വേര്‍ഡ് പ്രസ് വെബ്‌സൈറ്റ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (സിഎംഎസ്) ഒന്നാണ് വേര്‍ഡ് പ്രസ്. പിഎച്ച്പിയില്‍ എഴുതപ്പെട്ട ഒരു ഓപ്പണ്‍ സോഴ്‌സ് സംവിധാനമാണിത്. തുടക്കത്തില്‍ ബ്ലോഗ് ഉണ്ടാക്കാനുള്ള ടൂള്‍ എന്ന നിലയില്‍ പ്രചാരം നേടിയ വേര്‍ഡ് പ്രസ് ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സിഎംഎസ് സംവിധാനമായി മാറി കഴിഞ്ഞു. വന്‍കിട ന്യൂസ് പോര്‍ട്ടലുകള്‍ ഉണ്ടാക്കാന്‍ പോലും ഇപ്പോള്‍ വേര്‍ഡ് പ്രസ് ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഒരു ബ്ലോഗ് ടൂളില്‍ നിന്നും സങ്കീര്‍ണമായ ന്യൂസ് പോര്‍ട്ടല്‍ സംവിധാനത്തിലേക്കുള്ള വേര്‍ഡ് പ്രസ്സിന്റെ യാത്ര അതിശയിപ്പിക്കുന്നതാണ്.

പ്രത്യേകതകള്‍

 ഓപ്പണ്‍ സോഴ്‌സ്: വേര്‍ഡ് പ്രസ്സിന്റെ കോഡുകള്‍ പരസ്യമായി ഷെയര്‍ ചെയ്യപ്പെട്ടത്. സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് ഏത് രീതിയില്‍ വേണമെങ്കിലും അതിനെ മാറ്റി മറിയ്ക്കാന്‍ സാധിക്കും. തീര്‍ച്ചയായും ഇത് ഏറെ സമയം ലാഭിക്കും.

ലളിതം: ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് വേര്‍ഡ് പ്രസ്സിന്റെ ബാക്ക് എന്‍ഡ്. കണ്ടന്റ് അപ് ലോഡ് ചെയ്യാനും പുതിയ പേജുകളും കാറ്റഗറികളും ഉണ്ടാക്കാനും ഗ്യാലറികള്‍ ഉണ്ടാക്കാനും എളുപ്പത്തില്‍ സാധിക്കും.

വേഗത്തില്‍ ഉണ്ടാക്കാം: വേര്‍ഡ് പ്രസ്സില്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം മതി. ഉണ്ടാക്കിയ ഉടന്‍ തന്നെ ആവശ്യമായ ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്തു തുടങ്ങാനാകും. ഒട്ടേറെ ടെംപ്ലേറ്റുകളും പ്ലഗിനുകളും റെഡിമെയ്ഡായി ലഭ്യമായതുകൊണ്ട് ജോലി വേഗം തീരും.

എസ്ഇഒ: സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ഏറെ പ്രിയപ്പെട്ട നിര്‍മിതിയാണ് വേര്‍ഡ്പ്രസ്സിന്റേത്. സെര്‍ച്ച് റാങ്കിങില്‍ അതിവേഗം ഉയര്‍ന്നു വരാന്‍ സഹായിക്കും.

ഓപ്പണ്‍ സോഴ്‌സായതുകൊണ്ട് സെര്‍വറിനും ഡൊമെയ്‌നുമുള്ള ചെലവല്ലാതെ അധികം പണച്ചെലവ് വരില്ല. അത്രയൊന്നും സാങ്കേതികജ്ഞാനമില്ലാത്തൊരാള്‍ക്കു പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

പോരായ്മകള്‍ എന്തൊക്കെയാണ്?

