെ(13.20) വര്‍ധിച്ച് 129.15ലും syndicate bank 9.10 ശതമാനം നേട്ടത്തോടെ 125.90ലും ക്ലോസ് ചെയ്തു. ഭൂഷന്‍ സ്റ്റീല്‍, ഐ.എഫ്.സി.ഐ, സെസാ ഗോവ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികള്‍. വി.ഐ.പി ഇന്‍ഡസ്ട്രീസ് ഒരു ദിവസം കൊണ്ട് 135 രൂപയുടെയും ഫോഴ്‌സ് മോട്ടോര്‍സ് 191.90 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തിയത് ശ്രദ്ധിക്കപ്പെട്ടു.
അതേ സമയം pipavav shipyard ltd, jubiland life science, bajaj finserve ltd, bajaj holding and investment, jain irrigatiosn തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കുറവുണ്ടായി.
രാവിലെ 20706 വരെ ഉയര്‍ന്ന സെന്‍സെസ്‌ക് 33 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഗ്രാഫ് രേഖപ്പെടുത്തി. പക്ഷേ, FMCG, IT മേഖലയില്‍ വ്യാപകമായ ലാഭമെടുക്കല്‍ തുടര്‍ന്നതോടെ മാര്‍ക്കറ്റ് താഴുകയായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിഫ്റ്റിയുടെ സപ്പോര്‍ട്ട് ലെവല്‍ 6125-6175 ആയി പരിഗണിക്കണം. ഈ സാഹചര്യത്തില്‍ അധികം സ്‌റ്റോക്ക് ഹോള്‍ഡിങിനു വേണ്ടി ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
വാങ്ങാവുന്ന ഓഹരികള്‍:
Opto Circuits India Ltd-301.70

Central Bank of India-200.15

Ranbaxy Laboratories Ltd-597.50

Tata Metaliks Ltd-148.20

Provogue (India) Ltd-74.55

Infrastructure Development Finance Company Ltd-206.30

Vijaya Bank-88.40 (buy or hold)

UID: നിങ്ങള്‍ അറിയേണ്ടതെല്ലാം?

ഇന്ത്യയില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(UID) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു നമ്പര്‍ എന്ന ലക്ഷ്യം ഉറപ്പുവരുത്തും. ആധാര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കാര്‍ഡിന്റെ വിതരണം ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോള്‍ അമേരിക്കയിലും ഇറ്റലിയും സാര്‍വത്രികമായ ഈ സംവിധാനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാവുന്നതിലൂടെ ഏറ്റവും കൂടുതല്‍ മെച്ചം കിട്ടുക സാധാരണക്കാര്‍ക്കായിരിക്കും. മഹാരാഷ്ട്രയില്‍ നന്ദുര്‍ബാര്‍ ജില്ലയില്‍ കാര്‍ഡ് വിതരണഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ചേര്‍ന്ന്് നിര്‍വഹിച്ചത് സപ്തംബര്‍ 29ാം തിയ്യതിയാണ്.

