ഒടുവില്‍ അനിലിനു വിലക്ക്

വിപണിയ്ക്കു നിരക്കാത്ത ഇടപാടുകള്‍ നടത്തിയ അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ രണ്ടു കമ്പനികള്‍ക്കും സെബി വിലക്കേര്‍പ്പെടുത്തി.ഇതോടെ ഏറെ നാളായി വിപണിയില്‍ പുകഞ്ഞുകൊണ്ടിരുന്ന അവിഹിത ഇടപാടുകള്‍ക്ക് പരിഹാരമായി. റിലയന്‍സ് ഇന്‍ഫ്ര, ആര്‍.എന്‍.ആര്‍.എല്‍ എന്നീ ഓഹരികള്‍ക്കുള്ള വിലക്ക് അടുത്ത വര്‍ഷം അവസാനം വരെയുണ്ട്. അനില്‍ അംബാനിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതെങ്കിലും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ദ്വിതീയ ഓഹരിവിപണിയില്‍ പണമിറക്കുന്നതിനാണ് വിലക്ക്. കൂടാതെ തെറ്റായ ഇടപാടുകള്‍ക്കുള്ള പിഴയായി 50 കോടി രൂപ അടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം വിലക്ക് മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയ വിപണിയിലെ സാധാരണകാര്യങ്ങളെ ബാധിക്കില്ല.
Posted in Uncategorized

വിപണി കരടികള്‍ പിടിച്ചെടുത്തു

മുംബൈ: ദലാല്‍ വിപണി നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു. നിര്‍ണായകമായ എല്ലാ സാങ്കേതിക ലെവലുകളും തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു ഈ പതനം. സെന്‍സെക്‌സ് 322.38 പോയിന്റും നിഫ്റ്റി 97.35 പോയിന്റും താഴ്ന്ന് യഥാക്രമം 18860.44ലും 5654.55ലും ക്ലോസ് ചെയ്തു.
നാലുമാസത്തിനിടെ സെന്‍സെക്‌സ് ആദ്യമായാണ് 19000നു താഴെയെത്തുന്നത്. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 5960-5700 എന്നത് ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടീവ് ലെവലായിരുന്നു. ഇനി നിഫ്റ്റിക്ക് അത്തരം കരുത്തുള്ള ഒരു സപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 5200വരെയെങ്കിലും താഴണം. ഇതിനര്‍ഥം അത്രയും താഴുമെന്നല്ല, എന്നാല്‍ അത്രയും താഴ്ന്നാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നാണ്. ഡോളര്‍ സൂചിക കരുത്താര്‍ജ്ജിക്കുന്നതിനാല്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഫണ്ട് പിന്‍വലിക്കുന്നതും പലിശനിരക്ക്, കമ്പനികളുടെ മൂന്നാം പാദഫലം, പണപ്പെരുപ്പം, വ്യവസായിക വളര്‍ച്ചാനിരക്ക് എന്നീ ഘടകങ്ങളെല്ലാം ചേര്‍ന്ന് വിപണിയെ ചുവപ്പിക്കുകയായിരുന്നു. നവംബര്‍ മാസം പണപ്പെരും 7.48 ശതമാനമായിരുന്നപ്പോള്‍ ഡിസംബറില്‍ അത് 8.43 ആയി ഉയര്‍ന്നിരിക്കുന്നു.
വിപണിയില്‍ ഏറ്റവും കൂടുതല്‍ ചാഞ്ചാട്ടം കണ്ട ദിവസം കൂടിയായിരുന്നു ഇന്നു. തുടക്കത്തില്‍ 400 പോയിന്റിലേറെ നഷ്ടത്തിലേക്ക് നീങ്ങിയ വിപണി ആ നഷ്ടമെല്ലാം നികത്തി മുന്നേറിയെങ്കിലും ലാഭമെടുക്കുന്നവരുടെ തിക്കിലും തിരക്കിലും തകര്‍ന്നടിഞ്ഞു. തുടക്കത്തില്‍ നേട്ടമുണ്ടാക്കിയ യൂറോപ്യന്‍ വിപണിയും നഷ്ടത്തിലേക്ക് നീങ്ങിയതോടെ കരടികളുടെ പിടിമുറുക്കം കൂടി. ട്രേഡര്‍മാരല്ലാത്ത നിക്ഷേപകരെല്ലാം അടുത്ത മൂന്നു ദിവസത്തെ വിപണി നിരീക്ഷിച്ചതിനുശേഷം പണമിറക്കുന്നതാണ് ബുദ്ധി.

