ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം.
ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്.
ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇനി ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താംനിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് താഴെ പറയുന്ന ഏതെങ്കിലും ബാങ്കില്‍ നിന്നുള്ള മാസ്‌ട്രോ കാര്‍ഡ് ആണോ ഇനി മുതല്‍ നിങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താം.ബാങ്കുകള്‍: സിറ്റി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്.ഇതിനായി മാസ്‌ട്രോയില്‍ സൈറ്റില്‍ പോയി നിങ്ങളുടെ കാര്‍ഡ് എന്‍ റോള്‍ ചെയ്യണമെന്നു മാത്രം. ചില വിസ കാര്‍ഡുകളും ഇത്തരത്തില്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

Posted in Uncategorized

സെന്‍സെക്‌സ് ഫഌറ്റ്, നിഫ്റ്റി 6000ല്‍ താഴെ

മുംബൈ: വിപണി ഇപ്പോഴും ഒഴിവുകാലത്തിന്റെ ആലസ്യത്തില്‍ നിന്നു ഉണര്‍ന്നില്ലെന്ന സൂചനയാണ് ഇന്നത്തെ വ്യാപാരത്തില്‍ നിന്നു മനസ്സിലാവുന്നത്. നേരിയ നഷ്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. എടുത്തുപറയാവുന്ന ഉയര്‍ച്ചയോ താഴ്ചയോ ഒരു സെക്ടറിലും പ്രകടമായിരുന്നില്ല. സെന്‍സെക്‌സ് 3.51 പോയിന്റ് നഷ്ടത്തില്‍ 20025.42ലും നിഫ്റ്റി 2.10 കുറഞ്ഞ് 5996ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദ് ഓയില്‍ എക്‌സ്പ്‌ളോര്‍, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. പാറ്റ്‌നി കംപ്യൂട്ടേഴ്‌സ് സിസ്റ്റംസ്, ഇന്ത്യന്‍ ബാങ്ക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്, ടാറ്റാ മോട്ടോര്‍സ്, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടിയേറ്റു.
വിപണി വര്‍ഷാവസാനം പെറുമാറുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴുള്ളത്. വിദേശനിക്ഷേപകരെല്ലാം ഒരു തരം ആലസ്യത്തിലാണ്. ജനുവരിയോടുകൂടി വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വീണ്ടും സജീവമാകും. കൂടാതെ കമ്പനികളുടെ മൂന്നാം പാദപ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവരും.

Posted in Uncategorized

നേട്ടങ്ങള്‍ കൈവിട്ടു, നിഫ്റ്റി 6000ല്‍ താഴെ


മുംബൈ: രാവിലെ നേടിയ നേട്ടങ്ങള്‍ നഷ്ടമായതോടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണി നഷ്ടത്തിലേക്ക് നീങ്ങിയതോടെ രാവിലത്തെ നേട്ടങ്ങളില്‍ നിന്നു ലാഭം നേടാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 44.73 പോയിന്റ് താഴ്ന്ന് 200028.93ലും നിഫ്റ്റി 13.50 പോയിന്റ് കുറഞ്ഞ് 5998.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ അഡ്വാന്‍സ് ടാക്‌സ് നല്‍കുന്നതും മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷകളും വിപണിയുടെ കുതിപ്പിനുള്ള അനുകൂല ഘടകം ഒരുക്കിയിരുന്നു. പക്ഷേ, ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാവാനിടയുണ്ടെന്ന വാര്‍ത്ത വിപണിയ്ക്ക് ഒരു പരിധി വരെ തിരിച്ചടിയായി.
മെറ്റല്‍, റിയാലിറ്റി, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍, പവര്‍ സ്റ്റോക്ക് ഓഹരികളിലാണ് ഇന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായത്.
ഡിഷ് ടിവി ഇന്ത്യ, ബി.ജി.ആര്‍ എനര്‍ജി സിസ്റ്റംസ്, അംബുജാ സിമന്റ്‌സ്,എംഫസിസ്, എം ആന്റ് എം ഫിന്‍സര്‍വിസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
സ്റ്റീല്‍ അഥോറിറ്റി, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി, റൂറല്‍ ഇലക്ട്രി.ക്കല്‍സ് കമ്പനികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, ശ്രീ രേണുകാ ഷുഗേഴ്‌സ്, എ.ബി.ജി ഷിപ്പ്‌യാര്‍ഡ്, ഹിന്‍ഡാല്‍കോ, റാന്‍ബാക്‌സി, തോമസ് കുക്ക്, അരേവ ടി ആന്റ് ഡി, ടാറ്റാ മോട്ടോര്‍സ്, ഓണ്‍ മൊബൈല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്.

