How Being Present Makes You a Better Leader (and Friend)

Imagine you’re at a bustling wedding reception, the air filled with dhol beats and the clinking of bangles. You’re catching up with friends between plates of delicious jalebis. Do you ever find your mind wandering, like a stray rangoli pattern washed away by a monsoon shower, away from the vibrant celebration? This disengagement, like the fading melody of a shehnai, might leave your friends missing your full attention.

Perhaps, even as you chat, a part of you worries about future goals, like a student preparing for their next big exam. Do you find yourself strategizing for the future, like planning the perfect moves in a game of chess? And when those plans, like unbloomed jasmine buds, don’t come to fruition just yet, does a feeling of unease settle in?

By anchoring yourself in the “abhi” (now), you can truly relish the jalebis, the lively music, and the company of your friends. Let go of future anxieties, like a leaf surrendering to the gentle flow of the Yamuna river. In those quiet moments, appreciate the simple joy of being present, like finding solace in a silent prayer.

Remember, the present moment is a precious gift, like receiving a beautiful Shagun (wedding blessing). Embrace it, for it holds the sweetness of true connection and inner peace – just like the joy of celebrating with loved ones.

The concept of “Be in Now” emphasizes the importance of being fully present and engaged in the current moment. Adopting this habit can have significant benefits both in your role as a manager and as a human being. Here’s how it can help:

Improved Decision Making: When you’re fully present in the moment, you’re better able to assess situations, gather information, and make decisions based on what’s happening now rather than being influenced by past experiences or future concerns. This can lead to more informed and effective decision-making in your business.

Enhanced Communication: Being present allows you to actively listen to your team members, clients, and stakeholders. You can pick up on subtle cues, understand their needs and concerns better, and respond appropriately. This can lead to improved communication and stronger relationships in both personal and professional contexts.

Increased Productivity: When you’re fully engaged in your tasks and projects, you’re less likely to be distracted by irrelevant thoughts or external stimuli. This can help you focus better, manage your time more effectively, and ultimately increase productivity in your business.

Better Stress Management: Being present can help you manage stress more effectively by reducing worry about the future or ruminating on the past. Instead, you can focus on what you can control in the present moment, which can help alleviate feelings of anxiety and overwhelm.

Enhanced Creativity and Innovation: When you’re fully present, you’re more open to new ideas, perspectives, and possibilities. This can foster creativity and innovation in your business as you’re better able to think outside the box, explore different solutions, and adapt to changing circumstances.

Improved Work-Life Balance: Being present not only benefits your professional life but also your personal life. By cultivating the habit of being in the now, you can enjoy and appreciate moments with loved ones, hobbies, and activities outside of work, leading to a healthier work-life balance.

Overall, adopting the habit of “Be in Now” can have profound benefits for both your business and your personal well-being. As a manager, it can help you lead more effectively, make better decisions, and foster a positive and productive work environment. As a human being, it can lead to greater fulfillment, happiness, and overall satisfaction with life.

ഏട്ടനോ ചേട്ടനോ ചെട്ടായിയോ അതോ സാറോ?

സാർ എന്ന വിളിയേക്കാളും ഏട്ടാ, ഷിനോദേട്ടാ, ഷിനോട്ടാ എന്ന വിളികളാണ് ഭൂരിഭാ​ഗം പേരിൽ നിന്നും ഉണ്ടാകാറുള്ളത്. (പ്രായത്തിൽ താഴെയുള്ളവരുടെ കാര്യമാണേ പറയുന്നത്). പേര് വിളിക്കുന്നതിനോടും വിയോജിപ്പില്ല. പ്രായം കുറവുള്ളവരാണെങ്കിലും ആരെങ്കിലും പേര് വിളിച്ചാലും അസ്വസ്ഥതയൊന്നും ഉണ്ടാകാറില്ലെന്ന് ചുരുക്കം.. ചിലർ എന്നോട് സംസാരിക്കുമ്പോൾ ഏട്ടായെന്നും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ‘പേരോ’ ‘സാറെ’ എന്നോ പറയും. കൊച്ചിയിൽ എത്തിയപ്പോൾ പുതിയ വിളികളായി. ചിലർ ‘ചേട്ടാ’യെന്നും വിളിക്കും. ‘ചേട്ടായി’ വിളികളും കേട്ടു തുടങ്ങിയിട്ടുണ്ട്. പറഞ്ഞു വരുന്നത്, രസകരമായ ഒരു അനുഭവവും ചില ചേട്ടാ വിളികളെയും സാർ വിളികളെയും കുറിച്ചാണ്.

