സ്ട്രിങര്‍മാരെ ആവശ്യമുണ്ട്

ഒരു പ്രമുഖ പോര്‍ട്ടലിലേക്കായി  ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ തരാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടാവുന്നതാണ്. നിലവില്‍ പത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന

1 വിശകലന സ്വഭാവമുള്ള വാര്‍ത്തകളായിരിക്കണം

2 വാര്‍ത്തകള്‍ ടൈപ്പ് ചെയ്താണ് അയയ്‌ക്കേണ്ടത്.

3 ടൈപ്പ് ചെയ്യുന്ന വാര്‍ത്തയുടെ ചുരുക്കം ഒന്നോ രണ്ടോ വാചകത്തില്‍ ഇംഗ്ലീഷില്‍ നല്‍കാന്‍ കഴിയുന്നവരായിരിക്കണം.

താല്‍പ്പര്യമുള്ളവര്‍ സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അഞ്ചു പാരഗ്രാഫ് വാര്‍ത്ത എഴുതി താഴെ കാണുന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക.

mail@shinod.in

സബ് എഡിറ്റര്‍മാരെ ആവശ്യമുണ്ട്

ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ താല്‍പ്പര്യമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 സബ് എഡിറ്റര്‍ ട്രെയിനി, സീനിയര്‍ സബ് എഡിറ്റര്‍(Bangalore) 2 ട്രാന്‍സലേറ്റേഴ്‌സ്: ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക്(Work form Home) 3 കണ്ടന്റ് റൈറ്റേഴ്‌സ്(Work from Home) ആദ്യത്തെ പോസ്റ്റിലേക്ക് ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. രണ്ടും മൂന്നും പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഓണ്‍ലൈനായി ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ഷോര്‍ട്ട് ബയോഡാറ്റ അയയ്‌ക്കേണ്ട വിലാസം jobsonlive@gmail.com

അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍

പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു.
ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി.

ജേര്‍ണലിസം പഠനത്തിനുശേഷം സിറാജ് പത്രത്തില്‍ ജോലി നോക്കുന്ന കാലത്താണ് വര്‍ത്തമാനം പത്രം തുടങ്ങുന്ന വിവരമറിയുന്നത. സുകുമാര്‍ അഴിക്കോട്, എന്‍ പി മുഹമ്മദ് എന്ന രണ്ടു മഹാരഥന്മാരാണ് ഇതിന്റെ അമരത്തുള്ളത് എന്നറിഞ്ഞതോടെ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. കോഴിക്കോട് അളകാപുരിയില്‍ വെച്ചായിരുന്നു അഭിമുഖം. മുന്നിലുള്ളവരുടെ ചോദ്യങ്ങളെക്കാളും മനസ്സില്‍ ആരാധിക്കുന്ന വ്യക്തിയെ അരമീറ്റര്‍ വ്യത്യാസത്തില്‍ കാണാന്‍ സാധിച്ചതിന്റെ ത്രില്ലിലായിരുന്നു. അവിടെ നിന്നിറങ്ങിയിട്ടും ജോലി കിട്ടുമയെന്ന കാര്യത്തില്‍ വലിയ ടെന്‍ഷനൊന്നുമില്ലായിരുന്നു. മറിച്ച് അഴിക്കോടിനെ കണ്ട സന്തോഷമായിരുന്നു.
സബ്എഡിറ്ററായി ജോലിചെയ്യുന്ന കാലത്ത് അദ്ദേഹത്തെ കൂടുതല്‍ അടുത്തുകാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. പത്രത്തിന്റെ ഉദ്ഘാടനത്തിലും പത്രവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അദ്ദേഹം ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ‘ഞാന്‍ പരാജയപ്പെട്ട ഒരു പത്രാിപരാണ്’. നേരത്തെ ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും തിരക്കേറിയ ജീവിതത്തിനിടയില്‍ ആ കസേരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. മികച്ച എഴുത്തുകാരനും വാഗ്മിയും സാമൂഹികവിമര്‍ശകനുമായിരുന്നെങ്കിലും പലപ്പോഴും പത്രാധിപരുടെ ജോലി അദ്ദേഹത്തിനു അത്ര സുഖിച്ചിരുന്നില്ലെന്നതാണ് സത്യം. കാരണം അദ്ദേഹത്തെ പോലൊരു മനുഷ്യനെ അത്തരം ഒരു കസേരയില്‍ ഒതുക്കി നിര്‍ത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

