ആഗോള സമ്മര്‍ദ്ദത്തില്‍ വിപണി ഇടിഞ്ഞു

മുംബൈ: ആഗോളവിപണിയിലെ സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 227.94 പോയിന്റിന്റെയും ദേശീയ സൂചികയായ നിഫ്റ്റി 69.20 പോയിന്റിന്റെയും ഇടിവാണ് രേഖപ്പെടുത്തിയത്.
ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ്, ഒ.എന്‍.ജി.സി, ഗെയില്‍ എന്നീ ഓഹരികള്‍ തിരിച്ചടികള്‍ക്കിടയിലും നേരിയ നേട്ടമുണ്ടാക്കി. ലൂപിന്‍ ലിമിറ്റഡ്, ജെയ് കോര്‍പ്പറേഷന്‍, ഹിന്ദ് കോപ്പര്‍, എച്ച്.ഡി.ഐ.എല്‍, ബജാജ് ഹോള്‍ഡിങ് എന്നീ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.

വിപണിയില്‍ നേരിയ മുന്നേറ്റം


ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, നെസ്‌ലെ ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ഒറാക്കില്‍ ഫിനാന്‍ഷ്യല്‍, ജെയിന്‍ ഇറിഗേഷന്‍ എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ടെക് മഹീന്ദ്ര, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ്, അദാനി എന്റര്‍പ്രൈസ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, റെലിഗേര്‍ കമ്പനികള്‍ ഇന്ന് കടുത്ത പരീക്ഷണങ്ങളാണ് നേരിട്ടത്. ടെക് മഹീന്ദ്രയുടെ ഓഹരികളില്‍ ഇന്ന് ഒരു ദിവസം കൊണ്ടു മാത്രം 22.80 പോയിന്റിന്റെ ഇടിവാണുണ്ടായത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ് ഡബ്ല്യു എനര്‍ജി ലിമിറ്റഡ്.(ഇപ്പോള്‍ 130 രൂപ വിലയുള്ള ഈ ഓഹരികള്‍ മൂന്നു മാസത്തിനുള്ള 170ലെത്തുമെന്നാണ് പ്രതീക്ഷ)
ലക്ഷ്മി വിലാസ് ബാങ്ക്: ഇപ്പോള്‍ 124 രൂപവരെയുള്ള ഓഹരികള്‍ 60 ദിവസത്തിനുള്ളില്‍ 140ലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
സുസ്‌ലോണ്‍: ഒരു കാലത്ത് നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓഹരികളിലൊന്നായിരുന്നു സുസ്‌ലോണ്‍. നഷ്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ കമ്പനി അടുത്ത 30 ദിവസത്തിനുള്ളില്‍ നേരിയ മുന്നേറ്റം പ്രതീക്ഷിക്കാനുള്ള സാമ്പത്തിക സാഹചര്യം കടന്നുവരുന്നുണ്ട്. ഇപ്പോള്‍ 48 രൂപ വിലയുള്ള സുസ്‌ലോണിന്റെ ടാര്‍ജറ്റ് 54.

ടാറ്റാ സ്റ്റീല്‍: ഇന്ന് 501 രൂപയില്‍ ക്ലോസ് ചെയ്ത ടാറ്റാ സ്റ്റീല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 525ലെത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശുഭപ്രതീക്ഷ/ഓഹരി അവലോകനം

