പ്രദീപ്കുമാറിന്റെ തല ആര്‍ക്കാണ്?

ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണ് അവസാനമായി പ്രദീപ്കുമാറിനെ കണ്ടത്. സാധാരണ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍. കേട്ടറിഞ്ഞ ആരാധ്യപുരുഷനെ കണ്ടപ്പോള്‍ അടുത്തിരിക്കുന്നവരോട് അതു വ്യക്തമാക്കാന്‍ ഞാനും മറന്നില്ല.

ട്രെയിനില്‍ രസകരമായ ഒരു സംഭവവുമുണ്ടായി. ഒരു സ്ത്രീയുടെ ടിക്കറ്റില്‍ പേര് പാര്‍വതി, മെയില്‍ എന്നു രേഖപ്പെടുത്തിയിരിക്കും. കൈവശം പാര്‍വതിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഉണ്ട്. പക്ഷേ, മെയില്‍ എന്നു രേഖപ്പെടുത്തിയതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് ടിടി. ചില്ലറ കിട്ടാനുള്ള അസുഖം.
കുറച്ചു നേരം നോക്കി നിന്നതിനുശേഷം പ്രദീപ്കുമാര്‍ ഇടപെട്ടു. ഒരു സാധാരണക്കാരനെ പോലെ. ടിടിആര്‍ ഡയലോഗ് തുടങ്ങി. ഇതൊരു ക്ലറിക്കല്‍ മിസ്‌റ്റേക്കാണെന്നത് പകല്‍പോലെ വ്യക്തമാണ്.  തെലുങ്കന്‍ ടിടിആറിന് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്. രാത്രിയാണ്. സ്ത്രീയാണ്. ഇവരെ ഇറക്കിവിടാനാവില്ലെന്ന നിലപാടിലാണ് പ്രദീപ്കുമാര്‍. ആളുകള്‍ തിരിയാന്‍ തുടങ്ങിയപ്പോള്‍ ടിടിആര്‍ അടുത്ത കംപാര്‍ട്ട്‌മെന്റിലുള്ള സഹപ്രവര്‍ത്തകനുമായെത്തി. വന്നത് മലയാളി ടിടിആര്‍. അയാള്‍ വന്നതും വാണം വിട്ട പോലെ പോകുന്നതാണ് കണ്ടത്. കാരണം അയാള്‍ പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞിരുന്നു.. പറഞ്ഞു വരുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന, മാനിക്കുന്ന ജനകീയനായ ഉദ്യോഗസ്ഥനാണ് പ്രദീപ്കുമാര്‍.

ഇയാള്‍ക്കെതിരേ ലീഗും കോണ്‍ഗ്രസും തിരിയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. ഇയാള്‍ സിപിഎംകാരനൊന്നുമല്ല. കൊളത്തറയില്‍ പോലിസുകാരെ കൈവെച്ചപ്പോള്‍ ഭരിയ്ക്കുന്നത് സിപഎമ്മായിട്ടുപോലും കണക്കിന് കൊടുത്ത ചരിത്രം പ്രദീപ് കുമാറിനുണ്ട്. മാറാട്, നാദാപുരം കേസുകളുടെ അന്വേഷണചുമതലയില്‍ നിന്നും പ്രദീപ് കുമാറിനെ മാറ്റി, പണ്ട് രാഹുല്‍ഗാന്ധി കോഴിക്കോട് വന്നപ്പോള്‍ വയര്‍ലസിലൂടെ ചങ്ങായി എന്നു വിളിച്ച ഒരു പഴയ കേസ് കുത്തിപ്പൊക്കിയെടുത്തു. ചങ്ങായി എന്നു വിളിച്ചാല്‍ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് സുഹൃത്ത് തന്നെയാണ്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് എന്താണ്?

 

 

ദില്ലി സ്‌ഫോടനം അഥവാ സ്‌ഫോടനനാടകം

ഇറാനെ പ്രതിസന്ധിയില്‍ സഹായിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയും മാത്രമാണ്. ഇന്ത്യയെയും ഇറാനെയും തമ്മിലകറ്റുന്നതിനുള്ള രഹസ്യനീക്കം.

അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഉമ്മാക്കി കാട്ടിയിട്ടും പെട്രോള്‍ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. വാങ്ങാതിരിക്കാം. പകരം ആരു പെട്രോള്‍ ഇതേ വിലക്ക് തരും? ഇറാന്‍ ഒഎന്‍ജിസിക്കു നല്‍കിയ കരാറുകള്‍ ഏത് രാജ്യം തരും? ഇതിനുള്ള ഉത്തരം നല്‍കാന്‍ അമേരിക്കയ്ക്കും വാലാട്ടികള്‍ക്കും കഴിയാതെ വന്നപ്പോഴാണ് ഇത്തരമൊരു നാടകം കളിക്കുന്നത്.

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ദില്ലിയില്‍ ഇറാന്‍ സ്‌ഫോടനം നടത്താന്‍ മുന്‍കൈയെടുക്കുമെന്നു പറയുന്നത് ആരു വിശ്വസിക്കാന്‍. മൊസാദിന്റെ പിന്തുണയോടെ നടന്ന രാഷ്ട്രീയനാടകമായിരിക്കും ഇത്.

 

ഇനി തീവണ്ടി ടിക്കറ്റുകള്‍ നാലുമാസം മുമ്പെ

ദില്ലി: റെയില്‍വേ ടിക്കറ്റുകള്‍ ഇനി 120 ദിവസം മുമ്പെ ബുക്ക് ചെയ്യാന്‍ സാധിക്കും. മാര്‍ച്ച് 10 മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലവില്‍ മൂന്നു മാസത്തേക്കുള്ള ടിക്കറ്റുകളെ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കൂ.
യാത്രകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസുത്രണം ചെയ്യാന്‍ ഇത് ജനങ്ങളെ സഹായിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ താജ് എക്‌സ്പ്രസ്, ഗോംതി എക്‌സ്പ്രസ് പോലുള്ള ഹ്രസ്വദൂര സര്‍വീസുകളില്‍ നിലവിലുള്ള 15 ദിവസകാലാവധി തുടരും. വിദേശികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 365 ദിവസകാലാവധി അനുവദിക്കുന്നത് തുടരും. നേരത്തെ തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതികളിലും റെയില്‍വേ മാറ്റം വരുത്തിയിരുന്നു. അത്യാവശ്യ യാത്രക്കാര്‍ക്കുവേണ്ടിയുള്ള ഈ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് സമയം 24 മണിക്കൂറാക്കി കുറയ്ക്കുകയായിരുന്നു.

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌

സ്ട്രിങര്‍മാരെ ആവശ്യമുണ്ട്

ഒരു പ്രമുഖ പോര്‍ട്ടലിലേക്കായി  ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ തരാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടാവുന്നതാണ്. നിലവില്‍ പത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന

1 വിശകലന സ്വഭാവമുള്ള വാര്‍ത്തകളായിരിക്കണം

2 വാര്‍ത്തകള്‍ ടൈപ്പ് ചെയ്താണ് അയയ്‌ക്കേണ്ടത്.

3 ടൈപ്പ് ചെയ്യുന്ന വാര്‍ത്തയുടെ ചുരുക്കം ഒന്നോ രണ്ടോ വാചകത്തില്‍ ഇംഗ്ലീഷില്‍ നല്‍കാന്‍ കഴിയുന്നവരായിരിക്കണം.

