നാളത്തെ വിപണി

മുംബൈ: താഴേക്കാണെങ്കില്‍ നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ട് ലെവലായി പരിഗണിക്കുന്നത് 6020ഉം 5937മാണ്. മുകളിലേക്കാണ് യാത്രയെങ്കില്‍ 6210ഉം 6244ഉം കടന്നുകിട്ടുക അല്‍പ്പം ബുദ്ധിമുട്ടായിരിക്കും.
അമേരിക്കന്‍ സമ്മര്‍ദ്ദം തുടരുന്നതാണ് വിപണിയില്‍ ചെറിയൊരു ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞാഴ്ച 4 ശതമാനത്തോളം തകര്‍ച്ചയിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തി കഴിഞ്ഞതായാണ് സൂചന.
ഈ തകര്‍ച്ചയെ വാങ്ങാനുള്ള അവസരമായി പരിഗണിക്കണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിപണി മുന്നോട്ടുള്ള യാത്ര തുടരുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

Posted in Uncategorized

ഫേസ്ബുക്ക് fb.com സ്വന്തമാക്കി

ഗൂഗിള്‍-ഫേസ് ബുക്ക് പോരാട്ടം ഇനിയും മുറുകുമെന്നുറപ്പായി. സോഷ്യല്‍ കമ്യൂണിറ്റി മേഖലയിലെ മുടിചൂടാമന്നന്മാരായ ഫേസ്ബുക്ക് ഇമെയില്‍ സേവനവുമായി രംഗത്തെത്തുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. fb.com എന്ന ഡൊമെയ്ന്‍ ഫേസ്ബുക്ക് സ്വന്തമാക്കിയത് ഇതിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഫാം ബ്യൂറോയുടെ കൈവശമുണ്ടായിരുന്ന ഡൊമെയ്ന്‍ സപ്തംബറില്‍ തന്നെ വില്‍പ്പനയായിരുന്നെങ്കിലും ആരാണ് വാങ്ങിയതെന്ന് വ്യക്തമായിരുന്നില്ല. പക്ഷേ. ജീവനക്കാരെ ബന്ധിപ്പിക്കുന്ന ഒരു ഇമെയില്‍ സേവനം ഒരുക്കുന്നതിനാണ് ഇത് സ്വന്തമാക്കിയതെന്നാണ് ഫേസ് ബുക്ക് നല്‍കുന്ന വിശദീകരണം. ഇമെയില്‍ പോലെ ഉപയോഗിക്കാവുന്ന ഒരു സംവിധാനം കൊണ്ടു വരുമെന്ന സൂചന ഫേസ് ബുക്ക് നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. ഫേസ് ബുക്കിനു സമാനമായി googleme പോലൊരു പ്ലാറ്റ്‌ഫോം ഒരുക്കുന്ന തിരക്കിലാണ് ഗൂഗിള്‍ ഇപ്പോള്‍.

