Category Archives: Investment

നിഫ്റ്റി 5500 ലെവല്‍ നിലനിര്‍ത്തി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില അദ്ഭുതങ്ങള്‍ നടന്ന ദിവസമാണിന്ന്. അമേരിക്കന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ഏറെ നഷ്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം. മേമ്പൊടിയായി ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായെന്ന വാര്‍ത്തകളും എത്തിയിരുന്നു. ആഭ്യന്തരമായി പ്രത്യേകിച്ച് യാതൊരു പ്രചോദനമില്ലാതിരുന്നിട്ടും വിപണി ഇന്നു മികച്ച പ്രകടനം നടത്തിയത് നിക്ഷേപകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി.
നഷ്ടത്തിലായ 300 പോയിന്റുകള്‍ സെന്‍സെക്‌സ് തിരിച്ചുപിടിച്ചതും നിഫ്റ്റി 5500 ലെവലില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. സെന്‍സെക്‌സ് ചെറിയ നഷ്ടത്തോടെ 18327.76ലും നിഫ്റ്റി 5505.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഷോര്‍ട്ട് കവറിങ് പ്രോഫിറ്റ് ബുക്കിങിനുവേണ്ടിയുള്ളതാണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ നിഫ്റ്റി 5200 വരെ താഴാനുള്ള സാധ്യത തുടരുകയും ചെയ്യും.

മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ പേടിക്കണം, മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ നിങ്ങള്‍ നേടിയെടുക്കണം

