കോള്‍ ഇന്ത്യ ഐ.പി.ഒ: വിപണി താഴോട്ട്

മുംബൈ: നിക്ഷേപകരെല്ലാം പണം സ്വരുകൂട്ടുന്ന തിരക്കിലാണ്. കൈയിലുള്ള ഓഹരികളെല്ലാം ലാഭം കിട്ടുമ്പോള്‍ വിറ്റൊഴിവാക്കി അവര്‍ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയെയാണ്. 18ാം തിയ്യതി കോള്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വിപണിയില്‍ ഇന്ന് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയത്. കൂടാതെ ഏഷ്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും ഇന്നു കാര്യമായ പ്രതിഫലങ്ങളില്ലാത്ത ഒരു ദിവസമായിരുന്നു. ഇന്‍ഫോസിസിന്റെ രണ്ടാം പാദപ്രവര്‍ത്തന റിപോര്‍ട്ട് ഏറ്റവും മികച്ചതായിരുന്നിട്ടു പോലും ഇന്ന് 108.10ന്റെ ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നുവെന്നതില്‍ സമ്മര്‍ദ്ദത്തിന്റെ ആഴം മനസ്സിലാക്കാം. കമ്പനിയുടെ ലാഭം 16.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
സെന്‍സെക്‌സ് 372.59 പോയിന്റ് താഴ്ന്ന് 20125.05ലും നിഫ്റ്റി 114.70 കുറഞ്ഞ് 6062.65ലും വില്‍പ്പന അവസാനിപ്പിച്ചു. ഈ തകര്‍ച്ചയ്ക്കിടയിലും എന്‍.ടി.പി.സി, ഡോ റെഡ്ഡീസ് ലാബ്, കെയ്ന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനികള്‍ നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ഭാരത് പെട്രോളിയം, ഹീറോ ഹോണ്ട മോട്ടോര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, വിപ്രോ ലിമിറ്റഡ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
ഇന്നലെ നിര്‍ദ്ദേശിച്ച ഓഹരികളുടെ ഇന്നത്തെ പ്രകടനം വിലയിരുത്താം.
മണപ്പുറം ജനറല്‍ ഫിനാന്‍സായിരുന്നു ഇന്നലെ നിര്‍ദ്ദേശിച്ച പ്രധാന ഓഹരി. ഇന്ന് 156.90 വരെ ഉയര്‍ന്ന ഈ ഓഹരിയില്‍ നിന്ന് ഇന്ന് ഇന്‍ട്രാഡേയില്‍ ലാഭം നേടാവുന്നതായിരുന്നു. കാരണം ഇന്നലെ ക്ലോസ് ചെയ്തത് 151.75ലായിരുന്നു. കമ്പനിയുടെ മികച്ച പ്രകടനറിപോര്‍ട്ടിന്റെ കരുത്തില്‍ ഈ ഓഹരികള്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
തിങ്കളാഴ്ച വാങ്ങാവുന്ന ഓഹരികള്‍:(ഹോള്‍ഡ് ചെയ്യേണ്ടവ): uco bank, federal bank, tata motors, hul,vijaya bank,lupin, chamber fertilisers.