പണ്ട് മുതലേ കൂടെ വർക്ക് ചെയ്യുന്ന പ്രായം കുറഞ്ഞവർ ഏട്ടായെന്ന് വിളിച്ച് ശീലിച്ചതുകൊണ്ടാകാം… പെട്ടെന്ന് ആരെങ്കിലും സാറെന്ന് വിളിക്കുമ്പോൾ എന്തോ ഒരു പോലെയായിരുന്നു. അതുകൊണ്ട് അവരോട് പറയും പേര് വിളിച്ചാൽ മതി. സാറെന്ന് വിളിക്കണ്ടാ..സ്വാഭാവികമായും അവർ മറ്റുള്ളവരെ ഫോളോ ചെയ്ത് ഏട്ടായെന്ന് വിളിച്ചു തുടങ്ങും. എന്നാൽ ഏകദേശം മൂന്നോ നാലോ വർഷം മുമ്പ് ഒരു ടീമം​ഗം മറ്റൊരു ടീമം​ഗത്തോട് പറഞ്ഞ ഒരു ഡയലോ​ഗ് എന്റെ കണ്ണ് തുറപ്പിച്ചു. ”സാറിന് ഏട്ടായെന്ന് വിളിക്കുന്നവരോട് പ്രത്യേക സ്നേഹമാണ്.” എന്നുവെച്ചാൽ ഞാൻ ഏട്ടായെന്ന് വിളിക്കുന്നവരോട് പക്ഷപാതം കാണിയ്ക്കുന്നുവെന്ന്.. ”സാറെന്ന് വിളിയ്ക്കുന്നവരെ സാറിന് ഇഷ്ടമല്ലെന്ന്…” കേട്ടയാള്‍ ഒരു ചിരിയോടെയാണ് ഈ കാര്യം എന്നോട് വന്നു പറഞ്ഞത്. കാരണം അയാൾക്കറിയാം..ഏട്ടായെന്ന് വിളിയ്ക്കുന്ന അയാൾക്ക് കൂടുതൽ ടാർ​ഗറ്റ് സമ്മർദ്ദം കിട്ടുന്നുവെന്നല്ലാതെ വേറൊന്നും അയാൾക്ക് കിട്ടുന്നില്ല. പക്ഷേ, അതോടെ പുതുതായി ജോയിൻ ചെയ്യുന്നവരോട് എന്ത് വിളിയ്ക്കണമെന്ന് പറയുന്ന പരിപാടി നിർത്തി. ഇപ്പോൾ അവർ ഇഷ്ടമുള്ളത് വിളിയ്ക്കട്ടയെന്നു കരുതും.

ചിലർ ഭൂരിപക്ഷത്തിനൊപ്പം കൂടി വേ​ഗം ഏട്ടായെന്ന രീതിയിലേക്ക് മാറി. ചിലർ ഈ പ്രദേശത്തെ ചേട്ടാ എന്ന വിളിയിലേക്കും നീങ്ങി. അതേ സമയം പലപ്പോഴും വാട്സ് ആപ്പ് ചാറ്റിൽ ഇം​ഗ്ലീഷിൽ ചേട്ടാ (chetta) എന്നു വരുമ്പോൾ ഒന്നു ഞെട്ടാറുണ്ട്. എന്നാൽ പുതുതായി ജോയിന്‍ ചെയ്യുന്ന പലരും ഇതൊന്നും നോക്കാതെ ”സാർ സാർ” എന്നു വിളിച്ചും നടക്കാറുണ്ട്. ഇതിൽ ചിലരുടെ വിളി കേൾക്കുമ്പോൾ, അവർ ആത്മാർത്ഥതയോടെ വിളിക്കുകയാണെങ്കിലും എനിക്ക് പെട്ടെന്ന് ”സാർ ലഡു” എന്ന ആ ഡയലോ​ഗ് ഓർമ വരുും. എന്നാൽ അതേ മറ്റു ഭാഷകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നവരില്‍ അണ്ണാ എന്നു വിളിക്കുന്നവരും ചേട്ടാ എന്നു വിളിക്കുന്നവരും ഉണ്ട് എന്നത് കൗതുകകരം തന്നെ… അതേ സമയം ഭൂരിഭാ​ഗത്തിനും സാർ മാത്രം. അതിലും ഞാനൊന്നും പറയാറില്ല.