Posted in Uncategorized

ശരിയത്ത് ഓഹരി സൂചിക വരുന്നു

മുംബൈ: ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്നു മുതല്‍ പ്രത്യേക ഓഹരി സൂചിക വരുന്നു. വ്യാപാരം എന്ന രീതിയില്‍ ഓഹരി വിപണി മുസ്‌ലിം വിശ്വാസികള്‍ക്ക് സ്വീകാര്യമാണെങ്കിലും നിക്ഷേപം പൂര്‍ണമായും മതനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഒരു വലിയ വിഭാഗം ഓഹരി വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തഖ്‌വാ അഡ്‌വൈസറി ആന്റ് ശരിയ ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും(താസിസ്) ശരിയത്ത് അടിസ്ഥാനമായ ഓഹരി സൂചിക-ബി.എസ്.ഇ താസിസ് ശരിയത്ത് 50 എന്ന പേരില്‍-അവതരിപ്പിക്കുന്നത്. പുകയില, മദ്യം, ഹലാല്‍ അല്ലാത്ത ഇറച്ചി, ചൂത്, കളി, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളെ ഒഴിവാക്കിയുള്ള ഓഹരികളാണിത്. ബി.എസ്.ഇ 500ല്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഓഹരികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, പശ്ചിമേഷ്യ മേഖലകളില്‍ ഇത്തരത്തിലുള്ള നിക്ഷേപരീതികള്‍ നിലവിലുണ്ട്.
പുതിയ സൂചികയുടെ വരവ് രാജ്യത്തെ മുസ്‌ലിം വിഭാഗത്തിലെ ഒരു വലിയ വിഭാഗത്തെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കും. കൂടാതെ ഗള്‍ഫ്,യൂറോപ്പ്, തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകും- ബി.എസ്.ഇ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മധുകണ്ണന്‍ അഭിപ്രായപ്പെട്ടു.
ഇത് കൂടാതെ ഈ സൂചിക അടിസ്ഥാനമാക്കിയുള്ള മ്യൂച്ചല്‍ ഫണ്ടുകളും ഇ.ടി.എഫുകളും വിപണിയിലെത്താന്‍ സാധ്യതയുണ്ട്. ശരിയത്ത് നിയമം അനുശാസിക്കുന്ന ഓഹരികള്‍ ബി.എസ്.ഇയില്‍ ധാരാളമുണ്ട്. പാകിസ്താനിലോ, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലോ ഇത്ര മികച്ച ഓഹരികള്‍ ലഭിക്കില്ല- താസിസ് റിസര്‍ച്ച് ആന്‍ര് ഓപറേഷന്‍ വിഭാഗം മേധാവി ഡോ ശരിഖ് നിസാര്‍ വ്യക്തമാക്കി.