Confirmed: Facebook Acquires FB.com Domain Name

Posted in Uncategorized

വിപണിയില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച

മുംബൈ: വ്യവസായായിക ഉല്‍പ്പാദനനിരക്കില്‍ വന്ന കുറവും യൂറോപ്പ്, ചൈന വിപണികളില്‍ പ്രകടമായ പ്രതിസന്ധിയും ചേര്‍ന്ന് സെന്‍സെക്‌സിനെ ആറുമാസത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചു. മുംബൈ ഓഹരി സൂചിക 2.10 ശതമാനം(432.20 പോയിന്റ്) താഴ്ന്ന് 20156.89ലെത്തിയപ്പോള്‍ ദേശീയ സൂചികയായ നിഫ്റ്റി 122.60 പോയിന്റ് നഷ്ടപ്പെട്ട് 6071.65ലാണ് കച്ചവടം അവസാനിപ്പിച്ചത്.
തുടര്‍ച്ചയായ രണ്ടാം മാസമാണ് വ്യാവസായികഉല്‍പ്പാദന നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരുന്നപ്പോള്‍ ഇത്തവണ അത് 4.4 ശതമാനം മാത്രമാണ്.  ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന സൂചികയായിട്ടാണ് ഇന്‍ഡെക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍(ഐ.ഐ.പി-വ്യാവസായിക ഉല്‍പ്പാദന സൂചിക) പരിഗണിക്കപ്പെടുന്നത്. ഐ.ഐ.പിയില്‍ തുടര്‍ച്ചയായി വന്ന ഇടിവ് ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഒട്ടുമിക്ക ബാങ്കുകളും സാമ്പത്തികവിദഗ്ധരും സെപ്തംബറില്‍ 6.46 ശതമാനത്തിലധികം വളര്‍ച്ചാനിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ റിപോര്‍ട്ട് പുറത്തുവന്നത് വിപണിയില്‍ കാര്യമായ സമ്മര്‍ദ്ദമുണ്ടാക്കി.
യൂറോപ്യന്‍ വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. ഐറിഷ് സാമ്പത്തികപ്രതിസന്ധി യൂറോ നിരക്കില്‍ തന്നെ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഈയാഴ്ചക്കുള്ളില്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം സോളില്‍ നടക്കുന്ന ജി20 ഉച്ചക്കോടി ഇക്കാര്യത്തില്‍ സമവായത്തിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിസന്ധി കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂലൈ-സെപ്തംബര്‍ കാലയളവില്‍ ഫ്രാന്‍സിലെ ജി.ഡി.പി വളര്‍ച്ചാനിരക്കിലുണ്ടായ കുറവും നിക്ഷേപകരെ അലട്ടുന്നുണ്ട്.
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഇടയുണ്ടെന്ന റിപോര്‍ട്ടുകളാണ് യൂറോപ്പ്, ഏഷ്യന്‍ വിപണികളെ തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ പ്രധാനകാരണമെന്നു വേണമെങ്കില്‍ പറയാം. ദുബൈയിലെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പ് വായ്പാതിരിച്ചടവില്‍ വരുത്തിയ വീഴ്ചയും വിപണിയെ ചെറിയ തോതിലെങ്കിലും ഉലച്ചിട്ടുണ്ട്. വായ്പ നിസ്സാരതുകയല്ല. 330 മില്യന്‍ അമേരിക്കന്‍ ഡോളറാണ്. ശൈഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍മഖ്തൂമിന്റെ ഉടമസ്ഥതയിലുള്ള ദുബൈ ഹോള്‍ഡിങിന്റെ ഭാഗമായ കമ്പനി തിരിച്ചടവിന്റെ കാര്യത്തിനായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ,എസ്.ബി.ഐ, ഡി.എല്‍.എഫ് എന്നീ ഓഹരികളിലാണ് ഇന്ന് കാര്യമായ വിറ്റൊഴിക്കല്‍ നടന്നത്. ശ്രീ രേണുകാ ഷുഗേഴ്‌സ് ഓഹരികള്‍ക്ക് 12 ശതമാനം മൂല്യതകര്‍ച്ച സംഭവിച്ചു. എഡ്യുകോംപ് സൊലൂഷന്‍സ്, ഹിന്ദ് കോപ്പര്‍, ഹിന്ദ് ഓയില്‍, അപ്പോളോ ടയേഴ്‌സ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. അതേ സമയം കാഡില ഹെല്‍ത്ത്‌കെയര്‍, രാഷ്ട്രീയ കെമിക്കല്‍സ്, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, അദാനി എന്റര്‍പ്രൈസസ്, ടി.വി.എസ് മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്ക് തകര്‍ച്ചക്കിടിയിലും നില മെച്ചപ്പെടുത്താനായി. രണ്ടാം പാദഫലം പുറത്തുവന്നപ്പോള്‍ ലാഭത്തില്‍ ഭീമമായ കുറവുണ്ടായതാണ് അപ്പോളോടയേഴ്‌സിന് തിരിച്ചടിയായത്.
ഇന്നത്തെ തകര്‍ച്ചയുടെ മറ്റൊരു പ്രത്യേകത സപ്പോര്‍ട്ടിങ് ലെവലുകളില്‍ തങ്ങിനില്‍ക്കാതെ വളരെ വേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇന്നുംനാളെയുമായി യൂറോപ്പ്, ചൈന പ്രതിസന്ധിക്ക് പരിഹാരമായാല്‍ തിങ്കളാഴ്ച വിപണി തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിക്ഷേപകര്‍ തിങ്കളാഴ്ചത്തെ വിപണി കൂടി നിരീക്ഷിച്ചതിനുശേഷം പണമിറക്കിയാല്‍ മതി. തകര്‍ച്ച തുടരുകയും ഓഹരി സൂചിക പ്രതിസന്ധികളിലൂടെ 2000 പോയിന്റെങ്കിലും താഴേക്കിറങ്ങുകയും ചെയ്താല്‍ വാങ്ങി സൂക്ഷിക്കാവുന്ന, സുരക്ഷിതമായ ഒട്ടേറെ ഓഹരികളുണ്ട്.
Posted in Uncategorized

