മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന മേഖലയില്‍ ഓഫറുകളെ പെരുമഴയാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സെക്കന്റ് പള്‍സും സ്‌പെഷ്യല്‍ ഓഫറുകളുമായി കമ്പനികള്‍ ഇപ്പോള്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ്. അടുത്ത മാസം 31ഓടു കൂടി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാവുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണുണ്ടാക്കുക. പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനേക്കാള്‍ കമ്പനികള്‍ ഒരു പക്ഷേ, മല്‍സരിക്കുക, മറ്റു കമ്പനികളുടെ പ്രീമിയം വരിക്കാരെ സ്വന്തമാക്കാനായിരിക്കും. ഇത്തരം ഒരു നീക്കം കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. എന്തായാലും ഇതുകൊണ്ടു അടിസ്ഥാന പരമായി ലാഭം ഉപഭോക്താക്കള്‍ക്കു തന്നെയാവും. ഒരു കമ്പനിയില്‍ നിന്ന് നല്ല സേവനം ലഭിക്കുന്നില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ സാധിക്കും. നമ്പര്‍ മാറുന്നതിനു മടിച്ചാണ് ഇപ്പോള്‍ പലരും മൊബൈല്‍ കമ്പനികളെ മാറ്റാന്‍ തയ്യാറാവാത്തത്.
എം.എന്‍.പി യാഥാര്‍ഥ്യമാവുന്നതോടെ ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് കസ്റ്റമര്‍ക്ക് മാറാന് സാധിക്കും. മാര്‍ക്കറ്റിലേക്ക് ദിവസം തോറും പുതിയ പുതിയ കമ്പനികള്‍ കടന്നു വരുന്നതിനാല്‍ ഇത് മല്‍സരം ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഇപ്പോല്‍ യുനൈറ്റഡ് കിങ്ഡം, ജര്‍മനി, ഹോങ്കോങ്, അമേരിക്ക, സിങ്കപ്പൂര്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുണ്ട്. എന്തിനേറെ നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ 2007ല്‍ തന്നെ ഇതു നടപ്പാക്കിയിട്ടുണ്ട്.

വിപണി കുതിപ്പ് തുടരാന്‍ സാധ്യത


ന്യൂഡല്‍ഹി: വരുന്ന ആഴ്ചയിലും ഓഹരി വിപണി കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എങ്കിലും ഈ മാസം 16ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന അര്‍ധവാര്‍ഷിക സാമ്പത്തിക റിപോര്‍ട്ടും സപ്തംബര്‍ 14ലെ പണപ്പെരുപ്പ റിപോര്‍ട്ടും നിര്‍ണായകമാവും.
വ്യവസായമേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ആഗോള വിപണിയിലെ അനുകൂല സാഹചര്യവും വിപണിയെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് ഒട്ടുമിക്ക ബ്രോക്കര്‍മാരും അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ റിപോര്‍ട്ട് അനുസരിച്ച് വ്യവസായ വളര്‍ച്ചാ നിരക്ക് 13.8 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയോളം വരും.

ഗൂഗിള്‍ ആപ്‌സ് സേവനത്തില്‍ മാറ്റം

സ്വന്തം ഡൊമെയ്‌നില്‍ ഗൂഗിള്‍ ആപ് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ഒട്ടുമിക്ക ഗൂഗിള്‍ ആപ്പുകളും നിങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് ആദ്യ കാലത്ത് ആപ് മെയില്‍ തുറക്കാന്‍ www.google.com/a/yourdomainname ആണ് കൊടുക്കാറുള്ളത്. പിന്നീട് അത് mail.google.com/a/yourdomainname ആയി മാറി. ഇപ്പോഴത് ലോഗിന്‍ mail.google.com ആയി മാറിയിരിക്കുകയാണ്. മെച്ചം. നിങ്ങള്‍ സാധാരണ ജിമെയില്‍ ഓപണ്‍ ചെയ്യുന്ന ലോഗിനില്‍ തന്നെ ആപ് സേവനങ്ങളും ഉപയോഗിക്കാം. ഒരു വ്യത്യാസം മാത്രം. ജി മെയില്‍ ലോഗിന്‍ യൂസര്‍ ഐ.ഡി മുഴുവന്‍ കൊടുക്കണം. ഉദാഹരണത്തിന് mail@shinod.in എന്നത് മുഴുവനായി കൊടുത്തതിനു ശേഷം താഴെ പാസ് വേര്‍ഡ് നല്‍കാം. ഇത്തരത്തില്‍ ബ്ലോഗര്‍ അടക്കമുള്ള മറ്റു സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍

ഇന്ത്യയിലെ വീടുകളില്‍ മൊത്തം സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് 16000 ടണിലധികമാണെന്നാണ് കണക്ക്. ഇതിന് ഏകദേശം 591 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കും. ഭാരതീയര്‍ സ്വര്‍ണത്തെ എന്നും മികച്ച നിക്ഷേപമാര്‍ഗമായാണ് പരിഗണിക്കുന്നത്.
എങ്ങനെ വാങ്ങാം?
ആഭരണ രൂപത്തിലാണ് പണ്ടു മുതലേ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നും 90 ശതമാനം പേരും ഈ രീതിയില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ രീതിയില്‍ പണിക്കുറവും പണിക്കൂലിയും കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കുന്നത്.
ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങളുടെ കാര്യത്തിലും ചില പരിമിതികളുണ്ട്. കമ്മീഷനായി ബാങ്കുകള്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെ ഈടാക്കുന്നതും വില്‍ക്കുമ്പോള്‍ ബാങ്കുകള്‍ വാങ്ങാന്‍ തയ്യാറാവാത്തതും ഈ നിക്ഷേപരീതിയുടെ പോരായ്മയാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ സ്വര്‍ണബാറുകള്‍ വാങ്ങാന്‍ സാധിക്കും. പക്ഷേ കിലോ കണക്കിന് സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കമോഡിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയോ സ്വര്‍ണത്തില്‍ മാത്രം നിക്ഷേപം നടത്തുന്ന മ്യൂച്ചല്‍ ഫണ്ടുകളോ വാങ്ങുകയാണ് മികച്ച മാര്‍ഗ്ഗം. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഏറ്റവും സുരക്ഷിതവും എളുപ്പവുമുള്ള മാര്‍ഗ്ഗം ഇതാണ്.

ഉടന്‍ ലഭിക്കുന്ന വരുമാനം
ദീര്‍ഘനിക്ഷേപം എന്ന രീതിയില്‍ വേണം സ്വര്‍ണത്തെ കാണാന്‍. ഉദാഹരണത്തിന് അഞ്ചു വര്‍ഷം മുമ്പ് സ്വര്‍ണത്തിന് 5000ല്‍ താഴെയായിരുന്നു വില

റിസ്‌ക് സാധ്യത

സ്വര്‍ണ നിക്ഷേപത്തില്‍ റിസ്‌ക് വളറെ കുറവാണ്. എ.ഡി1800 മുതലുള്ള കണക്കുകള്‍ ഈ വിശ്വാസത്തിനു കരുത്തു പകരുന്നു.

പണമാക്കാന്‍ എളുപ്പം

സ്വര്‍ണത്തിന് പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന ഡിജിറ്റല്‍ കോണ്‍ട്രാക്ട് ഏത് നിമിഷം വേണമെങ്കിലും സ്വര്‍ണമാക്കി മാറ്റാനും തുടര്‍ന്ന് പണമാക്കി മാറ്റാനും സാധിക്കും. നിക്ഷേപം ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായതിനാല്‍ സ്വര്‍ണം സൂക്ഷിക്കുകയെന്ന റിസ്‌കും കുറവാണ്.

