ബാബയെങ്കില്‍ ബാബ

കാരണം അണ്ണാ ഹസാരെയുടെ സമരത്തെ ഒരു ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെ കൗശലത്തോടെ സര്‍ക്കാര്‍ തകര്‍ത്തു കഴിഞ്ഞു. കെജ്രിവാളിനെ,,,കിരണ്‍ ബേദിയെ…ഓരോരുത്തരെയും ഓരോ വിധത്തില്‍ കുടുക്കി. അണ്ണയെ പൊളിച്ചടുക്കിയ യുപിഎ മുന്നണി അടിച്ചുമാറ്റിയ കോടികള്‍ക്ക് കൈയും കണക്കുമില്ല. ലോകത്തിലെ ഏറ്റവും വലിയ അഴിമതികള്‍ക്കാണ് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.

ബാബയെങ്കില്‍ ബാബ ഒരു പ്രതിരോധം തീര്‍ക്കപ്പെടേണ്ടതുണ്ട്. ഈ പ്രതിരോധത്തിലൂടെ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കില്ലെങ്കിലും ബോധവത്കരണവും അതുമുഖേന ക്യാന്‍സര്‍ പോലെ അതു വ്യാപിക്കുന്നതും ഒരു പരിധിവരെ തടയാനും സാധിക്കും.

Grand Website Designing Offer

We take pleasure to offer 50% Off on Website Design and Development. This offer starts from 4th of August to Till 15th.

Generally our website Packages starts with 100$ But since we are celebrating our Independence. We Offer an half price 50$. Domain+Hosting+5 Email+Designing include.

Good Time to buy IOB Shares

Purchase Indian Overseas Bank. A Public Bank.

Why?

Its 52 Week high 140.00

EPS: 13.18

Face Value: 10

Last Divident: 45%

Net Profit: 1050.13 Crore(March 2012)

How Much

first Target: 91 Rs

Second Target: 101 Rs

Third Target: 122 Rs

Fourth Target: 159 Rs.

You can start selling with in 30 days.

എന്താണ് സിബില്‍ റിപ്പോര്‍ട്ട്?

വണ്ടിയുടെയും ക്രെഡിറ്റ് കാര്‍ഡിന്റെയും അടവുകള്‍ കൃത്യമായി അടയ്ക്കാത്തവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ഓരോ പിഴവും സിബില്‍( ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) റെക്കോഡ് ചെയ്യുന്നുണ്ട്. അംഗങ്ങളായ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമായ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്.

മുഴുവന്‍ വാര്‍ത്തയും വായിക്കാന്‍

 

മുസ്ലീംസംവരണം ശരിയോ തെറ്റോ?

ഒരു കാലത്ത് ജാതിപരമായ സംവരണം ആവശ്യമായിരുന്നു. അത് അന്നത്തെ ശരിയുമായിരുന്നു. ഇന്നത്തെ കാലത്ത് അത്തരം സംവരണം ഒരു ബാധ്യത തന്നെയാണ്. അതേ സമയം ബദലായി എല്ലാവരും നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക സംവരണത്തിന് നിരവധി പരിമിതികളുണ്ട്. പ്രധാനപ്രശ്‌നം സാമ്പത്തികം അളക്കുന്നതു തന്നെ. ഒരു ജാതിയില്‍ ജനിച്ചതുകൊണ്ടു മാത്രം സംവരണം കിട്ടരുത്. സാമ്പത്തികമായി അയാള്‍ സംവരണത്തിന് അര്‍ഹനാവുകയും വേണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വാദം


വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത മുഴുവനായി വായിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജ്വല്ലറി മുതലാളിമാരെ ഇറക്കുമതി ചുങ്കം വേണം

സ്വര്‍ണത്തിനു ചുമത്തിയ അധിക നികുതി പിന്‍വലിക്കുന്നതിനുവേണ്ടി സമരം നടത്തുന്ന ജ്വല്ലറി മുതലാളിമാര്‍ 1991ലുണ്ടായ അനുഭവം മറക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന അക്കാലത്ത് വെറും മൂന്നാഴ്ച പെട്രോള്‍ ഇറക്കുമതി ചെയ്യാനുള്ള വിദേശകറന്‍സി മാത്രമേ ഇന്ത്യയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ഗതികെട്ട് ഐഎംഎഫില്‍ സ്വര്‍ണം പണയം വെച്ചാണ് എണ്ണയ്ക്കുള്ള പണം ഇന്ത്യ കണ്ടെത്തിയത്.