എഡിറ്റോറിയല്‍ മീറ്റിങുകളില്‍ അപൂര്‍വമായേ മാഷ് പങ്കെടുക്കാറുണ്ടായിരുന്നുള്ളൂവെങ്കിലും ഞങ്ങളുടെ മൊത്തം പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം അദ്ദേഹമായിരുന്നു. അഭിമുഖത്തിനും മറ്റു പോകുമ്പോള്‍ പുതിയ പത്രമായതിനാല്‍ ആദ്യം പത്രത്തെകുറിച്ച് പറഞ്ഞുകൊടുക്കേണ്ടി വരുമായിരുന്നു. ചീഫ് എഡിറ്റര്‍ അഴിക്കോട് മാഷല്ലെ എന്നു ചോദിച്ച് പലരും കൂടുതല്‍ പരിചയവും പ്രിയവും കാണിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. സാമ്പത്തികമായി പത്രം ക്ഷീണം കാണിക്കാന്‍ തുടങ്ങിയപ്പോഴും നയപരമായ കാഴ്ചപ്പാടുകളില്‍ കാലിടറിയപ്പോഴും മാഷെന്ന പത്രാധിപര്‍ പലപ്പോഴും ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നത് സൗഹൃദത്തിന്റെ ഊഷ്മളത കൊണ്ടു മാത്രമായിരുന്നു. . തെറ്റു കണ്ടാല്‍ ആരെയും വെറുതെ വിടാത്ത വിമര്‍ശകന്‍ പലപ്പോഴും പത്രമാനേജ്‌മെന്റിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുന്ന, സമാധാനിപ്പിക്കുന്ന കുടുംബനാഥനായി മാറുകയും ചെയ്തിരുന്നു. ഏത് തിരക്കിലിനിടയിലും ആഴ്ചയില്‍ മൂന്നോ നാലോ ദിവസം പത്ര ഓഫീസിലെ സ്വന്തം കാബിനിലെത്താനും കാര്യങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം താല്‍പ്പര്യം കാണിച്ചിരുന്നു. പപ്പോഴും ‘എന്താടോ’ എന്നൊരു ചോദ്യം കേള്‍ക്കാനായി മുന്നിലെത്താന്‍ ഞാനും ശ്രമിച്ചിരുന്നു. ആ ഒരു ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു.

മൂന്നു വര്‍ഷത്തിനുശേഷം വര്‍ത്തമാനത്തില്‍നിന്നു പുറത്തിറങ്ങിയതിനുശേഷമാണ് മാഷുമായി കൂടുതല്‍ അടുക്കാനുള്ള അവസരം ലഭിച്ചത്. അഴിക്കോട് ട്രസ്‌ററ് രൂപീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതും ഇക്കാലത്താണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാഗ്ഭടാനന്ദ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കിടയിലാണ് മാഷുടെ സന്തത സഹചാരിയായ സുരേഷുമായി പരിചയപ്പെടുന്നത്. മാഷുടെ ഓരോ കാര്യവും തിരിച്ചറിഞ്ഞ് വര്‍ഷങ്ങളായി നിഴല്‍ പോലെ സുരേഷ് കൂടെയുണ്ട്. അദ്ദേഹത്തിന്റെ സുവനീര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ കാലം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോടെത്തിയാല്‍ തങ്ങാറുള്ള മലബാര്‍ പാലസിലെ സ്ഥിരം മുറിയില്‍ ചെന്ന് നിരവധി തവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരോട് എന്നും വളരെ ഔദാര്യത്തോടെ പെരുമാറിയിരുന്ന മാഷ് എപ്പോഴാണ് തെറ്റുകയെന്ന് പ്രവചിക്കാനാവില്ല. പക്ഷേ, കാര്യം മനസ്സിലായാല്‍ അല്ലെങ്കില്‍ നമ്മുടെ കുറ്റം ഏറ്റുപറഞ്ഞാല്‍ എല്ലാ മഞ്ഞും നിമിഷനേരം കൊണ്ട് അലിഞ്ഞില്ലാതാവും. പഴയ വാത്സല്യവും സ്‌നേഹവും ആവോളം ലഭിക്കുകയും ചെയ്യും. മാഷുമായി തെറ്റിയവരെല്ലാം തന്നെ മാഷെ ശരിയ്ക്കും മനസ്സിലാക്കാത്തവരായിരുന്നുവെന്നതാണ് ശരി.

