Views

  • വിഎസിന്റെ കുമ്പസാരം പാര്‍ട്ടിയെ പ്രതികൂട്ടിലാക്കും
    തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനസമിതിയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞത് വിഎസിന്റെ പതിവ് തന്ത്രം മാത്രമാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം നടത്തിയ പ്രസംഗത്തിലാണ് തനിക്ക് ‘തെറ്റ്’ പറ്റിയെന്ന് വിഎസ് സമ്മതിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പാര്‍ട്ടി വിലക്ക് ലംഘിച്ച് കുടംകുളത്തേക്ക് പോയതും ‘ശരിയായില്ലെ’ന്നാണ് വിഎസ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്. പല നിലപാടുകളും പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ ആഗ്രഹിക്കുന്നും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് വിഎസ് പറഞ്ഞിരുന്നത്. ജനകീയ നിലപാടുകള്‍ക്കൊപ്പം നിന്ന ...
  • വിഎസിനെതിരേ നടപടി ഏഴാംതവണ
    1962ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് മുമ്പ് ഇന്ത്യ-ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചൈനീസ് ചാരന്മാരായി വിശേഷിപ്പിച്ച് ജയിലിലടച്ചിരുന്നു. ആ വിധത്തില്‍ വിഎസ് അച്യുതാനന്ദനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പക്ഷേ, അറസ്റ്റ് ചെയ്ത് ജയലിലടച്ചിട്ടും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഇന്ത്യന്‍ പട്ടാളത്തിന് അനുകൂല സമീപനമാണ് വിഎസ് സ്വീകരിച്ചത്.
  • ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മൂക്കുകയറിടേണ്ട?
    കൂണുകള്‍ പോലെ ന്യൂസ്‌പോര്‍ട്ടലുകള്‍ മുളച്ചുപൊന്തുകയാണ്. ചാനല്‍ യുദ്ധത്തിനു പിറകെ പോര്‍ട്ടല്‍ പോരാട്ടങ്ങള്‍ തന്നെയാണ് വരാനിരിക്കുന്നത്. ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ മീഡിയ ലിസ്റ്റില്‍ കയറി കൂടാനും സര്‍ക്കാര്‍ അക്രെഡിഷനും വേണ്ടി ‘വെബ്‌സൈറ്റുകള്‍’ തിക്കും തിരക്കും കൂട്ടുകയാണ്.
  • ബാബയെങ്കില്‍ ബാബ
    കാരണം അണ്ണാ ഹസാരെയുടെ സമരത്തെ ഒരു ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെ കൗശലത്തോടെ സര്‍ക്കാര്‍ തകര്‍ത്തു കഴിഞ്ഞു. കെജ്രിവാളിനെ,,,കിരണ്‍ ബേദിയെ…ഓരോരുത്തരെയും ഓരോ വിധത്തില്‍ കുടുക്കി. അണ്ണയെ പൊളിച്ചടുക്കിയ യുപിഎ മുന്നണി അടിച്ചുമാറ്റിയ കോടികള്‍ക്ക് കൈയും കണക്കുമില്ല. ലോകത്തിലെ ഏറ്റവും വലിയ അഴിമതികള്‍ക്കാണ് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്. ബാബയെങ്കില്‍ ബാബ ഒരു പ്രതിരോധം തീര്‍ക്കപ്പെടേണ്ടതുണ്ട്. ഈ പ്രതിരോധത്തിലൂടെ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കില്ലെങ്കിലും ബോധവത്കരണവും അതുമുഖേന ക്യാന്‍സര്‍ പോലെ അതു വ്യാപിക്കുന്നതും ഒരു പരിധിവരെ തടയാനും സാധിക്കും.
  • എന്താണ് സിബില്‍ റിപ്പോര്‍ട്ട്?
    വണ്ടിയുടെയും ക്രെഡിറ്റ് കാര്‍ഡിന്റെയും അടവുകള്‍ കൃത്യമായി അടയ്ക്കാത്തവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ഓരോ പിഴവും സിബില്‍( ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) റെക്കോഡ് ചെയ്യുന്നുണ്ട്. അംഗങ്ങളായ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമായ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്. മുഴുവന്‍ വാര്‍ത്തയും വായിക്കാന്‍  
  • മുസ്ലീംസംവരണം ശരിയോ തെറ്റോ?
    ഒരു കാലത്ത് ജാതിപരമായ സംവരണം ആവശ്യമായിരുന്നു. അത് അന്നത്തെ ശരിയുമായിരുന്നു. ഇന്നത്തെ കാലത്ത് അത്തരം സംവരണം ഒരു ബാധ്യത തന്നെയാണ്. അതേ സമയം ബദലായി എല്ലാവരും നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക സംവരണത്തിന് നിരവധി പരിമിതികളുണ്ട്. പ്രധാനപ്രശ്‌നം സാമ്പത്തികം അളക്കുന്നതു തന്നെ. ഒരു ജാതിയില്‍ ജനിച്ചതുകൊണ്ടു മാത്രം സംവരണം കിട്ടരുത്. സാമ്പത്തികമായി അയാള്‍ സംവരണത്തിന് അര്‍ഹനാവുകയും വേണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വാദം വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത മുഴുവനായി വായിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ജ്വല്ലറി മുതലാളിമാരെ ഇറക്കുമതി ചുങ്കം വേണം
    സ്വര്‍ണത്തിനു ചുമത്തിയ അധിക നികുതി പിന്‍വലിക്കുന്നതിനുവേണ്ടി സമരം നടത്തുന്ന ജ്വല്ലറി മുതലാളിമാര്‍ 1991ലുണ്ടായ അനുഭവം മറക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന അക്കാലത്ത് വെറും മൂന്നാഴ്ച പെട്രോള്‍ ഇറക്കുമതി ചെയ്യാനുള്ള വിദേശകറന്‍സി മാത്രമേ ഇന്ത്യയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ഗതികെട്ട് ഐഎംഎഫില്‍ സ്വര്‍ണം പണയം വെച്ചാണ് എണ്ണയ്ക്കുള്ള പണം ഇന്ത്യ കണ്ടെത്തിയത്. വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വായിക്കാന്‍  
  • സെക്‌സിനും ഒരു കരാറായാലോ?