Posted in Uncategorized

വിപണി തകര്‍ന്നു, തൂക്കം ഇടത്തോട്ട്

മുംബൈ: വിപണി വീണ്ടും റെഡ്‌സോണിലേക്ക് തിരിഞ്ഞു. ഇന്‍ഫോസിസിന്റെ മൂന്നാം പാദഫലം പ്രതീക്ഷിച്ചതിലും താഴ്ന്നതും ധനകാര്യസ്ഥാപനങ്ങളില്‍ വില്‍പ്പനസമ്മര്‍ദ്ദം കൂടുതലായതുമാണ് ഇതിനു കാരണം. ആഗോളവിപണികളെല്ലാം അനുകൂലമായിട്ടും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയുണ്ടായത് നിക്ഷേപകരെ അമ്പരിപ്പിച്ചു. 351.28 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 19182.82ലും 111.35 പോയിന്റ് കുറഞ്ഞ് നിഫ്റ്റി 5751.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്‍ഫോസിസില്‍ നിന്നു നേരത്തെ ലഭിച്ച സൂചനകളനുസരിച്ച് ടാക്‌സ് കഴിച്ച് കമ്പനിയുടെ ലാഭം 1780 കോടിയായിരുന്നു. എന്നാല്‍ മൂന്നാം പാദഫലം പുറത്തുവന്നപ്പോള്‍ അത് 1737 കോടി രൂപയായി കുറഞ്ഞു. ഫലം കമ്പനിയുടെ ഓഹരികളെയും പ്രതികൂലമായി ബാധിച്ചു. ഒരു ദിവസം കൊണ്ട് 162.65 പോയിന്റ് താഴ്ന്ന് 3212.30ലാണ് ഇന്‍ഫോസിസ് ക്ലോസ് ചെയ്തത്. മുംബൈ ഓഹരി സൂചിക പരിഗണിക്കുകയാണെങ്കില്‍ ഐ.ടി മേഖലയ്ക്ക് മൊത്തം 3.4 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്.
അതേ പോലെ ബാങ്കിങ് ഓഹരികളിലും ഇന്നു കാര്യമായ തിരിച്ചടിയുണ്ടായി. പലിശനിരക്കില്‍ വര്‍ധനവ് വരുത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇടിവിനു കാരണം. അതേ സമയം റിയാലിറ്റി ഓഹരികള്‍ നേരിയ മുന്നേറ്റം പ്രകടമാക്കി.
നിക്ഷേപകര്‍ ഇപ്പോഴും വിപണിയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്നതിന് ഏറ്റവും നല്ല തെളിവാണ് ഇന്നത്തെ വ്യാപാരം. ഡോളര്‍ സൂചികകള്‍ കരുത്തുകാട്ടുന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഫണ്ട് പിന്‍വലിക്കാന്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബുധനാഴ്ച ഷോര്‍ട്ട് കവറിങ് നടത്താനുള്ള ശ്രമമാണ് വിപണിയ്ക്ക് ഉണര്‍വ് സമ്മാനിച്ചതെന്നുവേണം കരുതാന്‍. 5700 നിഫ്റ്റിയുടെ ഏറ്റവും മികച്ച സപ്പോര്‍ട്ടീവ് ലെവലായി പരിഗണിക്കുന്നുണ്ടെങ്കിലും ആവര്‍ത്തിച്ച് ഈ ലെവലിന്റെ ബലം പരീക്ഷിക്കുന്നത് നന്നാവില്ലെന്ന നിഗമനമാണ് വിദഗ്ധര്‍ക്കുള്ളത്.
അദാനി എന്റര്‍പ്രൈസസ്, അംബുജാ സിമന്റ്, അള്‍ട്രാടെക്, നാഷണല്‍ അലുമിനിയം, ലാന്‍കോ ഇന്‍ഫ്രാടെക് തുടങ്ങിയ ഓഹരികള്‍ തകര്‍ച്ചക്കിടയിലും ഇന്നു നേട്ടമുണ്ടാക്കി. അതേ സമയം ഹിന്ദ് പെട്രോളിയം, പാന്റലൂണ്‍ റീട്ടെയില്‍, ഇന്‍ഫോസിസ് ടെക്‌നോ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഹരികള്‍ക്ക് ഇന്നു കറുത്ത ദിവസമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അലോക് ഇന്‍ഡസ്ട്രീസ്, കെ ആര്‍ ബി എല്‍, ഐ.സി.സി.ഐ, പ്രജ് ഇന്‍ഡസ്ട്രീസ്, ഡെല്‍റ്റാ കോര്‍പ്പറേഷന്‍, ടാറ്റാ മോട്ടോഴ്‌സ്, ഐ.എഫ്.സി.ഐ, ജിന്‍ഡാല്‍ സോ
Posted in Uncategorized

