കോള്‍ ഇന്ത്യ ഐ,പി.ഒ: പ്രൈസ് ബാന്‍ഡ് 225-245


ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഷെയറുകള്‍ ഓഹരി വിപണിയിലെത്തുന്നു. ഐ.പി.ഒയിലൂടെ 15000കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ളതില്‍ വച്ചേററവും വലിയ ഐ.പി.ഒ 2008ല്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നായിരുന്നു. ഒക്ടോബര്‍ 18നു തുടങ്ങി 21ന് അവസാനിക്കുന്ന ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് 225-245 ആണ്.

വിറ്റൊഴിക്കല്‍, സെന്‍സെക്‌സ് 137 പോയിന്റ് താഴ്ന്നു


മുംബൈ: ബ്ലൂചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സണ്‍ ടര്‍ബോ എന്നിവയുടെ ഓഹരികളിലുണ്ടായ വിറ്റൊഴിക്കല്‍ സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 137 പോയിന്റും നിഫ്റ്റി 44.95 പോയിന്റും താഴ്ന്നു. ആഭ്യന്തര വ്യവസായ ഉല്‍പ്പാദനനിരക്കില്‍ കുറവുണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകളും ആഗോളവിപണിയിലെ പ്രതികൂല സാഹചര്യവും ഈ ഇടിവിന് ആക്കം കൂട്ടി.
സെന്‍സെക്‌സ് 20107.25 പോയിന്റ് വരെയും നിഫ്റ്റി 6057.95 വരെയും താഴ്ന്നതിനു ശേഷം ചെറിയതോതില്‍ തിരിച്ചുവരികയായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20203.34ലും നിഫ്റ്റി 6090.90 ലും ക്ലോസ് ചെയ്തു.
എം എം ഫിന്‍ സര്‍വിസ്, യൂനൈറ്റഡ് ഫോസ്ഫറസ്, ഐഡിയ സെല്ലുലാര്‍, രാഷ്ടീയ കെമിക്കല്‍സ്, എം.ടി.എന്‍.എല്‍ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്.
റൂറല്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍, സീ എന്റര്‍ടൈന്‍മെന്റ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കോടാക് മഹീന്ദ്ര ബാങ്ക്, യുനൈറ്റഡ് ഫോസ്ഫറസ് ഓഹരികളുടെ മൂല്യത്തിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്.
നാളെ വാങ്ങാവുന്ന ഓഹരികള്‍: കെ.ആര്‍.ബി.എല്‍, വോള്‍ട്ടാസ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മോസര്‍ബെയര്‍, കെ.എസ് ഓയില്‍. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍, അപ്പോളോ ടയേഴ്‌സ്.

നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സില്‍ 90 പോയിന്റ് നേട്ടം

മുംബൈ: കഴിഞ്ഞ വാരം കാര്യമായ ഇടിവ് പ്രകടമായതിനാല്‍ നിക്ഷേപകര്‍ ഏറെ ആശങ്കയോടെ ഇന്ന് വിപണി നോക്കി കണ്ടത്. അതുകൊണ്ടു തന്നെ  ഇന്ന് സെന്‍സെക്‌സിലും നിഫ്റ്റിയിലും സപ്പോര്‍ട്ടീവ് ലെവല്‍ കേന്ദ്രീകരിച്ചുള്ള വ്യാപരമാണ് നടന്നത്. വലിയ സ്റ്റോക്കുകളില്‍ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ലെങ്കിലും സ്‌മോള്‍, മിഡ്കാപ് ഓഹരികള്‍ മോശമല്ലാത്ത നേട്ടം സ്വന്തമാക്കി. മെറ്റല്‍, ഓട്ടോമൊബൈല്‍ മേഖലയിലാണ് ഈ നേട്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ബി.എസ്.സി 89.63 പോയിന്റ് നേട്ടത്തോടെ  20339.89ലും നിഫ്റ്റി 32.40 പോയിന്റ് മികവോടെ 6135.85ലും വില്‍പ്പന അവസാനിപ്പിച്ചു.
തുടക്കം മുതല്‍ മികച്ച കുതിപ്പാണ് സെന്‍സെക്‌സും നിഫ്റ്റിയും കാഴ്ചവച്ചത്. എന്നാല്‍ തുടക്കത്തില്‍ നേടിയ 170 പോയിന്റിന്റെ ലീഡ് സെന്‍സെക്‌സിന് നിലനിര്‍ത്താനായില്ല. പത്തുമണിയാവുമ്പോഴേക്കും ഇത് 122 പോയിന്റായി കുറഞ്ഞു. 11 മണിയാവുമ്പോഴേക്കും ഇത് 76ലെത്തിയെങ്കിലും യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂലതരംഗം മുതലെടുത്ത് പതുക്കെ തിരിച്ചുവരാന്‍ തുടങ്ങി. ഇതിനിടെ 20274 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റിലേക്കും മുംബൈ ഓഹരി സൂചിക താഴ്ന്നിരുന്നു. 20461.27ാണ് സെന്‍സെക്‌സിന്റെ ഏറ്റവും മികച്ച പ്രകടനം. നിഫ്റ്റി 6164.30-6110.80 എന്ന ലെവലിലാണ് ട്രേഡിങ് നടത്തിയത്.
ടാറ്റാ മോട്ടോഴ്‌സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് കോടാക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഫ്രാ, സ്റ്റീല്‍ അതോറിറ്റി ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: adani enterprisse മൂന്നു ദിവസത്തെ ടാര്‍ജറ്റില്‍ വാങ്ങാവുന്ന മികച്ചൊരു ഓഹരിയാണ്. ഇന്ന് 13.75 പോയിന്റോളം വര്‍ധിച്ച ഈ ഓഹരിയുടെ ഇന്നത്തെ വില 704.45 ആണ്. 740 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാമെങ്കിലും 680 സ്‌റ്റോപ് ലോസ് നല്‍കുന്നത് നല്ലതാണ്.
gujarat NRE coke ltd  ഇപ്പോഴത്തെ വില 64.55. ടാര്‍ജറ്റ് 70.00 സ്‌റ്റോപ് ലോസ് 60.00
Hexaware ടെക്‌നോളജീസ്:  സൂര്യ റോഷ്‌നി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഇലക്ട്രിക്കല്‍സ്, സിയാറാം, ബെല്‍, സിപ്ല എന്നിവയും വാങ്ങാവുന്നതാണ്.
വിറ്റൊഴിവാക്കേണ്ട ചിലത്: യൂനിയന്‍ ബാങ്ക്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്‌

പുതിയ ആഴ്ച: വിപണിയെ സ്വാധീനിക്കാവുന്ന ചില ഘടകങ്ങള്‍


മുംബൈ: നാളെ വിപണി തുറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിക്ഷേപകരെല്ലാം ഇതിനകം തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കും. വിപണിയെ കുറിച്ച് നൂറുശതമാനം കൃത്യതയോടെപ്രവചനം നടത്തുക സാധ്യമല്ലെങ്കിലും വ്യക്തമായ സൂചനകളുമായി ചില ഘടകങ്ങള്‍ എപ്പോഴും സജീവമായിട്ടുണ്ടാവും.
ഏതൊക്കെ ഘടകങ്ങളായിരിക്കാം വരുന്ന ആഴ്ചയെ സ്വാധീനിക്കുക. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ വിപണിയുടെ താളം ഏകദേശം മനസ്സിലാവും.
പോയ വാരം അമേരിക്കന്‍ വിപണി ക്ലോസ് ചെയ്യത് പോസീറ്റിവായാണ്. ഇത് ഒരു അനുകൂലഘടകമാണ്. അതേ സമയം യൂറോപ്യന്‍ വിപണി ഒരു പ്രതീക്ഷയും നല്‍കാതെ തീര്‍ത്തും നിര്‍ജീവ അവസ്ഥയിലും.
സപ്പോര്‍ട്ട് ലെവല്‍: 20030-20070 എന്ന സപ്പോര്‍ട്ടിങ് ലെവല്‍ വളരെ ശക്തമാണ്. ഈ സപ്പോര്‍ട്ടിങ് ലെവല്‍ തകര്‍ന്നാല്‍ ഇനിയും 500-700 പോയിന്റ് വരെ താഴാനുള്ള സാധ്യതയുണ്ട്.

