സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റം തുടരുന്നു

മുംബൈ: ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ കാലവധി തീരുന്ന ആ ആഴ്ചയിലെ തുടക്കം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. 198 പോയിന്റ് നേട്ടമുണ്ടാക്കിയ ഡൗജോണ്‍സില്‍ നിന്നും കുതിപ്പ് തുടരുന്ന മറ്റു ഏഷ്യന്‍വിപണികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റ് തുടക്കം മുതലേ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിപണിയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കിയതും ഇന്നത്തെ പ്രത്യേകതയാണ്. 20238 പോയിന്റോളം ഉയര്‍ന്ന സെന്‍സെക്‌സ് 20117.38ലും 6072.80വരെ ഉയര്‍ന്ന നിഫ്റ്റി 6035.65ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിക്കുന്നത് തുടര്‍ന്നതാണ് വിപണിയെ പിടിച്ചുനിര്‍ത്തിയത്. അവസാന മണിക്കൂറില്‍ ഐടി ഓഹരികളില്‍ വന്‍ വില്‍പ്പനയാണ് നടന്നത്. 3.15 ശതമാനം നേട്ടമുണ്ടാക്കിയ എ.ബി.ബി ലിമിറ്റഡിന്റെ മൂല്യമാണ് ഇന്ന് ഏറ്റവുമധികം വര്‍ധിച്ചത്. 27.70 പോയിന്റ് ഉയര്‍ന്ന് 908.05ലാണ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, മൈനിങ് മേഖലയിലെ പ്രമുഖ കമ്പകളായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 5.40 പോയിന്റും ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 5.70 പോയിന്റും വര്‍ധനവ് രേഖപ്പെടുത്തി. പവര്‍, എനര്‍ജി കമ്പനിയായ എന്‍.ടി.പി.സി ഓഹരികളുടെ മൂല്യം 2.53 ശതമാനമാണ് ഉയര്‍ന്നത്. ടാറ്റാ സ്റ്റീല്‍ 649.50വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 645.90ലാണ്.
അതേ സമയം എച്ച്.ഡി.എഫ്.സി, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, സുസ്‌ലോണ്‍ എനര്‍ജി, എച്ച്.സി.എല്‍ ടെക്‌നോളജീസ്, റാന്‍ബാക്‌സി കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തി.
വാങ്ങാവുന്ന ഓഹരികള്‍: ഇന്ത്യന്‍ ബാങ്ക്, ഇന്ത്യാ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, പുഞ്ച് ലോയ്ഡ്, യുഫ്‌ളെക്‌സ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, എസ്സാര്‍ ഓയില്‍. ടാറ്റാ മോട്ടോര്‍സ്. സുസ്‌ലോണ്‍ എനര്‍ജി ഹോള്‍ഡ് ചെയ്യുന്നതാണ് നല്ലത്.

സ്‌റ്റോക്ക് ബ്രോക്കിങ് -MANORAMA

ഫറോക്ക്: പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജെആര്‍ജി സെക്യൂരിറ്റീസിന്റെ ഫറോക്ക് ശാഖ പ്രവര്‍ത്തനം തുടങ്ങി. ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ ഷെയര്‍ ട്രേഡിങ്ങിനു പുറമെ ഗോള്‍ഡ് ലോണ്‍, മൂച്യല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 9947707750.