മുംബൈ: ഓഹരി വിപണി താഴേക്കു താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരെല്ലാം ആശങ്കയിലാണെങ്കിലും വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ഈ വര്‍ഷം വിപണി 40 ശതമാനത്തോളം ഇടിവ് നേരിട്ടതിനുശേഷവും ഓഹരി വിപണിയെ വിശ്വസിക്കണമെന്നു പറയുന്നതിലെ യുക്തി ചിലര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടാവില്ല.
ഇങ്ങനെ ചിന്തിച്ചുനോക്കൂ… നിങ്ങള്‍ ഒരു സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. ആ സാധനത്തിന് ഒരു ഫെസ്റ്റിവല്‍ ഓഫറായി 40 ശതമാനം കിഴിവുണ്ട്.. തീര്‍ച്ചയായും നിങ്ങള്‍ അത് വാങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്.
നിക്ഷേപത്തിനു താല്‍പ്പര്യമുണ്ട്. പക്ഷേ, റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ വിപണിയില്‍ പണം നിക്ഷേപിച്ചു കുടുങ്ങി കിടക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും.. ബാങ്കിലെ പലിശയും ബിസിനസ്സിലെ ലാഭവും നിങ്ങള്‍ കണക്കുകൂട്ടുന്നത് അധികവും വാര്‍ഷികാടിസ്ഥാനത്തിലായിരിക്കും. ഓഹരി വിപണയിലെ നിക്ഷേപവും നമ്മള്‍ ആ രീതിയില്‍ കണക്കുകൂട്ടിനോക്കിയാല്‍ കാര്യം മനസ്സിലാവും.
അല്‍പ്പം സമയം ചെലവഴിച്ചാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 15 ശതമാനം ലാഭം നേടാന്‍ ഒരു പ്രയാസവുമില്ല. കൂടുതല്‍ അറിവും താല്‍പ്പര്യവുമുള്ളവര്‍ 30ഉം 40 ഉം ശതമാനം സ്വന്തമാക്കും.. ഒരു കുന്നിന് ഒരു കയറ്റവും ഇറക്കവും ഉള്ളതുപോലെ വിപണിക്ക് താഴ്ചയും ഉയര്‍ച്ചയും സ്വാഭാവികമാണ്. എന്ന കാര്യവും ഇതിനോടൊപ്പം കൂട്ടിചിന്തിക്കണം.
ഏത് കച്ചവടത്തിലും ലാഭം കിട്ടണമെങ്കില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനം ലഭിക്കണം. ഇവിടെ ഓഹരിയുടെ വിലകുറയുന്ന ദിവസങ്ങളാണ് നിങ്ങളുടെ മുന്നിലൂടെ കടന്നുപോവുന്നത്. മുന്നോട്ടുകുതിക്കുന്ന ഒരു വിപണിയില്‍ നിന്ന് എല്ലാവര്‍ക്കും ലാഭമുണ്ടാക്കാനാവും..എന്നാല്‍ അതിന് ഒരു പരിധിയിയുണ്ട്.
ഇപ്പോഴത്തെ വിപണിയില്‍ നിക്ഷേപകര്‍ അറച്ചുനില്‍ക്കുകയാണ്. ഇവിടെയാണ് നിങ്ങളുടെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ഇതിനര്‍ഥം അന്ധമായി വാങ്ങികൂട്ടണമെന്നല്ല. വ്യക്തമായ പദ്ധതികളോടെ വാങ്ങി വയ്ക്കണം. ഓരോ പര്‍ച്ചേസിനും വസ്തുതകളുടെ പിന്‍ബലം വേണം.
ഒരു പക്ഷേ, ഉടന്‍ ഒരു തിരിച്ചുവരവ് ഈ പണത്തില്‍ നിന്ന് നിങ്ങള്‍ക്കുണ്ടാവില്ല. പക്ഷേ, അത് തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ മറ്റേത് നിക്ഷേപമാര്‍ഗ്ഗത്തിനേക്കാളും വലിയൊരു തുക നിങ്ങള്‍ ലാഭമുണ്ടാക്കി തരുമെന്ന കാര്യം തീര്‍ച്ചയാണ്.
കഴിഞ്ഞ ആറുവര്‍ഷമായി ട്രേഡിങ് നടത്തുന്ന എനിക്ക് നഷ്ടങ്ങളുണ്ടായിയെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചില സ്‌ക്രിപ്റ്റുകള്‍ മാസങ്ങളോളം കെട്ടികിടന്നിട്ടുണ്ട്. പക്ഷേ. ഒരു വര്‍ഷത്തെ കണക്കു നോക്കുമ്പോള്‍ അതെല്ലാം ലാഭത്തില്‍ തന്നെയാണ് ഞാന്‍ വിറ്റൊഴിവാക്കിയിട്ടുണ്ട്. നല്ല ഓഹരികളും വിപണികളെ കുറിച്ചും സ്വന്തം തീരുമാനത്തെ കുറിച്ചുമുള്ള വിശ്വാസവും നിര്‍ണായകമാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഓഹരികള്‍ വാങ്ങുകയും മറ്റാരെങ്കിലും പറയുന്നതുകേട്ട് അത് വിറ്റൊഴിവാക്കി…അയ്യോ..നഷ്ടം വന്നേ എന്ന് അലറികരയുന്നവരും ഈ മേഖലയിലേക്ക് വരാത്തതാണ് നല്ലത്. ഈ കാര്യത്തില്‍ സ്വന്തം നിലപാടുകളാണ് വേണ്ടത്.