Posted in Uncategorized

വിപണിക്ക് അവധി മൂഡ്,റിലയന്‍സ് കമ്യൂണിക്കേഷന്‍ തിളങ്ങി, അടുത്താഴ്ച നിര്‍ണായകം

മുംബൈ: ദിവസത്തിലെ അധികസമയവും ലാഭത്തിന്റെ നഷ്ടത്തിന്റെയും അതിര്‍വരമ്പുകളിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 90.78 പോയിന്റുയര്‍ന്ന് 20073.66ലും നിഫ്റ്റി 31.60 പോയിന്റ് വര്‍ധിച്ച് 6011.60ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആഭ്യന്തരവിപണിയില്‍ നിന്നും വിദേശവിപണിയില്‍ നിന്നും സ്വാധീനിക്കാവുന്ന പ്രധാനപ്പെട്ട വാര്‍ത്തകളും പുറത്തുവരാത്തതയും ക്രിസ്തുമസ് അവധികളും ചേര്‍ന്ന് ഏഷ്യ, യൂറോപ്പ്, അമേരിക്ക വിപണികളില്‍ ഒരു സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ഹെല്‍ത്ത് കെയര്‍,എഫ്.എം.സി.ജി ഓഹരികളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ വാങ്ങല്‍ പ്രകടമായത്.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ വിപണിയായ ചൈനയിലെ ഒരു തീരുമാനം ഇന്ന് ആ മേഖലയിലാകെ മഌനത പരത്തി. ബെയ്ജിങില്‍ പുതിയ വാഹന രജിസ്‌ട്രേഷനുകള്‍ പരിമിതപ്പെടുത്തിയതാണ് കാരണം. വാഹനത്തിരക്കു കുറയ്ക്കുന്നതിന്റെ മുന്നോടിയായാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
സെന്‍സെക്‌സ് 19880.36നും 20086നും ഇടയില്‍ കിടന്നു കളിച്ചത് റിലയന്‍സ് കമ്യൂണിക്കേഷന്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ഷന്‍സ്, റിലയന്‍സ് പവര്‍, സണ്‍ ഫാര്‍മ, സീമെന്‍സ് കമ്പനികള്‍ക്കാണ് നേട്ടമായത്. റിലയന്‍സ് കമ്യൂണിക്കേഷന്‍ 13.50 രൂപ വര്‍ധിച്ച് 141.90ലാണ് ഇന്നു ക്ലോസ് ചെയ്തത്. ഗോദ്‌റേജ് 4.77 ശതമാനവും റിലയന്‍സ് പവര്‍ 4.75 ശതമാനവും സണ്‍ഫാര്‍മ 4.30 ശതമാനവും സീമെന്‍സ് 4.24 ശതമാനവും നേട്ടമുണ്ടാക്കി.
അതേ സമയം ടാറ്റാ മോട്ടോര്‍സിനും ജെയിന്‍ ഇറിഗേഷനും അശോക് ലെയ്‌ലന്റിനും ഏഷ്യന്‍ പെയിന്റ്‌സിനും റൂറല്‍ ഇലക്ട്രോണിക്‌സിനും ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
വിപണി അടുത്താഴ്ച എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ തീര്‍ത്തും വിരുദ്ധമായ അഭിപ്രായമാണ് പലരും വച്ചുപുലര്‍ത്തുന്നത്. വിപണിയില്‍ ചെറിയ തിരുത്തല്‍ കൂടി വരും. 5850 വരെ താഴാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഫ്യൂച്ചര്‍ ഓപ്ഷനുകളുടെ അവസാന ദിവസമാവുമ്പോഴേക്കും അത് തിരിച്ചെത്തും- ബൊണാണ്‍സയിലെ അവിനാഷ് ഗുപ്തയുടെ അഭിപ്രായമാണിത്.
നിഫ്റ്റി 6000നുമുകളില്‍ തുടര്‍ച്ചയായ രണ്ടു ദിവസം ക്ലോസ് ചെയ്താല്‍ മുന്നോട്ടുള്ള കുതിപ്പിന്റെ കാര്യത്തില്‍ പ്രതീക്ഷയുണ്ട്. 6065ല്‍ കടുത്ത പ്രതിരോധം നിലനില്‍ക്കുന്നത് ഒരു പ്രധാനവിഷയമാണ്. അതേ സമയം താഴോട്ടുള്ള യാത്രയില്‍ 5915 ഏറ്റവും മികച്ച സപ്പോര്‍ട്ടീവ് ലെവലാണ്-ജിയോജിത്തിലെ അലക്‌സ് മാത്യൂസ് പറഞ്ഞു.
അടുത്ത സെഷനില്‍ 6025 എന്ന പ്രതിരോധം നിഫ്റ്റിക്ക് മറികടക്കാനായാല്‍ പിന്നെ 6080 വരെ പേടിക്കേണ്ടതില്ല. അതും കടന്നാല്‍ പിന്നെ 6151ലാണ് അടുത്ത മതില്‍-ഫെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ വിശകലനം ഇതാണ്.