മുംബൈ: സാമ്പത്തിക മേഖലയെ പിടികൂടിയ മരവിപ്പ് വര്‍ഷാവസാനം വരെ തുടരാനിടയുണെ്ടന്ന വിലയിരുത്തല്‍,— അമേരിക്കയിലെയും യുറോപ്പിലെയും ഓഹരി കമ്പോളങ്ങളില്‍ ഞെട്ടലുളവാക്കി. ധനകാര്യസ്ഥാപനങ്ങള്‍ മാത്രമല്ല, പ്രാദേശിക നിക്ഷേപകരും ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രകടിപ്പിച്ച തിടുക്കം പ്രമുഖ ഇന്‍ഡക്‌സുകളില്‍ പിന്നിട്ടവാരം വിള്ളലുളവാക്കി.
എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് പിന്നിട്ട മൂന്നാഴ്ചയായി തളര്‍ച്ചയെന്തന്നറിയാതെ മുന്നേറുകയാണ്. വിദേശ ഫണ്ടുള്‍ മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓള്‍ഡ് ,ന്യൂ ഇക്കണോമി ഓഹരികള്‍ വാരികൂട്ടാന്‍ മത്സരിച്ചതാണ് സൂചികയ്ക്ക് കരുത്തു പകര്‍ന്നത്. ബോംബെ സെന്‍സെക്‌സ് 30 മാസത്തിനിടയിലെ ഏറ്റവും മികച്ച തലം ദര്‍ശിക്കുകയും ചെയ്തു.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന ഫലവും നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 8. 5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന വിലയിരുത്തലും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആഗസ്തിലെ ആദ്യ 14 വ്യാപാരദിനങ്ങളിലായി വിദേശ ഫണ്ടുകള്‍ 6365 കോടി രൂപയുടെ നിക്ഷേപം നടത്തി. ജൂലൈയിലെ െമാത്തം നിക്ഷേപം 8320 കോടി രൂപയും ജൂണില്‍ ഇത് 7714 കോടി രൂപയുമായിരുന്നു. വിദേശ ഫണ്ടുകള്‍ തുടര്‍ച്ചയായ മൂന്നാം മാസമാണ് നിക്ഷേപകന്റെ മേലങ്കി അണിയുന്നത്.
നിക്ഷേപ താല്‍പര്യത്തില്‍ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് ഐ ടി സി, എ സി സി, എല്‍ ആന്റ് ടി എന്നിവ തിളങ്ങി. എന്നാല്‍ എസ് ബി ടി, ഭാരതി എയര്‍ ടെല്‍, ഒ എന്‍ ജി സി, ടാറ്റാ മോട്ടേഴ്‌സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫോസീസ്, വിപ്രോ തുടങ്ങിയ കൗണ്ടറുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. വ്യാഴാഴ്ച്ച ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ആഗസ്റ്റ് സീരിസ് സെറ്റില്‍മെന്റാണ്. ഇത് വിപണിയിലെ ചാഞ്ചാട്ടം രൂക്ഷമാക്കാനിടയുണ്ട്.
വാരാദ്യം തണുപ്പന്‍ പ്രകടനങ്ങള്‍ക്കു ശേഷം, ബുധനാഴ്ചയോടെയാണ് സെന്‍സെക്‌സ് മുന്നേറ്റത്തിന്റെ പാതയി—ലേയ്ക്ക് തിരിഞ്ഞത്.
വ്യാഴാഴ്ച ഒരുഘട്ടത്തില്‍ വിപണി 18475 പോയിന്റു വരെ കുതിച്ചു. വാരാവസാനം സൂചിക 18,401 ലായിരുന്നു. യുറോപ്യന്‍ വിപണികളിലെ തളര്‍ച്ചയാണ് ആഭ്യന്തര നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്. 1 .24 ശതമാനം പ്രതിവാര നേട്ടം കൈവരിച്ച സെന്‍സെക്‌സ് 234 പോയിന്റ് സ്വന്തമാക്കി. നിഫ്റ്റി സൂചിക 78 .55 പോയിന്റ് കയറി— 5530 .64 ല്‍ എത്തി. മിഡ് കാപ്പ് സൂചിക 2 .3 ശതമാനവും സ്‌മോള്‍ കാപ്പ് 1 .7 ശതമാനവും ഉയര്‍ന്നു സെന്‍സെക്‌സിലും തിളങ്ങി.
ഭക്ഷ്യ ഉല്‍പ്പന്ന— സൂചികയിലെ വര്‍ദ്ധന 10 .35 ശതമാനമായി താഴ്ന്നു.— തൊട്ടു മുന്‍ വാരം ഇത് 11 .4 ശതമാനമായിരുന്നു. നാണ്യപ്പെരുപ്പം വരും മാസങ്ങളില്‍ കുറയുമെന്നാണ് രാജ്യത്തെ ചീഫ് സ്റ്റാറ്റീഷ്യന്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ സമ്പദ്ഘടന അപകടകരമായ തലത്തിലേയ്ക്ക് നീങ്ങുന്നതായാണ് അവിടെ നിന്നുള്ള സാമ്പത്തിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള ക്ലെയിമുകളില്‍ വീണ്ടും വര്‍ധനവുണ്ടായി. പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന് ഡൗജോണ്‍സ് സൂചിക 10213 ലേയ്ക്കും എസ് ആന്റ് പി 1071 ലേയ്ക്കും താഴ്ന്നു.