താല്‍പ്പര്യമുള്ളവര്‍ സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അഞ്ചു പാരഗ്രാഫ് വാര്‍ത്ത എഴുതി താഴെ കാണുന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക.

mail@shinod.in

സബ് എഡിറ്റര്‍മാരെ ആവശ്യമുണ്ട്

ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ താല്‍പ്പര്യമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 സബ് എഡിറ്റര്‍ ട്രെയിനി, സീനിയര്‍ സബ് എഡിറ്റര്‍(Bangalore) 2 ട്രാന്‍സലേറ്റേഴ്‌സ്: ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക്(Work form Home) 3 കണ്ടന്റ് റൈറ്റേഴ്‌സ്(Work from Home) ആദ്യത്തെ പോസ്റ്റിലേക്ക് ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. രണ്ടും മൂന്നും പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഓണ്‍ലൈനായി ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ഷോര്‍ട്ട് ബയോഡാറ്റ അയയ്‌ക്കേണ്ട വിലാസം jobsonlive@gmail.com

അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍

പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു.
ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി.

ജേര്‍ണലിസം പഠനത്തിനുശേഷം സിറാജ് പത്രത്തില്‍ ജോലി നോക്കുന്ന കാലത്താണ് വര്‍ത്തമാനം പത്രം തുടങ്ങുന്ന വിവരമറിയുന്നത. സുകുമാര്‍ അഴിക്കോട്, എന്‍ പി മുഹമ്മദ് എന്ന രണ്ടു മഹാരഥന്മാരാണ് ഇതിന്റെ അമരത്തുള്ളത് എന്നറിഞ്ഞതോടെ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. കോഴിക്കോട് അളകാപുരിയില്‍ വെച്ചായിരുന്നു അഭിമുഖം. മുന്നിലുള്ളവരുടെ ചോദ്യങ്ങളെക്കാളും മനസ്സില്‍ ആരാധിക്കുന്ന വ്യക്തിയെ അരമീറ്റര്‍ വ്യത്യാസത്തില്‍ കാണാന്‍ സാധിച്ചതിന്റെ ത്രില്ലിലായിരുന്നു. അവിടെ നിന്നിറങ്ങിയിട്ടും ജോലി കിട്ടുമയെന്ന കാര്യത്തില്‍ വലിയ ടെന്‍ഷനൊന്നുമില്ലായിരുന്നു. മറിച്ച് അഴിക്കോടിനെ കണ്ട സന്തോഷമായിരുന്നു.
സബ്എഡിറ്ററായി ജോലിചെയ്യുന്ന കാലത്ത് അദ്ദേഹത്തെ കൂടുതല്‍ അടുത്തുകാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. പത്രത്തിന്റെ ഉദ്ഘാടനത്തിലും പത്രവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അദ്ദേഹം ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ‘ഞാന്‍ പരാജയപ്പെട്ട ഒരു പത്രാിപരാണ്’. നേരത്തെ ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും തിരക്കേറിയ ജീവിതത്തിനിടയില്‍ ആ കസേരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. മികച്ച എഴുത്തുകാരനും വാഗ്മിയും സാമൂഹികവിമര്‍ശകനുമായിരുന്നെങ്കിലും പലപ്പോഴും പത്രാധിപരുടെ ജോലി അദ്ദേഹത്തിനു അത്ര സുഖിച്ചിരുന്നില്ലെന്നതാണ് സത്യം. കാരണം അദ്ദേഹത്തെ പോലൊരു മനുഷ്യനെ അത്തരം ഒരു കസേരയില്‍ ഒതുക്കി നിര്‍ത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