ഓപ്പണ്‍ സോഴ്‌സ്: ഇതിന്റെ കോഡുകള്‍ ലഭ്യമായതിനാല്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ആക്രമണം നടത്താന്‍ സാധിക്കും. റെഡിമെയ്ഡ് പ്ലഗിനുകളും ടെംപ്ലേറ്റുകളും പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാന്‍ വേണ്ടി വേര്‍ഡ് പ്രസ് അതിന്റെ വേര്‍ഷനുകളില്‍ ഇടക്കിടെ മാറ്റം വരുത്താറുണ്ട്. ഓരോ പിഴവും അടച്ചാണ് വേര്‍ഡ് പ്രസ് ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്.

നിര്‍മിതിയിലെ ന്യൂനത: കൊച്ചു വെബ്‌സൈറ്റുകളെ ലക്ഷ്യമാക്കിയാണ് വേര്‍ഡ്പ്രസ് നിര്‍മിച്ചിരിക്കുന്നത്. വന്‍കിട ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കും കോര്‍പ്പറേറ്റ് വെബ്‌സൈറ്റുകള്‍ക്കും ഇത് യോജിച്ചതല്ല. മുകളില്‍ പറഞ്ഞവയ്ക്ക് യോജിച്ച രീതിയില്‍ വേര്‍ഡ് പ്രസിനെ മാറ്റിയെടുക്കുന്നത് ഏറെ സമയവും പണവും നഷ്ടപ്പെടുത്തും.

എസ്ഇഒ ഇഷ്യു: സെര്‍ച്ച് എന്‍ജിന്‍ ലോകത്ത് ഇന്നു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്ലഗുകളിലൂടെയാണ് വേര്‍ഡ് പ്രസിലെ എസ്ഇഒ സംവിധാനം വര്‍ക്ക് ചെയ്യുന്നത്. എല്ലാ സൈറ്റുകളിലും ഒരേ സ്വഭാവം കാണിയ്ക്കുമെന്നത് പോരായ്മയാണ്. വേറിട്ടൊരു വെബ്‌സൈറ്റ് രീതിയും സെര്‍ച്ച് എന്‍ജിനിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയെന്ന ലക്ഷ്യവും ഇതോടെ നഷ്ടപ്പെടുന്നു.

അപ് ഡേറ്റ്‌സ്: ഇടക്കിടെ വേര്‍ഡ് പ്രസ് വേര്‍ഷനുകള്‍ അപ് ഡേറ്റ് ചെയ്യുന്നത് പ്ലഗിനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സപ്പോര്‍ട്ട് ചെയ്യാത്ത പ്ലഗിനുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സാമ്യം: എന്തൊക്കെ മാറ്റം വരുത്തിയാലും വേര്‍ഡ് പ്രസ് സൈറ്റുകള്‍ക്ക് ഒരേ ലുക്കാണെന്ന് പറയാറുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ പലരും പറയും ഇത് വേര്‍ഡ് പ്രസ്സില്‍ ചെയ്തതാണെന്ന്. വേറിട്ടൊരു ലുക്ക് സ്വപ്‌നം കാണുന്നവര്‍ക്ക് ഇതൊരു പരിമിതിയാണ്.

സ്പീഡ്: വേര്‍ഡ് പ്രസിന് പൊതുവായ ഒരു കൂട്ടം കോഡുകളുണ്ട്. ഇവ പേജ് ലോഡിങ് ടൈം കൂട്ടുന്നു. സെര്‍ച്ച് എന്‍ജിന്‍ റാങ്കിങ് മെച്ചപ്പെടുത്താനും കൂടുതല്‍ യൂസര്‍മാരെ കണ്ടെത്താനും സ്പീഡ് ഒരു നിര്‍ണായക ഘടകമാണ്.

ഒരു മോശം വേര്‍ഡ്പ്രസ് സൈറ്റ് ഉണ്ടാക്കുക വളരെ എളുപ്പമാണ്. ഇത്തരം ഒരു സൈറ്റ് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. വേര്‍ഡ് പ്രസിലുണ്ടാക്കി പല ന്യൂസ് പോര്‍ട്ടലുകളും ട്രാഫിക് കൂടുമ്പോള്‍ ചക്രശ്വാസം വലിക്കുന്നത് ഇതുകൊണ്ടാണ്.