വില്‍പ്പനക്കാര്‍ കൂടി;വിപണി ഇടിഞ്ഞു

മുംബൈ:  ഉച്ചയ്ക്കുശേഷം യൂറോപ്യന്‍ വിപണിയില്‍ നിന്നും ജി 20 ഉച്ചക്കോടിയില്‍ നിന്നും പുറത്തുവന്ന പ്രതികൂലവാര്‍ത്തകളെ തുടര്‍ന്ന് നിക്ഷേപകര്‍ ഉയര്‍ന്ന വിലയിലുള്ള ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ തുടങ്ങിയത് വിപണിയെ താഴേക്കു നയിച്ചു. കറന്‍സി പോലുള്ള ചില പൊതുകാര്യങ്ങളില്‍ ജി20 രാജ്യങ്ങള്‍ക്ക് സമവായത്തിലെത്താനായില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
സെന്‍സെക്‌സ് 286.62 പോയിന്റിടിഞ്ഞ് 20589.09ലും നിഫ്റ്റി 81.45 താഴ്ന്ന് 6194.25ലുമാണ് ഇന്ന് വില്‍പ്പന അവസാനിപ്പിച്ചത്.
എന്നാല്‍ ഇത് അനിവാര്യമായ ഒരു തിരുത്തലിന്റെ ഭാഗം മാത്രമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയൊരു കുതിപ്പിനു ശക്തിനേടാന്‍ നിഫ്റ്റി 6200-6100നും ട്രേഡിങ് നടത്തേണ്ടതുണ്ടെന്ന് അവര്‍ വിശദീകരിച്ചു.
അമേരിക്ക, യൂറോപ് മാര്‍ക്കറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഇപ്പോള്‍ വിപണിയിലുള്ള പവര്‍ഗ്രിഡ് എഫ്.പി.ഒയും വരാനിരിക്കുന്ന ഐ.പി.ഒകളും വാങ്ങുന്നതിനുവേണ്ടി നിക്ഷേപകര്‍  പണം സ്വരുകൂട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഈ സമ്മര്‍ദ്ദം താല്‍ക്കാലികം മാത്രമാണ്-എസ്.ബി.ഐ കാപ് സെക്യൂരിറ്റീസിന്റെ സഞ്ജയ് അഭിപ്രായപ്പെട്ടു.
സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 50.16 ശതമാനമാണ് ഈ ഓഹരിയുടെ മൂല്യം ഇടിഞ്ഞത്. അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോര്‍, ഡി.എല്‍.എഫ്, ഫെഡറല്‍ ബാങ്ക് ഓഹരികളിലും ഈ സമ്മര്‍ദ്ദം പ്രകടമായിരുന്നു. ചെറുകിട നിക്ഷേപകര്‍ കൂടുതല്‍ സൂക്ഷിച്ചിരുന്ന ഓഹരികളാണ് ഇന്ന് അധികവും തകര്‍ച്ചയിലേക്ക് നീങ്ങിയതെന്ന് ഇതിലൂടെ വ്യക്തമാവും.
റിലയന്‍സ് പവര്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പിപാവ് ഷിപ്‌യാര്‍ഡ്, ഹിന്‍ഡാല്‍കോ, തെര്‍മെക്‌സ് ലിമിറ്റഡ് കമ്പനികള്‍ ഇന്നും നേട്ടമുണ്ടാക്കി. ബാങ്കിന്റെ മേഖലയില്‍ യൂകോ, സിന്‍ഡിക്കേറ്റ് ബാങ്കുകളും മരുന്നുകമ്പനികളുടെ കൂട്ടത്തില്‍ ലൂപിനും ഇന്നു തരക്കേടില്ലാത്ത ദിവസമായിരുന്നു.
നാളെ രണ്ടാം പാദഫലം പുറത്തുവരുന്ന പ്രമുഖ കമ്പനികള്‍:
wockhardt
V-guard
scooters india
Educomp
india cement
HPCL
indraprasthagas