എഫ്.ഐ.ഐ ഫോബിയ: നിക്ഷേപത്തിനു വഴിയൊരുക്കാന്‍ വിദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദതന്ത്രത്തിലേക്ക് നീങ്ങുന്നത്. പക്ഷേ, ലോങ് ടാര്‍ജറ്റ് ഓഹരികള്‍ കൂടുതലുള്ളതിനാല്‍ ഷോര്‍ട്ട് പൊസിഷനുകള്‍ വിറ്റൊഴിക്കാനുള്ള നീക്കത്തിന് തടയിടേണ്ടതും ഇത്തരം കമ്പനികളുടെ ബാധ്യതയാണ്. കൂടാതെ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഈ വര്‍ഷം വിദേശനിക്ഷേപസ്ഥാപനങ്ങളുടെ മുതല്‍മുടക്ക് ഒരു ലക്ഷം കോടിയാവും. പൊതുമേഖലയിലെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഈ കുത്തൊഴുക്കിന്റെ വേഗത വര്‍ധിപ്പിക്കും. ഇത്രയും പണം മുടക്കിയ സ്ഥാപനങ്ങള്‍ വിപണിയുടെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ വിപണിയിലുണ്ടായ ഇടിവ് താല്‍ക്കാലികം മാത്രമാണ്. സെന്‍സെക്‌സില്‍ പരമാവധി 500 പോയിന്റിന്റെ ഇടിവ് കൂടിയുണ്ടായേക്കാം. ചിലപ്പോള്‍ ഇപ്പോഴുള്ള തിരുത്തലില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് മുന്നേറാനും സാധ്യതയുണ്ട്.

രണ്ടാം പാദ ഫലങ്ങള്‍: കമ്പനികളുടെ രണ്ടാം പാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും വിപണിയില്‍ പ്രതിഫലനം ഉണ്ടാക്കും. കൂടാതെ റിപോര്‍ട്ടിനൊപ്പം സാമ്പത്തികവര്‍ഷത്തിലെ ബാക്കിയുള്ള കാലത്തെടുക്കേണ്ട നിലപാടുകളെ കുറിച്ചും കമ്പനി തീരുമാനങ്ങള്‍ പുറത്തുവരാനിടയുണ്ട്.
ഇന്‍ഫോസിസ് ടെക്‌നോളജീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സി.എം.സി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കാസ്‌ട്രോള്‍ ഇന്ത്യ, മാസ്‌റ്റെട്, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടാണ് ഈ ആഴ്ച വരാനുള്ളത്.

