Certified PHP/MySQL web developer course

This course has been developed in collaboration with dozens of hiring companies in India and U.S. to prepare fresh graduates to work as php/mysql web developers.
There are more then 200 companies in India who hire fresh graduates for web development using php and mysql. Normally companies have to give 2-3 months of full time training in php and mysql to new hires. This course provides this real life training for web development before graduates join a company. This will help the companies save 3 months of time and 50,000 to 100,000 Rs that companies spend in salaries and training of fresh graduates before they become productive.
We do not expect our students to memorize some concepts or trick questions or programming examples to pass a test. We prepare them to be real software developer where they are able to fix existing code, develop new code to build web applications, document and be able to explain what their code or someone else code does.
We require that students have access to a laptop or PC to install required software and work on real problems as part of this course. Students also learn html,css , javascript and smarty because all this is needed for a web developer along with php and mysql.
Course consist of prepared lecture notes, videos of lectures, live access to teachers for 12 hours a day, hundreds of real life assignments plus sharing of best assignments from class.
Software development is essentially a group activity; so students take part in group discussions, learn to comment on each others code and work on group projects to prepare for working as web developers.
Hiring companies have access to all the assignments and projects done by students so they can select best overall programmers for their jobs, just not the students who score well in exams or can talk well in interview.
Who can take the course?
Course is open to working professionals, recent graduates & students. No previous programming experience is required.
Only requirement is that students have a strong desire to have a career as web developer and be willing to work real hard in learning and doing all assignments.This course has been developed in collaboration with dozens of hiring companies in India and U.S. to prepare fresh graduates to work as php/mysql web developers.

There are more then 200 companies in India who hire fresh graduates for web development using php and mysql. Normally companies have to give 2-3 months of full time training in php and mysql to new hires. This course provides this real life training for web development before graduates join a company. This will help the companies save 3 months of time and 50,000 to 100,000 Rs that companies spend in salaries and training of fresh graduates before they become productive.
We do not expect our students to memorize some concepts or trick questions or programming examples to pass a test. We prepare them to be real software developer where they are able to fix existing code, develop new code to build web applications, document and be able to explain what their code or someone else code does.
We require that students have access to a laptop or PC to install required software and work on real problems as part of this course. Students also learn html,css , javascript and smarty because all this is needed for a web developer along with php and mysql.
Course consist of prepared lecture notes, videos of lectures, live access to teachers for 12 hours a day, hundreds of real life assignments plus sharing of best assignments from class.
Software development is essentially a group activity; so students take part in group discussions, learn to comment on each others code and work on group projects to prepare for working as web developers.
Hiring companies have access to all the assignments and projects done by students so they can select best overall programmers for their jobs, just not the students who score well in exams or can talk well in interview.Who can take the course?
Course is open to working professionals, recent graduates & students. No previous programming experience is required.
Only requirement is that students have a strong desire to have a career as web developer and be willing to work real hard in learning and doing all assignments.

For more details Please call 9947707750

വി.എസ് മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും

വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള്‍ തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും മാത്രം കൈമുതലാക്കിയ ഒരു സംഘം പാര്‍ട്ടിപിടിച്ചെടുത്തിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സാമാന്യജനത്തിനു നീതി പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഒന്നുകില്‍ പണമോ,, അല്ലെങ്കില്‍ പാര്‍ട്ടിയുടെ ശിങ്കിടിയോ ആയവര്‍ക്കു മാത്രം മെച്ചം കിട്ടുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത കാലം. അച്ചടക്കം അച്ചടക്കം എന്ന ഓലപ്പാമ്പിനെ കാട്ടി വി.എസിനെ മെരുക്കിയവര്‍ക്ക് ചികഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കും.. നിങ്ങള്‍ അച്ചടക്കലംഘനമെന്നു വിധിയെഴുതിയ കാര്യങ്ങളാണ് വി.എസ് എന്ന മനുഷ്യനെ വളര്‍ത്തിയത്. അങ്ങനെ വരുമ്പോള്‍ തെറ്റു പറ്റിയത് വി.എസിനോ പാര്‍ട്ടിക്കോ…പ്രായാധിക്യം കൊണ്ടാണ് വി.എസിന് സീറ്റ് നിക്ഷേധിക്കുന്നതെങ്കില്‍ പ്രചാരണത്തില്‍ എല്ലാ മണ്ഡലത്തിലും അദ്ദേഹം വേണമെന്ന് പാര്‍ട്ടിക്ക് വാശിപിടിക്കാനാവില്ല. ചിലര്‍ക്കുവേണ്ടി പാര്‍ട്ടി സൗകര്യപൂര്‍വം മറക്കുന്ന ഒന്നുണ്ട്. വി.എസ് മാത്രേ ഇന്നു പാര്‍ട്ടിയില്‍ ഒരു ജനകീയ നേതാവുള്ളൂവെന്ന സത്യം. ബാക്കിയെല്ലാം എസി റൂമുകളില്‍ ഉറങ്ങുന്ന എക്‌സിക്യുട്ടീവ് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ടിവി ക്യാമറ ഓണായാല്‍ മാത്രം ആക്ടിവാകുന്നവര്‍….