news from www.thejasnews.com

കാലിക്കറ്റ് വാഴ്‌സിറ്റിക്ക് കീഴില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതി

എന്‍ജിനിയറിങ് കോളജുകളില്‍ ഉള്‍പ്പെടെ കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചു. തൃശൂര്‍ തേജസ് എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ചില്‍ 60 സീറ്റ്, തൃശൂര്‍ റോയല്‍ എന്‍ജിനിയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചില്‍ 60 സീറ്റ്, തൃശൂര്‍ വിദ്യ എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് 60 സീറ്റ്, ഐ.ഇ.എസ് ചിറ്റിലപ്പള്ളി കോളജില്‍ എം.ടെക് സിവില്‍ ബ്രാഞ്ചില്‍ 15 സീറ്റ്, കോഴിക്കോട് കള്ളന്‍തോട് കെ.എം.സി.ടി വനിതാ എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് ബയോമെഡിക്കല്‍ ബ്രാഞ്ചില്‍ 60 സീറ്റ്, കള്ളന്‍തോട് കെ.എം.സി.ടി എന്‍ജിനിറിയങ് കോളജില്‍ എം.ടെക് മാനുഫാക്ച്വറിങ് എന്‍ജിനിയറിങ് ബ്രാഞ്ചില്‍ 18സീറ്റ്, പാലക്കാട് ശ്രീപതി കോളജില്‍ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ച് 60 സീറ്റ്, പാലക്കാട് ജവഹര്‍ എന്‍ജിനിയറിങ് കോളജില്‍ ഓട്ടോമൊബൈല്‍ ബി.ടെക് എന്‍ജിനിയറിങ് ബ്രാഞ്ചില്‍ 60 സീറ്റ്, പാലക്കാട് പ്രൈം വനിതാ എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് സിവില്‍ എന്‍ജിനിറിങ് ബ്രാഞ്ചില്‍ 60 സീറ്റ്, വാഴ്‌സിറ്റി നാനോ സയന്‍സ് വിഭാഗത്തില്‍ എം.ടെക് 10 സീറ്റ്, വാഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എം.ടെക് 20 സീറ്റ് എന്നിവയാണ് അനുവദിച്ചത്.
ഫറൂഖ് കോളജില്‍ ബി.കോം സെക്കന്റ് ലാഗ്വേജിന് ഫ്രഞ്ച് ഭാഷ അനുവദിച്ചു. തിരൂര്‍കാട് നുസ്‌റത്തുല്‍ ഇസ്്‌ലാം അറബിക് കോളജില്‍ ബി.എ അഫ്ദല്‍ കോഴ്‌സിന് അംഗീകാരം നല്‍കി. കോഴിക്കോട് എല്ലോറ മള്‍ട്ടിമീഡിയയെ വാഴ്‌സിറ്റി എജ്യുക്കേഷന്‍ പഠന വിഭാഗത്തിന്റെ കീഴില്‍ ബി.എം.എം.സി കോഴ്‌സിനു 40 സീറ്റ് പ്രകാരം പ്രോഗ്രാം സെന്ററായി അനുവദിച്ചു.
വാഴ്‌സിറ്റി അഡള്‍റ്റ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ അനധ്യാപക തസ്തികകള്‍ അധ്യാപക തസ്തികകളാക്കി മാറ്റി.

മിസ്റ്റര്‍ ചെസ് തിരിച്ചുവരുന്നു

ഈ തരംഗത്തിനു നിറവും വെളിച്ചവും ശക്തിയും നല്‍കി വളര്‍ത്തിവലുതാക്കിയ ഇന്ത്യന്‍ ചെസിന്റെ നവോത്ഥാന ശില്‍പ്പികളിലൊരാളായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരനായിരുന്ന പി ടി ഉമ്മര്‍കോയയുടെ സ്വപ്നങ്ങള്‍ എന്നും രാജാവിനെയും റാണിയെയും ചുറ്റിപ്പറ്റിയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടു പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഉമ്മര്‍കോയ സ്വതസിദ്ധമായ സംഘാടകമികവുകൊണ്ട് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെ കുതിച്ചെത്തി.