ഗൂഗിളില്‍ നിന്ന് ´ആളില്ലാ കാറും´

ലണ്ടന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ്(self driving) കാര്‍ റോഡില്‍ പരീക്ഷിച്ചു. കാലിഫോര്‍ണിയയില്‍ 140000 മൈല്‍ പൊതുനിരത്തിലൂടെ ഓടിച്ചായിരുന്നു പരീക്ഷണം.
stanford and carnegie mellon യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഗൂഗിളില്‍ ഈ പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടു പോവുന്നത്. വീഡിയോ കാമറകളുടെയും റഡാര്‍ സെന്‍സറുകളുടെയും ലേസറുകളുടെയും സഹായത്തോടെയാണ് കാറുകളുടെ ആളില്ലാ യാത്ര സാധ്യമാവുന്നത്.
ഇത് ഇനിയും ഏറെ മുന്നോട്ടുനീങ്ങേണ്ട പരീക്ഷണമാണ്. എങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ഏറെ ദൂരം മുന്നോട്ടുപോവാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്-ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. തിരക്കേറിയ റോഡിലൂടെ ട്രാഫിക് നിയമങ്ങളനുസരിച്ച്, അപകടങ്ങള്‍ ഒഴിവാക്കി എങ്ങനെ വാഹനമോടിക്കാമെന്നാണ് ഇന്ന് പരീക്ഷിച്ചത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ മാത്രമല്ല ഈ മേഖലയില്‍ പരീക്ഷണം നടത്തുന്നത്. ഇതിനു മുമ്പ് പാര്‍മ യൂനിവേഴ്‌സിറ്റി വിഭാഗമായ വിസ്‌ലാബ് ഷാങ്ഗായ് വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി ഇറ്റലിയില്‍ നിന്ന് ചൈന വരെ ഇത്തരം കാറോടിച്ചിരുന്നു.
2009ലാണ് ഗൂഗിളിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞത്. തീര്‍ത്തും രഹസ്യമായിട്ടായിരുന്നു പരീക്ഷണം. 2.8 ബില്യന്‍ ഡോളറാണ് ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഇക്കാര്യത്തിനായി മാറ്റിവച്ചത്. ഇത് കൂടാതെ ചന്ദ്രനിലേക്കയച്ച് അവിടെ ചുറ്റിക്കറങ്ങാനും ഫോട്ടോകള്‍ ഭൂമിയിലേക്കയയ്ക്കാനും കെല്‍പ്പുള്ള റോബോട്ടുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് ഗുഗിള്‍ 30 മില്യന്‍ ഡോളര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.
ഡ്രൈവിങിനും ട്രാഫിക് ബ്ലോക്കുകളിലുമായി നഷ്ടപ്പെടുന്ന മണിക്കൂറുകള്‍ ഉല്‍പ്പാദനക്ഷമമാക്കി മാറ്റിയാല്‍ ലോകത്ത് 1.2 മില്യന്‍ ആളുകളെങ്കിലും ഈ പുതിയ രീതിയ സ്വീകരിക്കുമെന്നാണ് ഗൂഗിള്‍ കണക്കു കൂട്ടുന്നത്.

10-10-10ന്റെ പൊടിപൂരം


ലോകചരിത്രത്തില്‍ ഇന്നത്തെ ദിവസത്തിന് കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും കല്യാണതിരക്കിന്റെ ദിവസമാണ്. ഇതിനുമുമ്പ് 08-08-08ലും 09-09-09ലും ഈ തിരക്കുണ്ടായിരുന്നു. ഇത്തവണ ഈ ദിവസം ഞായറാഴ്ച കൂടിയായതോടെ കല്യാണങ്ങളുടെ എണ്ണത്തില്‍ അദ്ഭുതകരമായ വര്‍ധനവാണുണ്ടാക്കിയത്.
വിവാഹം കഴിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് ബ്രിട്ടണടക്കമുള്ള ഒട്ടുമിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും അവധി ദിവസമായിട്ടും രജിസ്റ്റര്‍ ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഭാഗ്യത്തിന്റെ ദിവസം കൂടിയാണ്. കാരണം ചൈനീസ് വിശ്വാസപ്രകാരം നമ്പര്‍ 10 എന്ന നിറവിന്റെ അക്കമാണ്. ബെയ്ജിങ്, ഷാങ്ഗായി, ഷെന്‍സെന്‍ തുടങ്ങിയ ഒട്ടുമിക്ക നഗരങ്ങളിലെയും രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ക്ക് ഇന്ന് അധിക ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആസ്‌ത്രേലിയയിലും വിവാഹത്തിനായി ഏറെ ആളുകള്‍ രജിസ്റ്റര്‍ ഓഫിസുകളില്‍ എത്തി തുടങ്ങിയതായി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് പോലുള്ള പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ന്യൂമറോളജിസ്റ്റുകള്‍ പറയുന്നത്
ന്യൂമറോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ 100 വര്‍ഷത്തിലൊരിക്കല്‍ വരുന്ന അസുലഭ മൂഹൂര്‍ത്തമാണ്. 10 എന്നത് അറിവിന്റെ, നിറവിന്റെ അക്കമാണ്. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള എല്ലാ അക്കങ്ങളുടെയും സത്ത അതിലുണ്ട്. ഈ തിയ്യതിയില്‍ 10 മൂന്നു തവണയാണ് വരുന്നത്. പുതിയ ദിശാബോധം, മുന്നേറാനുള്ള പുതിയ ഊര്‍ജം, പുനര്‍ജന്മം എന്നിവയെല്ലാം ഇത്  പ്രദാനം ചെയ്യും-ന്യൂമറോളജിസ്റ്റായ സോണിയാ റൂസി അഭിപ്രായപ്പെട്ടു.