വാങ്ങാവുന്ന ഓഹരികള്‍
പഞ്ചാബ് നാഷനല്‍ ബാങ്ക്
ഏഷ്യന്‍ പെയിന്റ്‌സ്
ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍
സെയില്‍
ഗോദാവരി പവര്‍

ടിന്‍പ്ലേറ്റ്
റിലയന്‍സ് പവര്‍

Posted in Uncategorized

സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക് ഇന്ന് 56.77 പോയിന്റ് താഴ്ന്ന് 20875.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.90 കുറഞ്ഞ് 6283.65ലും ക്ലോസ് ചെയ്തു.
ഇന്ത്യന്‍ സൂചിക മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടം  മൂലം നിക്ഷേപകര്‍ ഓഹരികള്‍ കൈവശം വയ്ക്കാതെ വിറ്റൊഴിവാക്കുന്നതാണ് വിപണിയിലെ ഇടിവിനു പ്രധാനകാരണം. ഇതിനിടയിലും മികച്ച രണ്ടാം പാദഫലവും അനുകൂലവാര്‍ത്തകളും ചില പ്രത്യേക ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തുടക്കം ഇടിവോടുകൂടിയായിരുന്നെങ്കിലും ബ്ലുചിപ്പ് ഓഹരികളില്‍ വാങ്ങല്‍ ശക്തമായതിനെ തുടര്‍ന്ന് വിപണിയില്‍ പച്ച കത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇത് ചുവപ്പിലേക്കിറങ്ങാന്‍ തുടങ്ങി.
വാച്ച്, ജ്വല്ലറി, സണ്‍ഗ്ലാസ് മേഖലയിലെ പ്രമുഖ കമ്പനിയായ ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒറ്റ ദിവസം കൊണ്ട് 326.95 രൂപയുടെ അധികമൂല്യത്തോടെ 4149.85ലാണ് വില്‍പ്പന അവസാനിച്ചത്. ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, സണ്‍ ടി വി നെറ്റ് വര്‍ക്ക്, ശ്രീ രേണുകാ ഷുഗേഴ്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം തൊട്ടുമുമ്പത്തെ ദിവസം നേട്ടമുണ്ടാക്കിയ കമ്പനികള്‍ക്കെല്ലാം ഇന്ന് തിരിച്ചടിയേറ്റു.
കോള്‍ഗേറ്റ്, നെസ്‌ലെ ഇന്ത്യ, അംബുജാ സിമന്റ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, തെര്‍മാക്‌സ് ലിമിറ്ററ്റ് കമ്പനികളുടെ ഓഹരികളാണ് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ മുന്നിലുള്ളത്.
നാളെ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന ഓഹരികളില്‍ aarti industries, ആന്ധ്ര, സിമന്റ്, അപ്പോളോ ടയേഴ്‌സ്, ഭാരതി ഷിപ്പ്‌യാര്‍ഡ്, സിപ്ല,ഗുജറാത്ത് എന്‍ ആര്‍.ഇ കോക്ക്, precision pipes, റാന്‍ബാക്‌സി ലാബ്, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ എന്നിവയുടെ പ്രകടനം നിര്‍ണായകമാണ്.
നാളെ വാങ്ങാവുന്ന ഓഹരികള്‍: പോളാരിസ്, യൂനിടെക്, അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, ഐ.ഡി.എഫ്.സി, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്,

സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു
മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക് ഇന്ന് 56.77 പോയിന്റ് താഴ്ന്ന് 20875.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.90 കുറഞ്ഞ് 6283.65ലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ സൂചിക മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടം  മൂലം നിക്ഷേപകര്‍ ഓഹരികള്‍ കൈവശം വയ്ക്കാതെ വിറ്റൊഴിവാക്കുന്നതാണ് വിപണിയിലെ ഇടിവിനു പ്രധാനകാരണം. ഇതിനിടയിലും മികച്ച രണ്ടാം പാദഫലവും അനുകൂലവാര്‍ത്തകളും ചില പ്രത്യേക ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തുടക്കം ഇടിവോടുകൂടിയായിരുന്നെങ്കിലും ബ്ലുചിപ്പ് ഓഹരികളില്‍ വാങ്ങല്‍ ശക്തമായതിനെ തുടര്‍ന്ന് വിപണിയില്‍ പച്ച കത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇത് ചുവപ്പിലേക്കിറങ്ങാന്‍ തുടങ്ങി.വാച്ച്, ജ്വല്ലറി, സണ്‍ഗ്ലാസ് മേഖലയിലെ പ്രമുഖ കമ്പനിയായ ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒറ്റ ദിവസം കൊണ്ട് 326.95 രൂപയുടെ അധികമൂല്യത്തോടെ 4149.85ലാണ് വില്‍പ്പന അവസാനിച്ചത്. ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, സണ്‍ ടി വി നെറ്റ് വര്‍ക്ക്, ശ്രീ രേണുകാ ഷുഗേഴ്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം തൊട്ടുമുമ്പത്തെ ദിവസം നേട്ടമുണ്ടാക്കിയ കമ്പനികള്‍ക്കെല്ലാം ഇന്ന് തിരിച്ചടിയേറ്റു.കോള്‍ഗേറ്റ്, നെസ്‌ലെ ഇന്ത്യ, അംബുജാ സിമന്റ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, തെര്‍മാക്‌സ് ലിമിറ്ററ്റ് കമ്പനികളുടെ ഓഹരികളാണ് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ മുന്നിലുള്ളത്.നാളെ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന ഓഹരികളില്‍ aarti industries, ആന്ധ്ര, സിമന്റ്, അപ്പോളോ ടയേഴ്‌സ്, ഭാരതി ഷിപ്പ്‌യാര്‍ഡ്, സിപ്ല,ഗുജറാത്ത് എന്‍ ആര്‍.ഇ കോക്ക്, precision pipes, റാന്‍ബാക്‌സി ലാബ്, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ എന്നിവയുടെ പ്രകടനം നിര്‍ണായകമാണ്.നാളെ വാങ്ങാവുന്ന ഓഹരികള്‍: പോളാരിസ്, യൂനിടെക്, അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, ഐ.ഡി.എഫ്.സി, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്,