ടാക്‌സ് സാധ്യത

സ്വര്‍ണനിക്ഷേപത്തിലുള്ള ലാഭം കാപ്പിറ്റല്‍ ഗെയിന്‍ നികുതിക്ക് വിധേയമായിരിക്കും. അതുകൊണ്ട് സ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുന്ന എല്ലാവരും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ബില്‍ നിര്‍ബന്ധമായും വാങ്ങണം. വലിയ ജ്വല്ലറികളില്‍ നിന്ന് ബില്‍ തരുമെങ്കിലും ചെറിയ ജ്വല്ലറികള്‍ ക്വട്ടേഷന്‍ പോലുള്ള നോട്ടുകളാണ് തരിക.

പുതിയ രീതികള്‍

കമോഡിറ്റി മാര്‍ക്കറ്റില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏത് ചെറിയ തുകയ്ക്കും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. പ്രതിമാസം ഒരു നിശ്ചിത തുക നല്‍കാമെന്നതാണ് മെച്ചം. നല്‍കുന്ന തുകയ്ക്ക് തുല്യമായ സ്വര്‍ണം നിങ്ങളുടെ പേരിലാവും.

ഇനി നിങ്ങള്‍ക്ക് സ്വര്‍ണം വേണം. നിങ്ങളുടെ കൈയില്‍ പണമില്ലെന്ന് കരുതൂ.. പണമാവുന്നതുവരെ കാത്തിരിക്കാന്‍ പറ്റില്ല. കാരണം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാവുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്‌കീമുകളും ഇന്ന് ലഭ്യമാണ്. നമ്മുടെ കൈയില്‍ അന്നത്തെ മാര്‍ക്കറ്റ് വിലയുടെ 35 ശതമാനം പണമുണ്ടായാല്‍ മാത്രം മതി. ബാക്കി പണം തുല്യ തവണകളിലൂടെ അടയ്ക്കാം. ആ പണത്തിന് ചെറിയൊരു പലിശ നല്‍കേണ്ടി വരും. എങ്കിലും അത് പേഴ്‌സണല്‍ ലോണിനേക്കാള്‍ എത്രയോ ചെറുതായിരിക്കും. കൈയില്‍ പണമായാല്‍ അത് എപ്പോള്‍ വേണമെങ്കിലും സ്വര്‍ണമായും ആഭരണമായും മാറ്റാന്‍ സാധിക്കും. വില വര്‍ധിക്കുന്നുവെന്ന ആശങ്ക വേണ്ട. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് വരുന്ന മകളുടെ കല്യാണത്തിന് ഇന്നു തന്നെ സ്വര്‍ണം വാങ്ങി തുടങ്ങാം അല്ലെങ്കില്‍ ഇന്നത്തെ സ്വര്‍ണ വിലയ്ക്ക് സ്വര്‍ണം(ഡിജിറ്റല്‍) വാങ്ങി സൂക്ഷിയ്ക്കാം. പണം തവണകളായി അടച്ചു തീര്‍ക്കാം.

ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് യോജിച്ചത്?

കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നല്‍കാനാവുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രത്യേകത. വിവിധ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന വ്യത്യസ്ത തരം കാര്‍ഡുകളെ ഒന്നു വിലയിരുത്താം.
പ്രീമിയം കാര്‍ഡ്: കാഷ് ബാക്ക് റിവാര്‍ഡ് പോയിന്റുകളോടു കൂടിയ ഇത്തരം കാര്‍ഡുകളില്‍ ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് ഏറ്റവും മികച്ചത്. ലക്ഷക്കണക്കിനു രൂപ പരിധിയുള്ള ഈ കാര്‍ഡുകള്‍ സ്വാഭാവികമായും സമൂഹത്തിലെ സാമ്പത്തികമായി ഉന്നതില്‍ നില്‍ക്കുന്നവരെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.
കാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡ്: നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകളുടെ കമ്മീഷനില്‍ നിന്ന് ഒരു വിഹിതം കാര്‍ഡ് വിതരണം ചെയ്യുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുന്ന രീതിയാണിത്. പ്രധാനമായും ഉദ്യോഗസ്ഥരും വനിതകളുമാണ് ഇതിന്റെ ഉപഭോക്താക്കള്‍.
സെക്കുര്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സേവിങ് ബാങ്ക് എക്കൗണ്ടിലെ തുകയ്ക്ക് ആനുപാതികമായി ക്രെഡിറ്റ് ലിമിറ്റ് നല്‍കുന്ന രീതിയാണിത്. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെ തന്നെ പര്‍ച്ചേസിങ് നടത്താമെങ്കിലും പരിധി എസ്.ബിയിലെ പണത്തിനനുസരിച്ചായിരിക്കും. വിദ്യാര്‍ഥികളും പണം തിരിച്ചടവില്‍ മോശം ട്രാക്ക് റെക്കോഡുള്ളവര്‍ക്കുമാണ് ഈ കാര്‍ഡുകള്‍ സാധാരണ നല്‍കാറുള്ളത്.
ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്‌സ്: കാഷ് ബാക്ക്, ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ്, അഡീഷണല്‍ കാര്‍ഡ്, ബോണസ് പോയിന്റ്‌സ്, കാഷ് ബാങ്ക്, എയര്‍ ലൈന്‍ റിവാര്‍ഡ് തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങളുള്ള ഈ കാര്‍ഡ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് സാധാരണ ഉപയോഗിക്കാറുള്ളത്.
പ്രിപെയ്ഡ് കാര്‍ഡ്: ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പേടിയാണോ? പക്ഷേ, ബിസിനസ് ആവശ്യത്തിന് കാര്‍ഡ് വേണം താനും. ഇത്തരത്തിലുള്ളവരെ ഉദ്ദേശിച്ചാണ് പ്രിപെയ്ഡ് കാര്‍ഡുകള്‍ തരുന്നത്. അടച്ച തുകയ്ക്ക് തുല്യമായ ക്രെഡിറ്റ് ലിമിറ്റുള്ളതായിരിക്കും കാര്‍ഡുകള്‍.
എയര്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സാധാരണ യാത്ര ചെയ്യുന്നവരെ ലക്ഷ്യമാക്കിയുള്ളതാണിത്. വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ച് തയ്യാറാക്കുന്ന ഈ കാര്‍ഡിലൂടെ വന്‍ ഡിസ്‌കൗണ്ടാണ് ഉപഭോക്താവിനു ലഭിക്കുന്നത്.
കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്‌സ്: രണ്ടു കമ്പനികള്‍ കൂടി ചേര്‍ന്ന് ഒരു ബ്രാന്‍ഡായി കാര്‍ഡുകള്‍ പുറത്തിറക്കുന്ന രീതിയാണിത്. ഉദാഹരണത്തിന് ഭാരത് പെട്രോളിയവുമായി സഹകരിച്ച് ഐ.സി.സി.ഐ ബാങ്ക് കാര്‍ഡ് പുറത്തിറക്കുന്നതുപോലെ.

ആഗോള സമ്മര്‍ദ്ദത്തില്‍ വിപണി ഇടിഞ്ഞു

മുംബൈ: ആഗോളവിപണിയിലെ സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 227.94 പോയിന്റിന്റെയും ദേശീയ സൂചികയായ നിഫ്റ്റി 69.20 പോയിന്റിന്റെയും ഇടിവാണ് രേഖപ്പെടുത്തിയത്.
ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ്, ഒ.എന്‍.ജി.സി, ഗെയില്‍ എന്നീ ഓഹരികള്‍ തിരിച്ചടികള്‍ക്കിടയിലും നേരിയ നേട്ടമുണ്ടാക്കി. ലൂപിന്‍ ലിമിറ്റഡ്, ജെയ് കോര്‍പ്പറേഷന്‍, ഹിന്ദ് കോപ്പര്‍, എച്ച്.ഡി.ഐ.എല്‍, ബജാജ് ഹോള്‍ഡിങ് എന്നീ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.