NEWS CAME IN MANORAMA

വിപണി വീണ്ടും കുതിപ്പില്‍


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരാഴ്ചയാണ് കടന്നുപോയത്. വിദേശനിക്ഷേപത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ലക്ഷ്യം കിട്ടാതെ മുന്നോട്ടുപാഞ്ഞ വിപണിയ്ക്ക് ഫലപ്രദമായ തിരുത്തലുകളിലൂടെ കൂടുതല്‍ കൃത്യത സമ്മാനിക്കാന്‍ ഈ വാരത്തിനു സാധിച്ചു. ഒട്ടുമിക്ക മേഖലയിലെ വാങ്ങല്‍ ശക്തമായിരുന്നെങ്കിലും ഓട്ടോ, ടെലികോം, ഫിനാന്‍ഷ്യല്‍,എഫ്.എം.സി.ജി കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. രണ്ടു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചുവന്ന സെന്‍സെക്‌സ്(sensex)184.17 പോയിന്റ് ലാഭത്തില്‍ 20045.18ലും നിഫ്റ്റി(nifty) 58.75 നേട്ടത്തില്‍ 60.18.30ലും ക്ലോസ് ചെയ്തു.
idfc, dlf ltd, Federal Bank, Everest Kanto, Central Bank ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം Financial Technolog,Tech Mahindra Ltd,Ispat Industries,Mundra Port & Specia,BEML Ltd. ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ മൂല്യത്തകര്‍ച്ച സംഭവിച്ചത്. ഈ മാസം അവസാനത്തോടെ മികച്ച പ്രവര്‍ത്തനഫലം പുറത്തുവരുമെന്ന് ആളുകള്‍ കരുതിയ സത്യം കംപ്യൂട്ടേഴ്‌സിന്റെയും അതിന്റെ പുതിയ ഉടമസ്ഥരായ ടെക് മഹീന്ദ്രയുടെയും ഓഹരികളിലുണ്ടായ ഇടിവ് നിക്ഷേപകരില്‍ നിരാശപ ടര്‍ത്തി. അനുകൂലമായ വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവന്നതോടെ കഴിഞ്ഞ കുറെ ദിവസമായി കാര്യമായ ട്രേഡിങ് നടക്കാതിരുന്നു സുസ്‌ലോണ്‍ കൂടുതല്‍ വില്‍പ്പനയോടെ ശ്രദ്ധിക്കപ്പെട്ടു.
തിങ്കളാഴ്ച വാങ്ങാവുന്ന ചില ഓഹരികള്‍: lupin, ITC, punj Lyod, JM financial Ltd, Appolo tyres. South Indian Bank

ലാഭം നേടല്‍ ഇന്നും തുടര്‍ന്നു

മുംബൈ: കുതിച്ചുയര്‍ന്ന വിപണിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭം നേടല്‍ തുടര്‍ന്നു. വില്‍പ്പനസമ്മര്‍ദ്ദവും ആഗോളവിപണിയിലെ പ്രതികൂലസാഹചര്യങ്ങളും തീര്‍ത്ത സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 80.71 പോയിന്റിന്റെയും നിഫ്റ്റി 31.45ന്റെയും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 19861.01ലും 5959.55ലും വില്‍പ്പന അവസാനിപ്പിച്ചു.
നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തുടക്കത്തില്‍ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, എം.എം.സി.ജി, ബാങ്കിങ് ഓഹരികളില്‍ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങി. അതേ സമയം മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ വാങ്ങാനുള്ള തിരക്ക് താരതമ്യേന കൂടുതലായിരുന്നു. പതുക്കെ പതുക്കെ നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ നേട്ടത്തോടെ കച്ചവടം തുടങ്ങിയ യൂറോപ്യന്‍ മാര്‍ക്കറ്റിനും സാധിച്ചില്ല. ക്ലോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് വിപണി തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ വീണ്ടും പിറകോട്ടടിച്ചു. സത്യം കംപ്യൂട്ടേഴ്‌സ് തന്നെയാണ് ചെറുകിട നിക്ഷേപകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ഓഹരി. കേരളത്തില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെയറുകളും കാര്യമായി വിറ്റഴിഞ്ഞു.
ആര്‍.ഇ.അഗ്രോ, പി.ടി.സി. ഇന്ത്യ, ലൂപിന്‍, പുഞ്ച് ലോയ്ഡ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ് ഓഹരികള്‍ ഇന്നു ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയപ്പോള്‍ മുണ്ട്രാ പോര്‍ട്ട്, ഇന്ത്യാബുള്‍സ് റിയല്‍എസ്‌റ്റേറ്റ്, എച്ച്.ഡി.ഐ.എല്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, സെന്‍ട്രല്‍ ബാങ്ക് ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: മോസര്‍ബെയര്‍,കജാരിയ, സത്യം കംപ്യൂട്ടേഴ്‌സ്, യെസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, റാന്‍ബാക്‌സ്,