Posted in Uncategorized

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വില്‍പ്പനസമ്മര്‍ദ്ദവുമായി ഇന്നും രംഗത്തെത്തിയെങ്കിലും ഉച്ചയ്ക്കുശേഷം വാങ്ങല്‍ ശക്തമായതോടെ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ റെക്കോഡ് ഉയരം തിങ്കളാഴ്ച ഭേദിക്കുമെന്നാണ് നിക്ഷേപകരെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതിന് അനുകൂലമായ നിരവധി രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ അമേരിക്ക, യൂറോപ്പ് വിപണികളിലെ സമ്മര്‍ദ്ദം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും പടരുകയാണ് ചെയ്തത്. ആശങ്കയിലായ നിക്ഷേപകര്‍ ഉയര്‍ന്ന വിപണിയില്‍ നിന്ന് പരമാവധി ലാഭം നേടുകയെന്ന ലക്ഷ്യത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയത് സമ്മര്‍ദ്ദമുണ്ടാക്കി. ഇന്നു രാവിലെ നിക്ഷേപകര്‍ ലാഭക്കൊയ്ത്തിനിറങ്ങിയതോടെ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി.
പക്ഷേ, എഫ്.എം.സി.ജി, റിയാലിറ്റി, ഐ.ടി, മെറ്റല്‍ ഓഹരികള്‍ വാങ്ങാന്‍ ഒരു കൂട്ടം നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളില്‍ നിന്ന് വിപണി ഉയര്‍ത്തെഴുന്നേറ്റു. സെന്‍സെക്‌സ് 80.10 പോയിന്റ് വര്‍ധിച്ച് 20932.48ലും നിഫ്റ്റി 28.35 പോയിന്റുയര്‍ന്ന് 6301.55ലും വില്‍പ്പന അവസാനിപ്പിച്ചു.
കോള്‍ ഇന്ത്യ ഐ.പി.ഒ സമയത്ത് ഉണ്ടായതിനു സമാനമായ ഒരു ഫണ്ട് ഔട്ട് ഫ്‌ളോയ്ക്ക് വിപണിയില്‍ സാധ്യത തെളിയുന്നുണ്ട്. പവര്‍ ഗ്രിഡ് എഫ്.പി.ഒ വാങ്ങുന്നതിനായി ഓഹരികള്‍ മികച്ച ലാഭത്തില്‍ വിറ്റൊഴിവാക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. ദ്വിതീയ മാര്‍ക്കറ്റിലെത്തിയ കോള്‍ഇന്ത്യ പോലുള്ള ഓഹരികളുടെ പ്രകടനം ഈ തീരുമാനത്തിന് ആക്കം കൂട്ടും.
ജെറ്റ് എയര്‍വേയ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, കോള്‍ഗേറ്റ്, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, പെട്രോനെറ്റ് എല്‍.എന്‍.ജി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം കഴിഞ്ഞ കുറെ ദിവസമായി മികച്ച പ്രകടനം നടത്തുന്ന എസ്.ബി.ഐയ്ക്ക് ഇന്ന് നഷ്ടത്തിന്റെ ദിവസമായിരുന്നു. ഐ.ഡി.എഫ്.സി, patni computers, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഓഹരികളുടെ മൂല്യത്തിലും ഇടിവ് തട്ടി.

വാങ്ങാവുന്ന ഓഹരികള്‍:
ഐ.എഫ്.സി.ഐ, പ്രൊവോഗ്, ഡിഷ് ടിവി, എംകോ, സത്യം കംപ്യൂട്ടേഴ്‌സ്, ജയപ്രകാശ് അസോസിയേറ്റ്‌സ്.

നാളെ ഫലം പ്രഖ്യാപിക്കുന്ന പ്രമുഖ കമ്പനികള്‍:
Vardhman Industries
State Trading Corporation of India
Sonata Software
Sahara Housingfina Corporation
Ruchi Infrastructure
Ruchi Soya Industries
Provogue (India)
Hanung Toys and Textiles
DLF
Bharat Petroleum Corporation
Bharti Airtel

Posted in Uncategorized

റോക്ക് മെല്‍റ്റ് വരവായി -video

വേഗതയേറിയ ഇന്നത്തെ ലോകത്ത് സോഷ്യല്‍ കമ്യൂണിറ്റികളെ മുഴുവന്‍ കൂട്ടിയിണക്കി കൊണ്ട് ഒരു പുതിയ ക്ലൗഡ് സപ്പോര്‍ട്ടഡ് ബ്രൗസര്‍ വരുന്നു-റോക്ക്‌മെല്‍റ്റ്(Rockmelt).
Posted in Uncategorized