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.
പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിലക്കയറ്റവും പണപ്പെരുപ്പവും തടയുന്നതിന് ബഹുമുഖപരിപാടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലാത്തതാണ് കാര്യം.
കഴിഞ്ഞ വര്‍ഷം 28 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച വിദേശസ്ഥാപനങ്ങള്‍ ജനുവരില്‍ മാത്രം 3400 കോടി രൂപയാണ് പിന്‍വലിച്ചത്. അതിനര്‍ഥം ഇനിയും പിന്‍വലിക്കല്‍ തുടര്‍ന്നാല്‍ വിപണിയും താഴോട്ട് വീഴുമെന്നു തന്നെയാണ്. ചില ഇ.ടി.എഫ് ഫണ്ടുകളുടെ ഭാവി പോലും ഇരുട്ടിലാക്കിയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നത്. 5450-5350 എന്ന റേഞ്ച് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തിങ്കളാഴ്ച ഇതു തകര്‍ത്ത് താഴോട്ടിറങ്ങുകയാണെങ്കില്‍ പിന്നെ ചുരുങ്ങിയത് ആറുമാസത്തേക്ക് വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കന്‍ വിപണി മെച്ചപ്പെടുന്നതും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കൂടാതെ വിപണി താഴോട്ടുള്ള യാത്ര തുടരുന്നതില്‍ ഒരു വലിയ വിഭാഗം നിക്ഷേപകര്‍ കൂടുതല്‍ ഇടിവിനായി പണം മാറ്റി കാത്തിരിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഓഹരി വിദഗ്ധരുടെ അഭിപ്രായത്തില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴും. അതേ സമയം ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പിയുടെ കണക്കനുസരിച്ച് ജപ്പാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന റിപോര്‍ട്ടുകളും ഇന്നു പ്രതികൂലമായി ബാധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. എച്ച്. ഡി.ഐ.എള്‍, ഐ.വി.ആര്‍.സി എല്‍, ബി.ജി.ആര്‍ എനര്‍ജി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഡി.എല്‍.എഫ് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു. പ്രതിസന്ധിക്കിടയിലും ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഒ.എന്‍.ജി.സി, ഗ്ലാക്‌സോ, കോര്‍പ്പറേഷന്‍ ഓഹരികള്‍ തിളങ്ങി.
ഇപ്പോഴത്തെ നിലയില്‍ ഐ.സി.സി.ഐ, എസ്.ബി.ഐ ഓഹരികള്‍ വാങ്ങുന്നത് ഏറെ നല്ലതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വിലകുറയുന്നതുകണ്ട് ആശങ്കപ്പെടേണ്ട. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ വാങ്ങുന്നതിനുള്ള അനുകൂലസമയമാണ്. അതേ സമയം ടാറ്റാ മോട്ടോര്‍സ്, എ.സി.സി എന്നിവ വിറ്റൊഴിവാക്കാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. 600 താഴെ ടാറ്റാ സ്റ്റീല്‍ എത്തിയാല്‍ വാങ്ങാവുന്നതാണ്.

വില്‍പ്പനകൂടി, വിപണി ഇടിഞ്ഞു

മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.02 പോയിന്റ് താഴ്ന്ന് 20005.37ലും നിഫ്റ്റി 69.35 കുറഞ്ഞ് 6012.65ലും കച്ചവടം നിര്‍ത്തി. ഹിന്ദ് ഓയില്‍, ജെറ്റ് എയര്‍വെയ്‌സ്, ജെ.എസ്.ഡബ്ല്യു, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീരാം തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സിന്റക്‌സ്, യൂനിയന്‍ ബാങ്ക്, ഇന്ത്യബുള്‍ റിയല്‍ എസ്‌റ്റേറ്റ്, രാഷ്ട്രീയ കെമിക്കല്‍സ്, എച്ച്.ഡി.ഐ.എല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.

നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ABM Knowledg Action Financia Adani Enterpris Aimco Pesticide Albright Wilson Alkyl Amines ALLSEC Tech Alok Industries Alps Industries Andhra Bank Ansal Buildwell Arvind Asahi India AshirwadCapital Asian Hotel (W) Balaji Amines Balaji Telefilm Banaras Beads Bank of Baroda Benares Hotels BGR Energy Bhagiradh Chem Bhagyashree Lea Bharat Gears Birla Ericsson Bobshell Electr Brady and Morri Bright Brothers CMI FPE Colgate Combat Drugs Consolidated Co Coral India Fin Dagger-Forst Dalmia Bharat Denso India Dhanlaxmi Bank Dhunseri Petro Disa India Divyashakti Gra EIH Elango Ind ELF Trading Essar Shipping ETP Corporation Facor Steels Fame India First Custodian Firstobject Tec Fortune Fin Ser Gandhi Spl Tube GEE GEI Industrial Gem Spinners GlaxoSmithKline GM Breweries Gokul Refoils Goldiam Inter Granules India GTN Industries Guj Gas Guj Petrosynth Haldyn Glass HEG Hexaware Tech HMT Honda Siel HOV Services IDBI Bank IDM IFB Agro Ind Motor Parts India Gelatine INOX Leisure Ion Exchange IRB Infra IVP Jayaswal Neco Jhaveri Credits Jupiter Leasing Jyothy Labs Jyoti Kallam Spinning Kavveri Telecom Kedia Vanaspati Kirloskar Bros KSE LCC Infotech Macmillan Madhusudan Ind Makers Labs Maruti Sec Mercator Lines Modern Home Cr Monnet Ispat Monsanto India Mountever Trade MSK Projects Munjal Showa Murudeshwar Cer Nagarjuna Agric Nahar Capital Nahar Invt Nahar Spinning Navneet Netlink Sol Network 18 NHPC NMDC Noida Toll Odyssey Tech OK Play ONGC Orchid Chemical Oriental Carbon Oudh Sugar Mill Parekh Dist Patel Integrate Peninsula Land Phoenix Mills PNB Premier Synth Prithvi Info PTC India Radha Madhav Raj Television Rajapalayam Raunaq Auto Real Strips Regency Ceramic Remsons Ind Renaissance Jew Rolcon Eng SAIL Saksoft Sanjay Leasing Sarda Energy Saurastra Cemen Schlafhorst Eng SCIL Ventures Setco Auto Shanthi Gears Shri Lakshmi Co Shriram City Shriram Needle Sical Logistics Sipaper Sovereign Diam Spentex Ind SREI Infra Stanpacks India Steelcast Sterlite Projec Stovec Ind Sugal & Damani Sun TV Network Sunflag Iron Suprajit Eng Surabhi Chemica Suraj Stainless Surana Corp Suryalata Spg Sutlej Textiles Swaraj Mazda Swasti Vinayaka Swasti Vinayaka Swastik SafeDep Tata Comm Tata Global Bev Tayo Rolls Timex Group Ind Transchem Tube Investment United Brewerie Universal Cable Urja Global Vindhya Telelin VLS Finance WH Brady Whirlpool Yash Manage Zee Entertain ZF Steering Gea

വാങ്ങാവുന്ന ഓഹരികള്‍

Tata Chemicals Ltd. Zee News Ltd K S Oils Ltd. HCL Technologies Ltd. Raymond Ltd. UCO Bank BASF India Ltd. DLF Ltd. Mahindra and Mahindra United spirits Triveni engineering

വിപണിയില്‍ തണുത്ത പ്രതികരണം

മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും ചില നിര്‍ണായക കമ്പനികളുടെ രണ്ടാം പാദ ഫലത്തെ കുറിച്ചുള്ള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയ്ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിവസം. സെന്‍സെക്‌സ് 81.73 പോയിന്റ് താഴ്ന്ന് 20221.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.80 കുറഞ്ഞ് 6082.00ലും വില്‍പ്പന അവസാനിപ്പിച്ചു.
തുടക്കം മുതല്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ വിപണി ഒരിയ്ക്കല്‍ 20345 എന്ന ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നീട് 0.4 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 6074.65 വരെ താഴ്ന്നതിനു ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു.
ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് മെറ്റല്‍ മേഖലയ്ക്കാണ്. ബാങ്കിങ്, പവര്‍, റിയാലിറ്റി മേഖലയ്ക്കും കാര്യമായി തിളങ്ങാനായില്ല. എന്നാല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
നിഫ്റ്റി 6020 മുതല്‍ 6200 വരെയുള്ള ലെവലില്‍ കിടന്നു കളിയ്ക്കാനാണ് സാധ്യതയെന്ന് ബി.എന്‍.പി പാരിബയിലെ ഗൗരങ് ഷാ അഭിപ്രായപ്പെട്ടു.
ടൈറ്റാന്‍ ഇന്‍ഡ് ലിമിറ്റഡ്, അശോക് ലെയ്‌ലന്റ്, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ഡിഷ് ടിവി ഇന്ത്യ, മാരുതി സുസുക്കി ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം യുനൈറ്റഡ് ഫോസ്ഫറസ്, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യ ബുള്‍സ് ഫിന്‍സര്‍വിസ്, പെട്രോനെറ്റ് എല്‍.എന്‍.ജി, ഐഡിയ സെല്ലുലാര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.
നാളെ റിസല്‍റ്റ് പുറത്തുവിടുന്ന പ്രധാനകമ്പനികള്‍
എവറസ്റ്റ് കാണ്ടോ
യൂനിയന്‍ ബാങ്ക്
മാക്‌സ് ഇന്ത്യ
ബജാജ് ഇലക്ട്രിക്കല്‍സ്
ഭാരത് ബിജ്‌ലി
ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍

