നിഫ്റ്റി 6100 കടന്നു


മുംബൈ: ഡിസംബര്‍ ഫ്യൂച്ചര്‍ കോളുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്നു സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 133.04 പോയിന്റ് വര്‍ധിച്ച് 20389.07ലും നിഫ്റ്റി 41.50 ഉയര്‍ന്ന് 6101.85ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
എല്ലാ സെക്ടറും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം അ്രന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിക്കുന്നതിനാല്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഇന്നു വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം എണ്ണ വില കൂടുന്നതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ മറ്റുമേഖലകളിലേക്ക് തിരിയുകയാണ്. സുസ്‌ലോണ്‍ എനര്‍ജി ഇന്നു മാത്രം അഞ്ചുശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്.
മുംബൈ ഓഹരി സൂചിക പരിശോധിക്കുകയാണെങ്കില്‍ എന്‍.ടി.പി.സി, ഹീറോ ഹോണ്ട, ടാറ്റാ മോട്ടോര്‍സ്, ഹച്ച്.യു.എല്‍, സ്റ്റെര്‍ലൈറ്റ് ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. യൂറിയ ഓഹരികളിലെ വിലനിയന്ത്രണം പിന്‍വലിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്ന വാര്‍ത്തകള്‍ വളം മേഖലയിലെ കമ്പനികളുടെ വില ഉയര്‍ത്തി. രാഷ്ട്രീയ കെമിക്കല്‍സ് മൂന്നു ശതമാനത്തോളവും ടാറ്റാ കെമിക്കല്‍സ് .5 ശതമാനവും ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് 3.66 ശതമാനവും വളര്‍ച്ച നേടി.
അതിനിടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ അനുവദിക്കാനാവില്ലെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം എസ്.ഇ ഇന്‍വെസ്റ്റ്‌മെന്റിന്റെയും എസ്.കെ.എസ് മൈക്രോഫിനാന്‍സ് ഓഹരികളുടെയും മൂല്യത്തില്‍ കാര്യമായ കുറവുണ്ടാക്കി.
അതേ സമയം പണപ്പെരുപ്പനിരക്കിനെ കുറിച്ചുള്ള ഡാറ്റകള്‍ പുറത്തുവന്നത് ബാങ്കിങ് ഓഹരികളെ ക്ഷീണിപ്പിച്ചു. ഭക്ഷ്യവിലപെരുപ്പം 14.44 ശതമാനമായി ഉയര്‍ന്നത് തിരിച്ചടിയായി. കഴിഞ്ഞ വാരം ഇത് 12.14 മാത്രമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: യുനൈറ്റഡ് ഫോസ്ഫറസ്, എ.സി.സി, ഡെക്കാണ്‍ ക്രോണിക്കിള്‍, സ്‌റ്റെര്‍ലൈറ്റ്, റോള്‍ട്ടാ, സുസ്‌ലോണ്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, യൂനിയന്‍ ബാങ്ക്, യെസ് ബാങ്ക്.