 

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

 

 

സ്വര്‍ണവില ഇനിയും താഴോട്ടിറങ്ങും

കഴിഞ്ഞ വര്‍ഷം 31.1 ശതമാനത്തോളം ലാഭം നല്‍കിയ സ്വര്‍ണത്തിന് 2012 നല്ല വര്‍ഷമായിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഞ്ഞലോഹത്തിന് വിലയേറുമ്പോഴും ഒരു കാര്യം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. ഈ വിലകയറ്റം ഒരു കുമിള പോലെയാണ് എപ്പോള്‍ വേണമെങ്കിലും പൊട്ടിയേക്കാം. പക്ഷേ, ആഗോള സാമ്പത്തികപ്രതിസന്ധി തുടര്‍ന്നതിനാല്‍ സ്വര്‍ണ വില ഉയരത്തില്‍ തന്നെ ഇരുപ്പുറപ്പിക്കുകയായിരുന്നു. Continue reading സ്വര്‍ണവില ഇനിയും താഴോട്ടിറങ്ങും

എക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറാം

ദില്ലി: നമ്പര്‍ മാറാതെ മൊബൈല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനദാതാക്കളെ മാറാനുള്ള സൗകര്യം നിലവില്‍ വന്നിട്ട് അധികനാളായില്ല. ബിസിനസ് സ്റ്റാന്‍ഡാര്‍ഡില്‍ വന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താമസിയാതെ എക്കൗണ്ട് നമ്പറുകള്‍ മാറാതെ സേവനം നല്‍കുന്ന ബാങ്ക് മാറാനുള്ള സംവിധാനം നിലവില്‍ വരും.

അധിക കമ്പനികളും ഇപ്പോള്‍ ശമ്പളം നല്‍കുന്നത് ബാങ്ക് എക്കൗണ്ടുകളിലൂടെയാണ്. ഇതുമൂലം  കമ്പനികള്‍ മാറുന്നതിനനുസരിച്ച് പല ബാങ്കുകളിലും എക്കൗണ്ട് തുറക്കാന്‍ പലരും നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഒരാള്‍ക്കു തന്നെ പത്തോ പതിനഞ്ചോ ബാങ്ക് എക്കൗണ്ടുകള്‍ കാണും. ഇതില്‍ ഉപയോഗിക്കുന്ന എക്കൗണ്ടുകള്‍ വളരെ കുറവായിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം എക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ക്ക് തലവേദനയാണ്.
ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കാന്‍ പുതിയ രീതി കൊണ്ട് സാധിക്കും. എച്ച്ഡിഎഫ്എസി ബാങ്കില്‍ സാലറി എക്കൗണ്ടുള്ള ഒരാള്‍ പുതിയ കമ്പനിയില്‍ ഐസിഐസിഐ ബാങ്കാണ് സേവനം നല്‍കുന്നതെന്ന് കണ്ട് എക്കൗണ്ട് തുറക്കാന്‍ ഓടണ്ടെന്ന് ചുരുക്കം. എച്ച്ഡിഎഫ്‌സി ബാങ്കിലെ എക്കൗണ്ട് നമ്പര്‍ ഐസിഐസിയിലേക്ക് മാറ്റാന്‍ ഒരു അപേക്ഷ കൊടുക്കണം അത്രമാത്രം.
കൂടാതെ, ഇത്തരമൊരു സൗകര്യം നിലവില്‍ വരുന്നതോടെ ബാങ്കുകളുടെ ഭാഗത്തുനിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനാവും. പക്ഷേ, ഈ സംവിധാനം നിലവില്‍ വരണമെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും എടുക്കും. മറ്റൊരു പ്രത്യേകത ഇത് യാഥാര്‍ഥ്യമാവുന്നതോടെ ഒരു എക്കൗണ്ടില്‍ നിന്ന് വേറൊരു എക്കൗണ്ടിലേക്ക് പണം എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുമെന്നതാണ്. ഐഎഫ്‌സിഐ കോഡ്, ബാങ്ക്, ബ്രാഞ്ച് എന്നിവ തിരഞ്ഞു സമയം നഷ്ടപ്പെടുത്തേണ്ടെന്ന് ചുരുക്കം.
ബാങ്ക്, എക്കൗണ്ട്, എക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ

മലയാളം വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇന്ത്യക്ക് ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനാവില്ല

ഇന്റര്‍നെറ്റിനെയും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെയും മൂക്കുകയറിടുമെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെയും കൂട്ടികുഴച്ചതാണ് മന്ത്രിക്കു പറ്റിയ തെറ്റ്.

ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്.

ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ചെയ്യുന്ന ചിലരെ മാതൃകാപരമായി ശിക്ഷിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാം. ഇതില്‍ കൂടുതലൊന്നും സര്‍ക്കാറിന് ചെയ്യാനാവില്ല. കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ എഡിറ്റര്‍ എന്ന റോള്‍ ഇല്ല. കുറ്റ ചെയ്ത ഒന്നരക്കോടി ആളുകളെ സര്‍ക്കാര്‍ എന്തു ചെയ്യും. ഈ കമന്റുകളെല്ലാം വെട്ടിയൊഴിവാക്കാമെന്നുവെച്ചാല്‍ ഇവ ഹോസ്റ്റ് ചെയ്തിട്ടുള്ള സെര്‍വറുകളെല്ലാം തന്നെ ഇന്ത്യയുടെ നിയമപരിധിക്കുള്ളിലല്ല ഉള്ളത്.

ഇനി സൗദി അറേബ്യയും പാകിസ്താനും ചൈനയും മ്യാന്‍മാറും ചെയ്യുന്നതുപോലെ വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയാല്‍ അതും ഇന്ത്യയെ പോലൊരു രാജ്യത്ത് നടപ്പില്‍ വരുത്തുക ബുദ്ധിമുട്ടായിരിക്കും. മലയാളത്തിനെയും കന്നഡയെയും ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനാവാതെ ഗൂഗിള്‍ ഇപ്പോഴും വെള്ളം കുടിക്കുകയാണ്. എത്ര ഭാഷകള്‍, എത്ര വാക്കുകള്‍, എത്ര സംസ്‌കാരങ്ങള്‍..അത്രയും വാക്കുകള്‍ ബ്ലോക്ക് ചെയ്യുന്നതിനേക്കാള്‍ ഇന്ത്യയില്‍ സേവനം വേണ്ടയെന്ന് കമ്പനികള്‍ തീരുമാനിക്കാനാണ് സാധ്യത.

ഭീഷണി, മൊബൈല്‍ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യുമോ?

ആളുകള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം ഉടന്‍ പ്രസിദ്ധീകരിക്കപ്പെടുന്നതു കൊണ്ടും അതിനുള്ള മറുപടി ഉടന്‍ ലഭിക്കുന്നതുകൊണ്ടുമാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച് അതിനുള്ള കമന്റ് ഒരാഴ്ച കഴിഞ്ഞ് പ്രസിദ്ധീകരിക്കുകയും ആ കമന്റിനുള്ള കമന്റ് അതിനടുത്താഴ്ച പ്രസിദ്ധീകരിക്കുകയും ചെയ്യുക. ഇതൊന്നും നടക്കുന്ന കാര്യമല്ല.