വാങ്ങാവുന്ന ഓഹരികള്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര
സുസ്‌ലോണ്‍ എനര്‍ജി
എവറസ്റ്റ് കാണ്ടോ
ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്
എ.ബി.ജി ഷിപ്പ്‌യാര്‍ഡ്
എ.സി.സി
ബല്‍റാംപൂര്‍ ചിനി
ഡിഷ് ടിവി

സെന്‍സെക്‌സ് 137ഉം നിഫ്റ്റി 40 പോയിന്റും മുന്നേറി

മുംബൈ: ക്ലോസിങിന് ഒരു മണിക്കൂര്‍ മുമ്പ് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 137.26 പോയിന്റ് നേട്ടത്തില്‍ 20303.12ലും നിഫ്റ്റി 39.75 ലാഭത്തില്‍ 6105.80ലുമാണ് ക്ലോസ് ചെയ്തത്.
മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതും കോള്‍ ഇന്ത്യ ഐ.പി.ഒയുടെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായതും ആഗോളവിപണിയില്‍ നിന്നുള്ള അനൂകൂല ഘടകങ്ങളും ചേര്‍ന്നാണ് ഈ മുന്നേറ്റം സമ്മാനിച്ചത്. 20199.73 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 286.44 പോയിന്റുയര്‍ന്ന് ഇന്‍ട്രാഡേയില്‍ 20452.3 പോയിന്റ് വരെയെത്തിയിരുന്നു.
എം.എം ഫിന്‍ സെര്‍വീസ്, ഐ,ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീ രേണുകാ ഷുഗേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക്, എം.ടി.എന്‍.എല്‍ കമ്പനികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഏറെ നഷ്ടമുണ്ടായത് ഐ.ടി, എഫ്.എം.സി.ജി മേഖലയിലാണ്.
പെട്രോനെറ്റ് എല്‍.എന്‍.ജി, വിപ്രോ, പിരമല്‍ ഹെല്‍ത്ത് കെയര്‍, മുണ്ട്ര പോര്‍ട്ട്, ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളൂടെ മൂല്യത്തിലാണ് ഇന്ന് ഏറെ കുറവുണ്ടായത്.
ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി രണ്ടാം പാദത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തന റിപോര്‍ട്ട് പുറത്തുവിട്ടത് നിക്ഷേപകരുടെ ആത്മവിശ്വാസത്തിനു കരുത്തു കൂട്ടിയിട്ടുണ്ട്. ഇതു കൂടാതെ ജി 20 സമ്മേളനവും ദക്ഷിണകൊറിയയില്‍ നടക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ധനകാര്യമന്ത്രിമാരുടെയും ചര്‍ച്ചയും അവിടെ നിന്ന് പുറത്തുവരുന്ന ശുഭവാര്‍ത്തകളും വിപണിയെ ചെറിയതോതിലെങ്കിലും സ്വാധീനിച്ചുവെന്നുവേണം കരുതാന്‍. കൂടാതെ കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഏജന്‍സി റിപോര്‍ട്ടുകളും ശ്രദ്ധേയമായി. യൂനിലിവര്‍ രണ്ടാം പാദത്തില്‍ 32 ശതമാനം വളര്‍ച്ചാനിരക്കാണ് സ്വന്തമാക്കിയിട്ടുള്ളത്.
നാളെ(ചൊവ്വ) രണ്ടാം പാദഫലം പുറത്തുവിടുന്ന പ്രമുഖ സ്ഥാപനങ്ങള്‍
Central Bank of India
Dena Bank
Gujarat Alkalies and Chemicals
United Phosphorous
UltraTech Cement
Television Eighteen
Tech Mahindra
Omnitech Infosolutions
NTPC
Marico
നാളെ വാങ്ങാവുന്ന ഓഹരികള്‍
ജി.ഐ.സി ഹൗസിങ്
കോസ്‌മോ ഫിലിംസ്
ഗുജറാത്ത് ആല്‍ക്കലി
കരൂര്‍ വൈശ്യ ബാങ്ക്
യൂഫ്‌ളെക്‌സ് ലിമിറ്റഡ്
പിപാവാവ് ഷിപ്‌യാര്‍ഡ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
ദേന ബാങ്ക്
ടുലിപ്

നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സ് 95 പോയിന്റ് താഴ്ന്നു


മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തില്‍ നിന്ന് ലാഭം നേടി നിക്ഷേപകര്‍ വ്യാപാരത്തില്‍ നിന്നു വിട്ടു നിന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ഏഷ്യന്‍ വിപണിയിലെ ഒട്ടുമിക്ക സ്റ്റോക്കുകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും മുന്‍നിര കമ്പനികളില്‍ നിന്ന് മികച്ച അവലോകന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും വിപണിയ്ക്ക് അനുകൂലമായ ഘടകങ്ങളായിരുന്നു. രാവിലെ മികച്ച നേട്ടത്തോടെയാണ് വിപണി തുറന്നത്. എന്നാല്‍ ഈ മുന്നേറ്റത്തിന് കുറച്ചുനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഫോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറിയ ലാഭത്തിനുപോലും ഓഹരികള്‍ വിറ്റൊഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നു വേണം കരുതാന്‍. സെന്‍സെക്‌സ് 94.72 പോയിന്റ് താഴ്ന്ന് 20165.86ലും നിഫ്റ്റി 35.45 താഴ്ന്ന് സപ്പോര്‍ട്ടിങ് ലെവലായ 6066.05ലും വില്‍പ്പന അവസാനിപ്പിച്ചു.
യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും അമേരിക്കന്‍ വിപണിയിലെ താഴ്ന്ന ഇന്‍ഡക്‌സ് ഫ്യൂച്ചറും ജി 20 ഉച്ചകോടി തീരുമാനങ്ങളെ കുറിച്ചുള്ള ആശങ്കയും ഉച്ചയ്ക്കുശേഷമുള്ള വില്‍പ്പനയെ സ്വാധീനിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓഹരി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരിക്കുന്ന indiabulls financial Services Ltd ഇന്ന് 21.40 പോയിന്റ് വര്‍ധിച്ച് 210.95ലാണ് ക്ലോസ്‌ചെയ്തത്. pipvav shipyard ltd തുടര്‍ച്ചായ മൂന്നനാം ദിവസവും മുന്നേറ്റം തുടരുകയാണ്. കോര്‍പ്പറേഷന്‍ ബാങ്ക് 44.40 പോയിന്റും ടാറ്റാ കണ്‍സള്‍ട്ടന്‍സി 56.25 പോയിന്റും എസ്സാര്‍ ഓയില്‍ എട്ടു പോയിന്റും വര്‍ധിച്ചു.
m&m fin services, piramal healthcare, Wipro, Hdil, Bank of india ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്.
വാങ്ങാവുന്ന ഓഹരികള്‍:
uco bank
punj lyod
united phosphorus Ltd
bhushan steel ltd
Vijaya bank
A C C
Indusind bank
Shree renuka sugars
thomas cook
Balrampur Chini Mills Ltd