വേര്‍ഡ് പ്രസ് കോഡുകളെ കുറിച്ച് വ്യക്തമായി ധാരണയുള്ള ഒരു ഡിസൈനര്‍ കം പ്രോഗ്രാമര്‍ക്ക് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കാന്‍ സാധിക്കും. ഒരിക്കലും റെഡിമെയ്ഡ് ടെംപ്ലേറ്റുകളും പ്ലഗിനുകളും ഉപയോഗിക്കരുത്. കഴിയുന്നതും സ്വന്തമായി ഡെവലപ് ചെയ്യാന്‍ ശ്രമിക്കണം.

വേര്‍ഡ് പ്രസ് ഹോസ്റ്റിങ് ഏറെ ശ്രദ്ധവേണ്ട ഒരു മേഖലയാണ്. നിലവില്‍ വേര്‍ഡ് പ്രസ് ഹോസ്റ്റിങ് എന്ന പേരില്‍ ഒട്ടേറെ കള്ള നാണയങ്ങള്‍ സജീവമാണ്. ഈ ഓപ്പണ്‍ സോഴ്‌സിനുവേണ്ടി കറക്ടായി ട്യൂണ്‍ ചെയ്ത സെര്‍വറുകളില്‍ മാത്രം ഹോസ്റ്റ് ചെയ്യുന്നതാണ് ലാഭകരം. ഇത്തരം സെര്‍വറുകള്‍ മാത്രമേ പ്രകടനത്തില്‍ സ്ഥിരത പ്രകടിപ്പിക്കൂ.

സുരേഷ് ഗോപിയെ ബിജെപി വിളിച്ചു!

തിരുവനന്തപുരം: സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത സത്യമാകുമോ?. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അനുകൂല നിലപാടുകളും ചില വിവാദ പ്രസ്താവനകളും രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപി ക്ഷണിക്കുകയാണെങ്കില്‍ എതിര് പറയില്ലെന്ന് സുരേഷ് ഗോപി ആദ്യമേ തന്നെ പ്രഖ്യാപിച്ചതാണ്. വ്യാഴാഴ്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തന്നെ സുരേഷ് ഗോപിയെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

സുരേഷ് ഗോപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് താരം തന്നെയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഇതുവരെ സുരേഷ് ഗോപി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടു പോലുമില്ല. അതുകൊണ്ടു തന്നെ എവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യങ്ങളെ കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പാര്‍ട്ടി ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ടില്ല- പാര്‍ട്ടി കേരള അധ്യക്ഷന്‍ വ്യക്തമാക്കി.

ഷീ ടാക്‌സി കോഴിക്കോട്ടേയ്ക്ക്; ഉദ്ഘാടനം 23ന്

സംസ്ഥാന സ ര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ടാക്‌സിയായ ഷീ ടാക്‌സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസന കോര്‍പറേഷനും ചേര്‍ന്ന്് 2013 നവംബര്‍ 19നു തിരുവനന്തപുരത്താണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്‌സിക്ക് തുടക്കം കുറിച്ചത്.

ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോള്‍ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്‌സി. അഞ്ചു ഷീ ടാക്‌സികളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് 25 എണ്ണമായി. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തില്‍ 2014 മെയ് 19ന് ആറ് ടാക്‌സികള്‍ സര്‍വീസ് തുടങ്ങി. ഇപ്പോള്‍ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ആരംഭിക്കുമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇയും വനിതാ വികസന കോര്‍പറേഷന്‍ എംഡിയുമായ ഡോ. പി ടി എം സുനീഷ് അറിയിച്ചു.

സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിയാണ് ഷീ ടാക്‌സി. പുരുഷന്‍മാരും കൂടി ഉള്‍പ്പെട്ട കുടുംബ യാത്രകള്‍ക്കും പോകുമെങ്കിലും പുരുഷന്‍മാര്‍ക്കു മാത്രമായി ഷീ ടാക്‌സി ഓടില്ല. യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറില്‍ വിളിച്ചാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എവിടെ നിന്നും ഒരേ ടോള്‍ഫ്രീ നമ്പറില്‍ ഷീ ടാക്‌സി ബുക്കു ചെയ്യാന്‍ 543 എന്ന നമ്പര്‍ ഉപയോഗിക്കാന്‍ ടെലിഫോണ്‍

പിണറായിക്കും സ്വരാജിനും അഭിനന്ദനങ്ങള്‍,,,,,

ചുംബന സമരത്തെ അംഗീകരിച്ചില്ലെങ്കില്‍ പഴഞ്ചനോ, സംഘിയോ, സുഡാപ്പിയോ ആക്കി മാറ്റുന്ന നവമാധ്യമ തന്ത്രത്തില്‍ വീണു പോകാത്തത്തിന്…

പ്രതീകാത്മകമായി ഒരു സ്ഥലത്ത് .പ്രതിഷേധം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകും….ടിവി ചാനലുകളുടെ റേറ്റിങ് കൂട്ടാനുള്ള ഇക്കിളി സാധനമായി പ്രതിഷേധത്തെ ഒതുക്കിയവര്‍ക്കുള്ള നല്ല മറുപടിയാണിത്. ഇനി ആലപ്പുഴയിലും വയനാട്ടും നടത്തുമെന്ന് പറയുന്നു. ചുംബിക്കുന്നത് പാപമല്ല, അവിടെ ഒരു സാദാചാരവും തകര്‍ന്നു വീഴുന്നുമില്ല..

പക്ഷേ, ഇത്തരത്തിലുള്ള സമരം തുടരുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സമരത്തില്‍ ലക്ഷ്യമാണ് പ്രധാനം. ഇപ്പോള്‍ കഴുകന്‍ ക്യാമറ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുകയാണ് ചെയ്യുന്നതെന്ന സത്യം…ഈ അഭിനവ ബുദ്ധിജീവികള്‍ തിരിച്ചറിയുന്നില്ല. ആലപ്പുഴയിലും വയനാട്ടിലും നടത്തി കഴിഞ്ഞാല്‍ സംഘാടകര്‍ക്ക് വീണ്ടും കോള്‍ വരും..ഇനി മലപ്പുറത്ത്,, കൊല്ലത്ത്, തിരുവനന്തപുരത്ത്..അവര്‍ വിചാരിക്കും…ഇതാ കേരളത്തിലാകെ സദാചാര പോലിസിന്‍റെ അവസാനമായെന്ന്…ഇല്ല..ഓരോ സ്ഥലത്തും അവര്‍ കൂടുതല്‍ ശക്തരാവുകയും കലക്ടീവാകുകയുമാണ് ചെയ്യുന്നത്…ഇനി എവിടെ നടത്തിയാലും കൊച്ചിയിലും കോഴിക്കോടും നടന്നത് ആവര്‍ത്തിക്കും.. കാരണം അവര്‍ക്കും നേതാക്കളുണ്ട്. ഇതിന്‍റെ മൈലേജ് അവര്‍ക്ക് നന്നായറിയാം. ഇവരെ പോലെ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു പരിചയമുള്ളവരല്ല അവര്‍…

സദാചാര പോലിസിനെതിരേ പ്രതീകാത്മകമായി കേരളം പ്രതിഷേധിച്ചു കഴിഞ്ഞു. ഇനി അടുത്ത ഇഷ്യു വരുന്പോഴും പ്രതിഷേധിക്കണം. അതിനി ചുംബിച്ചായാലും കെട്ടിപ്പിടിച്ചായാലും അതില്‍ തെറ്റില്ല…പക്ഷേ, ഇതിനെ വ്യവസായമാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല

നമുക്ക് ഒരു സര്‍വെ നടത്താം. എന്തിനുവേണ്ടിയാണ് ചുംബന സമരം? ഭൂരിഭാഗം പേരും അക്കാര്യം മറന്നു പോയിരിക്കുന്നു. അപ്പോള്‍ കിസ് ഓഫ് ലവിന്‍റെ സമരരീതിയില്‍ മാറ്റം വേണമെന്ന പിണറായിയുടെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. സദാചാര പോലിസിനെതിരേ താക്കീതാകുന്നതിനു പകരം….ഇതു മറ്റു പല ലക്ഷ്യങ്ങളുമാണ് നിറവേറ്റുന്നത്. ചുംബനത്തിനാണ് പ്രാധാന്യം വരുന്നത്. ഇത് ചിലരുടെ മനസ്സിന്‍റെ കുഴപ്പമാണെന്ന് ചിന്തിക്കുന്നവര്‍ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് പറയുകയേ നിവൃത്തിയുള്ളൂ. ബുദ്ധി ജീവികളെ ഫേസ്ബുക്കിന് അപ്പുറം ചിന്തിക്കാന്‍ പഠിയ്ക്കണം… അടവ് നയത്തിന്‍റെ ഭാഗമായി മിണ്ടാതിരിക്കുകയോ? പോഷക സംഘടനകളെ കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുന്നതിനു പകരം, പാര്‍ട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയത് അഭിനന്ദനീയം തന്നെ..

കിസാന്‍ വികാസ് പത്ര തട്ടിപ്പോ?

കിസാന്‍ വികാസ് പത്രയേക്കാള്‍ നല്ലത് ബാങ്ക് ഡിപ്പോസിറ്റുകളാണെന്നു പറഞ്ഞാല്‍ ചിലരെങ്കിലും നെറ്റി ചുളിയ്ക്കും. സാധാരണ മൂന്നു കാര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പലിശ, ലിക്വിഡിറ്റി, നികുതി ലാഭം. ഈ മൂന്നു കാര്യങ്ങള്‍ പരിഗണിക്കുമ്പോഴും ബാങ്ക് ഡിപ്പോസിറ്റുകളാണ് ലാഭമെന്നു മനസ്ലിലാകും.

1 കുറഞ്ഞ പലിശനിരക്ക്

പുതിയ കിസാന്‍ പത്രയുടെ കാലാവധി എട്ടുവര്‍ഷവും നാലുമാസവുമാണ്. ഈ കാലയളവില്‍ പണം ഇരട്ടിയാവുമെന്നാണ് വാഗ്ദാനം. അപ്പോള്‍ പലിശനിരക്ക് ഏകദേശം 8.68 ശതമാനം മാത്രം. ബാങ്കുകള്‍ 8.9 ശതമാനം നല്‍കുന്നുണ്ട്. കൂടാതെ സീനിയര്‍ സിറ്റിസണ്‍സിന് ഒരു അരശതമാനം അധികം ലഭിക്കുകയും ചെയ്യും.

2 ലിക്വിഡിറ്റി

പ്രതിസന്ധി ഘട്ടത്തിലാണ് നിക്ഷേപം നമുക്ക് തുണയാകേണ്ടത്. അതേ, അത്യാവശ്യത്തിന് പണം നമ്മുടെ കൈയില്‍ കിട്ടണം. ഇന്ദിരാ വികാസ് പത്രയ്ക്ക് രണ്ടു വര്‍ഷവും ആറു മാസവും ലോക്കിങ് പിരിയഡാണ്. എന്നാല്‍ ഇന്നു പല ബാങ്കുകളും ഡിപ്പോസിറ്റ് ബ്രെയ്ക്ക് ചെയ്യുമ്പോള്‍ പിഴ പോലും ചുമത്തുന്നില്ല. കൂടാതെ ഇന്ദിരാ വികാസ് പത്രയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാതൊരു മെച്ചവുമില്ല

3 നികുതി ലാഭം

ഇക്കാലത്ത് ബാങ്കുകള്‍ തന്നെ നികുതി ലാഭിക്കാവുന്ന നിരവധി ഫണ്ടുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെ ഇത്തരത്തില്‍ ലാഭിക്കാനാകും. ഇന്ദിരാ വികാസ് പത്രയിലൂടെ ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ടതുണ്ട്. പിന്നെന്താണ് വ്യത്യാസം.