Posted in Uncategorized

ആറാഴ്ചകള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20000 കടന്നു


മുംബൈ: ദിവസത്തില്‍ അധികസമയവും കാര്യമായ ചലനങ്ങളില്ലാതെ നിന്ന സെന്‍സെക്‌സ് ഇന്ന് പ്രതിരോധ ലെവലുകള്‍ തകര്‍ത്ത് 20000നു മുകളില്‍ ക്ലോസ് ചെയ്തു. 171.44 പോയിന്റ് നേട്ടത്തോടെ 20060.32ലാണ് മുംബൈ ഓഹരി സൂചിക കച്ചവടം നിര്‍ത്തിയതെങ്കില്‍ 53.60 പോയിന്റ് വര്‍ധനവോടെ 6000.65ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ബാങ്കിങ് മേഖലയാണ് ഇന്നു മികച്ച പ്രകടനം കാഴ്ചവെച്ചത്. മേഖല 2.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആക്‌സിസ് ബാങ്കാണ് ഏറ്റവും മെച്ചമുണ്ടാക്കിയത്. മെറ്റല്‍ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു. 2.76 ശതമാനം വര്‍ധനവാണ് നേടിയത്. ഇന്നു പ്രധാനമായും നഷ്ടം സംഭവിച്ചത് ഐ.ടി, ഹെല്‍ത്ത് കെയര്‍ മേഖലക്കാണ്.
ഇസ്പാറ്റുമായി പുതിയ കരാറൊപ്പിട്ട ജെ.എസ്. ഡബ്ലൂ. ഇന്നു മികച്ച തിരിച്ചുവരവാണ്. ടെക് മഹീന്ദ്ര ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ജെയ് കോര്‍പ്പറേഷന്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, പവര്‍ ഫിനാന്‍സ്, സണ്‍ ടിവി നെറ്റ് വര്‍ക്ക് എന്നീ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.

വാങ്ങാവുന്ന ഓഹരികള്‍: സണ്‍ ടിവി നെറ്റ് വര്‍ക്ക്, രാഷ്ട്രീയ കെമിക്കല്‍സ്, ഇസ്പാറ്റ്, ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍സ്, സിപ്ല, ശ്രീ രേണുകാ ഷുഗേഴ്‌സ്, ഐ.ഡി.ബി.ഐ ബാങ്ക്.

Posted in Uncategorized

ഹീറോ ഹോണ്ട 18 ശതമാനം ഉയര്‍ന്നു, സെന്‍സെക്‌സ് 24 പോയിന്റ് മുന്നോട്ട്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്നു കാര്യമായ ചലനങ്ങളില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 24.03 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 1.70 നഷ്ടത്തിലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണി വളരെ ദുര്‍ബലമായതുകൊണ്ടുതന്നെ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ തുടക്കവും നഷ്ടത്തോടെയായിരുന്നു. ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന ഉയരത്തിലെത്തിയ വിപണി പെട്ടെന്നു തന്നെ 180 പോയിന്റ് മുന്നോട്ടുനീങ്ങിയതും നിക്ഷേപകരെ അദ്ഭുതപ്പെടുത്തി. പക്ഷേ, ആ കുതിപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ഹീറോ ഹോണ്ടയാണ് ഇന്നത്തെ താരം. ഹോണ്ട കമ്പനിയുമായുള്ള കൂട്ടുകെട്ട് വിട്ടതിനുശേഷം വിപണിയില്‍ ഏറെ ഇടിവ് നേരിട്ട ഈ ഓഹരി ഇന്ന് ഒരൊറ്റ ദിവസത്തില്‍ 302.10 രൂപയോളം വര്‍ധിച്ചു. ഇ.ഐ.എച്ച്, രാഷ്ട്രീയ കെമിക്കല്‍സ്, ഐ.എഫ്.സി.ഐ ലിമിറ്റഡ്, കാഡിലാ ഹെല്‍ത്ത് കെയര്‍ കമ്പനികളുടെ ഓഹരികളും ഇന്നു നേട്ടമുണ്ടാക്കി.
അതേ സമയം യുനൈറ്റഡ് ഫോസ്ഫറസ്, ഡോ റെഡ്ഡീസ് ലാബ്, ഇന്ത്യ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, യെസ് ബാങ്ക് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കാര്യമായ തിരിച്ചടിയേറ്റു.