ഈ കാര്‍ഡ് എടുക്കണമെന്ന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കില്ല. ഇന്ത്യന്‍ പൗരന്മാരല്ലാത്ത, ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഈ കാര്‍ഡ് സ്വന്തമാക്കാവുന്നതാണ്. കാരണം ഇത് വെറും തിരിച്ചറിയല്‍ രേഖയാണ്. ഈ കാര്‍ഡ് ഒരിക്കലും പൗരത്വരേഖയായി അംഗീകരിക്കില്ല. നിലവില്‍ യാതൊരു തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും ഈ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. പക്ഷേ, റേഷന്‍കാര്‍ഡിനെയോ പാസ്‌പോര്‍ട്ടിനേയോ മറികടക്കുന്ന ഒരു രേഖയായി ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരാളുടെ ബയോ മെട്രിക്, താമസിക്കുന്ന പ്രദേശം എന്നീ രേഖകള്‍ മാത്രമേ ഈ കാര്‍ഡില്‍ ആവശ്യമുള്ളൂ. ജാതി, മതം, ഭാഷ എന്നിവ ഈ കാര്‍ഡിന്റെ പരിഗണനയില്‍ വരുന്നില്ല. എന്തിനേറെ ജനിച്ച തിയ്യതി വ്യക്തമായി അറിയാത്തവര്‍ക്ക് ആ കള്ളി പൂരിപ്പിക്കാതെ വിടാനുള്ള അവകാശം പോലുമുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി ബാങ്ക് ഫോമുകളില്‍ യു.ഐ.ഡി നമ്പര്‍ എന്നൊരു കോളം പൂരിപ്പിക്കാനുണ്ടാവും.
കാര്‍ഡ് ലഭിക്കുന്നതിന് തൊട്ടടുത്ത ആധാര്‍ ക്യംപിലേക്കാണ് പോവേണ്ടത്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിനു ശേഷം ആവശ്യമായ രേഖകളുമായി വേണം പോവാന്‍. എത്തുന്ന ഓരോരുത്തരുടെയും ഫോട്ടോ എടുക്കുകയും കൈയടയാളങ്ങളും കൃഷ്ണമണിയും സ്‌കാന്‍ ചെയ്യുകയും ചെയ്യും. തെറ്റായ വിവരങ്ങള്‍ നല്‍കി ഒരു വ്യാജകാര്‍ഡ് സ്വന്തമാക്കുന്നവര്‍ കുടുങ്ങും. ഒരു കോടി രൂപ ഫൈനോ ആജീവനാന്ത തടവോ ലഭിക്കാവുന്ന കുറ്റമായിട്ടാണ് ഇത് കണക്കാക്കിയിട്ടുള്ളത്.

From official site

What is Aadhaar?

Aadhaar is a 12-digit unique number which the Unique Identification Authority of India (UIDAI) will issue for all residents. The number will be stored in a centralised database and linked to the basic demographics and biometric information – photograph, ten fingerprints and iris – of each individual. The details of the data fields and verification procedures are available here.

Aadhaar will be:

Easily verifiable in an online, cost-effective way
Unique and robust enough to eliminate the large number of duplicate and fake identities in government and private databases
A random number generated, devoid of any classification based on caste, creed, religion and geography

Aadhaar-based identification will have two unique features:
Universality, which is ensured because Aadhaar will over time be recognised and accepted across the country and across all service providers.
Every resident’s entitlement to the number.
The number will consequently form the basic, universal identity infrastructure over which Registrars and Agencies across the country can build their identity-based applications.
Unique Identification of India (UIDAI) will build partnerships with various Registrars across the country to enrol residents for the number. Such Registrars may include state governments, state Public Sector Units (PSUs), banks, telecom companies, etc. These Registrars may in turn partner with enrolling agencies to enrol residents into Aadhaar.
Aadhaar will ensure increased trust between public and private agencies and residents. Once residents enrol for Aadhaar, service providers will no longer face the problem of performing repeated Know Your Customer (KYC) checks before providing services. They would no longer have to deny services to residents without identification documents. Residents would also be spared the trouble of repeatedly proving identity through documents each time they wish to access services such as obtaining a bank account, passport, or driving license etc.
By providing a clear proof of identity, Aadhaar will empower poor and underprivileged residents in accessing services such as the formal banking system and give them the opportunity to easily avail various other services provided by the Government and the private sector. The centralised technology infrastructure of the UIDAI will enable ‘anytime, anywhere, anyhow’ authentication. Aadhaar will thus give migrants mobility of identity. Aadhaar authentication can be done both offline and online, online authentication through a cell phone or land line connection will allow residents to verify their identity remotely. Remotely, online Aadhaar-linked identity verification will give poor and rural residents the same flexibility that urban non-poor residents presently have in verifying their identity and accessing services such as banking and retail. Aadhaar will also demand proper verification prior to enrolment, while ensuring inclusion. Existing identity databases in India are fraught with problems of fraud and duplicate or ghost beneficiaries. To prevent these problems from seeping into the Aadhaar database, the UIDAI plans to enrol residents into its database with proper verification of their demographic and biometric information. This will ensure that the data collected is clean from the beginning of the program. However, much of the poor and under-privileged population lack identity documents and Aadhaar may be the first form of identification they will have access to. The UIDAI will ensure that its Know Your Resident (KYR) standards do not become a barrier for enrolling the poor and has accordingly developed an Introducer system for residents who lack documentation. Through this system, authorised individuals (‘Introducers’) who already have an Aadhaar, can introduce residents who don’t have any identification documents, enabling them to receive their Aadhaar.
An individual who is a resident in India and satisfies the verification process laid down by the UIDAI can get an Aadhaar.
The process to get an Aadhaar will be circulated by the local media upon which residents need to go to the nearest Enrolment Camp to register for an Aadhaar. The resident primarily needs to carry certain documents which will be specified in the media advertisement.

