യാത്ര, പഠനം, പ്രജിയുടെ ഡ്രൈവിങ്…പിന്നെ ആ ഡാറ്റാ ഹാൻഡ്ലിങും

ജനുവരി ഒന്നു മുതൽ പുതിയൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞയൊന്നുമല്ല ഓരോ തവണയും റസല്യൂഷൻ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പെർഫക്ഷൻ എന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും സഹജീവികളുമായി ഇടപഴകുമ്പോൾ നമുക്ക് ലഭിക്കുന്ന ചില തിരിച്ചറിവുകളുണ്ട്. അത്തരം വെളിച്ചങ്ങളിൽ നിന്നും ലഭിക്കുന്ന ദിശാബോധത്തെ ക്രോഡീകരിക്കുക മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. പിന്നെ എത്രയോ വർഷങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്. അതു മുടക്കാതിരിക്കാൻ കൂടിയാണ് ഈ കുറിപ്പ്.

കഴിഞ്ഞ ഡിസംബറിലെടുത്ത പുതുവർഷ തീരുമാനങ്ങളിൽ ഭൂരിഭാഗം സംഗതികളും നടപ്പിലാക്കാനായിയെന്നതാണ് സന്തോഷകരമായ കാര്യം. വർക്ക്-ലൈഫിനെ ബാലൻസ് ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. അത് 110 ശതമാനം നടപ്പിലായി പോയോ എന്ന ആശങ്ക മാത്രമേയുള്ളൂ. അത്രയും പെർഫക്ടായിരുന്നു. അതിലേക്ക് കൈപിടിച്ചു നടത്തിച്ച സുഹൃത്തിനുള്ള അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. (കഴിഞ്ഞ വർഷത്തെ റസല്യൂഷൻ).

നിരന്തരം മോഡിഫൈ ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാകാറുള്ളത്. 2023നെ വിശകലനം ചെയ്യുമ്പോൾ വ്യക്തിപരമായും പ്രൊഫഷണലായും മാറ്റം വരുത്തേണ്ട ചില കാര്യങ്ങളിലാണ് മനസ്സ് ഉടക്കി നിൽക്കുന്നത്. ഇത്തവണ ഫോക്കസ് ചെയ്യുന്നത് ഇവിടെയാണ്.

പ്രൊഫഷണൽ ആന്റ് പേഴ്സണൽ ഡെവലപ്മെന്റ്: ഈ വർഷം ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ട് സർട്ടിഫിക്കറ്റ് കോഴ്സ് എങ്കിലും പൂർത്തിയാക്കണമെന്ന് കരുതുന്നു. ടൈം മാനേജ്മെന്റ്, ഓർ​ഗനൈസേഷനൽ സ്കിൽസ് എന്നിവയ്ക്കായിരിക്കും ഈ വർഷം പ്രാധാന്യം കൊടുക്കുക. കൂടുതൽ പുസ്തകങ്ങൾ വായിക്കാനും കൂടുതൽ വാല്യുബിൾ ആയ സിനിമകളും ടിവി ഷോകളും കാണാൻ ശ്രമിക്കും. (നിലവിൽ ലൈറ്റ് സം​ഗതികൾ മാത്രമാണ് കാണുന്നത്)

റിലേഷൻ ഷിപ്പ്: ഫാമിലിയ്ക്കും കൂട്ടുകാർക്കും വേണ്ടി കൂടുതൽ സമയം മാറ്റിവെയ്ക്കാൻ ശ്രമിക്കും. കമ്യൂണിക്കേഷൻ വർധിപ്പിക്കാനും ​കൂടുതൽ കൂട്ടായ്മകൾക്കായും ശ്രമിക്കും. മറ്റുള്ളവരെ കേൾക്കാൻ കൂടുതൽ സമയം കണ്ടെത്തും. റിലേഷൻഷിപ്പിൽ ഒന്നിലേറെ ആളുകളുണ്ടെന്ന സത്യം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും.

ഫാമിലി: പ്രജിയെ കാർ ഓടിയ്ക്കാൻ പഠിപ്പിക്കുകയെന്നത് 2024ലെ ചലഞ്ചായി ഏറ്റെടുക്കുന്നു. അവളെ കൂടുതൽ ഓട്ടോണമസാക്കുക എന്നതാണ് ലക്ഷ്യം. പാറുവിന് മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസിലൊന്നും താത്പര്യമില്ലെങ്കിലും ആർട്സ് വിഷയങ്ങൾക്കുള്ള യൂനിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിനു പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. 2024 അതിനൊരു ദിശാബോധം നൽകുന്നതിന് കൂടിയായിരിക്കണം. ഏതു കോളജ് ?, ഏതു കോഴ്സ്? ഏതു ടെസ്റ്റ്? തുടങ്ങിയ കാര്യങ്ങളിൽ ഒരു ഫൈനൽ ചിത്രം തയ്യാറാക്കണം. കിഷന് ഇഷ്ടമുള്ള കളിയിൽ കൂടുതൽ തിളങ്ങാൻ കഴിയുന്ന രീതിയിൽ പരിശീലനവും അവസരങ്ങളും കിട്ടാൻ സൗകര്യമൊരുക്കണം.