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്

ഇന്ത്യയില്‍ പുതിയതാണെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള ബിസിനസ് സങ്കല്‍പ്പമാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന എല്‍.എല്‍.പി. സാധാരണയായി സര്‍വീസ് മേഖലയിലെ കമ്പനികളാണ് ഈ രജിസ്‌ട്രേഷന്‍ സ്വന്തമാക്കാറുള്ളത്.
കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.
എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു വസ്തുവകകളിലേക്കും നീളും. എന്നാല്‍ എല്‍.എല്‍.പി കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബാധ്യത കമ്പനിയോടെ തീരും. തീര്‍ച്ചയായും ഇത് ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ മികച്ച സംരക്ഷണവും സുരക്ഷിതത്വവുമാണ് നല്‍കുന്നത്. അതുകൊണ്ടാണ് സര്‍വീസ് മേഖലയിലുള്ളവര്‍ അധികവും ഇത്തരത്തിലുള്ള രജിസ്‌ട്രേഷനുവേണ്ടി ശ്രമിക്കുന്നത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നത് പുലിപ്പുറത്തുപോവുന്നതുപോലെയാണെന്ന് പറയാറുണ്ട്. പുലിപ്പുറത്ത് പോവുന്നതു കാണുമ്പോള്‍ നല്ല ഗമയായിരിക്കും. എന്നാല്‍ യാത്ര ഒന്നുനിര്‍ത്തിയാല്‍ എന്തു സംഭവിക്കും. പുലി പിടിച്ചുതിന്നും. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് ക്ലോസ് ചെയ്യുന്നത്. എന്നാല്‍ എല്‍.എല്‍.പിയില്‍ അത്തരം നൂലാമാലകളൊന്നും ഇല്ല. പാര്‍ട്ണര്‍മാരെ മാറ്റുന്നതിലോ ഇനി കമ്പനി തന്നെ നിര്‍ത്തുന്നതിനോ അതോ കമ്പനിയുടെ ഓണര്‍ഷിപ്പ് തന്നെ മാറ്റുന്നതിനോ താരതമ്യേന ചെറിയ പേപ്പര്‍വര്‍ക്കേ വരുന്നുള്ളൂ.
ഫണ്ടും വസ്തുവകകളും കൈകാര്യം ചെയ്യുന്നതിനുള്ള പരമാധികാരം എല്‍.എല്‍.പിയ്ക്കുണ്ട്. എല്‍.എല്‍.പിയുടെ സ്വത്തു വകകള്‍ ഒരിക്കലും അതിലെ പാര്‍ട്ണര്‍മാര്‍ക്ക് അവകാശമുള്ളതല്ല. അത് കമ്പനിയുടെതാണ്. അതുകൊണ്ടു തന്നെ പാര്‍ട്ണര്‍മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായാലും സ്വത്തിലോ പണത്തിലോ അവകാശവാദമുന്നയിക്കാന്‍ സാധിക്കില്ല.
കമ്പനിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ടാക്‌സാണ് എല്‍.എല്‍.പിയ്ക്കു ചുമത്തുന്നത്. കൂടാതെ ടാക്‌സ് ചുമത്തുന്നത് കമ്പനിയ്ക്കുമാത്രമാണ്. അതുകൊണ്ടു തന്നെ ലാഭവിഹിതം പാര്‍ട്ണര്‍മാര്‍ക്ക് നല്‍കിയില്‍ അവര്‍ അതിനു പ്രത്യേക ടാക്‌സ് നല്‍കേണ്ടതില്ല. എന്നാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഈ ആനുകൂല്യങ്ങളില്ല.
പ്രൊപ്രൈറ്റര്‍, പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ബിസിനസ് വിപുലീകരിക്കാന്‍ ഫണ്ട് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ എല്‍.എല്‍.പി എന്നത് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കാന്‍ അനുമതിയുള്ള സ്ഥാപനമാണ്. അതുകൊണ്ടു തന്നെ ബിസിനസ് വിപുലീകരണത്തില്‍ നിന്ന് വ്യക്തമായ രേഖകളോടെ ആരില്‍ നിന്നും പണം സ്വീകരിക്കാനാവും.
എല്‍.എല്‍.പിയുടെ പേരില്‍ കേസ് നടത്താനും കേസ് നേരിടാനും അവകാശമുണ്ട്. എന്നാല്‍ കമ്പനിയില്‍ നിന്നു പിരിഞ്ഞുകിട്ടാനുള്ള തുകയ്ക്കായി പാര്‍ട്ണര്‍മാര്‍ക്ക് കമ്പനിയ്‌ക്കെതിരേ കേസ് കൊടുക്കാന്‍ അവകാശമില്ല.
വാര്‍ഷിക ടേണ്‍ഓവര്‍ 40-25 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ട് ഓഡിറ്റിങ് വേണമെന്ന് നിര്‍ബന്ധമില്ല. തീര്‍ച്ചയായും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തില്‍ ഒരോ വ്യക്തിയും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. എന്നാല്‍ എല്‍.എല്‍.പിയില്‍ ഓരോ പാര്‍ട്ണര്‍മാരെയും കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ എന്ന രീതിയില്‍ മാത്രമേ പരിഗണിക്കൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വ്യക്തിപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും കമ്പനിയുടെ പ്രവര്‍ത്തിയായി വ്യാഖ്യാനിക്കപ്പെടില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി പരാധികള്‍ ഉയരാറുണ്ട്. എന്നാല്‍ എല്‍.എല്‍.പിയുടെ കാര്യത്തില്‍ ഇത് താരതമ്യേന കുറവാണ്. ഇന്ന് അധിക പാര്‍ട്ണര്‍ഷിപ്പ് കമ്പനികളും സര്‍വീസ് മേഖലയിലുള്ള കോര്‍പ്പറേറ്റ് കമ്പനികളും എല്‍.എല്‍.പിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്.