4 സുരക്ഷിതത്വം

വികാസ് പത്രയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സംരക്ഷണമുണ്ടെന്ന വാദവും അംഗീകരിക്കാനാകില്ല. കാരണം കേന്ദ്രഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ തന്നെയാണ് ഡിപ്പോസിറ്റ് ചെയ്യുന്നത്.

ചുരുക്കത്തില്‍ നിലവിലുള്ള വികാസ് പത്രയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് ബാങ്ക് ഡിപ്പോസിറ്റുകള്‍. കള്ളപ്പണം വെളുപ്പിക്കാന്‍ വികാസ് പത്ര വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ദിരാ വികാസ് പത്ര നിര്‍ത്തി വെച്ചത്. മാറ്റങ്ങളോടെയെത്തിയ കിസാന്‍ വികാസ് പത്രയ്ക്ക് നിക്ഷേപകരെ ആകര്‍ഷിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

story published in oneindia

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?

മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.
ചില ഉദാഹരണങ്ങള്‍…

സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ആരംഭത്തില്‍ പത്തുരൂപ യൂണിറ്റുകളായാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ആയിരം യൂണിറ്റുകള്‍ വാങ്ങാന്‍ 10,000 രൂപ അടക്കണം. കുറച്ച് കഴിഞ്ഞ് യൂനിറ്റിന് 12 രൂപയാണെന്നിരിക്കട്ടെ, വില്‍പ്പന നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 12000 രൂപ ലഭിക്കും. രണ്ടായിരം രൂപ ലാഭം. ഓപണ്‍ എന്‍ഡഡ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. അപ്പോഴത്തെ യൂനിറ്റ് വില കൊടുക്കണമെന്നു മാത്രം. ഓരോ ഫണ്ടിന്റെയും യൂനിറ്റ് വില ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചും സര്‍ക്കാറിന്റെ പലിശ നയത്തിനനുസരിച്ചും മാറി കൊണ്ടിരിക്കും.

ഇന്ത്യയിലെ വിവിധതരം മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്ചല്‍ഫണ്ടുകള്‍ പലതരത്തിലുണ്ട്. അവയില്‍ ചിലതിനെ കുറിച്ച് മനസ്സിലാക്കാം.

ഇക്വിറ്റി ഫണ്ടുകള്‍

പേരില്‍ തന്നെയുണ്ട് മ്യൂച്ചല്‍ ഫണ്ടിന്റെ സ്വഭാവം. നിക്ഷേപകരില്‍ നിന്നു സ്വീകരിക്കുന്ന ഭൂരിഭാഗം പണവും ഓഹരി വിപണിയിലാണ് നിക്ഷേപിക്കുക. ലാഭം കൂടുതല്‍ ലഭിക്കുമെങ്കിലും ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപിക്കുന്നതിനു സമാനമായ റിസ്‌ക് ഇതിനുമുണ്ട്. അതേ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണിത്. രണ്ട് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഡിവിഡന്റ് സ്വീകരിച്ചു കൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും. കൂടാതെ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതം അല്ലെങ്കില്‍ ഡിവിഡന്റ് റീ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ഡെബ്റ്റ് ഫണ്ട്

അധികം റിസ്‌കെടുക്കാന്‍ വയ്യ, എന്നാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച റിട്ടേണ്‍ കിട്ടണം എന്നതാണോ നിങ്ങളുടെ സ്വപ്‌നം. ബോണ്ട്, കടപ്പത്രം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലാണ് ഇത്തരം മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുക. ഫലത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി കിട്ടുന്നത്. കൃത്യമായ വരുമാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. റിസ്‌ക് താരതമ്യേന കുറവായിരിക്കും. അതേ സമയം ബാങ്ക് നിക്ഷേപത്തേക്കാള്‍ വലിയ മെച്ചമൊന്നും കിട്ടികൊള്ളണമെന്നില്ല.