ചാഞ്ചാട്ടത്തിന്റെ പൊടിപൂരം, വിപണിയില്‍ നഷ്ടത്തിന്റെ ആറാം ദിവസം


മുംബൈ: അതിശയിപ്പിക്കുന്ന ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 27.78 പോയിന്റ് താഴ്ന്ന് 19196.34ലും നിഫ്റ്റി 8.75 പോയിന്റിടിഞ്ഞ് 5754.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. പലപ്പോഴും നൂറിലധികം പോയിന്റുകളാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ കീഴ്‌മേല്‍ മറിഞ്ഞത്. വിപണിയെ ഉയര്‍ത്തികൊണ്ടു വന്നതിനുശേഷം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ മാത്രം 239.48 മില്യണ്‍ ഡോളറിന്റെ വിറ്റൊഴിക്കലാണ് നടത്തിയത്. ഇന്നത്തെ വില്‍പ്പന പരിശോധിക്കുമ്പോള്‍ നിഫ്റ്റിക്ക് നമ്മള്‍ ഇന്നലെ സൂചിപ്പിച്ച 5700 വലിയ സപ്പോര്‍ട്ടിങ് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
Posted in Uncategorized

വിപണി ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍, സെന്‍സെക്‌സ് 468 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആഗോളവിപണിയിലെ മാന്ദ്യം തുടരുന്നതും കമ്പനികളുടെ മൂന്നാം പാദഫലം പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും നിക്ഷേപകരില്‍ ഭൂരിഭാഗത്തെയും വില്‍പ്പക്കാരാക്കിയതാണ് വിപണിയെ ഉലച്ചത്. സെന്‍സെക്‌സ് 467.69 പോയിന്റ് 19224.12ലും സെന്‍സെക്‌സ് 141.75 പോയിന്റ് താഴോട്ടിറങ്ങി 5762.85ലും ക്ലോസ് ചെയ്തു. ഇതിനോടൊപ്പം പണപ്പെരുപ്പനിരക്ക് വര്‍ധിക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധനയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന അഭ്യൂഹവും കൂടിചേര്‍ന്നതോടെ തകര്‍ച്ചയുടെ ആക്കം വര്‍ധിച്ചു.
അതേ സമയം ഈ തകര്‍ച്ച പ്രതീക്ഷതാണെന്ന നിലപാടാണ് വിദഗ്ധര്‍ക്കുള്ളത്. പണപ്പെരുപ്പം വര്‍ധിച്ചാല്‍ നിരക്കുവര്‍ധനവുണ്ടാവുമെന്നത് സ്വാഭാവികമാണ്. നിരക്കുവര്‍ധനവു വന്നാല്‍ അത് വിപണിയെ പ്രതികൂലമായി ബാധിക്കും. കൂടാതെ പണപ്പെരുപ്പം വര്‍ധിച്ചാല്‍ അത് കമ്പനികളുടെ ലാഭനഷ്ടങ്ങളെയും സ്വാധീനിക്കുമെന്നുറപ്പാണ്. ബാങ്ക് പലിശ മേഖലയുമായി ഏറ്റവുമധികം ബന്ധപ്പെട്ടുനില്‍ക്കുന്ന ബാങ്കിങ്, റിയാലിറ്റി, ഓട്ടോമൊബൈല്‍ ഓഹരികളിലാണ് നഷ്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ഈ ആഴ്ചയും നിക്ഷേപകര്‍ക്ക് അനുകൂലമാവാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള സൂചന. നിഫ്റ്റി 5500വരെ താഴാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം നിഫ്റ്റിക്ക് 5750-30 ലെവലുകളിലുള്ള സപ്പോര്‍ട്ട് അത്ര വേഗം തള്ളികളയാവുന്ന ഒന്നല്ല.
എ.സി.സി ലിമിറ്റഡ്, ഡാബര്‍ ഇന്ത്യ, ഇന്‍ഫോസിസ് ടെക്‌നോ, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് എന്നീ ഓഹരികള്‍ തകര്‍ച്ചക്കിടയിലും ചെറിയ നേട്ടങ്ങളുണ്ടാക്കി. അതേ സമയം എച്ച്.ഡി.ഐ.എല്‍, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, യൂനൈറ്റഡ് സ്പിരിറ്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, സിന്‍ഡിക്കേറ്റ് ബാങ്ക് ഓഹരികള്‍ ഇന്നു കനത്ത തിരിച്ചടി നേരിട്ടു.
വാങ്ങാവുന്ന ഓഹരികള്‍: എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കെയ്ന്‍ ഇന്ത്യ, ഐ.എഫ്.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഹാത്‌വേ, ആന്ധ്ര ബാങ്ക്‌