റിലയന്‍സ് ഗോള്‍ഡ് സേവിങ്‌സ് ഫണ്ട്

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന റിലയന്‍സ് ഫണ്ടാണിത്. ഗ്രോത്ത്, ഡിവിഡന്റ് എന്നീ രണ്ട് ഓപ്ഷനുകളില്‍ ഇതു ലഭ്യമാണ്. ഒരു യൂനിറ്റിന് 10 രൂപ നിരക്കില്‍ 5000 രൂപയാണ് മിനിമം നിക്ഷേപിക്കേണ്ടത്. കൂടാതെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍(സിപ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ മാസത്തില്‍ 100 രൂപ വീതം നിക്ഷേപിക്കുന്നതിനും അവസരമുണ്ട്. കൂടാതെ ആദ്യവര്‍ഷം നിക്ഷേപത്തിന് നികുതി ഇളവുകളും ലഭിക്കും. എന്‍.എഫ്.ഒ 14ാം തിയ്യതി മുതല്‍ ആരംഭിച്ചു. അവസാന തിയ്യതി ഫെബ്രുവരി 28ാണ്. മറ്റൊരു മെച്ചം നിങ്ങള്‍ക്ക് 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം. അതും ഇന്നത്തെ മാര്‍ക്കറ്റ് വിലയ്ക്ക്. 10 വര്‍ഷത്തെ ലക്ഷ്യത്തില്‍ പ്രതിമാസം 2000 രൂപ നിക്ഷേപിച്ചുമുന്നോട്ടുപോവാന്‍ സാധിക്കുന്ന ഒരാള്‍ക്ക് അതിശയിപ്പിക്കുന്ന റിട്ടേണ്‍ കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇതുവരെയുള്ള ചരിത്രം വച്ച് സ്വര്‍ണത്തിന്റെ വില കൂടുകയല്ലാതെ കുറയുന്നില്ല.

If need more details please contact

സെന്‍സെക്‌സ് 441 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 5400നു താഴെ