ബാലന്‍സ്ഡ് ഫണ്ട്

ഇക്വിറ്റിയും ഡെബ്റ്റും ചേര്‍ന്ന രീതിയാണിത്. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തും. അധികം റിസ്‌കെടുക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാം. ഓഹരി വിപണിയിലെ തിരിച്ചടികള്‍ മ്യൂച്ചല്‍ ഫണ്ടിനെ കാര്യമായി ബാധിക്കില്ല. ഇത്തരത്തിലുള്ള ഫണ്ടുകള്‍ 40 ശതമാനത്തോളം മാത്രമേ മാര്‍ക്കറ്റില്‍ നിക്ഷേപിക്കൂ.

ലിക്വിഡ് ഫണ്ട്

ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലേക്ക് ചെറിയ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നുവെന്നതാണ് ഈ മണി മാര്‍ക്കറ്റ് എന്ന ലിക്വിഡ് ഫണ്ടിന്റെ പ്രത്യേകത.

ഗില്‍റ്റ് ഫണ്ടുകള്‍

ഇത് പലിശ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. സെര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് അധിക നിക്ഷേപവും നടത്തുന്നത്. സര്‍ക്കാറിന്റെ സുരക്ഷിതത്വമുള്ളതിനാല്‍ ഏറ്റവും സുരക്ഷിതമായ മ്യൂച്ചല്‍ഫണ്ട് ഗില്‍റ്റ് ഫണ്ടാണെന്നു വേണമെങ്കില്‍ പറയാം.

ഇന്‍ഡക്‌സ്, സെക്ടര്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയും നിലവിലുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ സുരക്ഷിതമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമെന്നതു തന്നെയാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രത്യേകത.

വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്.

Karnataka Announced new Industrial Policy

Bangalore: Last day Karnataka unveiled new industrial policy to attrack more investment. From india and abroad state target 5 Lakh crore rupees as investment over the next five years.

“The new industrial policy for 2014-19 aims to achieve an industrial growth rate of 12 percent per annum in the state over the next five years (2014-19) and increase the contribution of the manufacturing sector to 20 percent of the state gross domestic product (GSDP) from 17 percent this fiscal,” Chief Minister Siddaramaiah told reporters.

“We give importance to the industrial sector as much as to welfare and social sectors. We believe that industrial growth will increase production, lead to asset creation and develop the state’s economy,” Siddaramaiah said.

Policy ensures infrastructure support to promote industries and proposes setting up five industrial clusters every year spread over an area of 5,000-8,000 acres. Energy and water resource departments will be directed to provide power and water to the clusters. “The policy considers the mining sector as a focused area and proposes escort services to execute the pending projects in a time-bound manner. We are in the process of coming out with a new mining policy in the state,” Siddaramaiah said.

Capital CFDs: Company Profile

Capital CFDs is a forex trading company dealing with financial services. The company is a part of London Capital Group and was started in 2010. Within a short period of time the company has climbed the steps of success and has gained the position of the leading company in trading in UK. The company has offices in places like Australia, Gibraltar, UK. Capital CFDs deals with UK, European and USA shares. The company is also actively engaged in world indices, commodities, foreign exchange and bonds. The tight spreads and limited margin policy have accelerated the reputation of the company among the customers.

Types of Trading Accounts

The company offers a demo account through which newcomers are immensely benefitted. The demonstration account reflects the live trading platform in a complete manner and you can use virtual funds to trade on the account. For the people who know the ropes of the trade there are accounts such as the Standard account and the MT4 account. The Standard account requires a minimum account size of $40 and the MT4 account requires a minimum account size of $34.

Pros and Cons

  • Reliable customer support
  • Multiple payment methods
  • Multiple customer support platforms like email, forum, phone, etc.
  • Low risk
  • Numerous markets and contracts
  • Ease of fund transfer
  • Fast processing
  • Minimum capital investment of $1per point
  • User friendly trading platform

Customer support is available in only two languages, English and Chinese, which can be termed as the only disadvantage of the company.

Digital Story Teller

Exit mobile version