Posted in Uncategorized

മുന്‍നിര ഓഹരികള്‍ തിളങ്ങി, സെന്‍സെക്‌സ് 230 പോയിന്റ് മുന്നേറി

മുംബൈ: ഓഹരി വിപണിയിലെ 17 പ്രമുഖ ഓഹരികള്‍ മുന്നേറിയതോടെ സെന്‍സെക്‌സ് 230.61 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി 64.35 പോയിന്റ് കൂടി 6060.35ലാമ് ക്ലോസ് ചെയ്തത്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസം നാളെയായതിനാല്‍ വിപണിയില്‍ ഒരു മുന്നേറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
സെക്ടര്‍ വൈസ് നോക്കുകയാണെങ്കില്‍ ബാങ്കിങ്, ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഐ.ടി, ബാങ്കിങ്, മെറ്റല്‍,ചില ഫാര്‍മ കമ്പനികളുടെ ഓഹരികളും മുന്നേറ്റം തുടരാനാണ് സാധ്യത. പക്ഷേ, മുന്നേറ്റം ഓഹരികള്‍ക്കനുസരിച്ചായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ സെക്ടര്‍ വൈസ് മുന്നേറ്റമുണ്ടാവുമെന്നു കരുതി ഓഹരികള്‍ അന്ധമായി വാങ്ങുന്നതില്‍ അര്‍ത്ഥമില്ല. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവേണം വാങ്ങേണ്ടത്.
സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹച്ച്.യു.എല്‍ ഓഹരികള്‍ മൂന്നു ശതമാനത്തോളം വര്‍ധിച്ചു. ഹിന്‍ഡാല്‍കോ, മാരുതി, ഐ.ടി.സി,ടി.സി.എസ് ഓഹരികള്‍ക്കും നേട്ടത്തിന്റെ ദിവസമായിരുന്നു. ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ ജെയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡ്, ഹിന്ദ് സിങ്ക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, അബാന്‍ ഓഫ്‌ഷോര്‍ ലിമിറ്റഡ്, റൂറല്‍ ഇലക്ട്രോണിക്‌സ് എന്നീ ഓഹരികളാണ് മുന്നേറിയത്.
അമേരിക്കന്‍ കമ്പനിയായ വര്‍ത്തിങ്ടണ്‍ ഇന്‍ഡസ്ട്രീസ് നിതിന്‍ സിലിണ്ടറിലെ ഓഹരികള്‍ വാങ്ങിയത് നിതിന്‍ ഫയര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളെ 3.48 ശതമാനം ഉയര്‍ത്തി. കമ്പനിയുടെ പത്തുശതമാനത്തോളം ഓഹരികള്‍ സ്വകാര്യനിക്ഷേപകര്‍ക്കു വിറ്റ് 150 മില്യണ്‍ ഡോളറോളം സമാഹരിക്കാനുള്ള ഗീതാജ്ഞലി ജെംസിന്റെ തീരുമാനം വിപണിയെ ശക്തമായി സ്വാധീനിച്ചു. ഒരു ദിവസം കൊണ്ട് 15.10 രൂപയുടെ വര്‍ധനവാണ് ഓഹരിയുടെ മൂല്യത്തിലുണ്ടായത്.
മറ്റൊരു പ്രധാനമുന്നേറ്റം മൈന്‍ഡ് ട്രീയുടെതാണ്. കമ്പനിയുടെ പുനസംഘടന നടപടികള്‍ പൂര്‍ത്തിയായതായി കമ്പനി പ്രഖ്യാപിച്ചതാണ് ഈ മുന്നേറ്റത്തിനു കാരണം. അതേ സമയം വാറ്റ് നികുതിയിനത്തില്‍ 24 കോടി രൂപ അടയ്ക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വിപ്രോയ്ക്ക് തിരിച്ചടിയായി. അവശവ്യവസായ യൂനിറ്റായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആല്‍പ്‌സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 3.4 ശതമാനത്തിന്റെ കുറവുണ്ടായി.
ആഴ്ചകള്‍ക്കു മുമ്പ് ഈ കോളത്തിലൂടെ നിര്‍ദ്ദേശിച്ച ഒരോഹരിയുണ്ട്. നവീന്‍ ഫ്‌ളോറിനോ. ഇന്ന് ഒരൊറ്റ ദിവസം ആ ഓഹരി 20.10 രൂപയാണ് വര്‍ധിച്ചത്.
വാങ്ങാവുന്ന ഓഹരികള്‍: അരേവ ടി ആന്റ് ഡി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ലുപിന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹെക്‌സാവെയര്‍, ഇന്ത്യന്‍ ബാങ്ക്, മെര്‍കാറ്റര്‍ ലൈന്‍സ്, ടാറ്റാ പവര്‍.