വാൽക്കഷണം- ഇതിനർത്ഥം സാർ എന്നു വിളിയ്ക്കുന്നവരെ ഏട്ടായെന്ന് വിളിപ്പിച്ചിരുന്ന ഞാൻ വാത്സല്യ നിധിയായ ഒരു മാനേജരാണെന്നൊ ഒരു സംഭവമാണെന്നോ അല്ല കെട്ടോ. ഏട്ടാ, ചേട്ടാ, ചേട്ടായി, സര്‍ വിളികള്‍ എന്നിലുണ്ടാക്കുന്ന വ്യത്യസ്ത ഫീലിങുകൾ പറയുക മാത്രമാണ് ലക്ഷ്യം. ടാർ​ഗറ്റ് ഒറിയന്റഡും ഓവർ സെൻട്രിക്കുമായ ഒരു കൾച്ചറുള്ളതിനാൽ സിസ്റ്റവും ​ഗൈഡ് ലൈൻസും ഫോളോ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ബിസിനസ്സും സൗഹൃദവും രണ്ടായി തന്നെ കൊണ്ടു പോകാനേ പറ്റൂ. സമരസപ്പെട്ട് പോകാൻ കഴിയാത്തവരും വേർതിരിച്ചു കാണാൻ കഴിയാത്തവരും കേരള തൊഴിൽ സങ്കൽപ്പത്തിനുള്ളിൽ മാത്രം കുടുങ്ങി കിടക്കുന്നവരും പുറത്തു പോകും. സ്വാഭാവികം. അവരെ സംബന്ധിച്ചിടത്തോളം വില്ലനായിരിക്കുക മാത്രമേ നിർവാഹമുള്ളൂ. പക്ഷേ, മനസ്സിൽ അപ്പോഴും സൗഹൃദം സൂക്ഷിയ്ക്കാൻ ശ്രമിക്കാറുണ്ട്. ഓഫീസാണ്..അവിടെ സാര്‍ എന്നു തന്നെ വിളിയ്ക്കണം. തന്‍റെ വീടല്ല..എന്ന കമന്‍റ് നിരോധിച്ചിരിക്കുന്നു. കുറിപ്പിന്‍റെ ലക്ഷ്യം അതല്ല കെട്ടോ..ഞാന്‍ എന്‍റെ മാനേജറെ സാര്‍ എന്നു തന്നെയാണ് വിളിയ്ക്കുന്നത്. കാരണം സാറിനെ ഭൂരിഭാഗം പേരും സാര്‍ എന്നു തന്നെയാണ് വിളിയ്ക്കുന്നത്.. മറ്റു പ്രായം കൂടിയവരെ അല്ലെങ്കില്‍ ബഹുമാനിക്കേണ്ടവരെ ഒരു ജി കൂട്ടിയങ്ങ് ചാന്പും.. ഒരു തരത്തില്‍ നമ്മുടെ ഏട്ടന്‍ തന്നെ…

യാത്ര, പഠനം, പ്രജിയുടെ ഡ്രൈവിങ്…പിന്നെ ആ ഡാറ്റാ ഹാൻഡ്ലിങും

ജനുവരി ഒന്നു മുതൽ പുതിയൊരു മനുഷ്യനാകുമെന്ന പ്രതിജ്ഞയൊന്നുമല്ല ഓരോ തവണയും റസല്യൂഷൻ കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പെർഫക്ഷൻ എന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും സഹജീവികളുമായി ഇടപഴകുമ്പോൾ നമുക്ക് ലഭിക്കുന്ന ചില തിരിച്ചറിവുകളുണ്ട്. അത്തരം വെളിച്ചങ്ങളിൽ നിന്നും ലഭിക്കുന്ന ദിശാബോധത്തെ ക്രോഡീകരിക്കുക മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ചെയ്യുന്നത്. പിന്നെ എത്രയോ വർഷങ്ങളായി ചെയ്തുവരുന്ന ആചാരമാണിത്. അതു മുടക്കാതിരിക്കാൻ കൂടിയാണ് ഈ കുറിപ്പ്.

കഴിഞ്ഞ ഡിസംബറിലെടുത്ത പുതുവർഷ തീരുമാനങ്ങളിൽ ഭൂരിഭാഗം സംഗതികളും നടപ്പിലാക്കാനായിയെന്നതാണ് സന്തോഷകരമായ കാര്യം. വർക്ക്-ലൈഫിനെ ബാലൻസ് ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. അത് 110 ശതമാനം നടപ്പിലായി പോയോ എന്ന ആശങ്ക മാത്രമേയുള്ളൂ. അത്രയും പെർഫക്ടായിരുന്നു. അതിലേക്ക് കൈപിടിച്ചു നടത്തിച്ച സുഹൃത്തിനുള്ള അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. (കഴിഞ്ഞ വർഷത്തെ റസല്യൂഷൻ).

നിരന്തരം മോഡിഫൈ ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാകാറുള്ളത്. 2023നെ വിശകലനം ചെയ്യുമ്പോൾ വ്യക്തിപരമായും പ്രൊഫഷണലായും മാറ്റം വരുത്തേണ്ട ചില കാര്യങ്ങളിലാണ് മനസ്സ് ഉടക്കി നിൽക്കുന്നത്. ഇത്തവണ ഫോക്കസ് ചെയ്യുന്നത് ഇവിടെയാണ്.

പ്രൊഫഷണൽ ആന്റ് പേഴ്സണൽ ഡെവലപ്മെന്റ്: ഈ വർഷം ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ട് സർട്ടിഫിക്കറ്റ് കോഴ്സ് എങ്കിലും പൂർത്തിയാക്കണമെന്ന് കരുതുന്നു. ടൈം മാനേജ്മെന്റ്, ഓർ​ഗനൈസേഷനൽ സ്കിൽസ് എന്നിവയ്ക്കായിരിക്കും ഈ വർഷം പ്രാധാന്യം കൊടുക്കുക. കൂടുതൽ പുസ്തകങ്ങൾ വായിക്കാനും കൂടുതൽ വാല്യുബിൾ ആയ സിനിമകളും ടിവി ഷോകളും കാണാൻ ശ്രമിക്കും. (നിലവിൽ ലൈറ്റ് സം​ഗതികൾ മാത്രമാണ് കാണുന്നത്)

റിലേഷൻ ഷിപ്പ്: ഫാമിലിയ്ക്കും കൂട്ടുകാർക്കും വേണ്ടി കൂടുതൽ സമയം മാറ്റിവെയ്ക്കാൻ ശ്രമിക്കും. കമ്യൂണിക്കേഷൻ വർധിപ്പിക്കാനും ​കൂടുതൽ കൂട്ടായ്മകൾക്കായും ശ്രമിക്കും. മറ്റുള്ളവരെ കേൾക്കാൻ കൂടുതൽ സമയം കണ്ടെത്തും. റിലേഷൻഷിപ്പിൽ ഒന്നിലേറെ ആളുകളുണ്ടെന്ന സത്യം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും.