    പ്രായപൂര്‍ത്തിയായ യുവാവും യുവതിയും ഒരു സെക്ഷ്വല്‍ കോണ്‍ട്രാക്ടിലേര്‍പ്പെടുന്ന രീതി ചില മെട്രോ നഗരങ്ങളില്‍ വ്യാപകമാകുന്നു. ഒരുമിച്ച് കുടുംബജീവിതം നയിക്കുകയും അതേ സമയം വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്ന കൊ ഹാബിറ്റേഷന്‍ അല്ലെങ്കില്‍ ലിവിങ് ടുഗദര്‍ എന്ന സങ്കല്‍പ്പത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞതോടെയാണ് സെക്ഷ്വല്‍ കോണ്‍ട്രാക്ട് എന്ന പുതിയ രീതി നിലവില്‍ വന്നിട്ടുള്ളത്. സെക്‌സ് എന്നത് ഏതൊരു കുടുംബജീവിതത്തിന്റെയും അടിസ്ഥാനമാണ്. തുടക്കത്തില്‍ ആദര്‍ശം പറയുമെങ്കില്‍ പതുക്കെ പതുക്കെ കോ ഹാബിറ്റേഷന്‍ സെക്‌സിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴുതി വീഴും. പ്രായത്തിന്റെ അല്ലെങ്കില്‍ ആദര്‍ശത്തിന്റെ ചോരത്തിളപ്പ് ...
  • ഷാജി കൈലാസേ പുതിയതൊന്നും ഇല്ലേ..
    കിങും കമ്മീഷണറും കിടിലന്‍ എന്ന റിവ്യു വായിച്ച് അക്കിടി പറ്റിപോയതിന്റെ ക്ഷീണം രണ്ടു വരി അടിച്ചു തീര്‍ക്കാമെന്നുവെച്ചു. പിള്ളേ..കലിപ്പ് തീരുന്നില്ല..മമ്മുട്ടിയും സുരേഷ് ഗോപിയും കൂടി ഇന്ത്യ മഹാരാജ്യത്തെ രക്ഷിച്ച് തോക്കുമേന്തി മടങ്ങുന്ന സീന്‍ മറക്കില്ല പൊന്നേ…തേട്ടി..തേട്ടി വരുന്നു…. കിങ്, കമ്മീഷണര്‍ എന്ന സിനിമകള്‍ അതാതു കാലഘട്ടത്തിന്റെ ശരിയായിരുന്നു. കൂടുതല്‍ പഠിച്ച്, കരുതലോടെയെടുത്ത പടങ്ങളായിരുന്നു അവ. ഈ രണ്ടു പടങ്ങളും ‘കാണാപാഠം’ പഠിച്ചാണ് ആണും പെണ്ണും കെട്ട ഒന്നിനെ ഷാജി കൈലാസും രഞ്ജിയും ചേര്‍ന്ന് പടച്ചുവിട്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റിയുടെ അംശം പോലും ...
  • ഈ പാര്‍ട്ടികള്‍ ഇന്ത്യയെ തകര്‍ക്കും
    സങ്കുചിതമായ പ്രാദേശികതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിശാലമായ രാജ്യതാല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന നിലപാടുമായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അങ്ങേയറ്റം അപകടകരമാണ്. പത്തുവര്‍ഷം മുമ്പ് വര്‍ധിപ്പിച്ച റെയില്‍വേ ചാര്‍ജ്ജില്‍ നാമമാത്രമായ വര്‍ധനവ് വരുത്തുകയും തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെയും അതിന്റെ സര്‍വാധികാരി മമതാ ബാനര്‍ജിയുടെയും ഇമേജ് വര്‍ധിപ്പിക്കാനും രാഷ്ട്രീയനാടകമാടി ഒടുവില്‍ ചാര്‍ജ്ജ് കുറയ്ക്കുക. നാണം കെട്ട ഏര്‍പ്പാടാണിത്. റെയില്‍വേ ഒരു വാണിജ്യ സ്ഥാപനമാണ്. തീര്‍ച്ചയായും ക്ഷേമരാഷ്ട്രസങ്കല്‍പ്പമനുസരിച്ച് ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരേണ്ട ബാധ്യത സര്‍ക്കാറിന്റെതാണ്. പക്ഷേ, ഇന്ത്യയില്‍ അത്തരം ഒരു സങ്കല്‍പ്പമില്ല. വെറും ...
Read more