ശരിഅ നിയമങ്ങളനുസരിച്ച് തയ്യാറാക്കിയ ആദ്യത്തെ സെന്‍സെക്‌സ് സൂചികയിലുള്ള ഓഹരികള്‍: ടി.സി.എസ്, റിലയന്‍സ്, ഒ.എന്‍.ജി.സി, ഭാരതി എയര്‍ടെല്‍, ഭെല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്ദ് യുനി, ഹിന്‍ഡാല്‍കോ, വിപ്രോ, ഗെയ്ല്‍, ഡോ.റെഡ്ഡീസ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഹീറോ ഹോണ്ട, സിപ്ല, ഗ്രാസീം, നെസ്‌ലെ, ഏഷ്യന്‍ പെയിന്റ്‌സ്, സീമെന്‍സ്, അംബുജാ സിമന്റ്‌സ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, അള്‍ട്രാടെക്, ലൂപിന്‍, എ.സി.സി, എക്‌സൈഡ്, ടൈറ്റാന്‍, കുമിന്‍സ്, ഡാബര്‍, കോള്‍ഗേറ്റ്, ഗ്ലാക്‌സോ, വോള്‍ട്ടാസ്, എംഫസിസ്, ലാന്‍കോ ഇന്‍ഫ്ര, ടാറ്റാ ഗ്ലോബല്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, എ.ബി.ബി, അശോക് ലെയ്‌ലന്റ്, തെര്‍മാക്‌സ്, ഓപ്‌റ്റോ സര്‍ക്യൂട്ട്, കാസ്‌ട്രോള്‍, സ്‌റ്റെര്‍ലിന്റര്‍, പി.ടി.സി ഇന്ത്യ, ടെക് മഹീന്ദ്ര, അരേവ, ബി.ഇ.എം.എല്‍, മാംഗ്ലൂര്‍ റിഫൈനറീസ്, എം.ആര്‍.എഫ്. അല്‍സ്റ്റോം, ഹിന്ദ് കോപ്പര്‍, മക്‌ലോര്‍ഡ് റസല്‍.

Posted in Uncategorized

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം.
ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്.
ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താംനിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം.ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്.ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

Posted in Uncategorized

സെന്‍സെക്‌സ് ഫഌറ്റ്, നിഫ്റ്റി 6000ല്‍ താഴെ

മുംബൈ: വിപണി ഇപ്പോഴും ഒഴിവുകാലത്തിന്റെ ആലസ്യത്തില്‍ നിന്നു ഉണര്‍ന്നില്ലെന്ന സൂചനയാണ് ഇന്നത്തെ വ്യാപാരത്തില്‍ നിന്നു മനസ്സിലാവുന്നത്. നേരിയ നഷ്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. എടുത്തുപറയാവുന്ന ഉയര്‍ച്ചയോ താഴ്ചയോ ഒരു സെക്ടറിലും പ്രകടമായിരുന്നില്ല. സെന്‍സെക്‌സ് 3.51 പോയിന്റ് നഷ്ടത്തില്‍ 20025.42ലും നിഫ്റ്റി 2.10 കുറഞ്ഞ് 5996ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദ് ഓയില്‍ എക്‌സ്പ്‌ളോര്‍, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. പാറ്റ്‌നി കംപ്യൂട്ടേഴ്‌സ് സിസ്റ്റംസ്, ഇന്ത്യന്‍ ബാങ്ക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്, ടാറ്റാ മോട്ടോര്‍സ്, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടിയേറ്റു.
വിപണി വര്‍ഷാവസാനം പെറുമാറുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴുള്ളത്. വിദേശനിക്ഷേപകരെല്ലാം ഒരു തരം ആലസ്യത്തിലാണ്. ജനുവരിയോടുകൂടി വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വീണ്ടും സജീവമാകും. കൂടാതെ കമ്പനികളുടെ മൂന്നാം പാദപ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവരും.