ഇമോഷണൽ : 2024ൽ മറ്റുള്ളവരുടെ ഫീലിങ്സിനു കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു അപ്രോച്ച് പടുത്തുയർത്താൻ ശ്രമിക്കും. ബിസിനസ്സും സൗഹൃദവും രണ്ടായിരിക്കണമെന്ന പോളിസിയിൽ നിന്നുകൊണ്ട് തന്നെയായിരിക്കും ഇത്. രണ്ടിനെയും ബാലൻസ് ചെയ്യാനാകുന്നില്ലെങ്കിൽ ഒന്നിനെ അടർത്തി മാറ്റും. ഒന്നിനു മുന്നിലും മുട്ടുമടക്കില്ലെന്ന അഹന്തയെയും ഞാൻ ഇമോഷന് അതീതനാണെന്ന മിഥ്യാ ബോധത്തിനെയും ചെറുതാക്കി കൊണ്ടുവരാൻ ശ്രമിക്കും.

യാത്ര: വാസ്തവത്തിൽ ലക്ഷ്യ സ്ഥാനത്തിനേക്കാളും അവിടേക്കുള്ള യാത്രയാണ് എനിക്ക് ഹരം നൽകാറുള്ളത്. വെറുതെ യാത്ര ചെയ്യുക. അതും മറ്റാരെങ്കിലും ഡ്രൈവ് ചെയ്യുന്ന വണ്ടിയിൽ… ഏറ്റവും ക്രിയേറ്റായി ചിന്തിക്കുന്നതും ഇത്തരം യാത്രകളിലാണ്. ഓരോ യാത്രയും മനസ്സിനെ വല്ലാതെ തണുപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ 2024ലും കൂടുതൽ യാത്ര ചെയ്യാൻ ശ്രമിക്കും. എല്ലാവരും ഉണ്ടെങ്കിൽ സന്തോഷം എന്നാൽ ആരുമില്ലെങ്കിലും യാത്രകൾ തുടരണം എന്ന പോളിസിയിൽ മുന്നോട്ടു പോകും.

ഇൻഫർമേഷൻ: ഡാറ്റ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. രണ്ടു രീതിയിലാണ് ഇൻഫർമേഷൻ പാസ് ചെയ്യാറുള്ളത്. ഈ വിവരം അവർക്ക് ഉപകാരപ്പെടും അത് അവരെ കൂടുതൽ മെച്ചപ്പെടുത്തും എന്ന തിരിച്ചറിവാണ് ഒന്നാമത്തെ ലോജിക്. രണ്ടാമത്തേത് അവരെ അത്ര മാത്രം വിശ്വസിക്കുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. അവരിൽ നിന്നും ഒന്നും മറച്ചുവെയ്ക്കാനില്ല എന്ന ബോധ്യപ്പെടുത്തലാണ്. എന്നാൽ ഈ രണ്ട് സാഹചര്യങ്ങളിലും റിസീവ് എൻഡിന്റെ അതു ഉൾകൊള്ളാനുള്ള കപ്പാസിറ്റി, അപ്പോഴത്തെ മൂഡ് എന്നിവ പലപ്പോഴും സൂഷ്മമായി വിലയിരുത്താറില്ല. ഇത് ചിലപ്പോഴെങ്കിലും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാറ്റ ഹാൻഡ്ലിങിന് അല്ലെങ്കിൽ ഇൻഫർമേഷൻ ഷെയറിങിന് പുതുവർഷം മുതൽ ചില നിബന്ധനകൾ വരുത്തണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു.. ഒരു പക്ഷേ, ഈ പോയിന്റിനായിരിക്കും പുതുവർഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്ന് തോന്നുന്നു.

വാല്‍ക്കഷണം- അവസാനത്തെ പോയിന്‍റ് വളരെ ശക്തമായി നടപ്പാക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇനി 2024 മുതല്‍ അപ് ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല..

മുത്തൂറ്റ് മൈക്രോഫിൻ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 284.99 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കമ്പനിയുടെ നിര്‍ദ്ദിഷ്ട പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു. 26 ആങ്കര്‍ നിക്ഷേപകര്‍ക്കായി 97,93,812 ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്. പത്ത് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 291 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്.