എല്‍.എല്‍.പി കമ്പനി രൂപീകരിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ mail@shinod.in എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.llp.gov.in

വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു, വിപണി വീണ്ടും താഴോട്ട്

മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.24 പോയിന്റ് കുറഞ്ഞ് 20497.64ലും നിഫ്റ്റി 56.55 പോയിന്റ് താഴ്ന്ന് 6177.35ലും വില്‍പ്പന അവസാനിപ്പിച്ചു.
എന്നാല്‍ ഇത് താല്‍ക്കാലികമായ ഇടിവ് മാത്രമാണെന്നാണ് ടെക്‌നോ ഷെയര്‍ ആന്റ് സ്‌റ്റോക്ക് ബ്രോക്കിങിലെ ഭരത് സേത് അഭിപ്രായം. അതേ സമയം ഇന്ന് ലിസ്റ്റ് ചെയ്ത ഐ.പി.ഒകളെല്ലാം തന്നെ പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തുവെന്നത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാര്യമാണ്.
അശോക ബില്‍ഡ്‌കോണ്‍ 2.89 ശതമാനവും സീ ടിവി 6 ശതമാനവും bedmutha industries 180 ശതമാനവും വര്‍ധനവാണ് നേടിയത്. സെക്ടര്‍ വൈസ് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഐ.ടി മേഖലയാണ്. നാളെ ഇന്‍ഫോസീസ് ഫലം പുറത്തുവരാനിരിക്കുന്നതിനാല്‍ ഈ മുന്നേറ്റം ശുഭസൂചനയാണ് നല്‍കുന്നത്. കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.
അമേരിക്കന്‍ വിപണി പോസിറ്റീവായി ക്ലോസ് ചെയ്തതിനാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ കുതിപ്പുണ്ടാവുമെന്നാണ് അധിക നിക്ഷേപകരും പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ നേട്ടങ്ങളെല്ലാം അടിയറ വെച്ചുകൊണ്ടായിരുന്നു വിപണി മുന്നോട്ടു നീങ്ങിയത്. ഉച്ചയോടെ യൂറോപ്യന്‍ വിപണി തുറന്നെങ്കിലും ഇന്ത്യന്‍ വിപണിക്ക് പ്രചോദനം നല്‍കുന്ന ഒരു വാര്‍ത്തയും പുറത്തുവന്നില്ല. ഇതോടെ ലാഭമെടുക്കാനുള്ള തിക്കുംതിരക്കും വര്‍ധിക്കുകയായിരുന്നു.
സെസാ ഗോവ, ടാറ്റാ സ്റ്റീല്‍, വിപ്രോ ലിമിറ്റഡ്, ഇന്‍ഫോസിസ് ടെക്‌നോ, ടാറ്റാ മോട്ടോര്‍സ് കമ്പനികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം ഭാരത് പെട്രോളിയം, റിലയന്‍സ് കമ്യൂണിക്കേഷന്‍, എല്‍ ആന്റ് ടി, എന്‍.ടി.പി.സി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: manappuram General finance and leasing Ltd ആണ് വാങ്ങാവുന്ന ഏറ്റവും മികച്ച ഓഹരി. ഇന്ന് 4.40 അധിക മൂല്യത്തില്‍ 151.75ലാണ് ക്ലോസ് ചെയ്തത്. നാളെയാണ് മണപ്പുറത്തിന്റെ രണ്ടാം പാദ സാമ്പത്തിക റിപോര്‍ട്ട് പുറത്തുവിടുന്നത്.neyveli lignite, kpit cummins, tate chemicals, bank of india, federal bank, Andhra bank, graphite india, central bank of india, petronet lng, TCS,