Posted in Uncategorized

നേട്ടങ്ങള്‍ കൈവിട്ടു, നിഫ്റ്റി 6000ല്‍ താഴെ


മുംബൈ: രാവിലെ നേടിയ നേട്ടങ്ങള്‍ നഷ്ടമായതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണി നഷ്ടത്തിലേക്ക് നീങ്ങിയതോടെ രാവിലത്തെ നേട്ടങ്ങളില്‍ നിന്നു ലാഭം നേടാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 44.73 പോയിന്റ് താഴ്ന്ന് 200028.93ലും നിഫ്റ്റി 13.50 പോയിന്റ് കുറഞ്ഞ് 5998.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ അഡ്വാന്‍സ് ടാക്‌സ് നല്‍കുന്നതും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷകളും വിപണിയുടെ കുതിപ്പിനുള്ള അനുകൂല ഘടകം ഒരുക്കിയിരുന്നു. പക്ഷേ, ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാവാനിടയുണ്ടെന്ന വാര്‍ത്ത വിപണിയ്ക്ക് ഒരു പരിധി വരെ തിരിച്ചടിയായി.
മെറ്റല്‍, റിയാലിറ്റി, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍, പവര്‍ സ്റ്റോക്ക് ഓഹരികളിലാണ് ഇന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായത്.
ഡിഷ് ടിവി ഇന്ത്യ, ബി.ജി.ആര്‍ എനര്‍ജി സിസ്റ്റംസ്, അംബുജാ സിമന്റ്‌സ്,എംഫസിസ്, എം ആന്റ് എം ഫിന്‍സര്‍വിസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
സ്റ്റീല്‍ അഥോറിറ്റി, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, റൂറല്‍ ഇലക്ട്രി.ക്കല്‍സ് കമ്പനികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, ശ്രീ രേണുകാ ഷുഗേഴ്‌സ്, എ.ബി.ജി ഷിപ്പ്‌യാര്‍ഡ്, ഹിന്‍ഡാല്‍കോ, റാന്‍ബാക്‌സി, തോമസ് കുക്ക്, അരേവ ടി ആന്റ് ഡി, ടാറ്റാ മോട്ടോര്‍സ്, ഓണ്‍ മൊബൈല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്.

Posted in Uncategorized

ശരിയത്ത് ഓഹരി സൂചിക വരുന്നു

മുംബൈ: ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്നു മുതല്‍ പ്രത്യേക ഓഹരി സൂചിക വരുന്നു. വ്യാപാരം എന്ന രീതിയില്‍ ഓഹരി വിപണി മുസ്‌ലിം വിശ്വാസികള്‍ക്ക് സ്വീകാര്യമാണെങ്കിലും നിക്ഷേപം പൂര്‍ണമായും മതനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഒരു വലിയ വിഭാഗം ഓഹരി വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തഖ്‌വാ അഡ്‌വൈസറി ആന്റ് ശരിയ ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും(താസിസ്) ശരിയത്ത് അടിസ്ഥാനമായ ഓഹരി സൂചിക-ബി.എസ്.ഇ താസിസ് ശരിയത്ത് 50 എന്ന പേരില്‍-അവതരിപ്പിക്കുന്നത്. പുകയില, മദ്യം, ഹലാല്‍ അല്ലാത്ത ഇറച്ചി, ചൂത്, കളി, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളെ ഒഴിവാക്കിയുള്ള ഓഹരികളാണിത്. ബി.എസ്.ഇ 500ല്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഓഹരികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, പശ്ചിമേഷ്യ മേഖലകളില്‍ ഇത്തരത്തിലുള്ള നിക്ഷേപരീതികള്‍ നിലവിലുണ്ട്.
പുതിയ സൂചികയുടെ വരവ് രാജ്യത്തെ മുസ്‌ലിം വിഭാഗത്തിലെ ഒരു വലിയ വിഭാഗത്തെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കും. കൂടാതെ ഗള്‍ഫ്,യൂറോപ്പ്, തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകും- ബി.എസ്.ഇ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മധുകണ്ണന്‍ അഭിപ്രായപ്പെട്ടു.
ഇത് കൂടാതെ ഈ സൂചിക അടിസ്ഥാനമാക്കിയുള്ള മ്യൂച്ചല്‍ ഫണ്ടുകളും ഇ.ടി.എഫുകളും വിപണിയിലെത്താന്‍ സാധ്യതയുണ്ട്. ശരിയത്ത് നിയമം അനുശാസിക്കുന്ന ഓഹരികള്‍ ബി.എസ്.ഇയില്‍ ധാരാളമുണ്ട്. പാകിസ്താനിലോ, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലോ ഇത്ര മികച്ച ഓഹരികള്‍ ലഭിക്കില്ല- താസിസ് റിസര്‍ച്ച് ആന്‍ര് ഓപറേഷന്‍ വിഭാഗം മേധാവി ഡോ ശരിഖ് നിസാര്‍ വ്യക്തമാക്കി.