ഡേറ്റ് ഓഫ് ബെര്‍ത്ത്

കുട്ടികളുടെ ജനനതിയ്യതി ഈ ഭാഗ്യദിവസത്തിലാവുന്നതിനുവേണ്ടി ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലെ ആശുപത്രികളില്‍ ഇന്ന് സിസേറിയന്റെ തിരക്കാണ്. ദുബൈ സിറ്റി ആശുപത്രിയില്‍ ഇന്നേക്ക് മാറ്റിവച്ച് 10 സിസേറിയന്‍ കേസുകളുണ്ട്.

സ്‌നേഹം പറയാന്‍

നിങ്ങളുടെ സ്‌നേഹം അറിയിക്കാന്‍ പറ്റിയ ഭാഗ്യദിവസം കൂടിയാണ് ഇന്ന്.

വണ്‍ ഡേ ഓണ്‍ എര്‍ത്ത്
ദ ക്രിയേറ്റിവ് വിഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, അമേരിക്കന്‍ റെഡ് ക്രോസ്, ഒക്‌സ്ഫാം, യു.എന്‍ എന്നീ സംഘടനകളുടെ സഹായത്തോടെ വണ്‍ ഡേ ഓണ്‍ എര്‍ത്ത് എന്ന പേരില്‍ ഇന്ന് ഡോക്യുമെന്ററി തയ്യാറാക്കുന്നു. ലോകത്തിന്റെ കഥപറയാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരമണിത്. കാലാവസ്ഥ വ്യതിയാനത്തിനെതിരേ നിരവധി ബോധവല്‍ക്കരണപരിപാടികളും ഈ ദിവസം ആസൂത്രണം ചെയ്തിട്ടുണ്ട്.
http://www.onedayonearth.org/

One Day on Earth – Original Trailer from One Day On Earth on Vimeo.

വൈറസ് ആക്രമണം

ചില ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കുകളില്‍ ഇന്ന് വൈറസ് ആക്രമണം ഉണ്ടാവാനിടയുണ്ടെന്ന് റിപോര്‍ട്ടുകള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍ സാങ്കേതികവിദഗ്ധര്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തിരുത്തല്‍ തുടരുന്നു, സെന്‍സെക്‌സ് 65 പോയിന്റ് താഴ്ന്നു