ഫാമിലി: പ്രജിയെ കാർ ഓടിയ്ക്കാൻ പഠിപ്പിക്കുകയെന്നത് 2024ലെ ചലഞ്ചായി ഏറ്റെടുക്കുന്നു. അവളെ കൂടുതൽ ഓട്ടോണമസാക്കുക എന്നതാണ് ലക്ഷ്യം. പാറുവിന് മെഡിക്കൽ, എൻജിനിയറിങ് എൻട്രൻസിലൊന്നും താത്പര്യമില്ലെങ്കിലും ആർട്സ് വിഷയങ്ങൾക്കുള്ള യൂനിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിനു പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. 2024 അതിനൊരു ദിശാബോധം നൽകുന്നതിന് കൂടിയായിരിക്കണം. ഏതു കോളജ് ?, ഏതു കോഴ്സ്? ഏതു ടെസ്റ്റ്? തുടങ്ങിയ കാര്യങ്ങളിൽ ഒരു ഫൈനൽ ചിത്രം തയ്യാറാക്കണം. കിഷന് ഇഷ്ടമുള്ള കളിയിൽ കൂടുതൽ തിളങ്ങാൻ കഴിയുന്ന രീതിയിൽ പരിശീലനവും അവസരങ്ങളും കിട്ടാൻ സൗകര്യമൊരുക്കണം.

ഇമോഷണൽ : 2024ൽ മറ്റുള്ളവരുടെ ഫീലിങ്സിനു കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു അപ്രോച്ച് പടുത്തുയർത്താൻ ശ്രമിക്കും. ബിസിനസ്സും സൗഹൃദവും രണ്ടായിരിക്കണമെന്ന പോളിസിയിൽ നിന്നുകൊണ്ട് തന്നെയായിരിക്കും ഇത്. രണ്ടിനെയും ബാലൻസ് ചെയ്യാനാകുന്നില്ലെങ്കിൽ ഒന്നിനെ അടർത്തി മാറ്റും. ഒന്നിനു മുന്നിലും മുട്ടുമടക്കില്ലെന്ന അഹന്തയെയും ഞാൻ ഇമോഷന് അതീതനാണെന്ന മിഥ്യാ ബോധത്തിനെയും ചെറുതാക്കി കൊണ്ടുവരാൻ ശ്രമിക്കും.

യാത്ര: വാസ്തവത്തിൽ ലക്ഷ്യ സ്ഥാനത്തിനേക്കാളും അവിടേക്കുള്ള യാത്രയാണ് എനിക്ക് ഹരം നൽകാറുള്ളത്. വെറുതെ യാത്ര ചെയ്യുക. അതും മറ്റാരെങ്കിലും ഡ്രൈവ് ചെയ്യുന്ന വണ്ടിയിൽ… ഏറ്റവും ക്രിയേറ്റായി ചിന്തിക്കുന്നതും ഇത്തരം യാത്രകളിലാണ്. ഓരോ യാത്രയും മനസ്സിനെ വല്ലാതെ തണുപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ 2024ലും കൂടുതൽ യാത്ര ചെയ്യാൻ ശ്രമിക്കും. എല്ലാവരും ഉണ്ടെങ്കിൽ സന്തോഷം എന്നാൽ ആരുമില്ലെങ്കിലും യാത്രകൾ തുടരണം എന്ന പോളിസിയിൽ മുന്നോട്ടു പോകും.

ഇൻഫർമേഷൻ: ഡാറ്റ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. രണ്ടു രീതിയിലാണ് ഇൻഫർമേഷൻ പാസ് ചെയ്യാറുള്ളത്. ഈ വിവരം അവർക്ക് ഉപകാരപ്പെടും അത് അവരെ കൂടുതൽ മെച്ചപ്പെടുത്തും എന്ന തിരിച്ചറിവാണ് ഒന്നാമത്തെ ലോജിക്. രണ്ടാമത്തേത് അവരെ അത്ര മാത്രം വിശ്വസിക്കുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. അവരിൽ നിന്നും ഒന്നും മറച്ചുവെയ്ക്കാനില്ല എന്ന ബോധ്യപ്പെടുത്തലാണ്. എന്നാൽ ഈ രണ്ട് സാഹചര്യങ്ങളിലും റിസീവ് എൻഡിന്റെ അതു ഉൾകൊള്ളാനുള്ള കപ്പാസിറ്റി, അപ്പോഴത്തെ മൂഡ് എന്നിവ പലപ്പോഴും സൂഷ്മമായി വിലയിരുത്താറില്ല. ഇത് ചിലപ്പോഴെങ്കിലും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാറ്റ ഹാൻഡ്ലിങിന് അല്ലെങ്കിൽ ഇൻഫർമേഷൻ ഷെയറിങിന് പുതുവർഷം മുതൽ ചില നിബന്ധനകൾ വരുത്തണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു.. ഒരു പക്ഷേ, ഈ പോയിന്റിനായിരിക്കും പുതുവർഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്ന് തോന്നുന്നു.