ലാഭക്കൊയ്ത്തില്‍ വിപണിയ്ക്ക് ക്ഷീണം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തിന്റെ ദിവസം. വെള്ളിയാഴ്ചയിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ കുതിപ്പില്‍ നിന്നും നേട്ടുണ്ടാക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. സെന്‍സെക്‌സ് 152.58 പോയിന്റ് താഴ്ന്ന് 20852.38ലും നിഫ്റ്റി 39.25 പോയിന്റ് കുറഞ്ഞ് 6273.20ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണി നേട്ടമുണ്ടാക്കിയെങ്കിലും വിശ്വാസപ്രകാരം പുതിയ ഓഹരികള്‍ വാങ്ങികൂട്ടാനാണ് എല്ലാവരും ശ്രമിച്ചത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്നതും വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചില കമ്പനികളുടെ രണ്ടാം പാദഫലം അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകളുമാണ് മറ്റുകാരണങ്ങള്‍.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൊതുമേഖലാ സ്ഥാപനങ്ങള്‍, റിയാലിറ്റി, ബാങ്ക് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്. കാപ്പിറ്റല്‍ ഗൂഡ്‌സ്, പവര്‍, ഓട്ടോമോബൈല്‍ വിഭാഗത്തിലുള്ള ഓഹരികളിലും സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം ചില മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, ഓയില്‍, എഫ്.എം.സി.ജി കമ്പനികള്‍ നല്ല പ്രകടനം കാഴ്ചവച്ചു.
സിമന്റ്-ബില്‍ഡിങ് മെറ്റീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംബുജാ സിമന്റാണ് ഇന്ന് ഏറെ തിളങ്ങിയത്. ഇന്ന് ഒരു ദിവസം കൊണ്ട് 11.95 രൂപയാണ് ഈ ഓഹരിയില്‍ വര്‍ധനവുണ്ടായത്. മാര്‍ക്ക് മുന്നോട്ടു കുതിച്ചിരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്, കനറാ ബാങ്ക്, ഹിന്ദ് ഓയില്‍ എക്‌സ്‌പ്ലോറര്‍, ശ്രീ രേണുകാ ഷുഗേഴ്‌സ് എന്നീ കമ്പനികളാണ് തിളങ്ങിയത്.
ഐ.ടി കമ്പനിയായ mphasis ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, മുഹൂര്‍ത്ത വ്യാപാരത്തിനിടെ അദ്ഭുതകരമായ കുതിപ്പിലൂടെ നിക്ഷേപകരെ വിസ്മയിപ്പിച്ച ഡിഷ് ടിവി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഐ.എല്‍ ആന്റ് എഫ്.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ കമ്പനികള്‍ക്കും ഇന്ന് നല്ല ദിവസമായിരുന്നില്ല.
നാളെ വാങ്ങാവുന്ന ഓഹരികള്‍:
അപ്പോളോ ടയേഴ്‌സ്, മെര്‍കാറ്റര്‍ ലൈന്‍സ്, ടെക് മഹീന്ദ്ര, ഐ.എഫ്.സി.ഐ, ടാറ്റാ മോട്ടോഴ്‌സ്, പ്രൊവോഗ്, ഹിന്‍ഡാല്‍കോ
നാളെ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
Advanced Micron
Alumeco India
Apollo Hospital
Asian Oilfield
Atul Auto
BL Kashyap
Black Rose Ind
Bombay Cycle
BPL
Brigade Enterp
Chetinad Cem
Cosmo Films
Deccan Cements
Divis Labs
DMC Education
Dujodwala Prod
Empee Distiller
Empee Sugars
Fabworth
Financial Tech
Finaventure Cap
Garware Offshor
Geodesic
GMR Infra
Guj Borosil
Haryana Capfin
Hathway Cable
Hem Holdings &
Hindalco
ICRA
Indag Rubber
India Tourism D
Indo Rama Synth
Intrasoft Tech
ISF
JD Orgochem
Jetking Info
Jhagadia Copper
JHS Svendgaard
Jindal Drilling
JK Synthetics
Jumbo Bag
Kadvani Sec
Kanco Enter
Kemp and Co
LML
Lords Chemicals
Master Chemical
McDowell Holdg
Microsec Fin
Modison Metals
Narmada Gelatin
National Perox
Opto Circuits
Organic Coating
PAL Credit
Panacea Biotec
PH Trading Ltd
PI Industries
Religare Techno
Responsive Ind
Riga Sugar
Sahara One
Shivam Auto
Stewarts and Ll
Sundram
Tainwala Chem
Tata Motors
TCPL Packaging
Techtran Polyle
UB Holdings
Uniworth Int
Upasana Finance
Varun Shipping
Virinchi Tech
VST Tillers
Wires and Fabri
Woolworth
Zen Te-ch
Posted in Uncategorized