കമ്പനിയുടെ ഐപിഒ 2023 ഡിസംബര്‍ 18 മുതല്‍ 20 വരെയാണ്. ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വിറ്റി ഓഹരി ഒന്നിന് 277 രൂപ മുതല്‍ 291 രൂപ വരെയാണ് പ്രൈസ് ബാന്‍‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 51 ഓഹരികള്‍ക്കും തുടര്‍ന്ന് 51ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

 Price Band fixed at ₹277 to ₹291 per equity share of face value of ₹10 each
(“Equity Share”)
 Bid/ Offer will open on Monday, December 18, 2023 and close on Wednesday,
December 20, 2023
 Bids can be made for a minimum of 51 Equity Shares and in multiples of 51
Equity Shares thereafter
 Link: https://www.bseindia.com/markets/MarketInfo/DownloadAttach.aspx?id=20231215-
42&attachedId=3b7cd417-9229-4ef6-bcf0-e6eb2296ec6c

‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ ട്രെയിലര്‍ അജു വര്‍ഗ്ഗീസ് പ്രകാശനം ചെയ്തു

മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗ്ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലറിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേഇന്ത്യയിലുള്ള ഒരു വനത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.തൃശൂര്‍ ഫോക്ലോർ ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേയ്ക്ക് ഇതിനോടകം തന്നെ ‘സീക്രട്ട് മെസ്സെൻഞ്ചേഴ്സ്’ തെരെഞ്ഞെടുത്തു കഴിഞ്ഞു. കളരിപ്പയറ്റും പൂതന്‍ തിറ എന്ന കലാരൂപവും സംയോജിപ്പിച്ചുള്ള കഥാപശ്ചാത്തലമാണ്‌ ചിത്രത്തിന്റേത്.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്‍റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ലൂസിഫര്‍,രോമാഞ്ചം, കാവല്‍,ഡാകിനി തുടങ്ങിയ അനവധി ചിത്രങ്ങളുടെ സൌണ്ട് ഡിസൈനര്‍ ആയ പി.സി വിഷ്ണുവാണ് സൌണ്ട് ഡിസൈനര്‍. കുടുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഭൂമി ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം അപ്പു. ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ആയ ഷൈജാസ് കെ.എം ആണ് എഡിറ്റിംഗ്.

അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സതീഷ്‌, അസിസ്റ്റന്റ് ഡയറക്ടെഴ്സ്; സുഭാഷ്‌ കൃഷ്ണന്‍, അഭിരത് ഡി. സുനില്‍, , ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ : അപര്‍ണിമ കെ.എം, ടൈറ്റില്‍ അനിമേഷന്‍ & പോസ്റ്റര്‍ ഡിസൈന്‍ : വിഷ്ണു Drik fx , വിഷ്വല്‍ എഫെക്റ്റ്‌സ്സ്; രജനീഷ്, പ്രോമോ എഡിറ്റ്‌ & മിക്സ് – അഖില്‍ വിനായക്, മേക്കപ്പ് : ലാല്‍ കരമന,ഡി.ഐ സ്റ്റുഡിയോ;ലാല്‍ മീഡിയ.

സാംകോ മ്യുച്വൽ ഫണ്ട് ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇൻവെസ്റ്റ്മെന്റ് മാനേജ്‍മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകർഷകമായ പുതിയൊരു മ്യൂച്വൽ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകർക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നൽകുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളിൽ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ “ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട്” അഥവാ ഡാഫ്‌ (DAAF).

മാർക്കറ്റിന്റെ ഗതിവിഗതികൾ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ്‌ ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകർക്കുപോലും ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ പദ്ധതി. മാർക്കറ്റ് ഇടിയുമ്പോൾ നഷ്ടം പരമാവധി കുറയ്ക്കാനും നിക്ഷേപങ്ങളുടെ മൂല്യമിടിയാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണ് ഫണ്ട് ക്രമീകരിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യവും സാംകോ ഒരുക്കിയിട്ടുണ്ട്.

മാർക്കറ്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സധൈര്യം നേരിടാനും നഷ്ടസാധ്യതകൾ കുറയ്ക്കാനും നിക്ഷേപകരെ ഈ ഫണ്ട് സഹായിക്കുമെന്ന് സാംകോയുടെ മുഖ്യനിക്ഷേപക ഓഫിസർ ഉമേഷ്‌കുമാർ മെഹ്ത പറഞ്ഞു.

സാംകോയുടെ ഡാഫ്‌ ഫണ്ടിന്റെ എൻ എഫ് ഓ ഈ മാസം 21 വരെയാണ്. അതിനുശേഷം അഞ്ചുദിവസത്തിനുള്ളിൽ തന്നെ സാധാരണ ക്രയവിക്രയങ്ങൾക്കായി ഫണ്ട് ഓപ്പണാകും. കൂടുതൽ വിവരങ്ങൾക്ക് https://www.samcomf.com/dynamic-asset-allocation-fund എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.