മുംബൈ: തിരുത്തല്‍ തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കം.  സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കന്‍ വിപണിയിലുണ്ടായേക്കാവുന്ന തിരുത്തലിനെ യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ കാര്യമായി ഭയപ്പെടുന്നുവെന്ന് ഇതോടെ വ്യക്തമായി. തിരുത്തല്‍ കടന്നുവരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ ആഴ്ചകളോളമായി കുതിപ്പ് തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
സെന്‍സെക്‌സ് 65.06 പോയിന്റ് താഴ്ന്ന് 20250.26ലും നിഫ്റ്റി 16.85 കുറഞ്ഞ് 6103.45ലും വില്‍പ്പന അവസാനിപ്പിച്ചു.6145.20ല്‍ നിന്ന് വില്‍പ്പന ആരംഭിച്ച നിഫ്റ്റിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. 6068.85ഓളം താഴ്ന്ന ദേശീയ ഓഹരി സൂചിക അവസാന അരമണിക്കൂറിനുള്ളില്‍ തിരിച്ചുവരികയായിരുന്നു.
മരുന്നു കമ്പനിയായ സിപ്ലയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 1.74 ശതമാനം വര്‍ധനവാണ് സിപ്ല ഒറ്റദിവസം കൊണ്ട് സ്വന്തമാക്കിയത്. മെറ്റല്‍ മേഖലയിലുണ്ടായ അനുകൂല തരംഗത്തിന്റെ ഗുണം കിട്ടിയ ഹിന്‍ഡാല്‍കോയുടെ ഓഹരി മൂല്യം 2.8 അധികരിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളും നേട്ടമുണ്ടാക്കി.
കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോളം ഇന്നും ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. 3.48 ശതമാനം ഇടിവോടെ 626.95ലാണ് ഇന്ന് ക്ലോസ് ചെയ്തത്. എം ആന്റ് എം, ജെ.പി അസോസിയേറ്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ഒ.എന്‍.ജി.സി എന്നിവയാണ് ഇന്ന് തിരിച്ചടിയേറ്റ മറ്റു പ്രമുഖ കമ്പനികള്‍.
ഇന്നത്തെ വിപണി വിലയിരുത്തുമ്പോള്‍ ദീര്‍ഘകാല നിക്ഷേപം ഉദ്ദേശിക്കാത്ത ഓഹരികള്‍ 20-25 ശതമാനം ലാഭത്തില്‍ വിറ്റൊഴിക്കുന്നതാണ് ബുദ്ധി. വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഫണ്ടൊഴുക്കുന്നത് തുടരുന്നുണ്ടെങ്കിലും ചൈനയും ബ്രസീലും   ഇന്ത്യയേക്കാള്‍ മികച്ച ലക്ഷ്യസ്ഥാനങ്ങളാവുമെന്ന റിപോര്‍ട്ടുകള്‍ അനുദിനം  പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. Temlleto Asset Management company managing Direction മാര്‍ക് മോബിയസിന്റെ അഭിപ്രായത്തില്‍ ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ഇന്ത്യന്‍ വിപണി ഒരു വലിയ തിരുത്തലിനെ അഭിമുഖീകരിക്കാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്നാണ്.
എന്നാല്‍ ഈ തിരുത്തല്‍ താല്‍ക്കാലികം മാത്രമാണെന്നാണ് sharekhanലെ രോഹിത് ശ്രീവാസ്തവിന്റെ അഭിപ്രായം. നിഫ്റ്റി 6000-5950 എന്ന ലെവല്‍ വരെ തിരുത്തലിനു വിധേയമായി വീണ്ടും മുന്നോട്ടുകുതിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
രണ്ടാം പാദ സാമ്പത്തിക അവലോക റിപോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കുന്നതും വിപണിയില്‍ തരംഗങ്ങളുണ്ടാക്കുമെന്ന് സി.എന്‍.ബി.സിയുടെ ആദിത്യ നാരായണ്‍ പറയുന്നു. വിപ്രോ, യെസ് ബാങ്ക്, അശോക് ലെയ്‌ലന്റ്, ടാറ്റാ മോട്ടോഴ്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, റില്‍ പോലുള്ള ഓഹരികളുടെ പ്രകടനത്തില്‍ റിപോര്‍ട്ടുകള്‍ നിര്‍ണായകമാവും. കേന്ദ്രസര്‍ക്കാറിന്റെ ചില രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ വിപണിയില്‍ ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ടെന്ന് സി.എല്‍.എസ്.എയുടെ പ്രതിനിധി ക്രിസ് വുഡ് അഭിപ്രായപ്പെട്ടു. ഇതില്‍ പലതും വിപണിയുടെ മുന്നോട്ടുള്ള കുതിപ്പിനെ പിടിച്ചുനിര്‍ത്തുന്നതാണ്. ഉദാഹരണത്തിന് വിദേശനിക്ഷേപസ്ഥാപനങ്ങളുടെ പണമൊഴുക്കിനെ സെബി നിയന്ത്രിക്കാന്‍ പോവുന്നുവെന്ന റിപോര്‍ട്ടുകള്‍ വിപണിയില്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടാക്കി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാങ്ങാവുന്ന ഓഹരികള്‍:
ഇന്ത്യന്‍ ബാങ്ക്: ഇന്ന് ഏകദേശം 10.20 രൂപയോളം ഇടിഞ്ഞ ഈ ഓഹരിയില്‍ പണം നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതാണ്. കാരണം ഈ ബാക്കിന്റെ ഓഹരികളില്‍ ചില കൈമാറ്റങ്ങള്‍ നടക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ സജീവമാണ്. 324 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാവുന്നതാണ്. ഇപ്പോഴത്തെ വില: 299.95.
indusind bank: ഇന്ന് 279.45ല്‍ ക്ലോസ് ചെയ്ത ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്.298 എന്ന ടാര്‍ജറ്റിലും surya roshni(ഇപ്പോള്‍ 113) 140 എന്ന ടാര്‍ജറ്റിലും വാങ്ങി സൂക്ഷിക്കാവുന്നത്.

ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി

അതിവേഗ സെര്‍ച്ചിങ് സാധ്യമാക്കുന്ന ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി. വേഗത വഴിക്കാട്ടിയായി നൂറുകണക്കിന് വാക്കുകള്‍ എന്നിവ പുതിയ സംവിധാനത്തെ അതുല്യമാക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഒരു മാസം മുമ്പു തന്നെ ഈ സംവിധാനം യാഥാര്‍ഥ്യമായിട്ടുണ്ട്. ഇന്ത്യയിലെത്താന്‍ അല്‍പ്പം വൈകിയെങ്കിലും ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് ഇന്‍സ്റ്റന്റ് ഹിറ്റായി.
സെര്‍ച്ച് ചെയ്യാനായി നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്തു തുടങ്ങുമ്പോഴേക്കും അതിനോട് സാമ്യമുള്ള നിരവധി വാക്കുകള്‍ പ്രെഡിക്ടീവ് എന്‍ജിന്‍ മുന്നോട്ടുവയ്ക്കും. നേരത്തെ പതിനഞ്ചോളം സെക്കന്റോളമെടുത്ത് സെര്‍ച്ച് ചെയ്തിരുന്ന ഒരു കാര്യം ഗുഗിള്‍ ഇന്‍സ്റ്റന്റിലൂടെ രണ്ടു സെക്കന്റുകള്‍കൊണ്ട് കണ്ടെത്താനാവും.
തീര്‍ച്ചയായും മൊബൈല്‍ ഡിവൈസുകള്‍ക്ക് ഏറെ അനുയോജ്യമാണിത്. വളരെ കുറച്ച് ടൈപ്പ് ചെയ്യുന്നതിലൂടെ വളരെ അധികം കാര്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഈ പ്രെഡിക്ടീവ് എന്‍ജിന്‍ താമസിയാതെ ഫോണുകളിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇപ്പോള്‍ വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഗൂഗിള്‍ ഈ സേവനം നല്‍കുന്നില്ല. ഗൂഗിള്‍ ഹോം പേജുകളിലും സെര്‍ച്ച് പേജുകളിലുമാണ് ഈ സംവിധാനം പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്.
ഫൂട്ട്‌നോട്ട്: google.com തുറന്ന് സെര്‍ച്ച് ബോക്‌സില്‍ ഏതെങ്കിലും അക്ഷരം അടിയ്ക്കാനുള്ള ശ്രമം നടത്തി നോക്കൂ.. നിങ്ങളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റന്റ് ആക്ടീവായിട്ടില്ലെങ്കില്‍ www.google.co.in ല്‍ നിന്ന് google.com ലേക്ക് മാറ്റി നോക്കൂ വ്യത്യാസം അറിയാം.