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വായിക്കാന്‍

 

സെക്‌സിനും ഒരു കരാറായാലോ?

പ്രായപൂര്‍ത്തിയായ യുവാവും യുവതിയും ഒരു സെക്ഷ്വല്‍ കോണ്‍ട്രാക്ടിലേര്‍പ്പെടുന്ന രീതി ചില മെട്രോ നഗരങ്ങളില്‍ വ്യാപകമാകുന്നു. ഒരുമിച്ച് കുടുംബജീവിതം നയിക്കുകയും അതേ സമയം വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്ന കൊ ഹാബിറ്റേഷന്‍ അല്ലെങ്കില്‍ ലിവിങ് ടുഗദര്‍ എന്ന സങ്കല്‍പ്പത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞതോടെയാണ് സെക്ഷ്വല്‍ കോണ്‍ട്രാക്ട് എന്ന പുതിയ രീതി നിലവില്‍ വന്നിട്ടുള്ളത്.

സെക്‌സ് എന്നത് ഏതൊരു കുടുംബജീവിതത്തിന്റെയും അടിസ്ഥാനമാണ്. തുടക്കത്തില്‍ ആദര്‍ശം പറയുമെങ്കില്‍ പതുക്കെ പതുക്കെ കോ ഹാബിറ്റേഷന്‍ സെക്‌സിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴുതി വീഴും. പ്രായത്തിന്റെ അല്ലെങ്കില്‍ ആദര്‍ശത്തിന്റെ ചോരത്തിളപ്പ് തീരുന്നതോടെ വിവാഹം, താലി, മക്കള്‍, സ്‌കൂള്‍, അഡ്മിഷന്‍, വിവാഹം തുടങ്ങിയ ഒട്ടേറെ ചിന്തകള്‍ കടന്നു വരും.

സഹവാസ ജീവിതത്തില്‍ രണ്ടു പേരും രണ്ടാണെന്ന സങ്കല്‍പ്പത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. വിവാഹത്തിനുശേഷമുള്ള കുടുംബം ജീവിതത്തില്‍ രണ്ടു പേരും ഒന്നാണെന്ന ചിന്തയ്ക്കാണ് പ്രാധാന്യം. സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളും വഴക്കും പിണക്കവും സഹവാസജീവിതത്തില്‍ കൂടുതലായിരിക്കും. കാലക്രമേണ രണ്ടു പേരും വേര്‍പിരിയുകയും ചെയ്യും. മറ്റൊരു സാധാരണ ജീവിതത്തിലേക്ക് പോകാന്‍ ഇരുവര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുന്നതും സ്വാഭാവികമാണ്. കുട്ടികളുണ്ടാവുകയാണെങ്കില്‍ നിയമപരമായി അവകാശമുന്നയിക്കാനും കഴിയാതെ വരുന്നു.