Posted in Uncategorized

വിപണിക്ക് അവധി മൂഡ്,റിലയന്‍സ് കമ്യൂണിക്കേഷന്‍ തിളങ്ങി, അടുത്താഴ്ച നിര്‍ണായകം

മുംബൈ: ദിവസത്തിലെ അധികസമയവും ലാഭത്തിന്റെ നഷ്ടത്തിന്റെയും അതിര്‍വരമ്പുകളിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 90.78 പോയിന്റുയര്‍ന്ന് 20073.66ലും നിഫ്റ്റി 31.60 പോയിന്റ് വര്‍ധിച്ച് 6011.60ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആഭ്യന്തരവിപണിയില്‍ നിന്നും വിദേശവിപണിയില്‍ നിന്നും സ്വാധീനിക്കാവുന്ന പ്രധാനപ്പെട്ട വാര്‍ത്തകളും പുറത്തുവരാത്തതയും ക്രിസ്തുമസ് അവധികളും ചേര്‍ന്ന് ഏഷ്യ, യൂറോപ്പ്, അമേരിക്ക വിപണികളില്‍ ഒരു സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ഹെല്‍ത്ത് കെയര്‍,എഫ്.എം.സി.ജി ഓഹരികളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ വാങ്ങല്‍ പ്രകടമായത്.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ വിപണിയായ ചൈനയിലെ ഒരു തീരുമാനം ഇന്ന് ആ മേഖലയിലാകെ മഌനത പരത്തി. ബെയ്ജിങില്‍ പുതിയ വാഹന രജിസ്‌ട്രേഷനുകള്‍ പരിമിതപ്പെടുത്തിയതാണ് കാരണം. വാഹനത്തിരക്കു കുറയ്ക്കുന്നതിന്റെ മുന്നോടിയായാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
സെന്‍സെക്‌സ് 19880.36നും 20086നും ഇടയില്‍ കിടന്നു കളിച്ചത് റിലയന്‍സ് കമ്യൂണിക്കേഷന്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ഷന്‍സ്, റിലയന്‍സ് പവര്‍, സണ്‍ ഫാര്‍മ, സീമെന്‍സ് കമ്പനികള്‍ക്കാണ് നേട്ടമായത്. റിലയന്‍സ് കമ്യൂണിക്കേഷന്‍ 13.50 രൂപ വര്‍ധിച്ച് 141.90ലാണ് ഇന്നു ക്ലോസ് ചെയ്തത്. ഗോദ്‌റേജ് 4.77 ശതമാനവും റിലയന്‍സ് പവര്‍ 4.75 ശതമാനവും സണ്‍ഫാര്‍മ 4.30 ശതമാനവും സീമെന്‍സ് 4.24 ശതമാനവും നേട്ടമുണ്ടാക്കി.
അതേ സമയം ടാറ്റാ മോട്ടോര്‍സിനും ജെയിന്‍ ഇറിഗേഷനും അശോക് ലെയ്‌ലന്റിനും ഏഷ്യന്‍ പെയിന്റ്‌സിനും റൂറല്‍ ഇലക്ട്രോണിക്‌സിനും ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
വിപണി അടുത്താഴ്ച എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ തീര്‍ത്തും വിരുദ്ധമായ അഭിപ്രായമാണ് പലരും വച്ചുപുലര്‍ത്തുന്നത്. വിപണിയില്‍ ചെറിയ തിരുത്തല്‍ കൂടി വരും. 5850 വരെ താഴാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഫ്യൂച്ചര്‍ ഓപ്ഷനുകളുടെ അവസാന ദിവസമാവുമ്പോഴേക്കും അത് തിരിച്ചെത്തും- ബൊണാണ്‍സയിലെ അവിനാഷ് ഗുപ്തയുടെ അഭിപ്രായമാണിത്.
നിഫ്റ്റി 6000നുമുകളില്‍ തുടര്‍ച്ചയായ രണ്ടു ദിവസം ക്ലോസ് ചെയ്താല്‍ മുന്നോട്ടുള്ള കുതിപ്പിന്റെ കാര്യത്തില്‍ പ്രതീക്ഷയുണ്ട്. 6065ല്‍ കടുത്ത പ്രതിരോധം നിലനില്‍ക്കുന്നത് ഒരു പ്രധാനവിഷയമാണ്. അതേ സമയം താഴോട്ടുള്ള യാത്രയില്‍ 5915 ഏറ്റവും മികച്ച സപ്പോര്‍ട്ടീവ് ലെവലാണ്-ജിയോജിത്തിലെ അലക്‌സ് മാത്യൂസ് പറഞ്ഞു.
അടുത്ത സെഷനില്‍ 6025 എന്ന പ്രതിരോധം നിഫ്റ്റിക്ക് മറികടക്കാനായാല്‍ പിന്നെ 6080 വരെ പേടിക്കേണ്ടതില്ല. അതും കടന്നാല്‍ പിന്നെ 6151ലാണ് അടുത്ത മതില്‍-ഫെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ വിശകലനം ഇതാണ്.