Upon registering for Aadhaar, residents will go through a biometric scanning of ten fingerprints and iris. They will then be photographed and given an enrolment number upon completion. Depending on the enrolment agency, residents will be issued an Aadhaar number within 20 to 30 days.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://uidai.gov.in/

പുതിയ ഡൊമെയ്ന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ കാര്യമാണ് ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ നല്ല രജിസ്ട്രറികളില്‍ നിന്നു മാത്രം ഡൊമെയ്ന്‍ വാങ്ങുക. ഇത് ബിസിനസ് ഉള്ളിടത്തോളം കാലം നീണ്ടുനില്‍ക്കേണ്ട സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന കമ്പനികള്‍ നാളെ ഒരു പക്ഷേ, കണ്ടില്ലെന്നു വന്നേക്കാം. സ്വന്തം ഡൊമെയ്ന്‍ തന്നെ പതിനായിരങ്ങള്‍ കൊടുത്ത് നിങ്ങള്‍ക്ക് വീണ്ടും വാങ്ങേണ്ട അവസ്ഥ വന്നേക്കാം..

2 ഒരു വെബ് സൈറ്റ് തുടങ്ങാനുള്ള നിങ്ങളുടെ ശ്രമത്തിലെ ആദ്യപടിയാണ് ഡൊമെയ്ന്‍ ബുക്കിങ്. ഇത് ബുക്ക് ചെയ്യാന്‍ ഒരിക്കലും മറ്റൊരാളെ അനുവദിക്കരുത്. ഡൊമെയ്ന്‍ നിങ്ങള്‍ തന്നെ ബുക്ക് ചെയ്ത് വെബ്‌സൈറ്റ് ഡിസൈനര്‍ക്ക് നല്‍കുന്നതാണ് ഭംഗി. കഴിയുന്നതും ഡൊമെയ്‌നും സര്‍വറും തമ്മിലുള്ള കണക്ഷന്‍ സാധ്യമാക്കുന്ന nameserver നിങ്ങള്‍ തന്നെ മാറ്റിനല്‍കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ബിസിനസ്സും സ്വകാര്യതയും ഉറപ്പുവരുത്തും. ഭാവിയില്‍ നിങ്ങളുടെ ഡൊമെയ്‌നിന്റെ കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാവാതിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഡൊമെയ്‌നിന്റെ കണ്‍ട്രോള്‍ അധികപക്ഷവും ഒരു ഇമെയില്‍ ആയിരിക്കും. ആ ഇമെയില്‍ നിങ്ങളുടെതായിരിക്കും. കൂടാതെ ആ ഡൊമെയ്ന്‍ കണ്‍ട്രോള്‍പാനല്‍ പാസ്‌വേര്‍ഡ് നിങ്ങള്‍ക്ക് മാത്രം അറിയുന്ന രഹസ്യമായിരിക്കണം. ഡൊമെയ്ന്‍ whois നോക്കിയാല്‍ ലഭിക്കുന്ന വിലാസം നിങ്ങളുടേതാണെന്ന് ഉറപ്പുവരുത്തണം.

3 ഒരു നല്ല ഡൊമെയ്ന്‍ വാങ്ങുന്നതിന് പണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നല്‍കരുത്. .com ഡൊമെയ്ന്‍ എടുക്കുന്നതാണ് വാണിജ്യാവശ്യങ്ങള്‍ക്ക് നല്ലത്. ഇതിനു പരമാവധി വരുന്ന വില 500 രൂപ മാത്രമാണ്. വന്‍കിടകമ്പനികള്‍ക്കായി .co എന്ന പേരില്‍ പുതിയ ഒരു എക്സ്റ്റന്‍ഷനും പുറത്തിറങ്ങിയിട്ടുണ്ട്.