ആളിനും പെണ്ണിനും ശാരീരികമായി ഇഷ്ടം തോന്നുക സ്വാഭാവികമാണ്. അത്തരമൊരു ഇഷ്ടത്തിന്റെ പേരില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇരുവരും പാലിക്കേണ്ട ചില പൊതു മര്യാദകളുണ്ട്. ഇത്രയും നിങ്ങള്‍ എന്റെ ലൈംഗികപങ്കാളിയായിരിക്കും. ഇക്കാലമത്രയും ഞാന്‍ താങ്കളോട് നൂറുശതമാനവും വിശ്വാസത്തോടും സ്‌നേഹത്തോടും കൂടി പെരുമാറും. സെക്‌സ് എന്നതും രണ്ടു പേര്‍ക്കും താല്‍പ്പര്യമുള്ളപ്പോള്‍ മാത്രമേ സാധ്യമാവൂ. സെക്‌സിനുവേണ്ടി നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ചുരുക്കം. ഈ പൊതുമര്യാദകളെ അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയാണ് സെക്ഷ്വല്‍ കോണ്‍ട്രാക്ട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

വ്യക്തമായ കാരണത്തോടെ ഇരുവര്‍ക്കും എപ്പോള്‍ വേണമെങ്കിലും കരാര്‍ റദ്ദാക്കാവുന്നതാണ്. എന്നാല്‍ ഒരാളുമായി കരാറെഴുതി കുറച്ചു ദിവസം അതിന്റെ സംരക്ഷണത്തില്‍ അയാളുടെ കൂടെ ജീവിക്കുകയും മടുക്കുമ്പോള്‍ മറ്റൊരാളെ തേടി പോവുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇതില്ലാതാക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടാവും. കരാര്‍ സമയത്ത് മറ്റു ലൈംഗികബന്ധങ്ങള്‍ അനുവദിക്കാതിരിക്കുന്നത് സാംക്രമിക രോഗങ്ങളെ ഭയന്നാണ്. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഇരുവരും പരിശോധനകളിലൂടെ പകരുന്ന അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഈ സെക്‌സ് കരാര്‍ മുഖേന രണ്ടു പേര്‍ക്കും മറ്റൊരാളുടെ സ്വത്തിലോ വസ്തുവഹകളിലോ അവകാശവാദമുന്നയിക്കാനാവില്ല. കരാര്‍ കാലയളവില്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അതിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്കായിരിക്കും. അതേ സമയം കരാര്‍ കാലയളവിലുണ്ടാകുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തിലോ വസ്തുവഹകളിലോ യാതൊരുവിധ അവകാശവാദവും ഉണ്ടായിരിക്കില്ല. അതേ സമയം ഇരുവരും വിവാഹിതരാവുകയാണെങ്കില്‍ കരാര്‍ സ്വാഭാവികമായും ഇല്ലാതാവും. ഭാര്യക്കും മക്കള്‍ക്കും ഭര്‍ത്താവിനുമുള്ള എല്ലാ അവകാശവും ലഭിക്കുകയും ചെയ്യും. വിവാഹത്തിനു മുമ്പ് ചുറ്റിക്കറങ്ങുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പലപ്പോഴും ഇത്തരമൊരു കരാറിനുവേണ്ടി ശ്രമിക്കുന്നത്.

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌

ഷാജി കൈലാസേ പുതിയതൊന്നും ഇല്ലേ..

കിങും കമ്മീഷണറും കിടിലന്‍ എന്ന റിവ്യു വായിച്ച് അക്കിടി പറ്റിപോയതിന്റെ ക്ഷീണം രണ്ടു വരി അടിച്ചു തീര്‍ക്കാമെന്നുവെച്ചു. പിള്ളേ..കലിപ്പ് തീരുന്നില്ല..മമ്മുട്ടിയും സുരേഷ് ഗോപിയും കൂടി ഇന്ത്യ മഹാരാജ്യത്തെ രക്ഷിച്ച് തോക്കുമേന്തി മടങ്ങുന്ന സീന്‍ മറക്കില്ല പൊന്നേ…തേട്ടി..തേട്ടി വരുന്നു….