ചെക്ക് ബൗണ്‍സ് ആയാല്‍ ഇനി എക്കൗണ്ട് ബ്ലോക്കാവും

ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത.
ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ചെക്കിനു മാത്രമല്ല, എക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക് ക്ലിയറിങിന് അനുമതി നല്‍കിയവരും ഇതില്‍ ഉള്‍പ്പെടും.
ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്-ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഇത്തരത്തില്‍ ക്ലോസ് ചെയ്യുന്ന ബാങ്ക് എക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതു ഡാറ്റാബേസിലേക്ക് നല്‍കുന്നതിനാല്‍ മറ്റു ബാങ്കുകളില്‍ എക്കൗണ്ട് തുറക്കുന്നതും ബുദ്ധിമുട്ടായിരിക്കും.

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 485 പോയിന്റും നിഫ്റ്റി 143 പോയിന്റും ഉയര്‍ന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ സജീവമായതാണ് കുതിപ്പിനു കാരണം.
തുടക്കം മുതല്‍ നേട്ടം പ്രകടമായിരുന്നു. വില്‍പ്പന മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങി. യൂറോപ്യന്‍ വിപണി തുറന്നതോടെ അനുകൂലതരംഗം കൂടുതല്‍ ശക്തമായി. ഇതോടെ നിഫ്റ്റിയുടെ സൈക്കോളജിക്കല്‍ റെസിസ്റ്റിങ് ലെവല്‍ എന്നു വിശേഷിപ്പിക്കാറുള്ള 6200 മറികടക്കാന്‍ സാധിച്ചു. സെന്‍സെക്‌സ് 484.54 പോയിന്റ് നേട്ടത്തില്‍ 20687.88ലും നിഫ്റ്റി 143 പോയിന്റ് അധികരിച്ച് 6233.90ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് കഴിഞ്ഞ ആറുമാസത്തിനിടയില്‍ നേടിയ ഏറ്റവും വലിയ കുതിപ്പാണിത്.
വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ഒഴുക്കും ഷോര്‍ട്ട് കവറിങ്‌സുമാണ് ഇന്നത്തെ കുതിപ്പിനു കാരണം. ഇത്തരമൊരു വിപണിയില്‍ അതീവ ശ്രദ്ധയോടെ വേണം ട്രേഡിങ് നടത്താന്‍. അതുകൊണ്ടു തന്നെ ചെറിയ സമയത്തിനുള്ളിലുള്ള നേട്ടങ്ങള്‍ക്കു വേണ്ടി ശ്രമിക്കുക. ഓരോ പര്‍ച്ചേസും സ്റ്റോപ്പ് ലോസ് വച്ചു മാത്രം ചെയ്യുക. നിക്ഷേപം എന്ന രീതിയില്‍ വിപണിയിലേക്ക് വരുന്നവര്‍ ഇപ്പോള്‍ വീണ്ടുനില്‍ക്കുന്നതാണ് നല്ലത്. എങ്കിലും വരുന്ന പത്തോ പതിനഞ്ചോ സെഷനുകളില്‍ കാര്യമായ വെല്ലുവിളിയുണ്ടാവാനിടയില്ല. ഇന്ന് ഐ.ടി മേഖലയില്‍ 3.15 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
hdfc, tata consultancy, wipro ltd, jayaprakash associates, hindustan uniliver ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം ഈ കുതിപ്പിനിടയിലും കാലിടറിയ രണ്ടു കമ്പനികളുണ്ട്. എന്‍.ടി.പി.സിയും സിപ്ലയും. എന്‍.ടി.പി.സിയില്‍ 2.25 ശതമാനത്തിന്റെയും സിപ്ലയില്‍ 0.15 ശതമാനത്തിന്റെയും ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍:
uco bank-125.65-target 135.00
Neyveli lignite-177.35 target 210.00
Jp associates, Bajaj Auto, Sesa goa, Wipro, ashok Leyland, sintex, southindian bank,