മുംബൈ: ഈജിപ്തില്‍ തുടരുന്ന രാഷ്ട്രീയപ്രതിസന്ധികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇന്ന് ഓഹരി വിപണിയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 441.16 പോയിന്റോളം താഴ്ന്ന് 180008.15ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 131 പോയിന്റ് കുറഞ്ഞ് 5395.75ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മികച്ച സപ്പോര്‍ട്ടീവ് ലെവലായി പരിഗണിക്കുന്ന 5400നും താഴെ നിഫ്റ്റി ക്ലോസ് ചെയ്യുന്നത് ആറുമാസത്തിനിടെ ആദ്യമായിട്ടാണ്. എന്നാല്‍ ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുമ്പത്തെ രണ്ടു ദിവസങ്ങളില്‍ വിപണിയുണ്ടാക്കിയ നേട്ടത്തില്‍ നിന്നു ലാഭം കൊയ്യാനുള്ള ഏതവസരവും നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുമെന്നത് സ്വാഭാവികമാണ്. തീര്‍ച്ചയായും നിഫ്റ്റിയുടെ മുന്നോട്ടുയാത്ര പ്രവചനാതീതമാണ്. ലഭിച്ച അവസരങ്ങളിലെല്ലാം വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. അതെല്ലാം ഡോളര്‍ അടിസ്ഥാനനിക്ഷേപങ്ങളിലേക്ക് ഒഴുകുകയാണ്. കൂടാതെ പണം നിക്ഷേപിക്കുന്നതില്‍ നിന്ന് ഒട്ടുമിക്കവരും വിട്ടുനില്‍ക്കുകയാണ്. ഈ പോക്കുപോയാല്‍ നിഫ്റ്റി 5100 ലെവല്‍ വരെ താഴുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതേ സമയത്ത് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിപണി കൈവിട്ടാലും തല്‍ക്കാലം പേടിക്കാനില്ലെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. കാരണം ഇന്‍ഷുറന്‍സ് മേഖലയില്‍ പണം നിക്ഷേപിച്ചിട്ടുള്ള ആഭ്യന്തരവിപണിയിലുള്ളവരുടെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പ്രീമിയം കൂടുതലാണെന്നതാണ് ഇതിനൊരു കാരണം. ഇതുവരെ 1.5 ബില്യണ്‍ ഡോളര്‍ പണമാണ് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഇനി 2.5 ബില്യണ്‍ ഡോളര്‍ കൂടി പിന്‍വലിക്കാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ഇടിവ് എല്ലാ മേഖലയെയും ഒരു പോലെ ബാധിച്ചു. ടു ജി സ്‌പെക്രട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഡി ബി റിയാലിറ്റി, യൂനിടെക് ഓഹരികള്‍ക്ക് ഇന്നു കാര്യമായ തിരിച്ചടിയേറ്റു. ജെയിന്‍ ഇറിഗേഷന്‍, വെല്‍സ്പണ്‍, ഡിവിസ് ലാബ്, അരബിന്ദോ ഫാര്‍മ, ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ തകര്‍ച്ചക്കിടയിലും തിളങ്ങി. സണ്‍ ടി വി, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, കുമ്മിന്‍സ് കമ്പനികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.

നിഫ്റ്റി 5500 ലെവല്‍ നിലനിര്‍ത്തി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില അദ്ഭുതങ്ങള്‍ നടന്ന ദിവസമാണിന്ന്. അമേരിക്കന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ഏറെ നഷ്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം. മേമ്പൊടിയായി ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായെന്ന വാര്‍ത്തകളും എത്തിയിരുന്നു. ആഭ്യന്തരമായി പ്രത്യേകിച്ച് യാതൊരു പ്രചോദനമില്ലാതിരുന്നിട്ടും വിപണി ഇന്നു മികച്ച പ്രകടനം നടത്തിയത് നിക്ഷേപകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി.
നഷ്ടത്തിലായ 300 പോയിന്റുകള്‍ സെന്‍സെക്‌സ് തിരിച്ചുപിടിച്ചതും നിഫ്റ്റി 5500 ലെവലില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. സെന്‍സെക്‌സ് ചെറിയ നഷ്ടത്തോടെ 18327.76ലും നിഫ്റ്റി 5505.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഷോര്‍ട്ട് കവറിങ് പ്രോഫിറ്റ് ബുക്കിങിനുവേണ്ടിയുള്ളതാണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ നിഫ്റ്റി 5200 വരെ താഴാനുള്ള സാധ്യത തുടരുകയും ചെയ്യും.

മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ പേടിക്കണം, മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ നിങ്ങള്‍ നേടിയെടുക്കണം