വിപണി ഒന്നു ശ്വാസം വിട്ടു


മുംബൈ: പത്തുദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശനിക്ഷേപത്തിന്റെ കരുത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്‌തെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിന്റെ സമ്മര്‍ദ്ദമാണ് ഇന്നത്തെ തിരിച്ചടി. നിര്‍മാണ, ഐടി മേഖലയില്‍ ചെറിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ബാങ്കിങ്, ഫിനാന്‍സ് മേഖലകള്‍ ഇന്നും കരുത്തുകാട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് നഷ്ടത്തില്‍ 19941.72ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.05 പോയിന്റ് കുറഞ്ഞ് 5991.00ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരു സമയത്ത് 19804.02 വരെ താഴ്ന്ന വിപണി ക്ലോസിങിലെത്തുമ്പോഴേക്കും നഷ്ടം കുറയ്ക്കുകയായിരുന്നു.
സത്യം കംപ്യൂട്ടേഴ്‌സിന്റെ പ്രവര്‍ത്തന ഫലം ഈ മാസം 29ന് പുറത്തുവരുമെന്ന റിപോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ടെക് മഹീന്ദ്രയാണ് വന്‍ കുതിപ്പ് നടത്തിയത്. 59.45 പോയിന്റുയര്‍ന്ന് 787.40ലാണ് ഇന്ന് ഈ ഓഹരി ക്ലോസ് ചെയ്തത്. സത്യം കംപ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡ് ഇന്നു മാത്രം 12.40ന്റെ നേട്ടമാണ് ഉണ്ടാക്കിയത്. മോസര്‍ ബെയര്‍, പുഞ്ച് ലോയ്ഡ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികളും ഇന്ന് ലാഭത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
അതേ സമയം കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കിയ ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, ഡാബര്‍ ഇന്ത്യ, ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, ജയ്പ്രകാശ് അസോസിയേറ്റ്‌സ് ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ് വില്‍പ്പന തുടരുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ്.ഡബ്ല്യു ഹോള്‍ഡിങ്‌സ്-ഇപ്പോള്‍ 1860.15 വിലയുള്ള ഈ ഓഹരികള്‍ 1900 ഭേദിക്കുകയാണെങ്കില്‍ 2250-2500 എന്ന ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ് 1770ല്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്.
സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്: 172.75 രൂപ വിലയുള്ള ഈ ഓഹരി 12 മാസത്തെ സമയപരിധിയില്‍ 200 എന്ന ലക്ഷ്യത്തില്‍ വാങ്ങാവുന്നതാണ്.
ബാങ്ക് ഓഫ് ഇന്ത്യ: 502.80 വിലയുള്ള ഓഹരി രണ്ടു മാസത്തിനുള്ളില്‍ 530ല്‍ എത്താനുള്ള സാധ്യത കൂടുതലാണ്.
എഡുകോംപ് സൊലൂഷന്‍സ്: അഞ്ചുദിവസത്തെ ലക്ഷ്യത്തില്‍ വാങ്ങാവുന്ന മികച്ച ഓരോഹരി. 645 ആണ് ലക്ഷ്യം. 605ല്‍ സ്‌റ്റോപ് ലോസ് നല്‍കണം.
ടെക് മഹീന്ദ്ര: 820 ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണ്. ഇപ്പോഴത്തെ വില 787.40. പത്തുദിവസത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.