4 വന്‍തോതില്‍ ഇന്‍വെസ്്റ്റ് വരുന്ന സ്ഥാപനങ്ങളാണ് നിങ്ങള്‍ ആരംഭിക്കുന്നതെങ്കില്‍ ഡൊമെയ്ന്‍ അഞ്ചുവര്‍ഷത്തിനോ പത്തുവര്‍ഷത്തിനോ ഒന്നിച്ചു ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ തിരക്കിനിടയില്‍ റിന്യു ചെയ്യാന്‍ മറന്നു പോയാല്‍ അത് നിങ്ങളുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കും. കാരണം നിങ്ങളുടെ വെബ്‌സൈറ്റ് നിങ്ങളുടെ ആഗോളപരസ്യമാണ്. ക്രെഡിറ്റ് കാര്‍ഡ്, പേ പാല്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ ഓട്ടോമാറ്റിക് റിന്യു എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താലും മതി. കൂട്ടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പര്‍ച്ചേസ് എങ്കില്‍ ഇത് ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് മര്യാദ.

വിവിധ വെബ് കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികള്‍ ആരംഭിക്കുന്ന പുതിയ സ്ഥാപനങ്ങളില്‍ നിന്ന് ഡൊമെയ്‌നുകള്‍ വാങ്ങുമ്പോള്‍ ഡൊമെയ്ന്‍ നിങ്ങളുടെ പേരിലാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ഇവര്‍ ഡൊമെയ്്ന്‍ വില്‍പ്പനയ്ക്ക് അംഗീകാരമുള്ള ഡയറക്ട് റീസെല്ലറാണോയെന്നു കൂടി പരിശോധിക്കണം. കാരണം രണ്ടു വര്‍ഷം കഴിഞ്ഞ് ഈ കുട്ടികള്‍ ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തിലേക്കോ പോയി കഴിഞ്ഞാല്‍ നിങ്ങളുടെ ഡൊമെയ്ന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നറിയാതെ ബുദ്ധിമുട്ടും. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സേവനം നേടുകയാണ് നല്ലത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in

സാംസങില്‍ നിന്നും മൂന്നു ഡ്യുവല്‍സിം മോഡലുകള്‍


പുതിയ മൂന്ന് ഡ്യുവല്‍ സിം മോഡലുകള്‍ സാംസങ് ഇന്ത്യന്‍ വിപണിയിലിറക്കി. guru dual 25, guru dual 26, samsung star duas GT-B7722 എന്നിവയാണ് ഈ മോഡലുകള്‍.
ഡുവല്‍ 25 എന്നത് ബേസ് മോഡലാണ്. വിലകുറഞ്ഞ Gfive, Macromax, Nokia മോഡലുകളുമായി മല്‍സരിക്കാനാണ് ഇത് പുറത്തിയിറക്കിയത്. എങ്കിലും ടോര്‍ച്ച്, ഒമ്പത് പ്രാദേശികഭാഷകള്‍, സ്റ്റീരിയോ എഫ്.എം, 1000 ഫോണ്‍ബുക്ക് കോണ്‍ടാക്‌സ് സൗകര്യങ്ങള്‍ ഈ ഫോണിലുണ്ട്. 800mAH ബാറ്ററിയും 1.8 inch ഡിസ്‌പ്ലേയും 3.5 എംഎം ഓഡിയോ ജാക്കുമുണ്ട്. പക്ഷേ, ഡ്യുവല്‍ സിമ്മില്‍ ഒന്നുമാത്രമേ ഒരു സമയം പ്രവര്‍ത്തിക്കുകയുള്ളൂ. Dual 26ഉം 25ഉം തമ്മിലുള്ള പ്രധാനവ്യത്യാസം 26ല്‍ രണ്ട് ഇഞ്ച് ഡിസ്‌പ്ലേയും 1000mAH ബാറ്ററിയുമുണ്ടെന്നതാണ്.
GT-B7722 എന്നത് ഡ്യൂവല്‍ മോഡലുകളിലെ ആദ്യ ത്രി ജി സെറ്റാണ്. രണ്ടാമത്തെ സിം 2ജിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സ്റ്റാന്റ്‌ബൈ, ടച്ച് സ്‌ക്രീന്‍, ബ്ലൂടൂത്ത്, Wifi, GPRS, USB 2.0, Li-lon 1200mAH ബാറ്ററി എന്നിവയാണ് പ്രത്യേകത. ഇന്ത്യയില്‍ ഏകദേശം 12300 രൂപയോളം ഇതിനു വില വരും. ഗുരു ഡ്യുവല്‍ 26ന് 2240ഉം 25ന് 2020ഉം ആയിരിക്കും വില.

