കോള്‍ ഇന്ത്യ ഐ.പി.ഒ: വിപണി താഴോട്ട്

മുംബൈ: നിക്ഷേപകരെല്ലാം പണം സ്വരുകൂട്ടുന്ന തിരക്കിലാണ്. കൈയിലുള്ള ഓഹരികളെല്ലാം ലാഭം കിട്ടുമ്പോള്‍ വിറ്റൊഴിവാക്കി അവര്‍ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയെയാണ്. 18ാം തിയ്യതി കോള്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വിപണിയില്‍ ഇന്ന് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയത്. കൂടാതെ ഏഷ്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും ഇന്നു കാര്യമായ പ്രതിഫലങ്ങളില്ലാത്ത ഒരു ദിവസമായിരുന്നു. ഇന്‍ഫോസിസിന്റെ രണ്ടാം പാദപ്രവര്‍ത്തന റിപോര്‍ട്ട് ഏറ്റവും മികച്ചതായിരുന്നിട്ടു പോലും ഇന്ന് 108.10ന്റെ ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നുവെന്നതില്‍ സമ്മര്‍ദ്ദത്തിന്റെ ആഴം മനസ്സിലാക്കാം. കമ്പനിയുടെ ലാഭം 16.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
സെന്‍സെക്‌സ് 372.59 പോയിന്റ് താഴ്ന്ന് 20125.05ലും നിഫ്റ്റി 114.70 കുറഞ്ഞ് 6062.65ലും വില്‍പ്പന അവസാനിപ്പിച്ചു. ഈ തകര്‍ച്ചയ്ക്കിടയിലും എന്‍.ടി.പി.സി, ഡോ റെഡ്ഡീസ് ലാബ്, കെയ്ന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനികള്‍ നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ഭാരത് പെട്രോളിയം, ഹീറോ ഹോണ്ട മോട്ടോര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, വിപ്രോ ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
ഇന്നലെ നിര്‍ദ്ദേശിച്ച ഓഹരികളുടെ ഇന്നത്തെ പ്രകടനം വിലയിരുത്താം.
മണപ്പുറം ജനറല്‍ ഫിനാന്‍സായിരുന്നു ഇന്നലെ നിര്‍ദ്ദേശിച്ച പ്രധാന ഓഹരി. ഇന്ന് 156.90 വരെ ഉയര്‍ന്ന ഈ ഓഹരിയില്‍ നിന്ന് ഇന്ന് ഇന്‍ട്രാഡേയില്‍ ലാഭം നേടാവുന്നതായിരുന്നു. കാരണം ഇന്നലെ ക്ലോസ് ചെയ്തത് 151.75ലായിരുന്നു. കമ്പനിയുടെ മികച്ച പ്രകടനറിപോര്‍ട്ടിന്റെ കരുത്തില്‍ ഈ ഓഹരികള്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
തിങ്കളാഴ്ച വാങ്ങാവുന്ന ഓഹരികള്‍:(ഹോള്‍ഡ് ചെയ്യേണ്ടവ): uco bank, federal bank, tata motors, hul,vijaya bank,lupin, chamber fertilisers.