നിക്ഷേപം ഊഹകച്ചവടമല്ല…

ഓഹരി നിക്ഷേപം പകിടകളി പോലുള്ള ഭാഗ്യപരീക്ഷണെന്ന ധാരണ തെറ്റാണ്. അറിഞ്ഞും പഠിച്ചും ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. ഓഹരിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സില്‍ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് വളരുന്നതിനനുസരിച്ച് നിങ്ങളുടെ ലാഭവും വര്‍ധിക്കും. മികച്ച ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള കഴിവില്ലായ്മയാണ് ചിലര്‍ക്കെങ്കിലും ഈ മേഖലയില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിക്ഷേപിക്കാനുള്ള ഓഹരി ഏതാണെന്ന് കണ്ടെത്തണം.അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണമെടുത്ത് ഒരിക്കലും ഓഹരിയില്‍ നിക്ഷേപിക്കരുത്. വാങ്ങിയ ഓഹരികള്‍ക്ക് മൂല്യം കുറഞ്ഞാല്‍ ക്ഷമയോടെ കാത്തിരിക്കണം.പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതാണ് ഉചിതം.500 രൂപ മുതല്‍ പ്രതിമാസം ഇത്തരത്തില്‍ നിക്ഷേപിക്കാവുന്നതാണ്. ഓഹരി വിപണി പണക്കാര്‍ക്കു മാത്രമുള്ളതാണെന്ന ധാരണ തെറ്റാണ്.
ചിലര്‍ പറയും സമയം തീരെയില്ലെന്ന്: നിക്ഷേപം നടത്തുന്നവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതും ശ്രദ്ധിച്ചിരിക്കേണ്ട കാര്യമില്ല. കംപ്യൂട്ടറില്‍ ശ്രദ്ധിച്ചിരിക്കാന്‍ സാധിക്കാത്തവര്‍ ആറു മാസം, ഒരു വര്‍ഷം, പത്തുവര്‍ഷം പോലുള്ള നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഉദാഹരണത്തിന്. 2003ല്‍ ഫെഡറല്‍ ബാങ്ക് ഓഹരി ഒന്നിന് 30 രൂപയായിരുന്നു വില. ഇപ്പോള്‍ അതിന്റെ വില 370 രൂപയാണ്. എട്ടുവര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാളുടെ പണം ഇപ്പോള്‍ ഏകദേശം 12 ലക്ഷത്തോളം രൂപയായി ഉയര്‍ന്നിട്ടുണ്ടാവും. എപ്പോഴും വാങ്ങാനും വില്‍ക്കാനും സാധിക്കുമെന്നതിനാലും സ്വര്‍ണത്തെ പോലെ പണിക്കൂലി, തേയ്മാനം എന്നിവ ഇല്ലാത്തതിനാലും ഓഹരി നിക്ഷേപം ഏറെ ലാഭകരമാണ്.
അത് പഠിപ്പും വിവരമുള്ളവര്‍ക്ക് പറഞ്ഞ പണിയാണ്: ഓഹരിയില്‍ നിക്ഷേപിക്കാന്‍ സാമ്പത്തികശാസ്ത്രമൊന്നും പഠിക്കേണ്ടതില്ല. സാമാന്യബോധം, ചെലവഴിക്കാന്‍ കുറച്ചു സമയം, അറിയാനുള്ള ആഗ്രഹം എന്നിവ മാത്രമാണ് ഒരാള്‍ക്കുവേണ്ടത്. അനുദിനം ജീവിതചെലവേറിയ ഈ കാലത്ത് മികച്ച ആദായം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥയാണുള്ളത്. ബാങ്ക് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫിസ് എന്നീ പരമ്പരാഗത നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം 10 ശതമാനത്തില്‍ താഴെയാണ്.
വിപണി ഇടിയുമ്പോള്‍ പണം നഷ്ടമാവും: സാധാരണക്കാരന്‍ ഓഹരി വിപണിയെ സമീപിക്കാത്തതിന് ഏറ്റവും പ്രധാനകാരണം ഈ തെറ്റായ വിശ്വാസമാണ്. വിപണി ഇടിയുമ്പോള്‍ മൂല്യം കുറയുക മാത്രമാണ് ചെയ്യുന്നത്(സ്വര്‍ണത്തിന്റെ വില കുറയുന്നതും കൂടുന്നതുമായി താരതമ്യം ചെയ്യുക). ഉദാഹരണത്തിന് കേരളത്തിലെ ബ്ലുചിപ്പ് കമ്പനിയായ വിഗാര്‍ഡ് ഓഹരികളുടെ വില വിപണിയിലിറങ്ങി ആറുമാസത്തിനുള്ളില്‍ തന്നെ 82 രൂപയില്‍ നിന്ന് 50 രൂപയായി കുറഞ്ഞിരുന്നു. ഏറെ മലയാളികള്‍ ഇതില്‍ നിക്ഷേപിക്കുകയും ഓഹരി വില കുറയുന്നതു കണ്ട് ഏറെ നഷ്ടത്തില്‍ വിറ്റൊഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വി ഗാര്‍ഡ് മികച്ച കമ്പനിയാണെന്ന കാര്യത്തില്‍ നല്ല നിക്ഷേപകര്‍ക്ക് സംശയമില്ലായിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ഓഹരി വില 200 രൂപയായി ഉയര്‍ന്നു. ചുരുക്കത്തില്‍ രണ്ടരവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയായി. ശരിയായ തീരുമാനം, ശരിയായ നിക്ഷേപം, ശരിയായ സമയം ഇതാണ് ഓഹരിവിപണിയില്‍ നേട്ടമുണ്ടാക്കുള്ള മുദ്രാവാക്യം.
ബ്രോക്കിങ് സ്ഥാപനം എല്ലാം ചെയ്തുകൊള്ളും: ഒരു എക്കൗണ്ട് തുടങ്ങി പണം നിക്ഷേപിച്ച് എല്ലാം ബ്രോക്കിങ് സ്ഥാപനത്തെ ഏല്‍പ്പിക്കുന്ന പ്രവണത നന്നല്ല. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്? അതിന്റെ വില എന്താണ്? എത്ര ഓഹരി വാങ്ങി? ഇത്രയും പ്രാഥമിക കാര്യങ്ങള്‍ ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കണം. തുടക്കത്തില്‍ 15-20 ശതമാനം വരെ വാര്‍ഷിക അറ്റാദായം പ്രതീക്ഷിക്കുന്ന രീതിയില്‍ നിക്ഷേപിക്കുന്നതാണ് ബുദ്ധി.
JRG Securities Pvt Ltd
Fastinfoline
Feroke Hospital Complex
Feroke,Kozhikode,673631
+91 495 3922450
+91 9947707750
+91 9400057750