വാല്‍ക്കഷണം- അവസാനത്തെ പോയിന്‍റ് വളരെ ശക്തമായി നടപ്പാക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇനി 2024 മുതല്‍ അപ് ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല..

മുത്തൂറ്റ് മൈക്രോഫിൻ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 284.99 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കമ്പനിയുടെ നിര്‍ദ്ദിഷ്ട പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു. 26 ആങ്കര്‍ നിക്ഷേപകര്‍ക്കായി 97,93,812 ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്. പത്ത് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 291 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്.

കമ്പനിയുടെ ഐപിഒ 2023 ഡിസംബര്‍ 18 മുതല്‍ 20 വരെയാണ്. ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വിറ്റി ഓഹരി ഒന്നിന് 277 രൂപ മുതല്‍ 291 രൂപ വരെയാണ് പ്രൈസ് ബാന്‍‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 51 ഓഹരികള്‍ക്കും തുടര്‍ന്ന് 51ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

 Price Band fixed at ₹277 to ₹291 per equity share of face value of ₹10 each
(“Equity Share”)
 Bid/ Offer will open on Monday, December 18, 2023 and close on Wednesday,
December 20, 2023
 Bids can be made for a minimum of 51 Equity Shares and in multiples of 51
Equity Shares thereafter
 Link: https://www.bseindia.com/markets/MarketInfo/DownloadAttach.aspx?id=20231215-
42&attachedId=3b7cd417-9229-4ef6-bcf0-e6eb2296ec6c

‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ ട്രെയിലര്‍ അജു വര്‍ഗ്ഗീസ് പ്രകാശനം ചെയ്തു

മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗ്ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലറിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേഇന്ത്യയിലുള്ള ഒരു വനത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.തൃശൂര്‍ ഫോക്ലോർ ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേയ്ക്ക് ഇതിനോടകം തന്നെ ‘സീക്രട്ട് മെസ്സെൻഞ്ചേഴ്സ്’ തെരെഞ്ഞെടുത്തു കഴിഞ്ഞു. കളരിപ്പയറ്റും പൂതന്‍ തിറ എന്ന കലാരൂപവും സംയോജിപ്പിച്ചുള്ള കഥാപശ്ചാത്തലമാണ്‌ ചിത്രത്തിന്റേത്.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്‍റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ലൂസിഫര്‍,രോമാഞ്ചം, കാവല്‍,ഡാകിനി തുടങ്ങിയ അനവധി ചിത്രങ്ങളുടെ സൌണ്ട് ഡിസൈനര്‍ ആയ പി.സി വിഷ്ണുവാണ് സൌണ്ട് ഡിസൈനര്‍. കുടുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഭൂമി ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം അപ്പു. ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ആയ ഷൈജാസ് കെ.എം ആണ് എഡിറ്റിംഗ്.

അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സതീഷ്‌, അസിസ്റ്റന്റ് ഡയറക്ടെഴ്സ്; സുഭാഷ്‌ കൃഷ്ണന്‍, അഭിരത് ഡി. സുനില്‍, , ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ : അപര്‍ണിമ കെ.എം, ടൈറ്റില്‍ അനിമേഷന്‍ & പോസ്റ്റര്‍ ഡിസൈന്‍ : വിഷ്ണു Drik fx , വിഷ്വല്‍ എഫെക്റ്റ്‌സ്സ്; രജനീഷ്, പ്രോമോ എഡിറ്റ്‌ & മിക്സ് – അഖില്‍ വിനായക്, മേക്കപ്പ് : ലാല്‍ കരമന,ഡി.ഐ സ്റ്റുഡിയോ;ലാല്‍ മീഡിയ.

സാംകോ മ്യുച്വൽ ഫണ്ട് ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇൻവെസ്റ്റ്മെന്റ് മാനേജ്‍മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകർഷകമായ പുതിയൊരു മ്യൂച്വൽ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകർക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നൽകുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളിൽ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ “ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട്” അഥവാ ഡാഫ്‌ (DAAF).

മാർക്കറ്റിന്റെ ഗതിവിഗതികൾ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ്‌ ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകർക്കുപോലും ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ പദ്ധതി. മാർക്കറ്റ് ഇടിയുമ്പോൾ നഷ്ടം പരമാവധി കുറയ്ക്കാനും നിക്ഷേപങ്ങളുടെ മൂല്യമിടിയാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണ് ഫണ്ട് ക്രമീകരിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യവും സാംകോ ഒരുക്കിയിട്ടുണ്ട്.