Posted in Uncategorized

ജാഗ്രത, 5870 സപ്പോര്‍ട്ടിങ് ലെവല്‍

മുംബൈ: പുതിയവര്‍ഷത്തിന്റെ തുടക്കം അല്‍പ്പം നേട്ടത്തോടെയായിരുന്നെങ്കിലും വാരം ക്ലോസ് ചെയ്തത് കനത്ത നഷ്ടത്തിലാണ്. പണപ്പെരുപ്പത്തെ തുടര്‍ന്ന് കടുത്ത നടപടികള്‍ വരാനിടയുണ്ടെന്ന ആശങ്കയും അതോടനുബന്ധിച്ചുള്ള അമിത വികാരപ്രകടനങ്ങളുമാണ് തകര്‍ച്ചയ്ക്കു പ്രധാനകാരണമെങ്കിലും അതിനെ നിലവിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും അഴിമതികളും യൂറോപ്പ്. ഏഷ്യന്‍ വിപണികളില്‍ തുടരുന്ന മാന്ദ്യവുമായി കൂട്ടിവായിക്കുമ്പോള്‍ പ്രശ്‌നം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്.
ജനുവരി മാസത്തെ സെന്‍സെക്‌സ് സപ്പോര്‍ട്ടീവ് ലെവലായ 19600നടുത്താണ് വെള്ളിയാഴ്ച വില്‍പ്പന അവസാനിച്ചത്. ഈ ലെവല്‍ തകര്‍ത്ത് താഴേക്കു കുതിക്കുകയാണെങ്കില്‍ 19300 ആയിരിക്കും അടുത്ത ലെവല്‍. അവിടെ നിന്നു പിടിവിട്ടുപോയാല്‍ 18425 എന്ന ലെവലിലാണ് അല്‍പ്പമെങ്കിലും തടസ്സം ഉണ്ടാവുക. അതേ സമയം സെന്‍സെക്‌സ് 19500നു മുകളില്‍ തന്നെ തുടര്‍ന്നാല്‍ ആശങ്കപ്പെടാന്‍ അധികമില്ല.
അതേ സമയം നിഫ്റ്റിയും നിര്‍ണായകമായ സപ്പോര്‍ട്ടീവ് ലെവല്‍ 5870ആണ്. അതില്‍ താഴുകയാണെങ്കില്‍ തൊട്ടടുത്തത് 5770ഉം 5500മാണ്. അതേ സമയം 5935 എന്ന ലെവലിനു മുകളില്‍ വില്‍പ്പന തുടരുകയാണെങ്കില്‍ അധികം പേടിക്കേണ്ട കാര്യമില്ല.