ഡിസംബര്‍ മുതല്‍ ട്രെയിനിന് അഞ്ചക്ക നമ്പര്‍


ന്യൂഡല്‍ഹി: ഡിസംബര്‍ മുതല്‍ ഇന്ത്യയിലെ ട്രെയിന്‍ നമ്പറുകള്‍ അഞ്ചക്കമാവും. ട്രെയിന്‍ നമ്പറില്‍ നിന്നു തന്നെ ട്രെയിന്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതി. ഇപ്പോഴുള്ള അശാസ്ത്രീയമായ രീതിക്കുപകരം നമ്പറുകള്‍ ഒരു ഏകീകൃതസ്വഭാവത്തില്‍ കൊണ്ടുവരാനും ഇതുമൂലം സാധിക്കും. ഇപ്പോള്‍ മൂന്നു,നാല്, ആല്‍ഫ ന്യൂമറിക്കല്‍ എന്ന രീതിയിലാണ് ട്രെയിന്‍ നമ്പറുകള്‍ നല്‍കുന്നത്.
പുതിയ പദ്ധതി പ്രകാരം ഡുറണ്ടോ, രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളുടെ തുടക്കം 1 എന്ന അക്കത്തിലായിരിക്കും. സെന്റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനാവശ്യമായ വ്യത്യാസങ്ങള്‍ വരുത്താന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തികഴിഞ്ഞാല്‍ പുതിയ നമ്പറുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍


ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും.
വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.