Posted in Uncategorized

ആറാഴ്ചകള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20000 കടന്നു


മുംബൈ: ദിവസത്തില്‍ അധികസമയവും കാര്യമായ ചലനങ്ങളില്ലാതെ നിന്ന സെന്‍സെക്‌സ് ഇന്ന് പ്രതിരോധ ലെവലുകള്‍ തകര്‍ത്ത് 20000നു മുകളില്‍ ക്ലോസ് ചെയ്തു. 171.44 പോയിന്റ് നേട്ടത്തോടെ 20060.32ലാണ് മുംബൈ ഓഹരി സൂചിക കച്ചവടം നിര്‍ത്തിയതെങ്കില്‍ 53.60 പോയിന്റ് വര്‍ധനവോടെ 6000.65ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ബാങ്കിങ് മേഖലയാണ് ഇന്നു മികച്ച പ്രകടനം കാഴ്ചവെച്ചത്. മേഖല 2.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആക്‌സിസ് ബാങ്കാണ് ഏറ്റവും മെച്ചമുണ്ടാക്കിയത്. മെറ്റല്‍ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു. 2.76 ശതമാനം വര്‍ധനവാണ് നേടിയത്. ഇന്നു പ്രധാനമായും നഷ്ടം സംഭവിച്ചത് ഐ.ടി, ഹെല്‍ത്ത് കെയര്‍ മേഖലക്കാണ്.
ഇസ്പാറ്റുമായി പുതിയ കരാറൊപ്പിട്ട ജെ.എസ്. ഡബ്ലൂ. ഇന്നു മികച്ച തിരിച്ചുവരവാണ്. ടെക് മഹീന്ദ്ര ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ജെയ് കോര്‍പ്പറേഷന്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, പവര്‍ ഫിനാന്‍സ്, സണ്‍ ടിവി നെറ്റ് വര്‍ക്ക് എന്നീ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.

വാങ്ങാവുന്ന ഓഹരികള്‍: സണ്‍ ടിവി നെറ്റ് വര്‍ക്ക്, രാഷ്ട്രീയ കെമിക്കല്‍സ്, ഇസ്പാറ്റ്, ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍സ്, സിപ്ല, ശ്രീ രേണുകാ ഷുഗേഴ്‌സ്, ഐ.ഡി.ബി.ഐ ബാങ്ക്.

Posted in Uncategorized