വാങ്ങാവുന്ന ഓഹരികള്‍: ആന്ധ്രാ ബാങ്ക്, ഐ.ഡി.ബി.ഐ, പൊളാരിസ്, ഇസ്പാറ്റ്, അലോക് ഇന്‍ഡസ്ട്രീസ്, എയര്‍ടെല്‍, സിപ്ല, ഹിന്‍ഡാല്‍കോ.

Posted in Uncategorized

റിസര്‍വ് ബാങ്ക് നയം, സെന്‍സെക്‌സില്‍ നേട്ടം


മുംബൈ: റിസര്‍വ് ബാങ്ക് പണ-വായ്പാനയം പ്രഖ്യാപിച്ചത് വിപണിക്ക് അനുഗ്രഹമായി. എസ്.എല്‍.ആര്‍ നിരക്ക് കുറയ്ക്കാനുള്ള ബാങ്കിന്റെ തീരുമാനം പുറത്തുവന്നതിനു പിറകെ ഐ.ടി, ബാങ്കിങ് ഓഹരികളും ചില മെറ്റല്‍ ഓഹരികളും വാങ്ങാന്‍ തിരക്കേറി. സെന്‍സെക്‌സ് 217.08 പോയിന്റുയര്‍ന്ന് 19864.85ലും നിഫ്റ്റി 56.45 പോയിന്റ് ലാഭത്തില്‍ 5948.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ഐ.ടി മേഖല 2.79 ശതമാനവും ടെക്‌നോളജി 2.16 ശതമാനവും ഉയര്‍ന്നു. 3.70 ശതമാനം മൂല്യം വര്‍ധിച്ച ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസും രണ്ടര ശതമാനത്തിലധികം ഉയര്‍ന്ന ഇന്‍ഫോസിസും വിപ്രോയും ചേര്‍ന്ന് മുംബൈ ഓഹരി സൂചികയില്‍ 95 പോയിന്റാണ് ഉയര്‍ത്തിയത്.
ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ സുസ്‌ലോണ്‍ എനര്‍ജി, സ്റ്റീല്‍ അഥോറിറ്റി, ശ്രീ രേണുകാ ഷുഗേഴ്‌സ്, അരബിന്ദോ ഫാര്‍മ, എംഫസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടവും യുനൈറ്റഡ് ഫോസ്ഫറസ്, നെസ്‌ലെ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, വോള്‍ട്ടാസ് ഓഹരികള്‍ നഷ്ടവും രേഖപ്പെടുത്തി.
റിസര്‍വ് ബാങ്ക് തീരുമാനങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ വിപണി സ്ഥിരത പ്രകടിപ്പിച്ചതോടെ മികച്ച ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചു തുടങ്ങുകയായിരുന്നു. ഹോണ്ടയുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തിലോടികൊണ്ടിരിക്കുന്ന ഹീറോ ഹോണ്ട ഓഹരി ഇന്ന് 3.6 ശതമാനം മുന്നേറി. ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ് എന്നീ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു.
ഒരു ലക്ഷത്തിലധികം കോടിയുടെ പണദൗര്‍ലഭ്യതയാണ് ഇപ്പോഴുള്ളത്.ഓപണ്‍ മാര്‍ക്കറ്റ് ഓപറേഷന്‍ ഓക്ഷനിലൂടെ പണ ലഭ്യത സാധ്യമാക്കാനുള്ള റിസര്‍വ് നീക്കവും അനുകൂലമാണ്. പ്രാദേശിക ഫണ്ടുകള്‍ ഐ.ടി, ഫാര്‍മ തുടങ്ങിയ സുരക്ഷിതമേഖലകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമമാണ് ഇന്നു കണ്ടത്. അതിനിടെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.3 ബില്യന്‍ ഡോളറായിരുന്നു ഇന്ത്യയിലെത്തിയ വിദേശനിക്ഷേപം. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അരവിന്ദ് ലിമിറ്റഡ്, ടാറ്റാ സ്റ്റീല്‍, ഐ.ഡി.ബി.ഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, അരേവ ടി ആന്റ് ഡി, ടി.സി.എസ്, ദാംപൂര്‍ ഷുഗര്‍.

Posted in Uncategorized