മുംബൈ: ഓഹരി വിപണി താഴേക്കു താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരെല്ലാം ആശങ്കയിലാണെങ്കിലും വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ഈ വര്‍ഷം വിപണി 40 ശതമാനത്തോളം ഇടിവ് നേരിട്ടതിനുശേഷവും ഓഹരി വിപണിയെ വിശ്വസിക്കണമെന്നു പറയുന്നതിലെ യുക്തി ചിലര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടാവില്ല.
ഇങ്ങനെ ചിന്തിച്ചുനോക്കൂ… നിങ്ങള്‍ ഒരു സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. ആ സാധനത്തിന് ഒരു ഫെസ്റ്റിവല്‍ ഓഫറായി 40 ശതമാനം കിഴിവുണ്ട്.. തീര്‍ച്ചയായും നിങ്ങള്‍ അത് വാങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്.
നിക്ഷേപത്തിനു താല്‍പ്പര്യമുണ്ട്. പക്ഷേ, റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ വിപണിയില്‍ പണം നിക്ഷേപിച്ചു കുടുങ്ങി കിടക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും.. ബാങ്കിലെ പലിശയും ബിസിനസ്സിലെ ലാഭവും നിങ്ങള്‍ കണക്കുകൂട്ടുന്നത് അധികവും വാര്‍ഷികാടിസ്ഥാനത്തിലായിരിക്കും. ഓഹരി വിപണയിലെ നിക്ഷേപവും നമ്മള്‍ ആ രീതിയില്‍ കണക്കുകൂട്ടിനോക്കിയാല്‍ കാര്യം മനസ്സിലാവും.
അല്‍പ്പം സമയം ചെലവഴിച്ചാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 15 ശതമാനം ലാഭം നേടാന്‍ ഒരു പ്രയാസവുമില്ല. കൂടുതല്‍ അറിവും താല്‍പ്പര്യവുമുള്ളവര്‍ 30ഉം 40 ഉം ശതമാനം സ്വന്തമാക്കും.. ഒരു കുന്നിന് ഒരു കയറ്റവും ഇറക്കവും ഉള്ളതുപോലെ വിപണിക്ക് താഴ്ചയും ഉയര്‍ച്ചയും സ്വാഭാവികമാണ്. എന്ന കാര്യവും ഇതിനോടൊപ്പം കൂട്ടിചിന്തിക്കണം.
ഏത് കച്ചവടത്തിലും ലാഭം കിട്ടണമെങ്കില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനം ലഭിക്കണം. ഇവിടെ ഓഹരിയുടെ വിലകുറയുന്ന ദിവസങ്ങളാണ് നിങ്ങളുടെ മുന്നിലൂടെ കടന്നുപോവുന്നത്. മുന്നോട്ടുകുതിക്കുന്ന ഒരു വിപണിയില്‍ നിന്ന് എല്ലാവര്‍ക്കും ലാഭമുണ്ടാക്കാനാവും..എന്നാല്‍ അതിന് ഒരു പരിധിയിയുണ്ട്.
ഇപ്പോഴത്തെ വിപണിയില്‍ നിക്ഷേപകര്‍ അറച്ചുനില്‍ക്കുകയാണ്. ഇവിടെയാണ് നിങ്ങളുടെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ഇതിനര്‍ഥം അന്ധമായി വാങ്ങികൂട്ടണമെന്നല്ല. വ്യക്തമായ പദ്ധതികളോടെ വാങ്ങി വയ്ക്കണം. ഓരോ പര്‍ച്ചേസിനും വസ്തുതകളുടെ പിന്‍ബലം വേണം.
ഒരു പക്ഷേ, ഉടന്‍ ഒരു തിരിച്ചുവരവ് ഈ പണത്തില്‍ നിന്ന് നിങ്ങള്‍ക്കുണ്ടാവില്ല. പക്ഷേ, അത് തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ മറ്റേത് നിക്ഷേപമാര്‍ഗ്ഗത്തിനേക്കാളും വലിയൊരു തുക നിങ്ങള്‍ ലാഭമുണ്ടാക്കി തരുമെന്ന കാര്യം തീര്‍ച്ചയാണ്.
കഴിഞ്ഞ ആറുവര്‍ഷമായി ട്രേഡിങ് നടത്തുന്ന എനിക്ക് നഷ്ടങ്ങളുണ്ടായിയെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചില സ്‌ക്രിപ്റ്റുകള്‍ മാസങ്ങളോളം കെട്ടികിടന്നിട്ടുണ്ട്. പക്ഷേ. ഒരു വര്‍ഷത്തെ കണക്കു നോക്കുമ്പോള്‍ അതെല്ലാം ലാഭത്തില്‍ തന്നെയാണ് ഞാന്‍ വിറ്റൊഴിവാക്കിയിട്ടുണ്ട്. നല്ല ഓഹരികളും വിപണികളെ കുറിച്ചും സ്വന്തം തീരുമാനത്തെ കുറിച്ചുമുള്ള വിശ്വാസവും നിര്‍ണായകമാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഓഹരികള്‍ വാങ്ങുകയും മറ്റാരെങ്കിലും പറയുന്നതുകേട്ട് അത് വിറ്റൊഴിവാക്കി…അയ്യോ..നഷ്ടം വന്നേ എന്ന് അലറികരയുന്നവരും ഈ മേഖലയിലേക്ക് വരാത്തതാണ് നല്ലത്. ഈ കാര്യത്തില്‍ സ്വന്തം നിലപാടുകളാണ് വേണ്ടത്.