കോള്‍ ഇന്ത്യ ഐ,പി.ഒ: പ്രൈസ് ബാന്‍ഡ് 225-245


ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഷെയറുകള്‍ ഓഹരി വിപണിയിലെത്തുന്നു. ഐ.പി.ഒയിലൂടെ 15000കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ളതില്‍ വച്ചേററവും വലിയ ഐ.പി.ഒ 2008ല്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നായിരുന്നു. ഒക്ടോബര്‍ 18നു തുടങ്ങി 21ന് അവസാനിക്കുന്ന ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് 225-245 ആണ്.

വിറ്റൊഴിക്കല്‍, സെന്‍സെക്‌സ് 137 പോയിന്റ് താഴ്ന്നു


മുംബൈ: ബ്ലൂചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സണ്‍ ടര്‍ബോ എന്നിവയുടെ ഓഹരികളിലുണ്ടായ വിറ്റൊഴിക്കല്‍ സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 137 പോയിന്റും നിഫ്റ്റി 44.95 പോയിന്റും താഴ്ന്നു. ആഭ്യന്തര വ്യവസായ ഉല്‍പ്പാദനനിരക്കില്‍ കുറവുണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകളും ആഗോളവിപണിയിലെ പ്രതികൂല സാഹചര്യവും ഈ ഇടിവിന് ആക്കം കൂട്ടി.
സെന്‍സെക്‌സ് 20107.25 പോയിന്റ് വരെയും നിഫ്റ്റി 6057.95 വരെയും താഴ്ന്നതിനു ശേഷം ചെറിയതോതില്‍ തിരിച്ചുവരികയായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20203.34ലും നിഫ്റ്റി 6090.90 ലും ക്ലോസ് ചെയ്തു.
എം എം ഫിന്‍ സര്‍വിസ്, യൂനൈറ്റഡ് ഫോസ്ഫറസ്, ഐഡിയ സെല്ലുലാര്‍, രാഷ്ടീയ കെമിക്കല്‍സ്, എം.ടി.എന്‍.എല്‍ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്.
റൂറല്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍, സീ എന്റര്‍ടൈന്‍മെന്റ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കോടാക് മഹീന്ദ്ര ബാങ്ക്, യുനൈറ്റഡ് ഫോസ്ഫറസ് ഓഹരികളുടെ മൂല്യത്തിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്.
നാളെ വാങ്ങാവുന്ന ഓഹരികള്‍: കെ.ആര്‍.ബി.എല്‍, വോള്‍ട്ടാസ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, മോസര്‍ബെയര്‍, കെ.എസ് ഓയില്‍. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍, അപ്പോളോ ടയേഴ്‌സ്.

നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സില്‍ 90 പോയിന്റ് നേട്ടം

മുംബൈ: കഴിഞ്ഞ വാരം കാര്യമായ ഇടിവ് പ്രകടമായതിനാല്‍ നിക്ഷേപകര്‍ ഏറെ ആശങ്കയോടെ ഇന്ന് വിപണി നോക്കി കണ്ടത്. അതുകൊണ്ടു തന്നെ  ഇന്ന് സെന്‍സെക്‌സിലും നിഫ്റ്റിയിലും സപ്പോര്‍ട്ടീവ് ലെവല്‍ കേന്ദ്രീകരിച്ചുള്ള വ്യാപരമാണ് നടന്നത്. വലിയ സ്റ്റോക്കുകളില്‍ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ലെങ്കിലും സ്‌മോള്‍, മിഡ്കാപ് ഓഹരികള്‍ മോശമല്ലാത്ത നേട്ടം സ്വന്തമാക്കി. മെറ്റല്‍, ഓട്ടോമൊബൈല്‍ മേഖലയിലാണ് ഈ നേട്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ബി.എസ്.സി 89.63 പോയിന്റ് നേട്ടത്തോടെ  20339.89ലും നിഫ്റ്റി 32.40 പോയിന്റ് മികവോടെ 6135.85ലും വില്‍പ്പന അവസാനിപ്പിച്ചു.
തുടക്കം മുതല്‍ മികച്ച കുതിപ്പാണ് സെന്‍സെക്‌സും നിഫ്റ്റിയും കാഴ്ചവച്ചത്. എന്നാല്‍ തുടക്കത്തില്‍ നേടിയ 170 പോയിന്റിന്റെ ലീഡ് സെന്‍സെക്‌സിന് നിലനിര്‍ത്താനായില്ല. പത്തുമണിയാവുമ്പോഴേക്കും ഇത് 122 പോയിന്റായി കുറഞ്ഞു. 11 മണിയാവുമ്പോഴേക്കും ഇത് 76ലെത്തിയെങ്കിലും യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂലതരംഗം മുതലെടുത്ത് പതുക്കെ തിരിച്ചുവരാന്‍ തുടങ്ങി. ഇതിനിടെ 20274 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റിലേക്കും മുംബൈ ഓഹരി സൂചിക താഴ്ന്നിരുന്നു. 20461.27ാണ് സെന്‍സെക്‌സിന്റെ ഏറ്റവും മികച്ച പ്രകടനം. നിഫ്റ്റി 6164.30-6110.80 എന്ന ലെവലിലാണ് ട്രേഡിങ് നടത്തിയത്.
ടാറ്റാ മോട്ടോഴ്‌സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് കോടാക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഫ്രാ, സ്റ്റീല്‍ അതോറിറ്റി ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എന്‍.ടി.പി.സി ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: adani enterprisse മൂന്നു ദിവസത്തെ ടാര്‍ജറ്റില്‍ വാങ്ങാവുന്ന മികച്ചൊരു ഓഹരിയാണ്. ഇന്ന് 13.75 പോയിന്റോളം വര്‍ധിച്ച ഈ ഓഹരിയുടെ ഇന്നത്തെ വില 704.45 ആണ്. 740 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാമെങ്കിലും 680 സ്‌റ്റോപ് ലോസ് നല്‍കുന്നത് നല്ലതാണ്.
gujarat NRE coke ltd  ഇപ്പോഴത്തെ വില 64.55. ടാര്‍ജറ്റ് 70.00 സ്‌റ്റോപ് ലോസ് 60.00
Hexaware ടെക്‌നോളജീസ്:  സൂര്യ റോഷ്‌നി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഇലക്ട്രിക്കല്‍സ്, സിയാറാം, ബെല്‍, സിപ്ല എന്നിവയും വാങ്ങാവുന്നതാണ്.
വിറ്റൊഴിവാക്കേണ്ട ചിലത്: യൂനിയന്‍ ബാങ്ക്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്‌

Digital Story Teller

Exit mobile version