മാർക്കറ്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സധൈര്യം നേരിടാനും നഷ്ടസാധ്യതകൾ കുറയ്ക്കാനും നിക്ഷേപകരെ ഈ ഫണ്ട് സഹായിക്കുമെന്ന് സാംകോയുടെ മുഖ്യനിക്ഷേപക ഓഫിസർ ഉമേഷ്‌കുമാർ മെഹ്ത പറഞ്ഞു.

സാംകോയുടെ ഡാഫ്‌ ഫണ്ടിന്റെ എൻ എഫ് ഓ ഈ മാസം 21 വരെയാണ്. അതിനുശേഷം അഞ്ചുദിവസത്തിനുള്ളിൽ തന്നെ സാധാരണ ക്രയവിക്രയങ്ങൾക്കായി ഫണ്ട് ഓപ്പണാകും. കൂടുതൽ വിവരങ്ങൾക്ക് https://www.samcomf.com/dynamic-asset-allocation-fund എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ചെറിയ മാറ്റങ്ങൾക്ക് ശ്രമിക്കണം, പുതിയ ശീലങ്ങൾ വളർത്തണം, അത്ര മാത്രം.

എപ്പോഴും നമ്മൾ നമ്മളായിരിക്കുന്നതാണ് നല്ലതെന്ന് എന്നെ ബോധ്യപ്പെടുത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്. തീർച്ചയായും പുതിയ വർഷത്തെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നതും ഈ ചിന്തയാണ്.

ലക്ഷ്യത്തിലേക്കെത്തുവാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കുകയെന്നതാണ് ഓരോ പ്ലാനിങും കൊണ്ടും നമ്മൾ അർത്ഥമാക്കുന്നത്. ഇതിനർത്ഥം ജനുവരി ഒന്നുമുതൽ പുതിയൊരു ഭക്ഷണരീതിയും വ്യായാമവും എല്ലാം പൊളിച്ചടുക്കുന്ന മാറ്റങ്ങളും കൊണ്ടുവരുമെന്നല്ല. ഒന്നാം തിയ്യതി മാത്രം തുടങ്ങുന്ന തീരുമാനങ്ങളിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതാണ്. അതിൽ വലിയ കാര്യവുമില്ല.

സാധിക്കുമെന്ന് ഉറപ്പുള്ള ചെറിയ ചില ക്രമീകരണങ്ങൾ മാത്രമാണ് ഇത്തവണ ന്യൂ ഇയർ റസല്യൂഷൻ എന്ന രീതിയിൽ ആലോചിക്കുന്നത്. ജെയിംസ് ക്ലിയർ എഴുതിയ ആറ്റോമിക് ഹാബിറ്റ്സ് എന്ന പുസ്തകം വായിച്ചു തുടങ്ങിയതു മുതലാണ് ശീലങ്ങളിൽ വിശ്വസിച്ചു തുടങ്ങിയത്. എന്തൊക്കെ മേഖലകളിലാണ് മാറ്റങ്ങൾ വരേണ്ടത്?

സോഷ്യൽ ലൈഫ്: ജോലിയും അതുമായി ബന്ധപ്പെട്ട ചിന്തകളും മാത്രമായി മുന്നോട്ടു പോകുന്നത് മിസ്സാക്കുന്ന ഒരു സോഷ്യൽ ലൈഫുണ്ട്. പുതിയ വർഷം മുതൽ അത് തിരിച്ചു പിടിയ്ക്കാനാകുന്നതെല്ലാം ചെയ്യണം. അവർ എനിക്ക് പറ്റിയ കമ്പനിയല്ല അല്ലെങ്കിൽ ഞാനവർക്ക് പറ്റിയ കമ്പനിയല്ല എന്നതിനു പകരം അവരോടൊപ്പം ചേർന്ന് അവർക്ക് മാച്ചായ ഫ്രീക്വൻസി സർക്കിളുകൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് ആ​ഗ്രഹിക്കുന്നു.

ഒരേ വേവ് ലെങ്ത് എല്ലായിടത്തും വേണമെന്ന് വാശിപിടിയ്ക്കുന്നതിനു പകരം, വ്യത്യസ്ത ഫ്രീക്വൻസിയിൽ പ്ലേ ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കേണ്ടതുണ്ട്. അനാവശ്യമായ മതിൽക്കെട്ടുകൾ സമ്മർദ്ദം ഉണ്ടാക്കാനുള്ള മൂലധനം മാത്രമാണെന്ന തിരിച്ചറിവിനെ അം​ഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഇത് റസല്യൂഷനിൽ ഉണ്ടായിരുന്നു. കാര്യമായ പുരോ​ഗതിയുണ്ടായില്ല. ചില ക്ലബ്ബുകളുടെയോ അസോസിയേഷനുകളുടെയോ സംഘടനകളുടെയോ ഭാഗമാകാനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട്.