Samsung GT-B7722 Duos

Dual SIM supporting 2G as well as 3G Networks
3.2 inch Touchscreen display
5MP Camera with LED Flash
Bluetooth 2.1
Wi-Fi
DNSe Audio enhancing
SNS Support
Document Viewer
250 MB Internal Memory
Expandable Memory up to 16GB
FM Radio
Support for 9 regional languages
1200 mAh Battery
Talk time up to 12 Hours
Stand By time up to 420 Hours
Video Player and Recording
Embedded Java Games
FM Radio recording
USB v2.0 Mass storage
Phone booting without SIM card
Price : Rs.12300.00(പരമാവധി വില )

Samsung Guru Dual 26

Dual-band GSM 900 / 1800 MHz
Dual-SIM Capable – GSM + GSM
2.0-inch, 128 x 160 Pixels resolution, 256K colors TFT LCD display
770KB Internal Memory
microSD memory card (upto 2-GB), hot-swap functionality
1000 number phonebook
250 SMS Memory
20 dialed, 20 received, 20 missed calls records
Media Player supporting MP3/AAC/AAC+/e-AAC+/WMA/AMR/MIDI audio file formats
VGA resolution 0.3 MP Camera, 640 x 480 pixels resolution, 2X digital Zoom
Video Recording, MPEG-4 / 3GPP H.263, 128 x 160 pixels resolution @15 fps
Stereo FM Radio, Built-in antenna
Java MIDP 2.0
Polyphonic, MP3 ringtones, Bollywood Ringtones preloaded
SMS, MMS, EMAIL
GPRS Class 10, 32 – 48 kbps speed
Bluetooth v2.0 + A2DP
microUSB v1.1 port
WAP 2.0 / xHTML Browser
Handsfree Speakphone
Mibile Tracker
SOS Message
Applications: Organizer, PC Studio, Calendar, Calculator, Alarm, Real time clock, Scheduler
Java Games – Cricket and Sudoku
Hinglish Messaging
Color – Black
Li-ion 1000mAh Standard Battery
Talk time: 12 hrs
Standby time: 660 Hrs
Dimensions – 111.6 x 46.3 x 13.5 mm
Weight: 80.4 sgm

Price : Rs. 2240.00(പരമാവധി വില)

Samsung Guru Dual 25

Dual-band GSM 900 / 1800 MHz
Dual-SIM Capable – GSM + GSM
1.8-inch, 128 x 160 Pixels resolution, 256K colors TFT LCD display
1MB Internal Memory
1000 number phonebook
250 SMS Memory
20 dialed, 20 received, 20 missed calls records
Stereo FM Radio, Built-in antenna
Polyphonic, MP3 ringtones, Bollywood Ringtones preloaded
Handsfree Speakphone
SOS Message
Applications: Organizer, PC Studio, Calendar, Calculator, Alarm, Real time clock, Scheduler
Games – Sudoku, Carrom, Jewel Quest
Hinglish Messaging
Color – Black
Li-ion 800 mAh Standard Battery
Talk time: 9 hrs
Standby time: 420 Hrs
Dimensions – 45.5 X 109.1 X 13.7mm
Weight: 80 sgm

Price : Rs. 2020.00(പരമാവധി വില)