കിങ്, കമ്മീഷണര്‍ എന്ന സിനിമകള്‍ അതാതു കാലഘട്ടത്തിന്റെ ശരിയായിരുന്നു. കൂടുതല്‍ പഠിച്ച്, കരുതലോടെയെടുത്ത പടങ്ങളായിരുന്നു അവ. ഈ രണ്ടു പടങ്ങളും ‘കാണാപാഠം’ പഠിച്ചാണ് ആണും പെണ്ണും കെട്ട ഒന്നിനെ ഷാജി കൈലാസും രഞ്ജിയും ചേര്‍ന്ന് പടച്ചുവിട്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റിയുടെ അംശം പോലും തൊട്ടുതീണ്ടാത്ത ഒരു സ്ഥിരം ഫോര്‍മുല…

ആവര്‍ത്തനവിരസതയുണ്ടാക്കുന്ന ഡയലോഗുകള്‍,തമിഴ്‌സിനിമയെ ഓര്‍മ്മിപ്പിക്കുന്ന പരിചയപ്പെടുത്തലുകള്‍, സാങ്കേതികപരമായുള്ള യുക്തിരാഹിത്യം, അപ്‌ഡേറ്റഡാണെന്ന് തോന്നിക്കാന്‍ വേണ്ടി മുഴച്ചുനില്‍ക്കുന്ന കൂട്ടിച്ചേര്‍ക്കലുകള്‍.

ഇടിവെട്ട് ഡയലോഗുകളുണ്ടെന്ന് കരുതി ഡിക്ഷണറിയുമായി പോയവര്‍ക്ക് കരച്ചില്‍ വന്നുവെന്നതാണ് സത്യം. രഞ്ജിപണിക്കരെ മലയാളിയുടെ ടേസ്റ്റ് മാറി പോയി..പഴയവീഞ്ഞ് പുതിയ കുപ്പിയിലിട്ടു വന്നിട്ടുകാര്യമൊന്നുമില്ല…ഈ പരിപ്പ് വേവാനുള്ള സാധ്യത കുറവാണ്..

ആദ്യ പകുതി എളുപ്പത്തില്‍ കഴിഞ്ഞുപോയെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും രണ്ടാം പകുതിയില്‍ ഇടക്കിടെ വാച്ച് നോക്കേണ്ടി വന്നു. പ്രധാനമന്ത്രിയുടെയും സുരക്ഷാഉപദേഷ്ടാവിന്റെയും റോളിലെത്തിയവര്‍ ഒരു വ്യത്യസ്തത തോന്നിപ്പിച്ചു. അവസാനം വില്ലന്റെ ശരീരത്തില്‍ പതാകയുള്ള വടി കുത്തിയിറക്കുന്ന ഒരൂ സീനുണ്ട്. അത് വാസ്തവത്തില്‍ പലതും പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരുടെ നെഞ്ചത്താണ് ആഴ്ന്നിറങ്ങിയത്.

ഇത്തരം റോളുകള്‍ ചെയ്യുന്നതില്‍ നിന്ന് സുരേഷ് ഗോപിയും മമ്മുട്ടിയും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കല്ലുകടി നിറഞ്ഞുനില്‍ക്കുന്ന ഈ സിനിമ ആരാധകരുടെ പിന്തുണയോടെ കുറിച്ചുദിവസം പിടിച്ചുനിന്നാല്‍ അതു തന്നെ ഭാഗ്യം.എങ്കിലും കാസനോവയേക്കാള്‍ കാശുണ്ടാക്കുമെന്നു വിചാരിക്കാം. പക്ഷേ, മുന്നോട്ടും പിന്നോട്ടും തിരിഞ്ഞു നോക്കുമ്പോഴും..തത്സമയ കമന്റുകളും കൂവലുകളും കേട്ടപ്പോഴും..അത്ര വിശ്വാസം പോര.. കണ്ടറിയാം… ആറു ദിവസം മുമ്പെ ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യദിവസം കണ്ടവരുടെ കാര്യമോര്‍ത്ത് സങ്കടം വരുന്നു. മോള് ചോദിച്ച ചോദ്യമാണ് ശരി. അച്ഛാ ഇതെപ്പഴാ തീരാ..

 

Digital Story Teller

Exit mobile version