തൊഴിൽ: ജോലി ചെയ്യാൻ വേണ്ടി ജീവിയ്ക്കുകയെന്നതിനു പകരം ജീവിയ്ക്കാൻ വേണ്ടി ജോലി ചെയ്യുകയെന്ന മുദ്രവാക്യത്തിലേക്ക് മാറിയേ പറ്റൂ. അതേ സമയം അതിനു വേണ്ടി, തനദ് ശൈലി കോംപ്രമൈസ് ചെയ്യേണ്ടതില്ല. സൗഹൃദവും ബിസിനസ്സും കൂട്ടികുഴയ്ക്കേണ്ട കാര്യമില്ല. രണ്ടിനെയും വേർതിരിച്ചു കാണാനാകാത്ത സാഹചര്യം വന്നാൽ ഏതെങ്കിലും ഒന്നു മാത്രം ഓപ്റ്റ് ചെയ്യുന്ന രീതിയിലേക്ക് പോകേണ്ടതുണ്ട്. അത് മാനസിക സമ്മർദ്ദം കുറയ്ക്കും.

രണ്ടിലൊന്ന് ഓപ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കില്‍ രണ്ടിനെയും റിജക്ട് ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കണം. ഇവിടെ കോംപ്രമൈസ് വേണ്ട. സൗഹൃദം കൊണ്ട് ഒരിക്കലും ബിസിനസ് റൺ ചെയ്യിക്കില്ലെന്ന പ്രഖ്യാപിത നിലപാട് തുടരും. സിസ്റ്റമാണ് വർക്ക് ചെയ്യേണ്ടത്. എന്നാൽ സിസ്റ്റമാണ് എല്ലാത്തിനും വലുതെന്ന ചിന്തയിൽ കോംപ്രമൈസ് ചെയ്യേണ്ടതുണ്ട്. കൃത്യമായ പറ‍ഞ്ഞാൽ സിസ്റ്റത്തിലും സ്നേഹത്തിലും വിശ്വസിക്കുന്ന 2018വരെയുണ്ടായിരുന്ന സ്വന്തം തൊഴിൽ സങ്കൽപ്പത്തിലേക്ക് മടങ്ങണമെന്ന് ആ​ഗ്രഹിക്കുന്നു.

സാമ്പത്തികം: ജീവിതത്തിൽ അതിവേ​ഗം തീരുമാനമെടുക്കുന്നതാണ് രീതി. പലപ്പോഴും അത്തരം തീരുമാനങ്ങൾ തെറ്റാറുമില്ല. അതേ സമയം ഏതെങ്കിലും പാഷന്റെയോ ആവേശത്തിന്‍റെയോ പുറത്തെടുക്കുന്ന തീരുമാനങ്ങളിൽ ഇത്തിരി വേഗത കൂടിപോയല്ലോ എന്ന് പിന്നീട് ചിന്തിക്കാറുണ്ട് . പുതിയ വർഷത്തിൽ വ്യക്തമായ പ്ലാനിങ് വേണ്ട മേഖലയാണ് സാമ്പത്തികം. ആവശ്യവും അത്യാവശ്യവും വേർതിരിച്ചറിയേണ്ടതുണ്ട്. പർച്ചേസിങ് രീതി മുതൽ മാറ്റം വരുത്തേണ്ടതുണ്ട്. സേവിങ്സ് രീതികളിലും പരിഷ്കാരങ്ങൾ വേണം. ഏകദേശ രൂപരേഖ മനസ്സിലുണ്ട്. അതിനെ ശീലത്തിലേക്ക് കൺവെർട്ട് ചെയ്യുക മാത്രമേ വേണ്ടി വരൂ.

വാല്യുബിൾ ടൈം: കുട്ടികൾ വലുതായതിനു ശേഷം അവരുടെ വാല്യുബിൾ സമയം അവർ തന്നെ ഉണ്ടാക്കിയെടുത്തു തുടങ്ങിയിട്ടുണ്ട്. അവർക്കും അഭിപ്രായങ്ങളുണ്ട്. നിർദ്ദേശങ്ങളുണ്ട്. അതുകൊണ്ട് 2023ൽ ഈ മേഖലയെ കുറിച്ച് വലിയ ആശങ്ക വേണ്ടി വരില്ലെന്നാണ് തോന്നുന്നത്. ഫാമിലി ടൈം ഉണ്ടാകും.

അതേ സമയം, യാത്രയെന്നത് ഒരു പാഷനാണ്. ഫാമിലിക്കൊപ്പമുള്ള യാത്രകൾക്ക് പരിമിതിയുണ്ട്. (എല്ലാം ശരിയായി യാത്ര നടക്കുക അപൂർവമായാണ്). ഒറ്റയ്ക്കോ നേരത്തെ പറഞ്ഞ സർക്കിളുകളുടെ ഭാഗമായോ കൂടുതൽ യാത്രകൾ നടത്തേണ്ടതുണ്ട്. ഓൺ ലൈനിൽ നിന്നു വിട്ടു നിൽക്കുന്ന യാത്രകളാണ് എന്നെ പലപ്പോഴും ഞാൻ ഇഷ്ടപ്പെടുന്ന ഞാനാക്കി മാറ്റാറുള്ളത്.