വിപണിയില്‍ നേരിയ മുന്നേറ്റം


ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, നെസ്‌ലെ ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ഒറാക്കില്‍ ഫിനാന്‍ഷ്യല്‍, ജെയിന്‍ ഇറിഗേഷന്‍ എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ടെക് മഹീന്ദ്ര, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ്, അദാനി എന്റര്‍പ്രൈസ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, റെലിഗേര്‍ കമ്പനികള്‍ ഇന്ന് കടുത്ത പരീക്ഷണങ്ങളാണ് നേരിട്ടത്. ടെക് മഹീന്ദ്രയുടെ ഓഹരികളില്‍ ഇന്ന് ഒരു ദിവസം കൊണ്ടു മാത്രം 22.80 പോയിന്റിന്റെ ഇടിവാണുണ്ടായത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ് ഡബ്ല്യു എനര്‍ജി ലിമിറ്റഡ്.(ഇപ്പോള്‍ 130 രൂപ വിലയുള്ള ഈ ഓഹരികള്‍ മൂന്നു മാസത്തിനുള്ള 170ലെത്തുമെന്നാണ് പ്രതീക്ഷ)
ലക്ഷ്മി വിലാസ് ബാങ്ക്: ഇപ്പോള്‍ 124 രൂപവരെയുള്ള ഓഹരികള്‍ 60 ദിവസത്തിനുള്ളില്‍ 140ലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
സുസ്‌ലോണ്‍: ഒരു കാലത്ത് നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓഹരികളിലൊന്നായിരുന്നു സുസ്‌ലോണ്‍. നഷ്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ കമ്പനി അടുത്ത 30 ദിവസത്തിനുള്ളില്‍ നേരിയ മുന്നേറ്റം പ്രതീക്ഷിക്കാനുള്ള സാമ്പത്തിക സാഹചര്യം കടന്നുവരുന്നുണ്ട്. ഇപ്പോള്‍ 48 രൂപ വിലയുള്ള സുസ്‌ലോണിന്റെ ടാര്‍ജറ്റ് 54.

ടാറ്റാ സ്റ്റീല്‍: ഇന്ന് 501 രൂപയില്‍ ക്ലോസ് ചെയ്ത ടാറ്റാ സ്റ്റീല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 525ലെത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശുഭപ്രതീക്ഷ/ഓഹരി അവലോകനം