എഡിറ്റോറിയല്‍ മീറ്റിങുകളില്‍ അപൂര്‍വമായേ മാഷ് പങ്കെടുക്കാറുണ്ടായിരുന്നുള്ളൂവെങ്കിലും ഞങ്ങളുടെ മൊത്തം പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം അദ്ദേഹമായിരുന്നു. അഭിമുഖത്തിനും മറ്റു പോകുമ്പോള്‍ പുതിയ പത്രമായതിനാല്‍ ആദ്യം പത്രത്തെകുറിച്ച് പറഞ്ഞുകൊടുക്കേണ്ടി വരുമായിരുന്നു. ചീഫ് എഡിറ്റര്‍ അഴിക്കോട് മാഷല്ലെ എന്നു ചോദിച്ച് പലരും കൂടുതല്‍ പരിചയവും പ്രിയവും കാണിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. സാമ്പത്തികമായി പത്രം ക്ഷീണം കാണിക്കാന്‍ തുടങ്ങിയപ്പോഴും നയപരമായ കാഴ്ചപ്പാടുകളില്‍ കാലിടറിയപ്പോഴും മാഷെന്ന പത്രാധിപര്‍ പലപ്പോഴും ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നത് സൗഹൃദത്തിന്റെ ഊഷ്മളത കൊണ്ടു മാത്രമായിരുന്നു. . തെറ്റു കണ്ടാല്‍ ആരെയും വെറുതെ വിടാത്ത വിമര്‍ശകന്‍ പലപ്പോഴും പത്രമാനേജ്‌മെന്റിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുന്ന, സമാധാനിപ്പിക്കുന്ന കുടുംബനാഥനായി മാറുകയും ചെയ്തിരുന്നു. ഏത് തിരക്കിലിനിടയിലും ആഴ്ചയില്‍ മൂന്നോ നാലോ ദിവസം പത്ര ഓഫീസിലെ സ്വന്തം കാബിനിലെത്താനും കാര്യങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം താല്‍പ്പര്യം കാണിച്ചിരുന്നു. പപ്പോഴും ‘എന്താടോ’ എന്നൊരു ചോദ്യം കേള്‍ക്കാനായി മുന്നിലെത്താന്‍ ഞാനും ശ്രമിച്ചിരുന്നു. ആ ഒരു ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു.

മൂന്നു വര്‍ഷത്തിനുശേഷം വര്‍ത്തമാനത്തില്‍നിന്നു പുറത്തിറങ്ങിയതിനുശേഷമാണ് മാഷുമായി കൂടുതല്‍ അടുക്കാനുള്ള അവസരം ലഭിച്ചത്. അഴിക്കോട് ട്രസ്‌ററ് രൂപീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതും ഇക്കാലത്താണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാഗ്ഭടാനന്ദ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കിടയിലാണ് മാഷുടെ സന്തത സഹചാരിയായ സുരേഷുമായി പരിചയപ്പെടുന്നത്. മാഷുടെ ഓരോ കാര്യവും തിരിച്ചറിഞ്ഞ് വര്‍ഷങ്ങളായി നിഴല്‍ പോലെ സുരേഷ് കൂടെയുണ്ട്. അദ്ദേഹത്തിന്റെ സുവനീര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ കാലം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോടെത്തിയാല്‍ തങ്ങാറുള്ള മലബാര്‍ പാലസിലെ സ്ഥിരം മുറിയില്‍ ചെന്ന് നിരവധി തവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരോട് എന്നും വളരെ ഔദാര്യത്തോടെ പെരുമാറിയിരുന്ന മാഷ് എപ്പോഴാണ് തെറ്റുകയെന്ന് പ്രവചിക്കാനാവില്ല. പക്ഷേ, കാര്യം മനസ്സിലായാല്‍ അല്ലെങ്കില്‍ നമ്മുടെ കുറ്റം ഏറ്റുപറഞ്ഞാല്‍ എല്ലാ മഞ്ഞും നിമിഷനേരം കൊണ്ട് അലിഞ്ഞില്ലാതാവും. പഴയ വാത്സല്യവും സ്‌നേഹവും ആവോളം ലഭിക്കുകയും ചെയ്യും. മാഷുമായി തെറ്റിയവരെല്ലാം തന്നെ മാഷെ ശരിയ്ക്കും മനസ്സിലാക്കാത്തവരായിരുന്നുവെന്നതാണ് ശരി.

 

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

 

 

Job Opening – Visa Available-Qatar

Nationality : INDIA , SRI LANKA AND NEPAL.

The following job vacancies are available in Qatar. Gulf Experienced, Qualified and eligible individuals interested in applying for this position may submit an application mail to nachaqatar@gmail.com by no later than 20th January,2012. (Please indicate the required position (Code#) in the subject). Continue reading