വായന: കഴിഞ്ഞ വർഷവും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തൊട്ടുമുമ്പത്തെ വർഷത്തേക്കാളും ഏറെ മെച്ചപ്പെട്ടതായിരുന്നു. അതിനേക്കാൾ നേട്ടം പുതിയ വർഷത്തിൽ ഉണ്ടാക്കണം.

വ്യായാമം: ജിമ്മിൽ പോവുകയെന്നൊന്നും വെറുതെ കമ്മിറ്റ് ചെയ്യുന്നില്ല. എന്നെ കൊണ്ട് നടക്കില്ല. അതേ സമയം രണ്ടു കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. നടത്തം, ബാഡ്മിൻറൺ. ഇതിനുള്ള സാധ്യതകൾ പരിശോധിക്കും. വൈകുന്നേരത്തെ നടത്തം പ്രജിയ്ക്കുള്ള വാല്യുബിൾ സമയമായി കൺവെർട്ട് ചെയ്യാൻ ശ്രമിക്കും. അവൾക്കും ഒരു ആക്ടിവിറ്റിയാകുമല്ലോ?

എന്നെ അടുത്ത് അറിയുന്ന എല്ലാവർക്കും അറിയുന്നതാണ് എന്റെ സ്വപ്നം. ഒരു നല്ല ഐടി കമ്പനി കെട്ടിപ്പടുക്കുക. അതിനു കീഴിൽ ഏറ്റവും ഉപകാരപ്രദമായ രണ്ടോ മുന്നോ പ്രൊഡക്ടുകൾ ഉണ്ടായിരിക്കുക. ഒരു ഡിജിറ്റൽ മീഡിയ കൺസൾട്ടന്റായിരിക്കുക. ഈ ലക്ഷ്യത്തിനുവേണ്ടി 2023ൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കണം. കമ്പനിയെല്ലാം എത്രയോ കൊല്ലമായി ആക്ടീവാണ്. പ്രജിയ്ക്കുള്ള പോക്കറ്റ് മണി കിട്ടുന്നതു അതിൽ നിന്നാണ്. എന്നാൽ അതിനെ കുടുംബത്തിന്റെ മുഖ്യവരുമാനമാർ​​ഗ്​ഗമാക്കാനുള്ള കോൺഫിഡൻസ് നേടിയെടുക്കുക അത്ര എളുപ്പമല്ല. ഫുൾ ടൈം അതിൽ ശ്രദ്ധിക്കണം. അതു നിലവിലുള്ള സാഹചര്യത്തിൽ റിസ്കാണ്. എങ്കിലും പണി പോയാലും വലിയ ടെൻഷനില്ലാതെ ജീവിയ്ക്കാനാകുമെന്നതിന്റെ കോൺഫിഡൻസ് കൂടിയാണത്. എല്ലാവർക്കും പുതുവർഷാശംസകൾ.

കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോകുന്നത് ഒഴിവാക്കേണ്ടതല്ലേ?


കുട്ടികള്‍ ഇപ്പോഴും മൊബൈലില്‍ തന്നെയാണ്. അതിനു പ്രധാന കാരണം, ആക്ടിവിറ്റികളില്‍ പലതും ഇപ്പോഴും മൊബൈലിലൂടെ നല്‍കുന്നതുകൊണ്ടാണ്. പണ്ട് ക്ലാസ്സില്‍ നിന്നു ചെയ്തു കൊണ്ടിരിക്കുന്ന പല സംഗതികളും സൗകര്യത്തിന് മൊബൈലിലേക്ക് തള്ളുന്നതുകൊണ്ടാണിത്.

ടെക്‌നോളജിയല്ലേ, കാലം പുരോഗമിക്കുകയല്ലേ എന്ന വാദം അംഗീകരിക്കുന്നു. അതേ സമയം എങ്ങനെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം പരമാവധി കുറയ്ക്കണമെന്ന കാര്യം ഗൗരവമായി തന്നെ ആലോചിക്കേണ്ട വിഷയമാണ്.

മൊബൈലും ടിവിയും ചേര്‍ന്നുള്ള പാസീവ് ഫീഡിങ് വര്‍ധിക്കുകയാണ്. ഇത് പല കുട്ടികളെ മാനസികമായും ശാരീരികമായും ദുര്‍ബ്ബലപ്പെടുത്തും. ടെക്‌നോളജിയെ പഠനത്തില്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ പലയിടത്തും പലരും കൊവിഡ് കാലത്ത് പഠിച്ച ഈ സൂത്രപ്പണി തുടരുകയാണ്.

തെറ്റിദ്ധരിക്കരുത്, മൊബൈല്‍ വേണ്ടായെന്നല്ല. കൊവിഡ് കാലത്തെ പോലെ തുടര്‍ച്ചയായി ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നു മാത്രം. പഠിയ്ക്കാനും അല്ലാതെയുമായി കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോകുന്നത് അത്ര നല്ല കാര്യമല്ല എന്ന് ചിന്തിക്കുന്നു.