കുഞ്ഞാലിക്കുട്ടി എന്തിനാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്

അയ്യോ…അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കാണ്…
ഇന്നു രാവിലെ അത്തരമൊരു പ്രസ്താവന ഇറക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താ?

1 തിരഞ്ഞെടുപ്പ് വരികയാണ്. ഞാനെന്തെങ്കിലും ചൊറിഞ്ഞാല്‍ റൗഫ് അതിലും വലുതുമായെത്തുമെന്ന സാമാന്യബോധം കുഞ്ഞാപ്പയ്ക്കില്ലേ?

2 അയ്യേ…ഇവന്‍ കണ്ണരുട്ടുന്നു..എന്നു കരയേണ്ട ഒരാളാണോ…കുഞ്ഞാലിക്കുട്ടി…

3 ഇനി പാലക്കാട്ടെ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണെങ്കില്‍…ആ വിഷയം അത്രമാത്രം കുഞ്ഞാലിക്കുട്ടിയിലേക്കെത്തിയിരുന്നില്ല. ചാക്കുവരെയെത്തി നില്‍ക്കുകയല്ലേ.. നിഷേധിക്കാനും അപലപിക്കാനും കുറേ സമയമുണ്ടായിരുന്നു..

പിന്നെ എന്തിനാണ് കുഞ്ഞാലിക്കുട്ടി ഈ വെടിക്ക് തിരികൊളുത്തിയത്.

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.
പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിലക്കയറ്റവും പണപ്പെരുപ്പവും തടയുന്നതിന് ബഹുമുഖപരിപാടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലാത്തതാണ് കാര്യം.
കഴിഞ്ഞ വര്‍ഷം 28 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച വിദേശസ്ഥാപനങ്ങള്‍ ജനുവരില്‍ മാത്രം 3400 കോടി രൂപയാണ് പിന്‍വലിച്ചത്. അതിനര്‍ഥം ഇനിയും പിന്‍വലിക്കല്‍ തുടര്‍ന്നാല്‍ വിപണിയും താഴോട്ട് വീഴുമെന്നു തന്നെയാണ്. ചില ഇ.ടി.എഫ് ഫണ്ടുകളുടെ ഭാവി പോലും ഇരുട്ടിലാക്കിയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നത്. 5450-5350 എന്ന റേഞ്ച് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തിങ്കളാഴ്ച ഇതു തകര്‍ത്ത് താഴോട്ടിറങ്ങുകയാണെങ്കില്‍ പിന്നെ ചുരുങ്ങിയത് ആറുമാസത്തേക്ക് വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കന്‍ വിപണി മെച്ചപ്പെടുന്നതും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കൂടാതെ വിപണി താഴോട്ടുള്ള യാത്ര തുടരുന്നതില്‍ ഒരു വലിയ വിഭാഗം നിക്ഷേപകര്‍ കൂടുതല്‍ ഇടിവിനായി പണം മാറ്റി കാത്തിരിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഓഹരി വിദഗ്ധരുടെ അഭിപ്രായത്തില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴും. അതേ സമയം ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പിയുടെ കണക്കനുസരിച്ച് ജപ്പാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന റിപോര്‍ട്ടുകളും ഇന്നു പ്രതികൂലമായി ബാധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. എച്ച്. ഡി.ഐ.എള്‍, ഐ.വി.ആര്‍.സി എല്‍, ബി.ജി.ആര്‍ എനര്‍ജി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഡി.എല്‍.എഫ് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു. പ്രതിസന്ധിക്കിടയിലും ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഒ.എന്‍.ജി.സി, ഗ്ലാക്‌സോ, കോര്‍പ്പറേഷന്‍ ഓഹരികള്‍ തിളങ്ങി.
ഇപ്പോഴത്തെ നിലയില്‍ ഐ.സി.സി.ഐ, എസ്.ബി.ഐ ഓഹരികള്‍ വാങ്ങുന്നത് ഏറെ നല്ലതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വിലകുറയുന്നതുകണ്ട് ആശങ്കപ്പെടേണ്ട. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ വാങ്ങുന്നതിനുള്ള അനുകൂലസമയമാണ്. അതേ സമയം ടാറ്റാ മോട്ടോര്‍സ്, എ.സി.സി എന്നിവ വിറ്റൊഴിവാക്കാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. 600 താഴെ ടാറ്റാ സ്റ്റീല്‍ എത്തിയാല്‍ വാങ്ങാവുന്നതാണ്.