മറ്റൊരു രീതിയില്‍ ചിന്തിക്കാം. ഒരു മൊബൈല്‍ ഫോണില്‍ ഒരാള്‍ വിളിച്ചു വധഭീഷണി മുഴക്കിയാല്‍ മൊബൈല്‍ കമ്പനി ഉടമയെ പോലിസ് അറസ്റ്റ് ചെയ്യുമോ? ഇത്തരം കോളുകള്‍ വിളിക്കാതിരിക്കാന്‍ ഇനി മുതല്‍ എല്ലാ കോളുകളും പരിശോധിച്ചതിനുശേഷം കണക്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ? നോക്കിയാ ഫോണില്‍ നിന്നാണ് വിളിച്ചതെങ്കില്‍ നോക്കിയ ഫോണ്‍ നിരോധിക്കുമോ?

മൊബൈല്‍ കമ്പനി പോലിസിന്റെ അന്വേഷണത്തെ സഹായിക്കും. വിളിച്ച നമ്പറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. ഇത്തരത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇപ്പോള്‍ പോലിസിന്റെ സൈബര്‍ സെല്ലിനെ സഹായിക്കുന്നുണ്ട്. ഈ മേഖലയില്‍ സര്‍ക്കാറിന് കൂടുതല്‍ സഹകരണം ആവശ്യപ്പെടാവുന്നതാണ്. തീര്‍ച്ചയായും ഒരാളുടെ ഫോണില്‍ നിന്ന് ബോംബ് ഭീഷണിയോ വധഭീഷണിയോ നടത്താന്‍ അയാള്‍ അനുവദിക്കില്ല. കാരണം അതുകൊണ്ടുള്ള ബുദ്ധിമുട്ട് എന്താണെന്ന് അയാള്‍ക്കറിയാം.

വിക്കിപീഡിയ ഒരു നല്ല ഉദാഹരണം

ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ് വിക്കിപീഡിയ. ഇതിലേക്കുള്ള കാര്യങ്ങള്‍ അപ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നിട്ടും കാര്യങ്ങള്‍ സമഗ്രവും വസ്തുതാപരവുമായി മനസ്സിലാക്കുന്നത് ആളുകള്‍ ഏറ്റവും ആശ്രയിക്കുന്ന ഒന്നായി വിക്കി പീഡിയ വളര്‍ന്നുകഴിഞ്ഞു. എന്തുകൊണ്ട്?

ഉത്തരം വളരെ ലളിതമാണ്. തെറ്റായ എന്തെങ്കിലും നിങ്ങള്‍ അപ് ചെയ്താല്‍ മറ്റാരെങ്കിലും വന്ന് അത് ശരിയാക്കി വയ്ക്കും. ഈ ഒരു നിലപാട് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും നടപ്പിലാക്കാവുന്നതാണ്.

തെറ്റായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. വേണെങ്കില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒരു സര്‍ക്കാര്‍ സംവിധാനവും ഉണ്ടാക്കാവുന്നതാണ്. അതിനര്‍ത്ഥം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാം ഓണ്‍ലൈന്‍ ആക്ടിവിറ്റികളും ബ്ലോക്ക് ചെയ്യണമെന്നല്ല. പ്രശ്‌നക്കാരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന ബോധമുണ്ടാക്കാന്‍ വേണ്ടി മാത്രമാണിത്.

കൂടാതെ കൂടുതല്‍ പേര്‍ ബ്ലോക്ക് അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനം സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കും സ്വീകരിക്കാവുന്നതാണ്. പക്ഷേ, ഓട്ടോമാറ്റിക്കായി ഇത് സെറ്റ് ചെയ്യുന്നത് അപകടരമാണ്. കാരണം ഭരിയ്ക്കുന്ന പാര്‍ട്ടിക്കെതിരേയുള്ള ജനവികാരം സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പരക്കുമ്പോള്‍ ഈ ഓട്ടോമാറ്റിക് ടൂളുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്

this article published in oneindia

http://malayalam.oneindia.in/news/2011/12/07/india-censor-internet-not-traditional-media-1-aid0178.html

Digital Story Teller

Exit mobile version