Posted in Uncategorized

റേറ്റ് വര്‍ദ്ധനവിനെ കുറിച്ചുള്ള ആശങ്ക, വിപണി തകര്‍ന്നു

മുംബൈ: വിപണിയ്ക്ക് ഏറെ നഷ്ടങ്ങള്‍ നല്‍കികൊണ്ടാണ് പുതുവര്‍ഷത്തിലെ ആദ്യവാരം കടന്നുപോയത്. പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ വ്യത്യാസം വരുത്താനിടയുണ്ടെന്ന വാര്‍ത്തകളും ഏഷ്യ, യൂറോപ്പ് വിപണികളുടെ പ്രതികൂലാവസ്ഥയും ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടിയായി.
മുംബൈ ഓഹരി സൂചിക492.93 പോയിന്റും ദേശീയ ഓഹരി സൂചിക143.65 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 19691.81 പോയിന്റിലും നിഫ്റ്റി 5904.60 പോയിന്റിലും വില്‍പ്പന അവസാനിപ്പിച്ചു.
പണപ്പെരുപ്പത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളും വിപണിയെ ഏറെ സ്വാധീനിച്ചു. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം വിപണി താഴോട്ടുവരാനുള്ള സാധ്യത കൂടുതലാണ്. സെന്‍സെക്‌സില്‍ 2000ഓളം പോയിന്റിന്റെ തിരുത്തല്‍ സംഭവിച്ചാല്‍ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അദ്ഭുതപ്പെടേണ്ടതില്ല.
ബാങ്ക് ഓഫ് ഇന്ത്യ, റൂറല്‍ ഇലക്ട്രോണിക്‌സ്, ഹിന്ദ് കോപ്പര്‍, ഹിന്ദ് പെട്രോള്‍, ബാങ്ക് ഓഫ് ബറോഡ ഓഹരികളാണ് ഇന്നു അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹിന്ദ് ഓയില്‍ എക്‌സ്‌പ്ലോര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഭൂഷന്‍ സ്റ്റീല്‍ ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു. ശ്രദ്ധിക്കുക, തിങ്കളാഴ്ച വിപണിയുടെ നീക്കം ശ്രദ്ധിക്കുക, റിസര്‍വ് ബാങ്കിന്റെ തീരുമാനം, ഡി.എം.കെയിലെ ആഭ്യന്തരപ്രശ്‌നങ്ങല്‍, വിവാദവിഷയങ്ങളില്‍ സര്‍ക്കാറിന്റെ നയപരമായ നീക്കങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. അതോടൊപ്പം യൂറോപ്യന്‍ മേഖലയില്‍ വിടാതെ പിന്തുടരുന്ന സമ്മര്‍ദ്ദം, ക്രൂഡ് ഓയില്‍ വില എന്നിവയും കൂട്ടിവായിക്കാന്‍ തയ്യാറാവണം.
വാങ്ങാവുന്ന ഓഹരികള്‍: ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെയിന്‍ ഇറിഗേഷന്‍ സിസ്റ്റം, ഇന്ത്യന്‍ ഹോട്ടല്‍, ചംബര്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ടാറ്റാ സ്റ്റീല്‍, ഭൂഷണ്‍ സ്റ്റീല്‍, ഇ.ഐ.എച്ച്, ബജാജ് ഓട്ടോ

Posted in Uncategorized

ഞാന്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമോ?

ആദ്യം ചെയ്യേണ്ടത് നമ്മുടെ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും ലഭിക്കുന്ന വരുമാനമെന്താണെന്ന് തിരിച്ചറിയുകയാണ്. ശമ്പളം,ബിസിനസ്,ബാങ്കുകളില്‍ നിന്നോ ഓഹരികളില്‍ നിന്നോ ലഭിക്കുന്ന ലാഭം, വീട്, ഓഫിസ് വാടകയിനത്തിലോ ലഭിക്കുന്ന വരുമാനം തുടങ്ങി നിങ്ങളുടെ കൈയിലേക്ക് എത്തുന്ന എല്ലാ പണത്തിന്റെയും ഒരു ലിസ്റ്റ് തയ്യാറാക്കണം.
ഇനി തയ്യാറാക്കേണ്ടത് നിങ്ങളുടെ ഒരു മാസത്തെ ചെലവുകളും അടവുകളുടെയും ലിസ്റ്റാണ്. ഈ ലിസ്റ്റില്‍ നിന്ന് നികുതിയിളവുകള്‍ ലഭിക്കുന്ന തുകകള്‍(ഇന്‍ഷുറന്‍സ്, ഹോം ലോണുകളുടെ പലിശ തുടങ്ങിയവ) കുറയ്ക്കണം.
ഇങ്ങനെ കുറച്ചുകിട്ടുന്ന തുക ആദ്യം പറഞ്ഞ വരുമാനത്തില്‍(ഗ്രോസ് ടോട്ടല്‍ ഇന്‍കം) നിന്ന് കുറയ്ക്കണം. അതിലധികം ഇന്‍ഷുറന്‍സോ ലോണ്‍ പലിശയോ ഉണ്ടെങ്കില്‍ കാര്യമില്ല.
ഉദാഹരണത്തിന് 25000 രൂപ പ്രതിമാസം ടാക്‌സ് അടയ്‌ക്കേണ്ട ഒരാള്‍ക്ക് ആ പണം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്. അതിനുപകരം നികുതിയിളവ് ലഭിക്കുന്ന ഏതെങ്കിലും ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആ നഷ്ടം ഭാവിയിലെ നേട്ടമാക്കി മാറ്റാന്‍ സാധിക്കും.

Posted in Uncategorized