മുംബൈ: സാമ്പത്തിക മേഖലയെ പിടികൂടിയ മരവിപ്പ് വര്‍ഷാവസാനം വരെ തുടരാനിടയുണെ്ടന്ന വിലയിരുത്തല്‍,— അമേരിക്കയിലെയും യുറോപ്പിലെയും ഓഹരി കമ്പോളങ്ങളില്‍ ഞെട്ടലുളവാക്കി. ധനകാര്യസ്ഥാപനങ്ങള്‍ മാത്രമല്ല, പ്രാദേശിക നിക്ഷേപകരും ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രകടിപ്പിച്ച തിടുക്കം പ്രമുഖ ഇന്‍ഡക്‌സുകളില്‍ പിന്നിട്ടവാരം വിള്ളലുളവാക്കി.
എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് പിന്നിട്ട മൂന്നാഴ്ചയായി തളര്‍ച്ചയെന്തന്നറിയാതെ മുന്നേറുകയാണ്. വിദേശ ഫണ്ടുള്‍ മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓള്‍ഡ് ,ന്യൂ ഇക്കണോമി ഓഹരികള്‍ വാരികൂട്ടാന്‍ മത്സരിച്ചതാണ് സൂചികയ്ക്ക് കരുത്തു പകര്‍ന്നത്. ബോംബെ സെന്‍സെക്‌സ് 30 മാസത്തിനിടയിലെ ഏറ്റവും മികച്ച തലം ദര്‍ശിക്കുകയും ചെയ്തു.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന ഫലവും നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 8. 5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന വിലയിരുത്തലും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആഗസ്തിലെ ആദ്യ 14 വ്യാപാരദിനങ്ങളിലായി വിദേശ ഫണ്ടുകള്‍ 6365 കോടി രൂപയുടെ നിക്ഷേപം നടത്തി. ജൂലൈയിലെ െമാത്തം നിക്ഷേപം 8320 കോടി രൂപയും ജൂണില്‍ ഇത് 7714 കോടി രൂപയുമായിരുന്നു. വിദേശ ഫണ്ടുകള്‍ തുടര്‍ച്ചയായ മൂന്നാം മാസമാണ് നിക്ഷേപകന്റെ മേലങ്കി അണിയുന്നത്.
നിക്ഷേപ താല്‍പര്യത്തില്‍ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് ഐ ടി സി, എ സി സി, എല്‍ ആന്റ് ടി എന്നിവ തിളങ്ങി. എന്നാല്‍ എസ് ബി ടി, ഭാരതി എയര്‍ ടെല്‍, ഒ എന്‍ ജി സി, ടാറ്റാ മോട്ടേഴ്‌സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫോസീസ്, വിപ്രോ തുടങ്ങിയ കൗണ്ടറുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. വ്യാഴാഴ്ച്ച ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ആഗസ്റ്റ് സീരിസ് സെറ്റില്‍മെന്റാണ്. ഇത് വിപണിയിലെ ചാഞ്ചാട്ടം രൂക്ഷമാക്കാനിടയുണ്ട്.
വാരാദ്യം തണുപ്പന്‍ പ്രകടനങ്ങള്‍ക്കു ശേഷം, ബുധനാഴ്ചയോടെയാണ് സെന്‍സെക്‌സ് മുന്നേറ്റത്തിന്റെ പാതയി—ലേയ്ക്ക് തിരിഞ്ഞത്.
വ്യാഴാഴ്ച ഒരുഘട്ടത്തില്‍ വിപണി 18475 പോയിന്റു വരെ കുതിച്ചു. വാരാവസാനം സൂചിക 18,401 ലായിരുന്നു. യുറോപ്യന്‍ വിപണികളിലെ തളര്‍ച്ചയാണ് ആഭ്യന്തര നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്. 1 .24 ശതമാനം പ്രതിവാര നേട്ടം കൈവരിച്ച സെന്‍സെക്‌സ് 234 പോയിന്റ് സ്വന്തമാക്കി. നിഫ്റ്റി സൂചിക 78 .55 പോയിന്റ് കയറി— 5530 .64 ല്‍ എത്തി. മിഡ് കാപ്പ് സൂചിക 2 .3 ശതമാനവും സ്‌മോള്‍ കാപ്പ് 1 .7 ശതമാനവും ഉയര്‍ന്നു സെന്‍സെക്‌സിലും തിളങ്ങി.
ഭക്ഷ്യ ഉല്‍പ്പന്ന— സൂചികയിലെ വര്‍ദ്ധന 10 .35 ശതമാനമായി താഴ്ന്നു.— തൊട്ടു മുന്‍ വാരം ഇത് 11 .4 ശതമാനമായിരുന്നു. നാണ്യപ്പെരുപ്പം വരും മാസങ്ങളില്‍ കുറയുമെന്നാണ് രാജ്യത്തെ ചീഫ് സ്റ്റാറ്റീഷ്യന്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ സമ്പദ്ഘടന അപകടകരമായ തലത്തിലേയ്ക്ക് നീങ്ങുന്നതായാണ് അവിടെ നിന്നുള്ള സാമ്പത്തിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള ക്ലെയിമുകളില്‍ വീണ്ടും വര്‍ധനവുണ്ടായി. പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന് ഡൗജോണ്‍സ് സൂചിക 10213 ലേയ്ക്കും എസ് ആന്റ് പി 1071 ലേയ്ക്കും താഴ്ന്നു.

news from www.thejasnews.com